tag:blogger.com,1999:blog-32616086455910377292024-03-05T22:25:54.836+05:30നാടോടിയുടെ താന്തോന്നിത്തരങ്ങള്‍ വായനയുടെ പുതിയ തീരങ്ങള്‍ തേടി...Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.comBlogger38125tag:blogger.com,1999:blog-3261608645591037729.post-28611479731833230142021-03-03T15:54:00.000+05:302021-03-03T15:55:24.978+05:30സൗഹൃദങ്ങളുടെ മേച്ചില്പുറങ്ങളില്<div dir="ltr" style="text-align: left;" trbidi="on">
<br>
<br>
<a href="http://4.bp.blogspot.com/-GGDIiBxeLS4/UA5HyxyeF-I/AAAAAAAAKlU/yQvNpG4vnSA/s1600/08072012654.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="http://4.bp.blogspot.com/-GGDIiBxeLS4/UA5HyxyeF-I/AAAAAAAAKlU/yQvNpG4vnSA/s320/08072012654.jpg" width="320"></a><span style="font-family: Trebuchet MS, sans-serif;"><br><b><i><span style="color: blue;">ആമുഖം </span></i></b></span><br>
<span style="font-family: Trebuchet MS, sans-serif;">ലേശം മഴയുടെ ലക്ഷണം ഉണ്ടായിരുന്നു. ആകാശം കരഞ്ഞാല്‍ബൈക്ക്യാത്ര ദുഷ്കരമാവും. ഗള്‍ഫിലായിരിക്കുമ്പോള്‍എന്റെ സുഹൃത്തുക്കള്‍ഇങ്ങനെ കുറെ പേരാണെന്നും ഇവര്‍ക്കൊക്കെ എന്നെയും എനിക്ക് അവരെയും കാണാന്‍വല്ലാത്ത ആഗ്രഹമുണ്ടെന്നും പറഞ്ഞപ്പോള്‍വല്ലപ്പോഴും പ്ലസ്സില്‍കയറി ഇറങ്ങിപ്പോകുന്ന വസന്ത മല്ലികയ്ക്കും ഒരു ആഗ്രഹം. ഞങ്ങളുടെ സൈബര്‍സംഗമത്തില്‍ഒന്ന് പങ്കെടുക്കണമെന്ന്. ഒരു ഗേള്‍ - ഫ്രണ്ട്കൂടെയുള്ളത് ഇതു ആക്രമണത്തെയും ചെറുക്കാന്‍ഒരു ധൈര്യമാവുമല്ലോ എന്ന് കരുതി ഞാനും സമ്മതിച്ചു. പക്ഷെ,ഒരു കണ്ടീഷന്‍-----. അവളുടെ ഫോട്ടോ എടുക്കരുത്. പ്ലസ്സില്‍ ഇടാനും പാടില്ല. <br><br>“ഉം.. നോക്കാം കുന്നോത്ത് ഗംഭീര ഫോട്ടോ എടുപ്പുകാരനാണ്. നിന്നെപ്പോലെ ഭംഗിയുള്ളതിനെ ഒക്കെ കണ്ടാല്‍ചെലപ്പോ ഫോട്ടോ മാത്രല്ല വേറെ എന്തേലും എടുക്കാന്‍നോക്കു"മെന്ന് പറഞ്ഞതും പത്തന്‍പത് കിലോ ഭാരമുള്ള അവളുടെ കൈ ‘പോടാ അവിടുന്ന്’ എന്നൊരു ശബ്ദത്തോടെ എന്റെ നടുപ്പുറത്തു ഓങ്ങി വന്നു വീണു. പിന്നേം കുറേ പറയണം എന്ന് കരുതിയെങ്കിലും അവളുടെ കൈക്കരുത്തിനെ ഭയന്ന് മിണ്ടാന്പോയില്ല. പിന്നെ അടുത്ത ജോലി അസ്ലമിനെയും വിപിനെയും വിജേഷിനെയും ഫോണില്‍ബന്ധപ്പെടുക എന്നതായിരുന്നു. വിജേഷിന്റെ കോണ്ടാക്റ്റ്നമ്പര്‍കിട്ടാന്‍അസ്ലമിനെ വിളിച്ചിട്ട് കിട്ടുന്നില്ല. അസ്ലം വരുന്നില്ലേ!? വിളിച്ചിട്ട് കിട്ടാതായപ്പോ ആകെ മൂഡ്ഓഫ് ആയി. വിപിന്‍എന്നെ പകല്‍സമയം ഒരുപാടു വിളിച്ചിരുന്നു തിരക്ക് കാരണം എടുക്കാന്പറ്റിയില്ല. പോകാന്‍വെറും മൂന്നു ദിവസം മാത്രമേ ഉള്ളൂ... തിരക്കുകള്‍തീര്‍ന്നിട്ടില്ല. വിപിനെ വിളിച്ചപ്പോള്‍എടുക്കുന്നില്ല. രണ്ടാം വട്ടവും വിളിച്ചിട്ടും കിട്ടുന്നില്ല. അവസാനം വസന്തമല്ലികയുടെ ഫോണില്‍നിന്നും വിളിച്ചു അങ്ങേത്തലക്കല്‍പിണക്കം കലര്‍ന്ന വാക്കുകള്‍പ്രസരിക്കുന്നു. എങ്കിലും അവനവിടേക്ക് എത്തിക്കോളാം എന്ന് പറഞ്ഞു. കുന്നോത്തും വിപിനും മുമ്പ് കണ്ടിട്ടുണ്ട് എന്ന് മുമ്പൊരിക്കല്‍അവനെന്നോട് പറഞ്ഞിരുന്നു. <br><br> <br><br>വെറും ഇരുപത്തിയഞ്ചു ദിവസം മാത്രം ലീവെടുത്തു വന്ന എന്നെ തന്നെയാണ് ആദ്യം തല്ലേണ്ടത് എന്നോര്‍ത്ത് ബൈക്ക്ഓടിച്ചു കൊണ്ട് തന്നെ വിപിനെ ഫോണ്‍വിളിച്ചു എടുക്കുന്നില്ല. അതിനിടെ പിന്നിലിരിക്കുന്ന വസന്തമല്ലിക ട്രാഫിക്പോലീസിന്റെ കാര്‍ക്കശ്യത്തില്‍ഫോണ്‍പിടിച്ചു വാങ്ങിക്കൊണ്ട് വിപിനെ ഞാന്‍വിളിച്ചു നോക്കിക്കോളാം എന്ന് പറഞ്ഞു. ബൈക്കിന്റെ വേഗത എണ്പതു കടന്നു ഹാന്‍ഡില്‍വിറച്ചു കൊണ്ടിരിക്കുന്നു. എപ്പഴോ അവള്‍ക്കു വിപിനെ ലൈനില്‍കിട്ടി. അവന്‍കുന്നോത്തിന്റെ വീട്ടിലേക്കു എത്തിക്കോളാം എന്ന് പറഞ്ഞത്രേ. ആര് വന്നില്ലെങ്കിലും ഇന്ന് കുന്നോത്തിനെ എനിക്ക് കണ്ടേ തീരൂ എന്നും കരുതി വണ്ടിയുടെ ആക്സിലേറ്റര്‍അസ്ലം ആണെന്ന് സങ്കല്പ്പിച്ചു കൊണ്ട് ഞെരടിത്തിരിച്ചു. അസ്ലം മുങ്ങുമെന്നു സ്വപ്നത്തില്‍പോലും കരുതിയില്ല. എപ്പോ വിളിച്ചാലും ഓടി വരുന്നൊരു സുഹൃത്തായി കരുതിപ്പോയി. അത് എന്റെ തെറ്റ്. അല്ലെങ്കിലും വെറും ഇരുപത്തഞ്ചു ദിവസം ലീവെടുത്തു വന്ന തന്നെയാണ് ഇടിച്ചു കൂമ്പ് വാട്ടേണ്ടത്! - <br> <br>എന്റെ ആത്മഗതം അല്‍പ്പം ഉറക്കെയായിപ്പോയോ!? <br><br>അതിനുത്തരം പിന്നില്‍നിന്നും വസന്തമല്ലികയുടെ ശബ്ദത്തില്‍ഇങ്ങനൊരു ചോദ്യം കേട്ടപ്പഴാണ് മനസ്സിലായത്.: <br><br>"ഞാന്‍വാട്ടിയാല്‍മതിയോ നിന്റെ കൂമ്പ്???" <br><br>പിരികം കൊണ്ട് അഭ്യാസം കാണിച്ചു കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടപ്പഴെ കുന്നോത്തിന്റെ വീട്ടിലെത്തിയിട്ട് ഒഴിക്കാന്‍കാത്തു വെച്ച മൂത്രമൊക്കെ ആവിയായിപ്പോയി. ഈ പെണ്ണുങ്ങളെ പേടിക്കണം. ഇല്ലെങ്കില്‍വല്ല പീഡനക്കേസിലും കുടുക്കിക്കലയുമെന്നു ഫേസ്ബുക്കില്‍ടിന്റുമോന്‍പറയുന്നത് കേട്ടിട്ടുണ്ട്. <br><br> <br><b><i><span style="color: blue;">ഒരു വേലപ്പനാരായണന്‍ യാത്ര </span></i></b><br>പോകുന്നത് ഒരു സഖാവിന്റെ വീട്ടിലെക്കായതിനാല്‍ഇരുമ്പിന്റെ കുപ്പായമിടാണോ എന്ന് വരെ ആലോചിച്ചു. കാരായി, കൊടിസുനി, എന്നതിലോക്കെയുള്ള "ക" എന്ന വാക്ക് പോലെ കുന്നോത്ത് എന്നൊരു വാക്കുള്ളത് കൊണ്ട് ഭയക്കണം. കുന്നോത്തിനെ കാണാന്‍പോകുമ്പോ ലേശം ഭയമുണ്ടായിരുന്നു. ഒന്നാമത് പ്രായം. ഡാ, നമ്മള്‍പിള്ളേര്‍പോയി പ്രായമുള്ളവരുടെ അടുത്തു പോയി വല്ല തമാശയും കാണിച്ചാല്‍എല്ലാം കുളമാകുമോ എന്നൊരു സംശയം എന്റെ സുഹൃത്ത്വസന്തമല്ലിക പങ്കു വെച്ചത് എന്റെ ആശങ്കയ്ക്ക് ആക്കം കൂട്ടി. എങ്കിലും ഹേയ് ഞാനാ ടൈപ്പല്ല., അതിനു വേറെ ആളെ നോക്ക് എന്നും പറഞ്ഞു അവളെ കളിയാക്കി. ഞങ്ങള്‍രാമനാട്ടുകര എന്നാ ചെറുപട്ടണത്തിലെത്തിയപ്പോള്‍കുന്നോത്തിന്റെ നമ്പറില്‍കുത്തി. ഫോണ്‍എടുത്തപ്പോള്‍തന്നെ എവിടെയാ ഉള്ളത് എന്ന് തിരിച്ചു ചോദ്യം. അവിടെയുള്ള ഒരു വലിയ ബാങ്കിന്റെ മുമ്പിലാണ് എന്ന് മറുപടി പറഞ്ഞതേയുള്ളൂ... കുന്നോത്ത് വഴി പറയാന്‍തുടങ്ങി: <br><br>_അവിടെ നിന്ന് നേരെ കുണ്ടോട്ടി റോഡിലേക്ക് വന്നു നാലാം വളവില്‍എട്ടാം നമ്പര്‍പോസ്റ്റിനു എതിര്‍വശത്തു കാണുന്ന കല്യാണ മണ്ഡപത്തിനു ഓപ്പോസിറ്റ് കാണുന്ന വേലപ്പന്‍നായര്‍റോഡിലൂടെ നേര വന്ന് ക്രോസ്സ് ചെയ്തു പോകുന്ന റോഡിനെ മൈന്‍ഡ്ചെയ്യാതെ നേരേ വിട്ടു പോന്നു നീല പെയിന്റടിച്ച വീടിന്റെ അടുത്തുള്ള പെട്ടിക്കടയുടെ അടുത്ത് കൂടി കുറച്ചു കൂടി മുമ്പോട്ടു വന്നാല്‍മണം സ്വാശ്രയ സംഘക്കാരുടെ ബോര്‍ഡ്കാണാം. അവിടെ നിന്നാ മതി._ <br><br>ഇത്രയും കേട്ടപ്പോ തന്നെ എനിക്ക് പണ്ട് സ്കൂളില്‍പോകുമ്പോ ഇത്രേം മനപ്പാഠമാക്കാന്‍ ശുഷ്കാന്തി കാണിച്ചിരുന്ണേല്‍ഫസ്റ്റ് ക്ലാസെങ്കിലും മേടിക്കാരുന്നു. എങ്കിലും മറന്നു പോവാതിരിക്കാന്‍ആ തല കൊണ്ട് ഒരുപകാരമെങ്കിലും ഉണ്ടാവട്ടെ എന്നും പറഞ്ഞു കൊണ്ട് വേലപ്പന്‍നായരെയും മണം സ്വാശ്രയ സംഘത്തെയും വസന്തമല്ലികയോട് ഓര്‍ത്ത്വെക്കാന്‍പറഞ്ഞു. വസന്തമല്ലികയ്ക്ക് അത് ഓര്‍ത്ത്വെക്കണമെങ്കില്‍ഇമ്പോസിഷന്‍എഴുതണം എന്ന അവസ്ഥയാണ്. അവിടുന്ന് വണ്ടി സ്റ്റാര്‍ട്ടാക്കിയത് മുതല്‍രാമനാമം ചൊല്ലുന്ന കണക്കിന് <br><br>“വേലപ്പനാരായാണോമണംസ്വാശ്രയ... <br><br>വേലപ്പനാരായാണോമണംസ്വാശ്രയ... <br><br>വേലപ്പനാരായാണോമണംസ്വാശ്രയ!....” എന്ന് ഉരുവിട്ടു കൊണ്ടിരിക്കുകയാണ്. ഒരു ഗട്ടറില്‍ചാടിയാല്‍അതു അവളുടെ തലയില്‍നിന്നും പറന്നു പോകുമെന്ന് എനിക്കറിയാവുന്നത് കൊണ്ട് ഞാന്‍നല്ലോണം ഓര്‍ത്തു വെച്ചത് നന്നായി. അല്ലേല്‍പകുതിയെത്തി വീണ്ടും വഴി തെറ്റിയേനെ. കാരണം ഒരു കുഴിയില്‍കൂടി വണ്ടി കട്ട്രകുട്ട്രമട്ട്രാന്നു കുലുങ്ങി വിറച്ചു കടന്നു പോയപ്പോള്‍ വസന്തമല്ലിക അത്ര നേരം ചൊല്ലിക്കൊണ്ടിരുന്ന വേലപ്പനാരായാണോമണംസ്വാശ്രയ എല്ലാം കൂടി കുടി വെള്ളമില്ലാതെ പുട്ടു തിന്നുമ്പോ ചുമ വന്നു വായീന്നു അമിട്ടു പൊട്ടിയ കണക്കിന് അവിടേമിവിടെമായിപ്പോയി. “സ്വാലപ്പവേരായണോസ്വാശ്രയ” എന്നാണവള്‍ പിന്നീട് ചൊല്ലിക്കൊണ്ടിരുന്നത്! വേലപ്പന് നായര്‍ റോഡ് കഴിഞ്ഞു പോയിട്ടും വസന്ത മല്ലിക അതൊന്നും അറിഞ്ഞ മട്ടില്ല. സഖാക്കന്മാരെ വല്ല്യ ഇഷ്ട്ടമുള്ള അവള്(അതിനുള്ള വിവരമൊന്നും ഉണ്ടായിട്ടല്ല, ചുമ്മാ ജാഡ കാണിക്കാന്‍) കുന്നോത്തിന്റെ പോസ്റ്റിനു പ്ലസ്സൊന്നും അടിക്കാതെ ഫ്രീയായിട്ടു വായിച്ചു സഖാവ് ആള് പുലിയാണ് , കുന്നോത്ത് സഖാവിനെ ആദ്യായിട്ടു കാണുമ്പോ എങ്ങനെ സംബോധന ചെയ്യണം എന്നൊക്കെ ആലോചിച്ചു തലപുണ്ണാക്കിയിരിക്കുന്ന വനിതാരത്നമാണ്. <br><br>വേലപ്പനാരായണന്‍ റോഡ് കഴിഞ്ഞു കുറച്ചു മുന്നോട്ടു നീങ്ങിയതെയുള്ളൂ, അതാ ഒരു മുന്നില്‍ പോകുന്ന ഓട്ടോറിക്ഷയില്‍ നിന്നും ഒരുത്തന് പശു തൊഴുത്തില്‍ നിന്ന് തലയിട്ടു നോക്കുന്നത് പോലെ നോക്കുന്നു! എനിക്കു ആകെ സംശയമായി. വസന്തമല്ലികയെ ആണല്ലോ ആ പഹയന് നോട്ടമിട്ടിരിക്കുന്നത്! അവന് കൈ കൊണ്ട് ഏതാണ്ടൊക്കെയോ കാണിക്കുന്നുണ്ട്! അവന്റെ തിരുമുഖം തെളിഞ്ഞു കാണുന്നുമില്ല. ഇവനെയൊക്കെ തടഞ്ഞു നിര്‍ത്തി ‘എന്താടാ എന്റെ പെങ്ങളെ നോക്കുന്നത് നിനക്കൊക്കെ അമ്മേം പെങ്ങന്മാരും ഇല്ലെടാ’ എന്നും ചോദിച്ചു രണ്ടു പൊട്ടിക്കണം. ദൈവമേ.. ഇത്രേം വികരപരവശരായ ആളുകളുമുണ്ടോ കേരളത്തില്‍ എന്നും കരുതി ഓട്ടോയുടെ സമമായി വണ്ടി അടുപ്പിച്ചതെയുള്ളൂ, റഹിം ഭായി ഇത് ഞാനാണെന്നെ വിപിന്‍ എന്നും പറഞ്ഞു കൊണ്ട് കൈകാട്ടി.... ഓഹ് നീയാരുന്നോ! <br><br> അപ്പഴാണ് എന്റെ ശ്വാസം നേരെ വീണത്. ഇല്ലേല് അടി കിട്ടി പല്ലു താഴെ വീണേനെ! എന്റെയോ അവന്റെയോ എന്നാലോചിച്ചു സമയം കളയേണ്ട – എന്റെ തന്നെ! രണ്ടു വാഹനങ്ങളും ഫിനിഷിംഗ് പോയന്റില്‍ എത്താറായി. കുന്നോത്ത് കാത്തു നില്ക്കാമെന്നു പറഞ്ഞ സ്ഥലത്ത് എത്താറായപ്പോള്‍ തന്നെ അല്‍പ്പം ദൂരേന്നു ഞാന്‍ കണ്ടു, നീണ്ടു, വീതിയുള്ള ചുമലുകളുള്ള പ്രൊഫൈല്‍ ഫോട്ടോയില്‍ കണ്ടതിനേക്കാള്‍ ശ്ശി കൂടി നരയുള്ള ഒരു വല്ല്യ മനുഷ്യനെ. (ഇത്രേം ദൂരേന്നു ആ നരയെങ്ങനെ കണ്ടൂന്നും ചോദിച്ചു വന്നാ ഇടി കിട്ടുംJ) ഓട്ടോ നിര്‍ത്തി, വിപിന്‍ ഇറങ്ങി കൈ കൊടുത്തപ്പഴേക്കും ഞങ്ങളും അവിടെയെത്തി. ഞാന്‍ വണ്ടി സൈഡ് ആക്കാന്‍ ശ്രമിക്കെവേ, വസന്തമല്ലിക ഭൂമിയില്‍ കാലുകുത്തലും വീണു വീണില്ല എന്ന മട്ടില്‍ കുന്നോത്തിന്റെ അടുത്തെത്തുകയും ചെയ്തു. കുന്നോത്തിനെ കണ്ടമാത്രയില്‍ <br><br>“ഹലോ രാജേഷേട്ടാ, സ്വാലപ്പവേരായണോസ്വാശ്രയ?” <br><br>എന്നു കുശലം ചോദിക്കുകയും ചെയ്തു! ഇടി വെട്ടിയ കണക്കെ രണ്ടു “ങേ..!”കള്‍ പുറപെടുവിച്ചു കൊണ്ട് ഇതേതു ഭാഷ എന്നുമാലോചിച്ചു വിപിനും കുന്നോത്തും നില്‍ക്കുമ്പോഴാണ് എന്റെ രംഗപ്രവേശനം. ഞാന്‍ കേട്ടുകാണില്ല എന്നു കരുതിയിട്ടോ ഇനി കേട്ടില്ലെങ്കില്‍ കേള്‍ക്കണ്ട എന്നു കരുതിയിട്ടോ കേള്‍ക്കാതിരുന്നാല്‍ മതിയായിരുന്നു എന്നു പ്രാര്‍ഥിച്ചു കൊണ്ടോ എന്താണെന്നറിയില്ല. അതേ നിമിഷത്തില്‍ തന്നെ വസന്തമല്ലിക തിരുത്തി : <br><br>“ അല്ല, സുഖമാണോ എന്നു ചോദിച്ചതാണ്. സുഖമല്ലേ രാജേഷേട്ടാ?” <br><br>മലയാളഭാഷയ്ക്ക് പുതിയ മാനങ്ങള്‍ നല്കിയ അപൂര്‍വ്വ വ്യക്തിയെ കാണുന്ന പോലെ വസന്തമല്ലികയെ നോക്കിക്കൊണ്ടു “സുഖം” എന്നു കുന്നോത്ത് മറുപടി നല്കി. വിപിന്‍ അപ്പോഴും ഇവിടെയിപ്പോ എന്താ സംഭവിച്ചത് എന്ന മട്ടില്‍ ഒരേ നിപ്പാണ്! <br><br>പിന്നെ എന്റെ വക കുശലം ചോദിക്കല്‍. പിന്നെ നാലു പേരും കൂടി കുന്നോത്തിന്റെ വീട്ടിലേക്ക്. അല്‍പ്പം കുത്തനെ ഇറക്കമുള്ള, അരികുകളില്‍ പുല്ലും കമ്യുണിസ്റ്റ് പച്ചകളും പന്തലിച്ചു കിടക്കുന്ന നാട്ടുവഴിയിലൂടെ ഞങ്ങള്‍ കുന്നോത്തിന്റെ വീട്ടിലെത്തി. അവിടെ, കുന്നോത്തിന്റെ സഹധര്‍മ്മിണി പ്രിയയും രണ്ടു ആണ്മക്കളും ഞങ്ങളെ ചിരിച്ചു കൊണ്ടു സ്വാഗതം ചെയ്തു. എട്ടുപത്തു പേര്‍ക്ക് ഭക്ഷണം തയ്യാറാക്കി വെച്ചിരുന്ന അവര്‍, നാലു പേരെ മാത്രം കണ്ടതും കുന്നോത്തിനെ “ഹും” എന്നൊന്നു പാളി നോക്കിയോ എന്നൊരു സംശയം. കാരണം, വന്നിറങ്ങിയ അപ്പോള്‍ തന്നെ നിങ്ങള്‍ മൂന്നു പേരെ ഉള്ളൂ എന്നു ചോദിച്ചു കൊണ്ടിരുന്നു കുന്നോത്ത്. വിജേഷ് ചക്കിനെ അസ്ലം വിളിക്കുമെന്നും അസ്ലം വരുമെന്നും കരുതിയ എനിക്കും തെറ്റി. കുന്നോത്തിനും തെറ്റി. പാവം ഭക്ഷണത്തിന് ഇക്കാര്യമൊന്നും അറിയില്ലല്ലോ... അതു ആര്‍ക്കോ വേണ്ടി അടുപ്പത്തിരുന്നു തിളച്ചു. </span><b><i><span style="color: blue;"><span style="font-family: 'Trebuchet MS', sans-serif;"><br></span></span></i></b><br>
<b><i><span style="color: blue;"><span style="font-family: 'Trebuchet MS', sans-serif;"><br></span></span></i></b>
<br>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjFqGbTUpbKPe9atAQGyaTkm5VI1xmvEw-2rWcNSVTIzlYjMGk5iKt4ms39K23ChtiOOsxbZMXdg17KHq337lyKbhnIgiA_OWYL4Dg1d_jeG1_JYTR5GucaooYxzOP-Mb8J_ybCnI0kxsU/s1600/DSC00273.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="319" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjFqGbTUpbKPe9atAQGyaTkm5VI1xmvEw-2rWcNSVTIzlYjMGk5iKt4ms39K23ChtiOOsxbZMXdg17KHq337lyKbhnIgiA_OWYL4Dg1d_jeG1_JYTR5GucaooYxzOP-Mb8J_ybCnI0kxsU/s320/DSC00273.JPG" width="320"></a></div>
<br>
<b><i><span style="color: blue;"><span style="font-family: 'Trebuchet MS', sans-serif;">സ്വാലപ്പവേരായണോസ്വാശ്രയ</span> </span></i></b><span style="font-family: Trebuchet MS, sans-serif;"><br>ഇരുനിലയുള്ള, നന്നായി പണിത, അനാവിശ്യ ഫ്ലവര്‍ ബെയ്സുകളും അലങ്കാരപ്പണികളും കുത്തിനിറക്കാതെ വളരെ ആര്‍ഭാടം കുറഞ്ഞ , എന്നാല്‍ വളരെ മനോഹരമെന്നും ലളിതമെന്നും തോന്നുന്ന ഒരു വീടായിരുന്നു അത്. കുന്നോത്തിന്റെ ഭാര്യ ചായ എടുക്കും മുമ്പേ, വിപിന്‍ വീടിനെ കുറിച്ചും സ്റ്റേയര്‍കെയ്സില്‍ തൂക്കിയിട്ട ഏതോ അണ്ഡകടാഹ ചിത്രത്തെ കുറിച്ചും വാചാലനായി. ചിത്രത്തെ കുറിച്ചും വരയെ കുറിച്ചും എന്റെ അറിവ് വളരെ പരിമിതമായത് കൊണ്ടു മാത്രം ചേച്ചി ചായ കൊണ്ടു വരുന്നുണ്ടോയെന്നും നോക്കി ഞാന്‍ അടുക്കളയെന്ന വിദൂരദയിലേക്ക് കണ്ണും നട്ടിരുന്നു. അതിനിടെ കുന്നോത്തിന്റെ ഇളയ മകന് അപ്പുവിനെ നമ്മുടെ വസന്തമല്ലിക കണ്ണിറുക്കി കാണിച്ചിട്ടോ എന്താണെന്നറിയില്ല, അടുക്കളയില്‍ നിന്നും പ്രിയേച്ചി ചിരിച്ചു കൊണ്ടു ഓടി വന്നിട്ടു എന്തോ പറയാന്‍ ശ്രമിച്ചു. പക്ഷെ അപ്പു ചാടി ചാടി അമ്മയുടെ വായ പൊത്താന്‍ ശ്രമിച്ചു കൊണ്ട് പറയണ്ടാ പറയണ്ടാ എന്നു വാശി പിടിക്കുന്നുണ്ട്. പക്ഷെ അപ്പൂന്റെ അമ്മ ചതിച്ചു. അപ്പൂനെ മാത്രല്ല ഞങ്ങളേം. പ്രിയേച്ചി പറഞ്ഞു; <br><br>“വസന്തമല്ലികേ , നിനക്കൊരു കോമ്പ്ലിമെന്റ് ഉണ്ട്, അപ്പൂന്റെ വക. അപ്പു അടുക്കളേല് വന്നിട്ടു പറയുവാ, ആ ചേച്ചീനെ കാണാന്‍ നല്ല സുന്ദരിയാണ് എന്ന്!” <br><br>അപ്പുവും ഞാനും നിരാശനായി മേല്‍പ്പോട്ടു നോക്കിയിരിക്കവെ അതാ... അതാ... വസന്തമല്ലിക ഉയര്‍ന്നുയര്‍ന്നു പോകുന്നു...! ‘ഇത്രേം ഉയരത്തില്‍ വസന്തമല്ലികയെ പൊക്കിപ്പറയാന്‍ ഞാനെന്തു തെറ്റാടാ അപ്പു നിന്നോട് ചെയ്തേ’ എന്നൊരു നോട്ടം ഞാന്‍ അപ്പുവിനെയും, ‘ഈ അമ്മ ഇങ്ങനെ ചെയ്യുമെന്ന് ഞാനറിഞ്ഞോ’ എന്ന മട്ടില്‍ അപ്പു എന്നേ തിരിച്ചും നോക്കി. ഇനിയ്പ്പോ എന്തൊക്കെ സഹിക്കണം. അല്ലെങ്കില്‍തന്നെ ഒരു ബഡായിക്കടയുടെ ഹോള്‍സെയില്‍ ഡീലറാണ് വല്ലിക.(അവളുടെ ചുരുക്കപ്പേരാണ് വല്ലിക. വസന്തവുമായും മല്ലികയുമായും വല്ല ബന്ധവുമുന്ടെങ്കിലല്ലേ വസന്തമാല്ലികയെന്നു നമുക്ക് വിളിക്കാനോക്കൂ.. അതോണ്ട് ഞാന്‍ ‘വല്ലോരുടെയും ക’യും കൂട്ടി ‘വല്ലികാ’ന്നു നീട്ടി വിളിക്കും. -ഹോ അവളെ കുറ്റം പറയുമ്പോ എന്തൊരു സുഖം!:)) ഹ്മം, എന്തു ചെയ്യാനാണ്, പടച്ചോന് സൗന്ദര്യം കൊടുക്കുന്ന സമയത്തു ഞാന്‍ ബുദ്ധി കൊടുക്കുന്ന സ്ഥലത്തായിപ്പോയി. സൗന്ദര്യം കൊടുക്കുന്ന സ്ഥലത്ത് കുറ്റിയടിച്ചു ഇങ്ങോട്ടും പോകാതെ നിന്ന വല്ലികയ്ക്ക് അത് ആവോളം കിട്ടി. എന്റെ വിധി. ആ അതുപോട്ടെ, ചായ വരട്ടെ. ചായ വന്നു കഴിഞ്ഞു. അപ്പഴേക്കും വല്ലികയുടെ വീട്ടില്‍ നിന്നും വല്ലികയ്ക്ക് ഫോണ്‍ വന്നു, വേഗം ചെല്ലാന്‍ പറഞ്ഞു കൊണ്ട്. പോയിട്ട് എന്തോ അത്യാവശ്യമുണ്ടത്രേ. വല്ലികയുടെ ഉമ്മ, ആളൊരു കാര്‍ക്കശ്യക്കാരിയാണെങ്കിലും എന്റെ കൂടെയായത് കൊണ്ട് മാത്രം പറഞ്ഞു വിട്ടതാണ്. ആ ഏരിയയില്‍ വച്ചു വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു നല്ല പയ്യന് ഞാനേ ഉള്ളൂ... (കോളര്‍ ഒന്ന് പൊക്കിയിടട്ടെ). എന്തായാലും അന്നുണ്ടാക്കിയ പുട്ടും ബീഫും കഴിക്കാന്‍ വസന്തമല്ലികയ്ക്ക് യോഗമുണ്ടായില്ല. പാവം അല്ലെങ്കില്‍ തന്നെ പട്ടിണിയാണ്. തടിച്ചു തടിച്ചു ഇനിയങ്ങോട്ട് തടിക്കാന്‍ ബാക്കിയില്ലാത്തത് കാരണം വീട്ടില്‍ നിന്നും ഭക്ഷണമൊന്നും കൊടുക്കുന്നില്ലത്രേJ അങ്ങനെ ചായകുടിയും അത്യാവശ്യം വിശേഷം പറച്ചിലും കഴിഞ്ഞു ഞാന്‍ വസന്തമല്ലികയെ വീട്ടില്‍ കൊണ്ടു ചെന്നു വിടാന്‍ ഇറങ്ങി. എന്റെ ഫോട്ടോ ഒന്നും പ്ലസ്സിളിടരുതേഎന്നും പറഞ്ഞു കൊണ്ട് വസന്തമല്ലികയും. അവളെ കൊണ്ട് വിട്ടിട്ടു വന്നിട്ടേ ഞങ്ങള്‍ പുട്ടും ബീഫും തകര്‍ക്കൂ എന്ന ഭാവത്തില്‍ വിപിന്‍ എന്നോട് യാത്ര പറഞ്ഞു. കുന്നോത്തും വിപിനും അവരുടെ സ്വന്തം വിശേഷങ്ങളും പങ്കു വെച്ചു തുടങ്ങി... <br><br>ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് ഞാന്‍ കോഴിക്കൊട്ടങ്ങാടി തൊട്ട് കുന്നോത്തിന്റെ തിരിച്ചു വന്നു. അവിടെ അപ്പഴേക്കും വിപിനും കുന്നോത്തും കുന്നോത്തിന്റെ ഭാര്യ പ്രിയേച്ചിയും നല്ല സുഹൃത്തുക്കള്‍ ആയി മാറിയിരുന്നു. എങ്കില്‍ പറയാതെ വയ്യ, എത്രയോ കാലം മുമ്പ് കണ്ടു പരിചയമുള്ളവരെ പോലെ ചുമലില്‍ പിടിച്ചു കുശലാന്വേഷണം നടത്തുന്ന കുന്നോത്തിനെ ആര്‍ക്കും പെട്ടെന്നങ്ങനെ മറക്കാനാവുകയില്ല. സൌഹൃദമെന്ന പരുത്തിനൂലിഴകളില്‍ മുറുക്കം കൂട്ടി ബലം വര്‍ദ്ധിപ്പിക്കുന്ന പെരുമാറ്റം ഞങ്ങളെ രണ്ടുപേരെയും ഒരേപോലെ സ്വാധീനിച്ചു. അന്നു രാത്രി വളരെ വൈകിയാണ് ഞങ്ങള്‍ പിരിഞ്ഞത്. ആദ്യമൊക്കെ ഞാന്‍ അല്‍പ്പം മൌനിയായി നിന്നെങ്കിലും അവസാനം കുന്നോത്തിനെയും കുടുംബത്തെയും കത്തി വെച്ചു കത്തി വെച്ചു കൊന്നിട്ടാണ് ഞാന്‍ പിരിഞ്ഞത്. എന്നിട്ടും മതിയാവാതെ വന്നപ്പോ ചെറിയ ചാറ്റല്‍ മഴ ഉണ്ടായിട്ടും അത് നനഞ്ഞു കൊണ്ട് ഒരുപാടു നേരം വിപിന്റെ കൊട്ടെഴ്സിനടുത്തു നിന്ന് സംസാരിച്ചു. കുന്നോത്തിനോട് ഒരുപാടു നേരം സംസാരിക്കാന്‍ തോന്നിയതിനു പിന്നില്‍ എനിക്കു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു, ഗുരുത്വം ഇല്ലാത്ത ഒരു പിന്നാമ്പുറം ആയിരുന്നു എന്റേത്. അവിടെയെത്തി കുന്നോത്തുമായി അടുത്തു സംസാരിച്ചതും ഗുരുത്വം നേടണമെങ്കില്‍ ഇത്തരം ആളുകളുടെ അടുത്തു നിന്ന് തന്നെ വാങ്ങണമെന്നു തോന്നിപ്പോയി. അത് അദ്ദേഹത്തിന്റെ പെരുമാറ്റത്തിന്റെ പെരുമ തന്നെയാണ്. </span><br>
<span style="font-family: Trebuchet MS, sans-serif;"><b><i><span style="color: blue;"><br></span></i></b></span>
<span style="font-family: Trebuchet MS, sans-serif;"><b><i><span style="color: blue;"><br></span></i></b></span>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjX_8gtorxJZfxJzkL-cc3fU_Ie1VPhM9hbd3BKD0PFJrfeJ_UOa9YFnnqAAbqZuf5xWnT4CG58p9c88dej0Xmnz4eZpqBOT62s-smAqIjgDC7xJ47qC9fSgSHg-Wc-fA14MdlTaSknQI8/s1600/14072012758.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjX_8gtorxJZfxJzkL-cc3fU_Ie1VPhM9hbd3BKD0PFJrfeJ_UOa9YFnnqAAbqZuf5xWnT4CG58p9c88dej0Xmnz4eZpqBOT62s-smAqIjgDC7xJ47qC9fSgSHg-Wc-fA14MdlTaSknQI8/s320/14072012758.jpg" width="320"></a><span style="font-family: Trebuchet MS, sans-serif;"><b><i><span style="color: blue;"><br></span></i></b></span><br>
<span style="font-family: Trebuchet MS, sans-serif;"><b><i><span style="color: blue;">അങ്ങനെയല്‍പ്പം സ്വകാര്യം പറഞ്ഞു കൊണ്ട് </span></i></b> ഈ അനുഭവം എഴുതുന്നത് നിര്‍ത്തുകയാണ്. അസ്ലമിനെയും എനിക്കു മറക്കുവാനാവില്ല. ഒരുപാടു നേരം ഫോണില്‍ സംസാരിച്ചിരുന്ന ഞങ്ങള്‍ രണ്ടുപേരും നാട്ടിലെത്തിയപ്പോള്‍ ഒരേ നാട്ടിലായിട്ടു പോലും കാണാന്‍ പോലും നേരമില്ലാതായിപ്പോയി. ഞാന്‍ ഇങ്ങോട്ട് കടലുകടന്നു വരും മുമ്പേ, ഒരു പ്രാവിശ്യം വീട്ടില്‍ വന്നു. തിരക്കിട്ട് പോവുകയും ചെയ്തു. ഞാന്‍ പോകുന്ന ദിവസം രാത്രി, അസ്ലമിന്റെ വീട്ടില്‍ എനിക്കും എന്റെ വീട്ടുകാര്‍ക്കും ഗംഭീര ബിരിയാണി സദ്യയൊരുക്കി എന്നേ ഞെട്ടിച്ചു കളഞ്ഞു. അതേ പറ്റി ഇതേപോലെ തന്നെ ഒരുപാട് എഴുതാനുണ്ട്. സമയമുണ്ടെങ്കില്‍, ഞാന്‍ അതും ഇവിടെ കുറിച്ചിടും. ദൈവം അതിനു ഭാഗ്യമുണ്ടാക്കിത്തരട്ടെ.! സൈബര്‍ലോകത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ആശംസകള്‍.</span><br>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdepYLkVPSyVOsStGByXJNUYw9AHx2IXOyrhC8X1_5Q1aK_wtwSK0MbAsuaXre9JYGQ-eA0HCSKqQDGMRvlkJN14IObxSLZzndQAwed7eMA8olcUae7dr8MqsiWl6jPb9rkzTDrNgvYw/s1600/DSCN3185.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="121" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdepYLkVPSyVOsStGByXJNUYw9AHx2IXOyrhC8X1_5Q1aK_wtwSK0MbAsuaXre9JYGQ-eA0HCSKqQDGMRvlkJN14IObxSLZzndQAwed7eMA8olcUae7dr8MqsiWl6jPb9rkzTDrNgvYw/s200/DSCN3185.JPG" width="200"></a><span style="font-family: Trebuchet MS, sans-serif;"> </span><br>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqvFbVzAqDIGZPt7QW4s4lt-zaal125elJLIyJ7Hdh2D_9ZHV4NSbUVBn7a_3r_e2HHn73YUMdduFs5BEvByEDMdYAaSM_HpZ-P4S11yWi0Xn5OOFQoWOKRAnpJrfBYdYLUAD42dO93A/s1600/DSCN3177.JPG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="137" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqvFbVzAqDIGZPt7QW4s4lt-zaal125elJLIyJ7Hdh2D_9ZHV4NSbUVBn7a_3r_e2HHn73YUMdduFs5BEvByEDMdYAaSM_HpZ-P4S11yWi0Xn5OOFQoWOKRAnpJrfBYdYLUAD42dO93A/s200/DSCN3177.JPG" width="200"></a><span style="font-family: Trebuchet MS, sans-serif;"><br></span><br>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhi8-GiK4MMgjsLbVPWraVzgBTF4jpmqdnatSdefVrz8W1PXMHtL01m7hEOnVB5HqmIGRre5qRPDyx_ZBCAPDuUXPmXI9mPJiNB7oa4rAjo-ARFwOG9KGJG2RwK5obeP1qEf8_4bQQ2Bw/s1600/DSCN3186.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhi8-GiK4MMgjsLbVPWraVzgBTF4jpmqdnatSdefVrz8W1PXMHtL01m7hEOnVB5HqmIGRre5qRPDyx_ZBCAPDuUXPmXI9mPJiNB7oa4rAjo-ARFwOG9KGJG2RwK5obeP1qEf8_4bQQ2Bw/s200/DSCN3186.JPG" width="200"></a></div>
<br></div>
Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com15tag:blogger.com,1999:blog-3261608645591037729.post-1441254714599400632013-03-07T11:42:00.000+05:302013-03-07T11:44:32.383+05:30മുലയില്ലാ പെണ്ണിന്റെ മുലയറുത്തവര്‍ <div dir="ltr" style="text-align: left;" trbidi="on">
<span style="font-size: x-large;">ന</span>മ്മള് മലയാളികള്‍ക്ക് കാര്യമായി എന്തോ പ്രശ്നമുണ്ട് എന്ന് തോന്നുന്നു. അല്ലെങ്കില്‍ നാഴികയ്ക്ക് നാല്‍പ്പതു വട്ടം ഈമാന്‍ കാര്യവും ഇസ്ലാം കാര്യവും പറയുന്ന ഹാജിമാരുള്ള, ആഴ്ച്ചയി രണ്ടു ദിവസമെങ്കിലും മത പ്രഭാഷണവും സ്നേഹ സംവാദങ്ങളും പബ്ലിക്കായി നടക്കുന്ന, പര്‍ദ്ദയിട്ട പെണ്ണുങ്ങള് ഏറെയുള്ള, ഇസ്ലാമിനെ തൊട്ടറിഞ്ഞ ഗള്‍ഫ് സഹവാസമുള്ള ഒരുപാട് കുടുംബങ്ങളുള്ള, ഇസ്ലാമിക രാഷ്ട്രമെന്ന പേരുള്ള പാക്കിസ്ഥാനോട് പലപ്പോഴും ഉപമിക്കപ്പെടുന്ന ഒരു ജില്ലയിലെ കണ്ണായ സ്ഥലത്ത് തന്നെ, ഒരു കൊച്ചു പെണ്‍കുട്ടി, അതും വൃത്തിയിലും മെനയിലും വസ്ത്രം ധരിക്കാതെ ആരെയും മോഹിപ്പിക്കാന്‍ ശരീരവളര്‍ച്ച പോലുമെത്താത്ത ഒരു പിഞ്ചു കുഞ്ഞ് ഇരയാക്കപ്പെടുന്നത് എന്ത് കൊണ്ടാണ്!? വെറും മൂന്നുവയസ്സു മാത്രം പ്രായമുള്ള ആ കുഞ്ഞ് എന്തറിഞ്ഞു!<br />
<div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjVxGp8v_29tE-zju4W4TZ2cqJDf_wr_BuDgwBDJpYX6acJiLq7UTMkyfAeOC0cEOjHMKLSrO9yksCMOIl0xRT6EEpv6nZ_vKTJYAZvUfgPL7ecqeAsCEYTsWn2_YmfvCnF54_yKeb_wg/s1600/thirur.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="307" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjVxGp8v_29tE-zju4W4TZ2cqJDf_wr_BuDgwBDJpYX6acJiLq7UTMkyfAeOC0cEOjHMKLSrO9yksCMOIl0xRT6EEpv6nZ_vKTJYAZvUfgPL7ecqeAsCEYTsWn2_YmfvCnF54_yKeb_wg/s400/thirur.png" width="400" /></a></div>
<div>
<br /></div>
<div>
ഇന്നലെ വീട്ടിലേക്കു വിളിച്ചപ്പോള്‍ ഇത്ത പറഞ്ഞു, ഇങ്ങനത്തെ ആളുകള്‍ക്ക് എത്രയെത്ര വഴികളുണ്ട് ഇവിടെ. ഇവറ്റകള് ഒക്കെ ജീവിക്കുന്നത് സൗദി അറേബ്യയില്‍ ഒന്നുമല്ലല്ലോ. ഇന്ത്യയെന്ന രാജ്യത്ത് എല്ലാത്തിനുമുള്ള സ്വാതന്ത്ര്യം രാജ്യം അനുവദിച്ചിട്ടും ഇങ്ങനെയൊക്കെ നടക്കുന്നത് വല്ലാത്ത കഷ്ട്ടം തന്നെ. വെറും നൂറ്റിയന്പതു രൂപയ്ക്ക് ശരീരം വില്‍ക്കുന്ന സ്ത്രീകളുണ്ട് കേരളത്തിലെ പല ബസ് സ്റ്റാന്‍ഡുകളുടെയും സിനിമാ തിയ്യറ്റരുകളുടെയും മറവില്‍ . കേരളത്തിനു അകത്തും പുറത്തുമായി അധികൃതവും അനധികൃതവുമായ എത്രയോ വേശ്യാലയങ്ങളുണ്ട്. എന്നിട്ടും മനുഷ്യന്മാര് കാമഭ്രാന്തില്‍ എന്തൊക്കെയോ ചെയ്തുകൂട്ടുന്നു.<br />
ഒരു പുരുഷനെന്ന നിലയില്‍ ഈ സംഭവത്തില്‍ സ്വയം വെറുപ്പ് തോന്നിപ്പോവുകയാണ്. ഇനിമുതല്‍ കുട്ടികളെ ഉപ്പമാരില്‍ നിന്നുവരെ ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞ് കേട്ടപ്പോള്‍ ഈ വിഷയം ഇത്തയോടു സംസാരിക്കാന്‍ പോലും ധൈര്യമില്ലാതെ പോയി. എവിടെയോ കുറച്ചു പേര് ആണത്തത്തിന്റെ വില കുഴിച്ചുമൂടിയിരിക്കുന്നു. ആണായിപ്പിറന്നതിന്റെ പേരില്‍ പുരുഷന്മാരെല്ലാം തലകുനിക്കേണ്ടി വന്നിരിക്കുന്നു. പെണ്ണായിപ്പിറന്ന ജന്മങ്ങളെല്ലാം കൂടുതല്‍ കൂടുതല്‍ ഭയത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നു. <br />
<br />
ഫോണ്‍ വെക്കാന്‍ നേരം ഒന്നുമാത്രം പറഞ്ഞു; ചില ജന്തുവര്‍ഗങ്ങള്‍ അവയുടെ സ്വഭാവം കാണിച്ചുകൊണ്ടേയിരിക്കും. ഇരയാക്കപ്പെടുന്നവര്‍ ഒരു ചെറിയ അനക്കം കണ്ടാല്‍ പോലും പ്രതികരിക്കേണ്ടതുണ്ട്. അത് ബസ്സിലോ കാറിലോ സ്കൂളിലോ വീട്ടിലോ മാമനോ ചേട്ടനോ അച്ഛനോ എവിടെയായിരുന്നാലും ആരായിരുന്നാലും. സാഹചര്യങ്ങളെ അതിജീവിക്കാന്‍ ചില ഇരുണ്ടമനസ്സുകളുടെ പ്രകൃതിവിരുദ്ധമായ ചോദനകളെ അതില്‍ നിന്നും ഞെട്ടിയുണര്‍ത്തിച്ചു പുറത്തു ചാടിക്കാന്‍ പ്രതികരിക്കുക എന്നതല്ലാതെ വേറൊരു വഴിയുമില്ല. കൊച്ചു കുട്ടികളെ കയ്യകലത്തില്‍ നിന്നും വിടാതിരിക്കുക. മനുഷ്യന് നന്നാവുന്ന വരെ നിങ്ങള്‍ ആരെയും വിശ്വസിക്കേണ്ടതില്ല. <br />
<br />
ഒരു ആണെന്ന നിലയില്‍ ഇത്തയോട് ഞങ്ങളെ നിങ്ങള്‍ വിശ്വസിക്കരുത് എന്ന് പറയേണ്ടി വന്നതില്‍ അതീവ ദുഖമുണ്ട്. ഒരാങ്ങള എന്ന നിലയില്‍ ബന്ധങ്ങളുടെ വില നഷ്ട്ടപ്പെടുത്തിയ കഴുവേറികളോട് തീര്‍ത്താല്‍ തീരാത്ത ദേഷ്യവും വെറുപ്പും. പണ്ട് ഞാന്‍ ശക്തമായി വാദിച്ചിരുന്നു വേശ്യാലയങ്ങള്‍ വരട്ടെ എന്ന്. ഇന്നും അത് പറഞ്ഞ് പോകുന്നു. പിഞ്ചു മക്കളെ എങ്കിലും ഈ ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന കാമപ്പിശാചുകള്‍ വെറുതെ വിടട്ടെയെന്ന കാരണത്താല്‍ .<br />
<br />
വാല്‍ക്കഷണം : <i><span style="color: red; font-family: Times, Times New Roman, serif;"><b>ലോകത്ത് എവിടെയെങ്കിലും പണത്തിനു വേണ്ടി ശരീരം വില്‍ക്കുന്ന സ്ത്രീകളുണ്ടെങ്കില്‍ അവരോടാണ് എനിക്ക് ഒരപേക്ഷയുള്ളത്. ഇതാ, ഈ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് പോന്നോളൂ... ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഉപഭോക്താക്കളുണ്ട്. പക്ഷെ രാത്രിയുടെ മറവില്‍ മാത്രമേ അവര്‍ അവരുടെ തനി നിറം പുറത്തുകാണിക്കുകയുള്ളൂ എന്ന് മാത്രം. </b></span></i></div>
</div>
</div>
Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com2tag:blogger.com,1999:blog-3261608645591037729.post-33121037498245219472013-02-22T22:43:00.001+05:302013-02-22T22:43:35.316+05:30സെല്ലുലോയിഡില്‍ പതിയാതെ പോയത്...<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnNO-NhItgjHJlUEXC7u2_vsltMXqfGC1Xo5T7XbnsLv9qWbFdAy-z6Yrq0eph_teerkbgep9YOMpbhggOsnOmo-huA-Y3qUshr2tmYvZPQq69hLqAeqI-qtcqMqRWSsaL-rQpKbyOvw/s1600/Kerala-State-Film-Awards-2012.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="160" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnNO-NhItgjHJlUEXC7u2_vsltMXqfGC1Xo5T7XbnsLv9qWbFdAy-z6Yrq0eph_teerkbgep9YOMpbhggOsnOmo-huA-Y3qUshr2tmYvZPQq69hLqAeqI-qtcqMqRWSsaL-rQpKbyOvw/s320/Kerala-State-Film-Awards-2012.jpg" width="320" /></a></div>
<span style="background-color: #6fa8dc; color: red; font-size: x-large;"><b>ക</b></span>ലാമൂല്യമുള്ള സിനിമകള്‍ക്കു പ്രേക്ഷകര്‍ കുറവാണെങ്കിലും അതിനെ കണ്ടുപിടിച്ചു ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുകയും അവയെ പ്രോല്‍സാഹിപ്പികുകയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സംവിധാനമായിരുന്നു ഒരുകാലഘട്ടത്തില്‍ സ്റ്റേറ്റ് അവാര്‍ഡുകള്‍.. എന്നാല്‍ കടന്നുപോയ കുറച്ചു വര്‍ഷങ്ങളില്‍ അതിനു മാറ്റം വന്നിരിക്കുന്നു എന്നു വേണം കരുതാന്‍ . ആഘോഷ സിനിമകള്‍ക്കും തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കും ജനപ്രിയമെന്ന പല പേരുകളിലുള്ള തിലകം ചാര്‍ത്തി സ്റ്റേറ്റ് അവാര്‍ഡുകളും ചിലപ്പോഴൊക്കെ പ്രഹസനമായി മാറുന്നത് കണ്ടിട്ടുണ്ട്. എങ്കിലും ഏറെക്കുറെ സ്വീകാര്യമായൊരു അവാര്‍ഡ് വിളംബരമാണ് ഇതെന്ന് പലര്‍ക്കും അഭിപ്രായമുണ്ട്.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdtWO2Gj0y8hXKVtyREz9jX-K6-3Gqa2Vim0hnysojw6IXwa968MMlEFvR_vyRfZT8R4BPGSrtutta7IU7VhTBrh8TVAceBSV0Nn00-KYG1g1JQK2NZ00LLNOXDvy3XpnYlMoAyhZ5LA/s1600/State+Award+Announced.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="188" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdtWO2Gj0y8hXKVtyREz9jX-K6-3Gqa2Vim0hnysojw6IXwa968MMlEFvR_vyRfZT8R4BPGSrtutta7IU7VhTBrh8TVAceBSV0Nn00-KYG1g1JQK2NZ00LLNOXDvy3XpnYlMoAyhZ5LA/s320/State+Award+Announced.jpg" width="320" /></a></div>
മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച പല മികച്ച നടന്മാര്ക്കും നിരാശ പകരുന്ന ഒന്നായിരുന്നു പല അവാര്‍ഡുദാന ചടങ്ങുകളും. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ കാലാഭവന്‍ മണി തൊട്ട് ഇങ്ങിവിടെ സലിം കുമാറും കടന്ന് ഇപ്പോഴിതാ, ലാലിന് മുന്നിലെത്തി നില്ക്കുന്നു. <br />
എന്തുകൊണ്ടാണ് ഒഴിമുറി പിന്തള്ളപ്പെടുന്നതെന്ന ചോദ്യം വളരെ പ്രസക്തമണ്. ഇത്തവണ മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറിക്ക് രണ്ടാം സ്ഥാനം കിട്ടിയെങ്കിലും അതിലെ മികച്ച കഥാപാത്രങ്ങളെ ജീവന് വെപ്പിച്ച ലാല്‍ എന്ന മികച്ച നടനെ തിരസ്കരിച്ചത് തീര്‍ത്തും ഒരു പ്രഹസനം തന്നെയായിപ്പോയി എന്ന് പറയാതെ വയ്യ. <br />
ഇപ്രാവിശ്യത്തെ അവാര്‍ഡു ദാന ചടങ്ങുകളെ കരിനിഴലിലാക്കുന്നത് പ്രധാനമായും മൂന്നു സംഭവങ്ങളാണ്.<br />
<br />
<ul>
<li> 2012 വര്‍ഷത്തെ അവാര്‍ഡ് ദാനത്തില്‍ 2013- ല്‍ ഇറങ്ങിയ സെല്ലുലോയിഡ് എന്ന ചിത്രത്തിന് അവാര്‍ഡ് കൊടുത്തുവെന്ന വൈരുദ്ധ്യം. </li>
<li> മികച്ച നവ സംവിധായകനുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയ "കളിയച്ഛന് " ഇതേവരെ കേരളത്തില്‍ റിലീസ് ആയിട്ടില്ല. എന്നിരിക്കെ,</li>
<li>റിലീസ് ആയ "ഷട്ടര്‍ " എന്ന മികച്ച സിനിമയെയും അതിന്റെ സംവിധായകനെയും തഴഞ്ഞു കൊണ്ട് നടത്തിയ അവാര്‍ഡ് ദാനം സംശയിക്കപ്പെടെണ്ട ഒന്നാക്കുന്നു. <i><span style="font-family: Times, Times New Roman, serif;">(രണ്ടായിരത്തി പതിമൂന്ന് ഫെബ്രുവരി ആയിട്ടുപോലും റിലീസ് ആയിട്ടില്ലയെങ്കിലും രണ്ടായിരത്തി പന്ത്രണ്ട് നവംബറില്‍ നടന്ന ഗോവന്‍ ഫിലിം ബസാറില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമാണ് കളിയച്ഛന് .)</span></i></li>
<li> ഒഴിമുറിയിലെ ലാലിന്റെ അസാധ്യ അഭിനയപ്രകടനം തീര്‍ത്തും കണ്ടില്ലെന്നു നടിച്ച ജൂറി അംഗങ്ങള്‍ . </li>
</ul>
<br />
<i><span style="color: red;">അവാര്‍ഡ് ദാനമെന്നത് പലപ്പോഴും പ്രഹസനമായ ഒന്നാവുന്നതിന്റെ മികച്ച ഉദാഹരണം മുമ്പും നമ്മള് കണ്ടതാണ്. സംസ്ഥാനം അവാര്‍ഡ് നല്കാതിരുന്നിട്ടും ദേശീയ അവാര്‍ഡ് കിട്ടിയ സലിം കുമാര്‍ തന്നെയാണത്. എന്നിട്ടുമിപ്പോള്‍ കൊടുത്തത് ഹാസ്യ നടനുള്ള അവാര്‍ഡാണ്.</span></i><br />
<a name='more'></a><i><span style="color: red;"> </span></i><br />
<br />
<span style="color: red; font-size: x-large;"><b style="background-color: #6fa8dc;">സ</b></span>ലിം കുമാറിന്റെ അഭിനയപ്രതിഭയെ അളന്നുതിട്ടപ്പെടുത്തി വിമര്‍ശന വിധേയമാക്കി തള്ളിക്കളയാം എന്നുണ്ടെങ്കിലും ഒഴിമുറിയിലെ ലാലിന്റെ കാര്യത്തില്‍ അത് തീര്‍ത്തും സാധ്യമല്ല തന്നെ. മൂന്ന് കാലഘട്ടത്തിലുള്ള മൂന്നു കഥാപാത്രങ്ങളെ നിറഞ്ഞാടിയ ലാല്‍ എന്തുകൊണ്ടാണ് തഴയപ്പെടുന്നത് എന്നത് ഒരു ചോദ്യം മാത്രമായി ബാക്കിയാവുന്നു. മികച്ച ആഖ്യാനരീതിയെയും തിരക്കഥക്കു മേലുള്ള സംവിധായകന്റെ പൂര്‍ണ്ണമായ കയ്യടക്കവും സിനിമ നല്കുന്ന ആശയത്തെയും മുന്‍നിര്‍ത്തിയത് കൊണ്ടാണ് ഒഴിമുറി പിന്തള്ളപ്പെട്ടത് എന്നാണ് ജൂറി അംഗങ്ങള്‍ ഇതേ കുറിച്ച് അഭിപ്രായപ്പെടുന്നത്.<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmkdEpv2it7UBTFagQ4JgTARtorPwk1I0dOEFGj7NZQZ-f1RqpErsNpRvXDcnhco-h96g2TuG42UsmfHub_PkDmEWVn2nxx7B5DhJALwOB_5c3K_MQrmDGEsj9IZp-uJbUSAW_ldN6KQ/s1600/ozhimuri-m3db5.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="160" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmkdEpv2it7UBTFagQ4JgTARtorPwk1I0dOEFGj7NZQZ-f1RqpErsNpRvXDcnhco-h96g2TuG42UsmfHub_PkDmEWVn2nxx7B5DhJALwOB_5c3K_MQrmDGEsj9IZp-uJbUSAW_ldN6KQ/s320/ozhimuri-m3db5.jpg" style="cursor: move;" width="320" /></a>എന്നാല്‍ "ഒന്നാമന് ഒന്നല്ലേയുള്ളൂ, അവാര്‍ഡ് കിട്ടാത്തതില്‍ സങ്കടമുണ്ടെങ്കിലും അതു പറഞ്ഞു നടന്നാല്‍ അതെന്റെ 'കൊതിക്കെറുവ്' ആയിട്ട് ആളുകള്‍ കാണുമെന്നും ഷട്ടറിന്റെ സംവിധായകന് ജോയ്മാത്യു ശ്രദ്ധിക്കപ്പെടേണ്ടതായിട്ടും തഴയപ്പെട്ടത്തില്‍ ഖേദമുണ്ടെന്നും ലാല്‍ പ്രതികരിച്ചു. <br />
<br />
അതേസമയം, അവാര്‍ഡ് വിളംബരം അറിഞ്ഞപ്പോള്‍ എന്തുതോന്നിയെന്ന് ചോദിച്ചപ്പോള്‍ "ഒരു വികാരവും തോന്നിയില്ല" എന്നായിരുന്നു സലിം കുമാറിന്റെ ആദ്യ പ്രതികരണം. തനിക്കു കിട്ടേന്ടിയിരുന്ന അവാര്‍ഡ് കളിയച്ഛന് സിനിമയുടെ സംവിധായകന് ഫാറൂഖ് അബ്ദുല്‍ ഖാദര്‍ ഓര്‍ക്കാപ്പുറത്ത് നേടിയെടുത്തപ്പോള്‍ ഷട്ടറിന്റെ സംവിധായകന് ജോയ് മാത്യു വളരെ വികാരപരമായി പ്രതികരിച്ചു . സ്റ്റേറ്റ് അവാര്‍ഡുകള്‍ ഒരു കോമഡിഷോ ആണെന്നാണ് ജോയ് മാത്യു പറഞ്ഞത്. (ഷട്ടര്‍ മികച്ച സിനിമയെന്ന് ജൂറി അണിയറസ്വകാര്യം)<br />
എന്തൊക്കെ പറഞ്ഞാലും സെല്ലുലോയ്ഡ് മികച്ച ചിത്രം തന്നെ. ഇപ്പോള്‍ അവാര്‍ഡ് ലഭിച്ചവരും മോശക്കാരല്ല എന്നിരിക്കെ, അവാര്‍ഡ് ദാനത്തിന്റെ മാറ്റ് കുറക്കാന്‍ കാരണമായത് സിനിമാ മേഖലയിലെ ജന്മിത്വ സ്വഭാവം ആണെന്നാണ് ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കമലിന്റെ സിനിമ ഇറങ്ങാന്‍ കാത്തിരുന്ന പോലെയായിരുന്നു അവാര്‍ഡ് പ്രഖ്യാപനം. ഒരു ജൂറി അംഗമായ സിബി മലയില്‍ സെല്ലുലോയ്ഡില്‍ അഭിനയിച്ചു എന്നതും ചില സംശയങ്ങള്‍ക്ക് വഴിവെക്കുന്നു. <br />
<br />
<blockquote class="tr_bq" style="text-align: left;">
<span style="color: red; font-family: Times, Times New Roman, serif;"><i>അവാര്‍ഡുകള്‍ നേടിയവരെക്കാള്‍ കൂടുതല്‍ ആശംസകള്‍ ഞാന്‍ അവാര്‍ഡിന് അര്ഹ്മായിട്ടും കിട്ടാതെ പോയ സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസിക്കുന്നതോടൊപ്പം തന്നെ, സര്‍ഗത്തിലെ കുട്ടന് തമ്പുരാനെയും അനന്തഭദ്രത്തിലെ ദിഗംഭരനെയും അനശ്വരമാക്കിയിട്ടും അന്നൊന്നും ലഭിക്കാതെ പോയ അംഗീകാരങ്ങള്‍ വിത്യസ്തമായ വേഷങ്ങള്‍ ചെയ്തു സ്വന്തമാക്കിയ മനോജ് കെ ജയനും പ്രത്യേക ആശംസകള്‍ അര്‍പ്പിക്കുന്നു.</i></span></blockquote>
<br />
രണ്ടായിരത്തി പതിമൂന്നില്‍ സെല്ലുലോയ്ഡിനേക്കാള് മികച്ച സിനിമ ഇറങ്ങിയാല്‍ സെല്ലുലോയ്ഡ് എന്നെന്നേക്കുമായി തഴയപ്പെട്ടു പോകുമോയെന്ന് കമലും കമലിന്റെ സമകാലികസംവിധായകരും ചിന്തിച്ചു കാണണം. അവര്‍ തന്നെയാണല്ലോ ജൂറി അംഗങ്ങളായും പ്രത്യക്ഷപ്പെടുന്നത്. 'ഷട്ടര്‍ ' സിനിമയുടെ സംവിധായകന് നവാഗതനായത് കൊണ്ടാവാം അതും ഇത്തരം സിനിമാഫ്യൂഡല് വ്യവസ്ഥിതിക്കു ഇരയായി എന്ന് വേണം കരുതാന്‍ . സലിം കുമാറും കലാഭവന്‍ മണിയുമൊക്കെ അതിന്റെ കാലം മറന്ന പോയ ഇരകള്‍ മാത്രം. നല്ല സിനിമകളെയും നല്ല സംവിധായകരെയും നടീനടന്മാരെയും സമ്മാനിച്ച രണ്ടായിരത്തിപന്ത്രണ്ടിനെ നമുക്ക് ചരിത്രത്തില്‍ നിന്നും അവഗണിക്കാനാവില്ല എന്ന സത്യത്തോടോപ്പം ആ ചരിത്രത്തിന്റെ ഭാഗമാവുന്നതില്‍ നിന്ന് ചിലര്‍ ചിലരാല്‍ തഴയപ്പെട്ടുവല്ലോ എന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. എന്തുതന്നെയായാലും കാലം തെളിയിക്കട്ടെ. നിങ്ങളുടെ പരിശ്രമങ്ങളെ കെട്ടഴിച്ചു വിടുക. ഒരിക്കലത് ലക്ഷ്യം കാണുക തന്നെ ചെയ്യും. </div>
Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com2tag:blogger.com,1999:blog-3261608645591037729.post-42526178624169890952013-02-15T13:46:00.001+05:302019-07-30T13:52:13.926+05:30ശിവദാസൻ മാഷിന്റെ ചൂരലും അഞ്ചുവിന്റെ കരച്ചിലും<div dir="ltr" style="text-align: left;" trbidi="on">
<br><span style="background-color: rgb(255, 0, 0);"><b>മൂന്നാം ക്ലാസിലെ ഓർമ്മകൾ</b></span><br>
<br>
വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണൂര്‍ സിറ്റി സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എന്റെ ഓര്‍മ്മയിലുള്ള ആദ്യ പ്രണയം. തുടുത്ത കവിളുള്ള ഫാത്തിമയെ ഇടയ്ക്കിടെ പോയി ഉമ്മ വെക്കുക എന്നതായിരുന്നു എന്റെ പ്രധാന ഹോബി. ഉമ്മ കൊടുക്കുമ്പോള്‍ അങ്ങനാണ്ടിരുന്ന അവള്‍ക്കു എന്നെ ഇഷ്ട്ടം തന്നെ ആയിരിക്കണം. അല്ലെ, ആവോ! ആ സ്കൂളില്‍ നിന്നും ഉമ്മ കാണാതെ ഉപ്പ എന്നെ പേര് വെട്ടി ടി സിയും വാങ്ങിച്ച് എങ്ങോട്ടെന്നില്ലാതെ ഇറങ്ങുമ്പോള്‍ എനിക്ക് ഫാത്തിമയെയും ആ സ്കൂളിനെയും പിരിയുന്ന വേദനയായിരുന്നു അധികം. നശിച്ച ഓര്‍ഫനേജില്‍ നിന്നും രക്ഷപ്പെടുമല്ലോ എന്ന ചിന്തയും യാത്ര ചെയ്തുകൊണ്ടിരിക്കാന്‍ അന്നേയുള്ള ഇഷ്ട്ടവുമായിരിക്കാം അന്ന് കരയാതെത്തന്നെ അവിടുന്നിറങ്ങി.<br>
<br>
ഫാത്തിമയെ പിരിഞ്ഞ വേദനയാലോ അതോ എന്റെ സങ്കല്പ്പങ്ങളിലുള്ള സൗന്ദര്യവും സ്വഭാവവുമുള്ള പെണ്‍കുട്ടികള്‍ ഇല്ലാഞ്ഞിട്ടോ എന്നറിയില്ല, ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും എന്നത് ഭീകരമായ വിരഹത്തിന്റെയും നഷ്ട്ടബോധത്തിന്റെയും കാലമായിരുന്നു. എന്തോ, ആ വിരഹം പേന മോഷണം എന്ന ലഹരിയിലേക്ക് തള്ളിവിടുകയുമായിരുന്നു ഉണ്ടായിരുന്നത്. പേന ലഹരി തലയ്ക്കു പിടിച്ച ആ കാലഘട്ടത്തില്‍ ഞാനും എന്റെ കൂട്ടുകാരും മോഷ്ട്ടിച്ച പേനകള്‍ക്ക് കണക്കില്ല. (കൂട്ടുകാര്‍ക്ക്പേ ഇതേപോലെ വിരഹം ഉണ്ടായിരുന്നോ എന്നൊന്നും അറിയില്ല. ഉണ്ടായിരുന്നിരിക്കാം. പാവങ്ങള്‍ ) പേനകള്‍ക്ക് പല സൗന്ദര്യമാണ് ഓരോ തരം പേനകളോടും ഓരോ വിധം ലഹരിയാണ് തോന്നുക. ആ.., അതൊക്കെ ഒരുകാലം. പിന്നീട് ഞാനും ഞങ്ങളും മൂന്നാം ക്ലാസ് എന്ന താഴത്തെ" ക്ലാസ്സിലെത്തി. താഴത്തെ ക്ലാസ് എന്ന് വെച്ചാല്‍ ഇന്നത്തെപ്പോലെ കോണ്‍ക്രീറ്റ് ബില്‍ഡിങ്ങ് ഒന്നുമല്ല. ഭൂമിശാസ്ത്രപരമായി ഉള്ള വിത്യാസമായിരുന്നു അത്. ഉയര്‍ന്നും താഴ്ന്നുമുള്ള ആ ഭൂമികയില്‍ ലീല ടീച്ചറും ഭര്‍ത്താവും ആ സ്കൂളിന്റെ ഹെഡ് മാസ്റ്ററും സര്‍വ്വോപരി ലവ് ലെറ്റര്‍ കേസില്‍ എന്നെ ആദ്യമായി ശിക്ഷിച്ച അധ്യാപകനുമായ ശിവദാസന്‍ മാഷും പഠിപ്പിച്ചു പുറത്തു വിട്ട കുട്ടികള്‍ക്ക് ഞങ്ങളുടെ മാതാപിതാക്കളോളം വയസ്സുണ്ടായിരുന്നു. അതേ, അന്ന് ലീല ടീച്ചറെ കുറിച്ചോ ശിവദാസന്‍ മാഷെ കുറിച്ചോ അതുമല്ലെങ്കില്‍ അറബി ടീച്ചര്‍ ജമീല ടീച്ചറെ കുറിച്ചോ മുതിര്‍ന്നവരോട് വല്ലതും പറയുകയാണെങ്കില്‍ അവരും പറയും ;<br>
"ഞങ്ങളെയും പഠിപ്പിച്ചത് അവരാ!"<br>
"ങേ!!!" - ഞങ്ങള്‍ കുട്ടികള്‍ക്ക്<br>
അത് കേള്‍ക്കുമ്പോള്‍ ഭയങ്കര അതിശയമായിരുന്നു. അതുപോലെത്തന്നെ ടീച്ചര്‍മാരോട് ബഹുമാനവും വര്‍ദ്ധിക്കും. അല്ല, ഭയഭക്തി എന്ന് തന്നെ പറയേണ്ടി വരും. അതാണ് ചേരുന്ന വാക്ക്. പേടിയും ആരാധനയും ഒക്കെക്കൂടി കലര്‍ന്ന ഒരുതരം സ്നേഹം, ഇതിനെ മലയാളത്തില്‍ ഏതു വാക്കില്‍ കുടിയിരുത്താം എന്നെനിക്കറിയില്ല.<br>
<br>
ഉമ്മയില്ലാത്ത കുട്ടി എന്ന കാരണം കൊണ്ടാണോ ഇനി എന്റെ അരുമയായ മുഖം കൊഞ്ചുന്നത് (അയ്യട നല്ല മൊതല് തന്നെ) കണ്ടിട്ടാണോ എന്നറിയില്ല, ജമീല ടീച്ചര്‍ക്കും ലീല ടീച്ചര്‍ക്കും എന്നോട് പ്രത്യേക വാത്സല്യമായിരുന്നു. ഈയിടെ എന്റെ ഇത്ത, അതിലെ പോയപ്പോള്‍ എന്നെപ്പറ്റി ചോദിച്ചുവത്രേ. റഹിമിന് സുഖമാണോ, അവനിപ്പോ എന്ത് ചെയ്യുന്നുവെന്നൊക്കെ. എനിക്കത് കേട്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. പഠിപ്പിച്ചു കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു, എന്നിട്ടും എന്നെ മറന്നിട്ടില്ല അവര്‍ . ഞാന്‍ ആണെങ്കില്‍ വീടിനടുത്ത് നിന്നും ടീച്ചറുടെ വീട്ടിലേക്കു പത്തിരുപതു കിലോമീറ്റര്‍ ദൂരം മാത്രമായിട്ടും ഒരിക്കല്‍ പോലും അങ്ങോട്ട് പോയിട്ടേയില്ല. സ്നേഹമില്ലാഞ്ഞിട്ടൊന്നും അല്ല ടീച്ചറേ, നിങ്ങള്‍ പഠിപ്പിച്ച സ്നേഹിച്ച ഒരു കുട്ടി, എവിടെയുമെത്തിപ്പെടാതെ അലഞ്ഞു തിരിയുന്ന ഒരവസ്ഥയില്‍ മുന്നില്‍ വന്ന് നില്‍ക്കാനുള്ള ത്രാണിയില്ലായിരുന്നു. മാപ്പ്. എന്റെ നെഞ്ചിനുള്ളിലേക്ക് കൈ കടത്തി, ഹൃദയത്തിലെ ചോര പുരണ്ട കൈകളാല്‍ ഞാനീ മാപ്പ് ചോദിക്കുന്നു.<br>
<br>
കണ്ണൂര്‍ സിറ്റി സ്കൂള്‍ വിട്ടതിനു ശേഷം പിതാവ് തുഴഞ്ഞ തോണി കോഴിക്കോട് ടൗണിനു അടുത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു എത്തിപ്പെട്ടത്. കറങ്ങിക്കറങ്ങി ആ തോണി അവിടെത്തന്നെ തട്ടി നിന്നു. അങ്ങനെയാണ് ഞാന്‍ വെള്ളായിക്കോട് പുത്തൂര്‍ ഗവര്‍മന്റ് എല്‍ പി സ്കൂളില്‍ എത്തിപ്പെടുന്നത്. ഒരു വല്ലാത്ത ഗൃഹാതുരത്വമുള്ള ആ സ്കൂള്‍ പല തട്ടുകളില്‍ ആയിരുന്നു നില നിന്നിരുന്നത്. റോഡില്‍ നിന്നും എട്ടുപത്തു പടി കയറി ചെറുതായുള്ള കയറ്റത്തില്‍ നടന്നു നേരെയെത്തുന്നത് സ്റ്റാഫ് റൂം. അതിനു തൊട്ടു ചേര്‍ന്ന് കൊണ്ട് മൂന്നാം ക്ലാസ്. മൂന്നാം ക്ലാസിനു അഭിമുഖമായി, നമ്മള് നേരത്തെ കയറി വന്ന പടിയുടെ വലതു ഭാഗത്തായി മൂന്ന് തട്ടായുള്ള മൈതാനം. (അങ്ങനെ പറയാമോ എന്നറിയില്ല. </div><div dir="ltr" style="text-align: left;" trbidi="on"><br></div><div dir="ltr" style="text-align: left;" trbidi="on"><br></div><div dir="ltr" style="text-align: left;" trbidi="on">ഞങ്ങള്‍ അങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നത്.) ആ മൈതാനത്തിനു വക്കില്‍ റോഡിലേക്ക് പകുതി ചാഞ്ഞു കിടക്കുന്ന പൂമരം. ചുവപ്പും മഞ്ഞയും കലര്‍ന്ന പൂക്കള്‍ ഞങ്ങളുടെ മൈതാനവും റോഡുമാകെ നിറഞ്ഞു കിടക്കുമായിരുന്നു. മൈതാനത്തിന്റെ തട്ടുകളുടെ അരികുകളിലൂടെ തിരക്കിട്ട് പോകുന്ന പാമ്പിനെപ്പോലെ പൂമരത്തിന്റെയും പിന്നെ പേരറിയാത്ത ഏതോ മരങ്ങളുടെയും വേരുകള്‍ തലങ്ങും വിലങ്ങും ഓടുന്നു. അവിടെയുമിവിടെയും തൂവെള്ള കടലാസുകളും പൂക്കളും ഇലകളും അല്ലാതെ മറ്റൊന്നും ആ മൈതാനത്ത് കാണാനില്ലായിരുന്നു. ഞങ്ങളുടെ കുഞ്ഞു കുഞ്ഞു പാദങ്ങള്‍ നിരന്തരമായി പതിക്കുന്ന ഇടങ്ങളെല്ലാം കാണാന്‍ ഒരു പ്രത്യേക ചന്തമായിരുന്നു. മണ്ണും ഞങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടയാളങ്ങള്‍ ആയിരിക്കാമവ. അങ്ങനെ വൃത്തിയായിക്കിടക്കുന്ന ഭാഗങ്ങള്‍ക്ക് ഓരങ്ങളില്‍ വെളുത്ത പഞ്ചസാര മണലുകള്‍ അടിഞ്ഞു ചേര്‍ന്നിരിക്കുന്നത് കാണാം.<br>
<br>
മൂന്നാം ക്ലാസ് എന്നത് ഇവിടെ ആണെങ്കില്‍ ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസും നാലാം ക്ലാസ്സും ഞങ്ങള്‍ക്ക് മറ്റൊരു ലോകമായിരുന്നു. സ്റ്റാഫ് റൂമിന് മുന്നില്‍ നിന്നും ഇടത്തോട്ടു പടി കയറി ഇടതു ഭാഗത്തുള്ള കഞ്ഞിപ്പുരയെ പാളി നോക്കിക്കൊണ്ട് വലത്തുഭാഗത്തെ അരമതിലിനു കൈമുട്ടിച്ചു പൂപ്പല്‍ പറിച്ചു (ഈ പൂപ്പല്‍ വെറും പൂപ്പലല്ല, അതുകൊണ്ടൊരു കളിയുണ്ട്, കോര്‍ത്തു വലിക്കുന്ന ഒരു കളി. അതിനെപ്പറ്റി പിന്നെപ്പറയാം!) നേരെ നടന്നാല്‍ അരമതിലില്‍ ഒരു ഇരുമ്പുവാതില്‍ . അത് തുറന്നു അകത്തു കയറിയാല്‍ ഏഴ് (7)ആകൃതിയില്‍ കെട്ടിടം. </div><div dir="ltr" style="text-align: left;" trbidi="on"><br></div><div dir="ltr" style="text-align: left;" trbidi="on">വലത്തുഭാഗത്തു ലംബമായി കാണുന്നത് ഒന്നാം ക്ലാസ്സ്. നേരെ മുന്നില്‍ വിലങ്ങനെ അഭിമുഖമായി നമ്മളെ കാത്തിരിക്കുന്നത് രണ്ടാം ക്ലാസ്. ആ ക്ലാസ്സിന്റെ ഇടതു ഭാഗത്ത് വലിയ മൈതാനം ഉണ്ട്. മൈതാനം അല്‍പ്പം ഉയര്ന്നിട്ടാണ്. ഈ മൈതാനത്തിനും ക്ലാസ്സിനും ഇടയിലൂടെ ഇരു കൈ വിടര്‍ത്തിയാല്‍ തട്ടുന്ന വീതിയിലൊരു വഴി. അത് ആ സ്കൂള്‍ അവസാനിക്കുന്ന ഇടം. അതേ, നാലാം ക്ലാസ്. അത് കഴിഞ്ഞാല്‍ പിന്നെ ഒരു കുട്ടിക്കും പിന്നെയാ സ്കൂളില്‍ സ്ഥാനമില്ല. ആ ക്ലാസ്സിനു പിന്നില്‍ വലിയ അഗാധമായ താഴ്ചയാണ്. പത്തിരുപതു മീറ്റര്‍ താഴ്ചയുള്ള ഇടത്തില്‍ ഒരു പഴയ തറവാട് വീടിന്റെ പിന്‍ഭാഗത്തെ പറമ്പാണ്. എന്റെ ആദ്യത്തെ മരണപ്പൂതി എഴുതിയ കടലാസുകള്‍ വീണ പറമ്പ്.! </div><div dir="ltr" style="text-align: left;" trbidi="on"><br></div><div dir="ltr" style="text-align: left;" trbidi="on">ആ വീട് എന്റെ സഹപാഠി മാത്തന്റെ വീട്. ഓ തെറ്റിപ്പോയി, അവന്റെ ശരിക്കും പേര് ജിതിനെന്നാ! ജിതിന്റെ വീട്. ഞങ്ങള്‍ നാലാം ക്ലാസ് കഴിഞ്ഞു സ്കൂളിനോട് വിട പറയുന്നതിന് കുറച്ചു കാലം മുമ്പേ, ആ മൈതാനത്തിനു നടുവില്‍ ഞങ്ങള്‍ ഒരു മരം നാട്ടുപിടിപ്പിച്ചിരുന്നു. ശിവദാസന്‍ മാഷ് പറഞ്ഞിട്ട് നട്ടുപിടിപ്പിച്ച മരം. പൂമരം. അതിപ്പോയിങ്ങനെ വലിയ തണല്‍ സൃഷ്ട്ടിച്ചു കൊണ്ട് പടര്‍ന്നു പന്തലിച്ചു നില്ക്കുന്നു. പക്ഷെ അതിനു താഴെ കളിക്കാനിപ്പോള്‍ കുട്ടികളില്ല, ശാസിക്കാന്‍ അധ്യാപകരുമില്ല. കുട്ടികളില്ലാത്തത് കൊണ്ടാവാം പൂവ് കണ്ടില്ല, കിളികളെയും. പണ്ടെങ്ങോ പാട്ടത്തിന് എടുത്ത സ്കൂള്‍ ആയിരുന്നു അത്. എത്രയോ തലമുറകളെ പാഠങ്ങള്‍ പഠിപ്പിച്ച അങ്കണം. അത് നിശ്ചലമായിരിക്കുന്നു.<br>
<br>
<br>
<span style="color: red;"><b> പ്രാണസഖി</b></span><br>
<br>
കണ്ടോ കണ്ടോ നമ്മള് പ്രണയത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയതാണ് എന്നിട്ടിപ്പോ എവിടെയൊക്കെയോ എത്തിയിരിക്കുന്നു. പ്രണയം എല്ലായിടത്തുമുണ്ട് എന്ന് പറയുന്നത് ചിലപ്പോ ഇതുകൊണ്ടാവുമല്ലേ. അത് നമ്മളെ ഒരിടത്തുനിന്നും വേറൊരിടത്തേക്ക് ആനയിച്ചു കൊണ്ടേയിരിക്കുന്നു. പാറിപ്പാറി നമ്മള് ഒരു അപ്പൂപ്പന് താടിയെപ്പോലെ പറന്ന് കൊണ്ടേയിരിക്കുന്നു.<br>
<br>
ആ അതൊക്കെ പോട്ടെ. അഞ്ചു ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? അഞ്ചു എന്നാല്‍ അഞ്ചല്ല. അക്കമല്ല, അതിനേക്കാള്‍ ഒക്കെ വലിയ സ്ഥാനമുള്ള അഞ്ചുമോള്‍ . എന്റെ പ്രാണസഖി. മൂന്നാം ക്ലാസ്സിലെ ലോക സുന്ദരി. പണ്ട് മുതലേ എനിക്കൊരു പ്രത്യേക സ്വഭാവമുണ്ട്, കണ്ട ആപ്പ ഊപ്പ സുന്ദരികളെ ഒന്നും എനിക്ക് ഇഷ്ട്ടമാവില്ല. ചിലരോട് മാത്രം പതുക്കെപ്പതുക്കെ, അവരുടെ മുഖത്തെ ഭാവങ്ങള്‍ കണ്ട്, കുസൃതികള്‍ പിണക്കങ്ങള്‍ സംസാരം ഒക്കെ കണ്ട് കണ്ട് അവസാനം കണ്ണുകള്‍ തമ്മിലുടക്കി... അങ്ങനെയങ്ങെനെ മാത്രമേ എന്റെ പ്രേമം പുറത്തേക്കു പ്രവഹിക്കൂ...</div><div dir="ltr" style="text-align: left;" trbidi="on"><br></div><div dir="ltr" style="text-align: left;" trbidi="on"> 'ഒരു ആസ്ഥാന കാമുകനും സ്ഥലത്തെ പ്രധാന ലോലനും' ആയിരിക്കാം ഇവന് എന്ന ഒരു ധാരണ നിങ്ങള്‍ക്ക് പലര്‍ക്കും ഉണ്ടായേക്കാം എന്നെനിക്കറിയാം. </div><div dir="ltr" style="text-align: left;" trbidi="on"><br></div><div dir="ltr" style="text-align: left;" trbidi="on">സ്വപ്നങ്ങളിലെസുന്ദരി. ഒരു മൂന്നാം ക്ലാസ്സുകാരായ ഞങ്ങളുടെ പ്രണയത്തിന്റെ ആഴം നിങ്ങള്‍ക്ക് മനസ്സിലാകുമെന്ന് തോന്നുന്നില്ല. അല്ലെങ്കിലും അവനവന്റെ പ്രണയത്തെ മനസ്സിലാക്കാന്‍ അവനവനു കഴിയുന്നതോനോളം ആര്‍ക്കും കഴിയില്ല. അത് കൊണ്ടാണ് വിരഹം എന്നത് ഹൃദയം വെട്ടിമുറിക്കുന്ന ഒരനുഭവമായി നമുക്ക് തോന്നിപ്പോകുന്നത്.<br>
<br>
സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും എന്റെ മനസ്സിലെ പ്രണയം ഞാന്‍ അഞ്ചുവിനോട് തുറന്നു പറഞ്ഞിട്ടില്ലായിരുന്നു. അതൊരു പക്ഷപാതപ്രണയം (വണ്‍ വേ ലൈന്‍ ) ആണെന്ന് വേണമെങ്കില്‍ നിങ്ങള്‍ക്ക് പറഞ്ഞ് ആക്ഷേപിക്കാം. പക്ഷേ അവള് എന്നോട് സംസാരിക്കാറുണ്ടായിരുന്നു, എന്നോട് പിണങ്ങാറും ഇണങ്ങാറുമുണ്ടായിരുന്നു പക്ഷേ അതെല്ലാം എന്റെ സ്വപ്നങ്ങളില്‍ മാത്രമായിരുന്നു. </div><div dir="ltr" style="text-align: left;" trbidi="on"><br></div><div dir="ltr" style="text-align: left;" trbidi="on">ഒരു വണ്‍ വേ കാമുകനും കാമുകിയും താന്‍ പ്രണയിക്കുന്ന ആള് തന്നെ തിരിച്ചിങ്ങോട്ടു പ്രണയിക്കുന്നില്ലല്ലോ എന്ന് പറഞ്ഞ് ആരെങ്കിലും ആക്ഷേപിച്ചാല്‍ പ്രധിരോധം തീര്‍ക്കുമല്ലോ. അങ്ങനെ കരുതിയാല്‍ മതി. അഞ്ചുമോള്‍ എന്നെ പ്രണയിച്ചില്ലായിരുന്നുവെന്നത് ഒരു ദുഃഖസത്യം ആണെങ്കിലും അത് അംഗീകരിക്കാന്‍ മാത്രം എനിക്ക് മനശക്തിയില്ലെന്ന് പറഞ്ഞുകൊള്ളട്ടെ. അവളുടെ ഇളം ചുവപ്പു നിറത്തിലുള്ള ചാമ്പക്കയെ പോലുള്ള മൂക്കില്‍ ഒരുമ്മ കൊടുക്കാന്‍ എത്രയോ കാലമായി ഞാന്‍ കാത്തിരിക്കുന്നു. (ഇങ്ങനെയുള്ള അവസരങ്ങളില്‍ ഞാന്‍ എന്റെ പഴയ കാമുകി ഫാത്തിമയെ ഓര്‍ത്ത് വളരെയേറെ വേദനിക്കാറുണ്ട്. എന്റെ ആദ്യ കാമുകിയും പ്രണയവും ആയിരുന്ന അവളെ ഉമ്മ വെക്കുമ്പോള്‍ അവള് അങ്ങാതെ ഇരിക്കുമായിരുന്നു! </div><div dir="ltr" style="text-align: left;" trbidi="on"><br>
എന്തോ, എനിക്കറിയില്ല, എന്തുകൊണ്ടാണ് മൂക്കില്‍ ഉമ്മ വെക്കാന്‍ തോന്നുന്നത് എന്ന്. ചിലപ്പോള്‍ അതൊരു കീഴടക്കല്‍ ആയിട്ടാവാം. പെണ്ണിനെ ഒരു ആനയെപ്പോലെ സങ്കല്പ്പിച്ചാല് സംഗതി സത്യമാണ്, ആനയുടെ തുമ്പിക്കൈയ്യിനു മേലെ മസ്തകത്തില്‍ ഉമ്മ വെക്കുന്ന പോലെ ഒരു സാഹസം, ഒരു കീഴടക്കല്‍ , ഒരു സ്നേഹം പകര്‍ത്തല്‍ ...! അന്ന് എന്റെ കൂട്ടുകാരനോട് ഇതെപ്പറ്റി ചോദിച്ചപ്പോള്‍ അവന് പറഞ്ഞത് </div><div dir="ltr" style="text-align: left;" trbidi="on"><br></div><div dir="ltr" style="text-align: left;" trbidi="on"> "ഓളെ മൂക്കുമ്മല് മാത്രല്ലേ ഓള്ക്ക് മൊഖക്കുരു ഇല്ലാത്ത സലം? </div><div dir="ltr" style="text-align: left;" trbidi="on">അതോണ്ടായിരിക്കും അനക്ക് ഓളെ മൂക്കില്‍ തന്നെ ഉമ്മ കൊടുക്കാന്‍ തോന്നുന്നത്" - </div><div dir="ltr" style="text-align: left;" trbidi="on"><br></div><div dir="ltr" style="text-align: left;" trbidi="on">എന്നായിരുന്നു. ഒരു കലാബോധവും പ്രണയ സങ്കല്‍പ്പവും ഇല്ലാത്ത കാട്ടുമാക്കാനോട് ആണല്ലോ പടച്ചോനെ ഞാനിത് ചോദിച്ചു പോയത് എന്നോര്‍ത്തു ഞാനിപ്പഴും പരിതപിക്കുന്നു. അവളെ അവഹേളിക്കും വിധം മുഖുക്കുരുവിനെ ചിത്രീകരിച്ചതില്‍ അവനോടു എനിക്ക് ഇപ്പോഴും പകയുണ്ട്. മുഖക്കുരു ചില മുഖങ്ങള്‍ക്ക് ചന്തമാണ്! മുഖക്കുരു ഉള്ള ചില മുഖങ്ങളെ മനസ്സില്‍ നിന്ന് മായ്ക്കാനേ കഴിയില്ല, ആ കുരുകളെപ്പോലെത്തന്നെ അതങ്ങനെ മായാതെ നില്ക്കും. ഒരു ഫെയര്‍ ആന്‍ഡ് ലവ്ലിക്കും തുടച്ചുമാറ്റാന്‍ കഴിയാത്ത വിധത്തില്‍ . കാട്ടുമാക്കാന്മാര് എന്തറിഞ്ഞു! തെണ്ടികള് .!!<br>
<br>
ഇതെല്ലാം വായിക്കുന്ന പെണ്ണുങ്ങളേ ദയവു ചെയ്തു എന്നെ കൂട്ടമായി ആക്രമിക്കരുത് നിങ്ങളെ ആനയോട് ഉപമിച്ചതില്‍ നിങ്ങള്‍ക്കും നിങ്ങളുടെ വര്‍ഗത്തിനും എന്നോട് ഭയങ്കര വിരോധവും പുച്ഛവും ഉണ്ടെന്ന് എനിക്കറിയാം. പക്ഷെ നിങ്ങള്‍ ഒന്ന് മനസ്സിലാക്കണം. ആനയുടെ വലിപ്പമല്ല, ശക്തിയും ബുദ്ധിയും സ്നേഹിക്കാനുള്ള കഴിവും ഇണക്കവും ആണ് ഞാന്‍ നിങ്ങളില്‍ കണ്ടെത്തുന്നത്. ദയവു ചെയ്തു നിറത്തെ കുറിച്ച് ചോദിക്കരുത്. ആ ഒരു ഇളവ് എനിക്ക് തരണം. അല്ലെങ്കിലും നിറത്തില്‍ എന്തിരിക്കുന്നു.<br>
<br>
നമുക്ക് മൂന്നാം ക്ലാസ്സിലേക്ക് തന്നെ പോകാം. അവിടെയാകുമ്പോള്‍ അഞ്ചുവുണ്ട്. അതില്പരം എന്ത് വേണം. അതോടൊപ്പം എന്റെ രണ്ടാം പ്രണയകഥയുടെ വികാരനിര്‍ഭരമായ നിമിഷങ്ങളിലൂടെ നിങ്ങള്‍ക്കും കടന്നു പോകാം.<br>
അഞ്ചുമോള്‍ ചിരിക്കുന്നതും പിണങ്ങുന്നതും കൂട്ടുകാരികളോട് ഉണ്ടക്കണ്ണ് വലുതാക്കിയും ചിരിക്കുമ്പോള്‍ ചെറുതാക്കിയും വീട്ടിലെയോ മറ്റോ കഥകള്‍ പറയുമ്പോള്‍ ഞാന്‍ കൗതുകത്തോടെ നോക്കിയിരിക്കും. </div><div dir="ltr" style="text-align: left;" trbidi="on"><br></div><div dir="ltr" style="text-align: left;" trbidi="on">ഇടക്കൊക്കെ കണ്ണുകള്‍ തമ്മില്‍ ഉടക്കുമ്പോള്‍ ഒരു ചിരി തരുമായിരുന്നെങ്കിലും അവള്‍ക്കു ഈ ലവ്വിനെ കുറിച്ചൊക്കെ അറിയുമോ എന്ന് അന്നെയെനിക്ക് സംശയമുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എനിക്ക് പ്രേമം മൂത്ത് മൂത്ത് തലയ്ക്കു പിടിച്ച ഒരവസരത്തില്‍ ബെഞ്ചിലും പുസ്തകത്തിലുമൊക്കെ എന്റെ പേന നിരന്തരം മനസ്സിലാക്കാന്‍ വയ്യാത്ത വിധത്തിലുള്ള പലജാതി ചിത്രങ്ങളെ സൃഷ്ട്ടിക്കുമായിരുന്നു. ഒരിക്കല്‍ അങ്ങനെ സ്വപ്നത്തിലെന്ന പോലെ വര കഴിഞ്ഞു നോക്കുമ്പോള്‍ ദേ മുന്നില്‍ ഒരു കടലാസില്‍ A +AR എന്നെഴുതി ഒരു ലവ്വും അതിലൂടെ ഒരു അമ്പ് ചാട്ടൂളി കണക്കിന് കടന്നു പോകുന്നതും വരച്ചു വെച്ചിരിക്കുന്നു. ഞാനതിലേക്ക് നോക്കിയിരിക്കെ കൂട്ടുകാരത് കണ്ട് പിടിച്ചു. </div><div dir="ltr" style="text-align: left;" trbidi="on"><br></div><div dir="ltr" style="text-align: left;" trbidi="on">മനസ്സില്ലാമനസ്സോടെ ഞാന്‍ സംഗതി അവരോടു തുറന്നു പറഞ്ഞു. കേട്ടപാതി കേള്‍ക്കാത്തപാതി ധീരജും വിപിന്‍ ദാസും അരുണും ഒക്കെക്കൂടി എന്നെയെങ്ങ് വീരപുരുഷന് ആക്കിക്കളഞ്ഞു! പിന്നെയവര്‍<br>
"നിനക്ക് ധൈര്യമുണ്ടെങ്കില്‍ അത് അവള്‍ക്ക് കൊടുക്കെടാ" എന്ന മട്ടിലായി. പണ്ടേ ഭയങ്കര ധൈര്യ ശാലിയായിരുന്ന എന്നെ പ്രകോപിപ്പിച്ചാല്‍ ഉണ്ടായേക്കാവുന്ന അവസ്ഥ നിങ്ങള്‍ക്കൂഹിക്കാമല്ലോ, ഞാന്‍ എഴുന്നേറ്റ് നേരെ പോയി അവളുടെ കയ്യില്‍ അതങ്ങുകൊടുത്തു! എന്നിട്ട് ഹും എന്നോടാണോ കളി എന്ന മട്ടില്‍ ധീരജിനെയും വിപിനെയും ഒരു നോട്ടം.<br>
<br>
<span style="color: red;"><b>*രസായനം*</b></span><br>
<br>
ലവ് ലെറ്റര്‍ കയ്യില്‍ കിട്ടിയ അപ്പോള്‍ തുടങ്ങിയ കരച്ചിലാണ് അഞ്ചു. ഇതേവരെ നിര്‍ത്തിയിട്ടില്ല. അവള് ഏങ്ങിയേങ്ങി കരയുന്നത് കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഹെഡ്മാസ്റ്ററെ വിളിക്കാന്‍ പോയ ക്ലാസ് ലീഡര്‍ ശ്രീഷ്മ.പി. എന്തൊക്കെയാണ് ശിവദാസന്‍ മാഷിനോട് പറഞ്ഞ് കൊടുക്കുക എന്നൊരു ആധിയും മനസ്സിലുണ്ട്. അപ്പഴേക്കും ക്ലാസ്സിലെ എല്ലാ കുട്ടികളും ഈ സംഭവത്തെ കുറിച്ച് അറിഞ്ഞു കഴിഞ്ഞു. ഞങ്ങളുടെ അക്കാലത്തെ കുട്ടികള്‍ക്ക് ഒരു കുഴപ്പമുണ്ട്, ആരെങ്കിലും ഒരു പാതകം ചെയ്തുവെന്നിരിക്കട്ടെ, ടിയാനെ നോക്കി ആണ്‍കുട്ടികളും പെണ്‍കുട്ടികളും എന്ന വിത്യാസമില്ലാതെ കൂടി ഇങ്ങനെ താളത്തിലങ്ങനെ ചൊല്ലും :</div><div dir="ltr" style="text-align: left;" trbidi="on"><br>
" അ.അ. ആ, ആനക്കൊരു കേസ്.അ.അ. ആ...<br>
കേസിന്റെ പേര് കേസറ്റ്... അ. അ. ആ..."</div><div dir="ltr" style="text-align: left;" trbidi="on"><br>
ഇതിങ്ങനെ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഈ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ഒരു കൊലപാതക പ്രതിയെ പോലെ തല കുമ്പിട്ടു നില്‍ക്കുവാനായിരിക്കും കുറ്റം ചെയ്തവന്റെ വിധി. എന്റെ കാര്യത്തിലും മറിച്ചൊന്നും സംഭവിച്ചില്ല. പാട്ട് കൊണ്ടും ആളെ കൊല്ലാം എന്ന് അന്നാണ് ഞാന്‍ ആദ്യമായി മനസ്സിലാക്കിയത്.<br>
<br>
പെട്ടെന്ന് ക്ലാസ് ലീഡര്‍ ശ്രീഷ്മ ക്ലാസ്സിലേക്ക് കയറി വന്നു.(ആ ദുഷ്ട്ടത്തിയെ ക്ലാസ് ലീഡര്‍ ആക്കാന്‍ സമ്മതിക്കരുത് എന്ന് ഞാന്‍ അന്നേ എന്റെ കൂട്ടുകാരോടൊക്കെ പറഞ്ഞതാണ്. പക്ഷെ എന്ത് ചെയ്യാം, പെണ്ണിന്റെ മൊഞ്ചു കണ്ടാല്‍ സ്വന്തം തറവാടിന്റെ ആധാരം വരെ എടുത്തുകൊടുക്കുന്ന ടൈപ്പായിരുന്നു എന്റെ കൂട്ടുകാര്‍.) </div><div dir="ltr" style="text-align: left;" trbidi="on"><br></div><div dir="ltr" style="text-align: left;" trbidi="on">ക്ലാസ് ലീഡര്‍ ക്ലാസ്സിലേക്ക് കയറിയപ്പോള്‍ ഹെഡ് മാഷ് വന്നില്ലേയെന്ന ചോദ്യഭാവത്തില്‍ അവളെ നോക്കിയവര്‍ക്ക് ഉത്തരമായിക്കൊണ്ട് പിന്നാലെ ശിവദാസന്‍ മാഷും കടന്നു വന്നു. ക്ലാസ്സിലെ കേസിന്റെ പേര് കേസറ്റ് എന്ന പാട്ട് പെട്ടന്ന് നിലച്ചു. മാഷ് ഒരു ആജാനബാഹു ആയിരുന്നു. എഴരയടി ഉയരവും അതിനൊത്ത വീതിയിലുള്ള കറുത്ത ശരീരവും ഉണ്ടായിരുന്ന ശിവദാസന്‍ മാഷ് പക്ഷേ വളരെ സ്നേഹമുള്ള ആളായിരുന്നു. പക്ഷെ ഇത്തരമൊരു നിമിഷത്തില്‍ എങ്ങനെ പ്രതികരിക്കുമെന്നറിയാതെ ഞാന്‍ മിണ്ടാതെയിരുന്നു. എങ്കിലും വലിയ തെറ്റ് പോലെ ഒന്നും എനിക്ക് അതേകുറിച്ച് തോന്നിയില്ല. ചിലപ്പോ ഇത് കേള്‍ക്കുമ്പോള്‍ സാറും ടീച്ചറും ചിലപ്പോ ചിരിക്കുമായിരിക്കും എന്ന് വരെ പ്രതീക്ഷിച്ചു.</div><div dir="ltr" style="text-align: left;" trbidi="on"><br>
"റഹീം എവിടേ?" - ശിവദാസന്‍ മാഷിന്റെ ഘനഗംഭീരമായ ശബ്ദം ക്ലാസില്‍ മുഴങ്ങി.</div><div dir="ltr" style="text-align: left;" trbidi="on"><br>
"ദാക്ക്ണ് " </div><div dir="ltr" style="text-align: left;" trbidi="on"><br></div><div dir="ltr" style="text-align: left;" trbidi="on">സര്‍വ്വ കുട്ടികളുടെയും മുഖങ്ങള്‍ക്കു പുറമേ ചൂണ്ടു വിരലുകളും എനിക്ക് നേരെയായി.</div><div dir="ltr" style="text-align: left;" trbidi="on"><br>
"റഹീം ഓഫീസിലേക്ക് വാ"</div><div dir="ltr" style="text-align: left;" trbidi="on"><br>
മാഷ് പുറത്തേക്കു പോയി. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നറിയാതെ കുട്ടികള്‍ എന്നെ നോക്കി. ഞാന്‍ ഇരുന്നിടത്തു നിന്നെഴുന്നെല്ക്കാതെ അല്‍പ്പ നേരം അവിടെത്തന്നെയിരുന്നു. പെണ്‍കുട്ടികളുടെ ഭാഗത്ത് നിന്നും അനുകൂലവും പ്രതികൂലവുമായ നോട്ടങ്ങളെ നേരടാനാവാതെ തല കുമ്പിട്ടിരിക്കുന്നു. തലയ്ക്കു വല്ലാത്ത ഭാരം പോലെ. അത് ഉയരുന്നേയില്ല. ബാഗുമെടുത്ത് വീട്ടിലേക്കു ഓടുമോ എന്നതായിരുന്നു ഭൂരിഭാഗം കുട്ടികളുടെയും സംശയം. പലപ്പോഴും ചില വിരുതന്മാര് അങ്ങനെ ചെയ്തുകണ്ടിട്ടുണ്ട്. പക്ഷേ വീട്ടിലേക്കു ഓടിയാല്‍ പിന്നെ ശിവദാസന്‍ മാഷെക്കാളും വലിയ കോടതിയാണ് വീട്ടിലുള്ളത്. </div><div dir="ltr" style="text-align: left;" trbidi="on"><br></div><div dir="ltr" style="text-align: left;" trbidi="on">അന്നൊക്കെ ഒരു പോലീസ് ഓഫീസറെപ്പോലെ എന്നെ നിരീക്ഷിച്ചിരുന്ന ഉപ്പയെങ്ങാനും ഇതറിഞ്ഞാല്‍ !!!<br>
മാഷ് വരുന്നത് വരെ ഉണ്ടായിരുന്ന ധൈര്യമെല്ലാം മാഷ് വന്ന് പോയപ്പോള്‍ തന്നെ ആവിയായിപ്പോയി. ഞാന്‍ രണ്ടും കല്പ്പിച്ചു എഴുന്നേറ്റു നേരെ ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു. ആരുടേയും മുഖത്തേക്ക് നോക്കിയതേയില്ല.<br>
<br>
ഓഫീസ് റൂമിന് പുറത്ത് ചെരിപ്പഴിച്ച് വെച്ചു അനുവാദത്തിനായി ഞാന്‍ കാത്തുനിന്നു. എന്നെ പേര് വിളിച്ചു. ഞാന്‍ അകത്തേക്ക് ചെന്നു. ശിവദാസന്‍ മാഷ് മാത്രമുള്ള ഓഫീസ് റൂം! എനിക്കത് ചിന്തിക്കാന്‍ പോലുമായില്ല. ടീച്ചര്മാര് ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അല്‍പ്പം അനുകമ്പ അവരില്‍ നിന്നുമുണ്ടായേനെ. പെട്ടെന്ന് ശിവദാസന്‍ മാഷ് എന്നോട് ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ ഒതുക്കത്തോടെ ഇരുന്നു.</div><div dir="ltr" style="text-align: left;" trbidi="on"><br></div><div dir="ltr" style="text-align: left;" trbidi="on">
"എന്താ ഇത്?"</div><div dir="ltr" style="text-align: left;" trbidi="on"><br>
ഞാന്‍ തല ഉയര്‍ത്തിയൊന്നു നോക്കി. വീണ്ടും ഇരു കൈകളുടെയും വിരലുകള്‍ തമ്മില്‍ മടിയില്‍ വെച്ച് പിണയുന്നതും നോക്കി തല കുമ്പിട്ടിരുന്നു.<br>
പക്ഷെ അടുത്ത ചോദ്യം അതിനേക്കാള്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നായിരുന്നു-</div><div dir="ltr" style="text-align: left;" trbidi="on"><br>
"ഇതൊക്കെ ആര് പഠിപ്പിച്ചു തന്നതാണ്?"</div><div dir="ltr" style="text-align: left;" trbidi="on"><br>
ഞാന്‍ ഞെട്ടി. ആരാണ് ഇതൊക്കെ എനിക്ക് പഠിപ്പിച്ചു തന്നത്!? </div><div dir="ltr" style="text-align: left;" trbidi="on"><br></div><div dir="ltr" style="text-align: left;" trbidi="on">ഞാന്‍ ഓര്‍ത്ത് നോക്കി. എനിക്കറിയത്തില്ല. ഇതൊക്കെ ആരെങ്കിലും പഠിപ്പിച്ചു തരണോ മാഷേ എന്നെനിക്കു ചോദിക്കണം എന്നുണ്ടായിരുന്നു.</div><div dir="ltr" style="text-align: left;" trbidi="on"><br>
"ചോദിച്ചത് കേട്ടില്ലേ?"</div><div dir="ltr" style="text-align: left;" trbidi="on"><br>
ഞാന്‍ തല അല്‍പ്പം ഉയര്‍ത്തി നോക്കി.</div><div dir="ltr" style="text-align: left;" trbidi="on"><br>
"അടുത്ത വീട്ടിലെ ആരെങ്കിലുമാണോ?"</div><div dir="ltr" style="text-align: left;" trbidi="on"><br>
"ഉം.ഉം. അല്ല"</div><div dir="ltr" style="text-align: left;" trbidi="on"><br>
"പിന്നെ?"</div><div dir="ltr" style="text-align: left;" trbidi="on"><br>
വീണ്ടും ഞാന്‍ മൗനിയായി.</div><div dir="ltr" style="text-align: left;" trbidi="on"><br>
"ആരാണെന്ന് പറ. നിന്റെ ഉപ്പയാണോ?"</div><div dir="ltr" style="text-align: left;" trbidi="on"><br>
ഡും!!! നെഞ്ചില്‍ ഇടിത്തീ വീണു. ഉപ്പയോ! </div><div dir="ltr" style="text-align: left;" trbidi="on"><br></div><div dir="ltr" style="text-align: left;" trbidi="on">ഉപ്പയെങ്ങാനും ഇതറിഞ്ഞാല്‍ അന്നെന്റെ മയ്യത്തു വീഴും. ചോദ്യങ്ങളില്‍ അസുഖം കലര്‍ന്നപ്പോള്‍ ഞാന്‍ ഞാന്‍ വരച്ച ലവ്വിനെ കുറിച്ചോര്‍ത്തു. അതില്‍ വരച്ച അമ്പ് ആയിരിക്കുമോ പ്രശ്നമായത്. അത് വൃത്തികേട് ആയിരിക്കണം. ഇനി ലവ്വിന്റെ മൂന്ന് പോലുള്ള ഭാഗം കണ്ട് ഇനി സാറ് ചന്തിയായി തെറ്റിദ്ധരിച്ചതാവുമോ? അതിന്റെ കൂടെ അമ്പും. അയ്യേ അപ്പിയില്‍ കോലിട്ട പോലെയുള്ള ചിത്രം! എന്റെ പടച്ചോനേ... ഈ ചിത്രം അങ്ങനെയും ആകുമെന്ന് ഇപ്പളാണ് ഞാന്‍ അറിയുന്നത്. എന്നെയീ നരകത്തില്‍ നിന്നും കരകയറ്റണേ നെഞ്ചു കിടുങ്ങി. ശിവദാസന്‍ മാഷ് എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു! </div><div dir="ltr" style="text-align: left;" trbidi="on"><br></div><div dir="ltr" style="text-align: left;" trbidi="on">ആ നിമിഷം അവിടെ ടീച്ചര്മാര് ഇല്ലാതിരുന്നത് എത്രയോ വലിയ ഭാഗ്യമായിട്ടു എനിക്ക് തോന്നി. അവരും കൂടി ഇതറിഞ്ഞാല്‍ ഞാനെങ്ങനെ അവരുടെ മുഖത്തേക്ക് നോക്കും.</div><div dir="ltr" style="text-align: left;" trbidi="on"><br></div><div dir="ltr" style="text-align: left;" trbidi="on"><br>
അഞ്ചുമോള്‍ കരഞ്ഞതും ഇതേ അര്‍ത്ഥത്തില്‍ ആയിരിക്കുമോ? ഒരു പക്ഷെ ലവ്വിനെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ടാവുമോ? ചോദ്യങ്ങള്‍ എന്റെ തലയില്‍ കൂടി തലങ്ങും വിലങ്ങും പാഞ്ഞു.<br>
"നിന്നോടാണ് ചോദിച്ചത്." -മാഷ് ഓഫീസ് റൂം കുലുങ്ങുമാറുച്ചത്തില്‍ അലറി. അപ്പുറത്തെ എന്റെ ക്ലാസില്‍ നിന്നും അത്രയും നേരം കേട്ട കലപില ശബ്ദം പെട്ടെന്ന് നിലച്ചു. സര്‍വ്വം നിശബ്ദം. എന്റെ ക്ലാസ്സിലെ കുട്ടികള്‍ ആകെ ഭയന്നിരിക്കുന്നു. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് കാത്തിരിക്കുന്നത് പോലെ പ്രപഞ്ചം എന്നിലേക്ക് നോക്കുന്ന പോലെ എനിക്ക് തോന്നി. ഞാന്‍ സ്വയം ഇല്ലാതാവുകയാണോ? ഇറങ്ങി ഓടിയാലോ? വേണ്ട. ഓടിയാല്‍ പിന്നെ ക്ലാസ്സില്‍ പരിഹാസ കഥാപാത്രമാകും. എന്റെ പ്രതിച്ഛായക്കു കോട്ടം തട്ടും. കുട്ടികള്‍ തന്നെ പെടിത്തൂറീ എന്ന് വിളിക്കുന്നത് കേള്‍ക്കേണ്ടി വരും. ഇല്ല. ഓടില്ല. എന്ത് തന്നെയായാലും നേരിടും. മനസ്സ് ആകെ കലങ്ങി നില്ക്കുന്നു. ഈ മാഷ് എന്തെങ്കിലുമൊന്നു തീരുമാനിച്ചിരുന്നെങ്കില്‍ !<br>
അടുത്ത നിമിഷം മാഷിന്റെ ശബ്ദം ഒന്നുകൂടി പുറത്തേക്കു വന്നു :<br>
"കൈ നീട്ട്"<br>
എന്റെ മനസ്സില്‍ ആശ്വാസത്തിന്റെ പെരുമഴ പെയ്തു. അടി! അടി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അവസാനമാണ്. ഏതു പ്രതിസന്ധികളുടെയും അവസാനം അടിയാണ്. ചൂരല്‍ കൊണ്ടുള്ള അടി.<br>
എങ്ങനെ ചുഴറ്റിയാലും വഴങ്ങുന്ന ആ മഞ്ഞ നിറമുള്ള ചൂരല്‍ ശക്തിയായി ഏഴെട്ട് പ്രാവിശ്യത്തോളം ഉയര്‍ന്നു പൊങ്ങി. കുഞ്ഞിക്കൈകളില്‍ ചുവന്ന പാടുകള്‍ തിണര്‍ത്തു പൊങ്ങി. അടി പിഴച്ചു കൈത്തണ്ടയിലേക്ക് കൊണ്ടപ്പോള്‍ കരിനീല നിറമായി കല്ലിച്ചു നിന്നു. എന്തുകൊണ്ടോ എനിക്കപ്പോള്‍ കരിച്ചില്‍ വന്നില്ല. പക്ഷെ കണ്ണില്‍ നിന്നും നിശബ്ദമായി വന്ന രണ്ടു തുള്ളികളെ ഞാന്‍ തുടച്ചു കളഞ്ഞു. കുറ്റബോധം വരുമ്പോഴും ഉപ്പ തല്ലുമ്പോഴും അല്ലാതെ ജീവിതത്തിലിന്നു വരെ കരഞ്ഞിട്ടില്ല. അതെന്തോ അങ്ങനെയായിപ്പോയി. കണ്ണുതുടച്ച് മുഖം പ്രസന്നമാക്കി ഒരു അഹങ്കാരിയെപ്പോലെ നിന്നു.<br>
"ഉം പൊയ്ക്കോ! മേലിലിത് ആവര്‍ത്തിക്കരുത്" അത് കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ പുറത്തിറങ്ങി നെഞ്ചു വിരിച്ചു മുഖം ഒന്നുകൂടി തുടച്ചു പ്രസന്നമായത് പോലെയാക്കാന്‍ ഒരു ശ്രമം നടത്തി.<br>
ക്ലാസ്സിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ ചിരിച്ചു കൊണ്ട് കയറി. എനിക്ക് കിട്ടിയ ഓരോ അടിയുടെ ശബ്ദവും കാതോര്‍ത്ത് കേട്ട കുട്ടികള്‍ എന്നെ നോക്കി അത്ഭുതപ്പെട്ടു. പെണ്‍കുട്ടികളുടെ ഭാഗത്ത് നിന്നും സീല്‍ക്കാരം ഉയര്‍ന്നു.<br>
"സ്സ്സ്സ്സ്സ്.... ഓന് വല്ലാത്ത സാനം തന്നെ. അടികിട്ടീട്ടും ഓന് നെലോളിച്ചില്ല്യ!"<br>
എനിക്കത് മതിയായിരുന്നു. ആ പെണ്‍കുട്ടിയുടെ ആ ഉറക്കെയുള്ള ആത്മഗതം എല്ലാ പുരുഷന്മാരുടെയും മാനം കാത്ത എനിക്കുള്ള അംഗീകാരമായിരുന്നു. ബെഞ്ചില്‍ വന്നിരുന്ന ശേഷം ഞാന്‍ അഞ്ചു ഇരിക്കുന്ന ഭാഗത്തേക്ക് ഒന്നുകൂടി നോക്കി. അവള് അപ്പോഴും കരയുകയായിരുന്നു. ഹ്മം പാവം. ലവ്വ് എന്താന്നറിയാത്ത പെണ്ണ്! </div><div dir="ltr" style="text-align: left;" trbidi="on"><br></div><div dir="ltr" style="text-align: left;" trbidi="on">എന്തായാലും മൂന്നാം ക്ലാസ് കഴിഞ്ഞു നാലിലേക്ക് പോയതും ആണ്‍കുട്ടികളുടെ ഭാഗത്തെ എന്റെ ഭീകര വികൃതി കാരണം എന്നെ പെണ്‍കുട്ടികളുടെ നടുവിലായിരുന്നു മിക്കപ്പോഴും ശിക്ഷ എന്ന നിലയില്‍ ഇരുത്താറ്. ഒരു കൃഷ്ണനെ പോലെ അഞ്ചുവിനോട് പകരം വീട്ടാനെന്ന പോലെ ഞാന്‍ അവരുടെ കൂടെ പാടിപ്പാടി നടക്കും. സബിത രമ്യ ദീപ്തി അശ്വതി, തുടങ്ങി ഒരുപാട് ഗേള്‍ഫ്രണ്ട്സ് അവിടെ ജനിച്ചു. എന്നെ കുറ്റപ്പെടുത്തിയ പല പെണ്‍കുട്ടികളും എന്റെ ഇഷ്ട്ട തോഴികളായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ധീരജും വിപിനും അരുണും അനൂപും ഒക്കെ എന്നെ അസൂയയോടെ നോക്കി. ഞാനവരെ അഹങ്കാരത്തോടെയും. പക്ഷേ അപ്പോഴും അഞ്ചുമോള്‍ എന്റെ മനസ്സില്‍ ആരുമറിയാത്ത ഒരു മോഹം മാത്രമായി ബാക്കിയാവുകയായിരുന്നു....<br>
</div>
Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com4tag:blogger.com,1999:blog-3261608645591037729.post-43418607352810343302013-02-12T17:26:00.000+05:302013-02-12T17:26:39.480+05:30മരിക്കുന്ന സത്യങ്ങളും മത്സരിക്കുന്ന വാര്‍ത്തകളും <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<span style="font-size: x-large;">നീ</span>ണ്ട ഇരുപതു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സ്വകാര്യ ചാനലുകള്‍ക്ക് ആകാശം സ്വന്തമാക്കുന്ന കാഴ്ച്ച നാം കണ്ടു. ഏഷ്യാനെറ്റ് തുടങ്ങിവെച്ച ആ യാത്രയിപ്പോള്‍ മാതൃഭൂമി ചാനലായും മീഡിയ വണ്‍ ചാനലായും മലയാളികല്‍ക്കിടയിലേക്ക് എത്തിയിരിക്കുന്നു. ഇനി മംഗളം പത്രത്തിന്റെ ചാനല്‍ കൂടി ഇറങ്ങാനിരിക്കുന്നുവെന്നും കേള്‍ക്കുന്നു. കലാകൌമുദിയും ഈ സാഹസത്തിനു മുതിരുന്നുണ്ട് എന്നൊരു വാര്‍ത്തയും മാധ്യമ ലോകത്ത് പരക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓണത്തിന് ലോഞ്ചിംഗ് പ്രതീക്ഷിച്ച മാധ്യമം പത്രത്തിന്റെ ചാനല്‍ , സംഘടനയുടെയും പത്രത്തിന്റെയും പോഷക സംഘടനകളുടെയും നേതൃനിരയുമായി ചാനലിന്റെ തലപ്പത്തുണ്ടായിരുന്ന പ്രശസ്ത മാധ്യമ പ്രവര്ത്തകന് കെ. രാജഗോപാലിനുണ്ടായ അഭിപ്രായ വിത്യാസങ്ങള്‍ ചാനലിന്റെ റിലീസിനെ വൈകിപ്പിക്കുകയായിരുന്നു. പോഷക സംഘടനകളുടെയും പ്രധാന സംഘടനയുടെയും പ്രവര്‍ത്തകര്‍ അവരുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായിരിക്കാം ആ വൈകല്‍ . എന്ത് തന്നെയായാലും ഊഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് ഇസ്ലാമിക രാഷ്ട്രം എന്ന പരസ്യമായ മുദ്രാവാക്യം രഹസ്യമാക്കിവെക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമ ലോകത്തെ മികച്ച രണ്ടാമത്തെ കാല്‍വെപ്പാണ് ഇതെന്ന് പറയാം. ആയിരത്തി തൊള്ളായിരത്തിഎണ്പത്തിയേഴില് തുടങ്ങിയ "മാധ്യമം" ദിനപത്രം മുസ്ലിം സമൂഹത്തില്‍ എന്നതിലുപരിയായി ഒരു പൊതു പത്രമായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. മലയാളികളുടെ അമേരിക്കന്‍ വിരോധവും ആ കാലഘട്ടത്തിലെ പത്രങ്ങള്‍ക്കു മര്‍ദ്ദിതന്റെ ശബ്ദം ഇല്ലാതിരുന്നതും ചൂഷണം ചെയ്ത മാധ്യമം പിന്നീട് ഉയര്‍ച്ചയുടെ പടവുകള്‍ അനായാസേന താണ്ടുകയായിരുന്നു. അതെപ്പറ്റി ഒരു തമാശ മാധ്യമലോകത്തുണ്ട്: <div>
<br /><span style="font-family: Times, Times New Roman, serif;">"<i>ഒരു മുസ്ലിം സ്ഥാപനത്തില്‍ പഠിക്കുന്ന യുവാവ് തന്റെ കവിതകള്‍ സ്ഥിരമായി മാധ്യമത്തിന് അയച്ചു കൊടുത്തത്രേ, എന്നാല്‍ മാധ്യമം അത് പ്രസിദ്ധീകരിച്ചതേയില്ല. അധ്യാപകരുടെ നിര്‍ബന്ധപ്രകാരം വീണ്ടും വീണ്ടും അയാള്‍ അയച്ചെങ്കിലും നിരാശയായിരുന്നു ഫലം. അയാള്‍ ആ ശ്രമം ഉപേക്ഷിച്ചു നില്ക്കുന്ന സമയത്ത് ഒരു സുഹൃത്ത് അയാളോട് ഒരു ഹിന്ദുവിന്റെയോ ക്രിസ്ത്യാനിയുടെയോ പേര് വച്ചു അയക്കാന്‍ പറഞ്ഞു. അങ്ങനെ ചെയ്ത അയാളുടെ കവിത അടുത്ത ആഴ്ച തന്നെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു!!"</i></span><div>
ഇതിലെത്രത്തോളം സത്യമുണ്ട് എന്നറിയില്ല എങ്കിലും മുസ്ലിം സമൂഹത്തെ മാത്രം മുന്നില്‍ നിര്‍ത്തിക്കൊണ്ടല്ല മാധ്യമം ഈ ഏര്‍പ്പാട് നടത്തുന്നത് എന്ന് മാധ്യമിത്തിലൂടെ പുറത്തുവന്ന പല വിവാദങ്ങളും നമുക്ക് കാണിച്ചു തന്നതാണല്ലോ.</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnVrwZUN5Ssm5fbjk-PIH0rRoOEqqUMg13ccUZPgUW4z4CyWfoG5rI9SnPtjFIYeoqCk5_lCvNM87aDWzcsY8L-hFKretSrJOHLcB3K50_IfYErLLoCuZuZj_D2o5rEgKPOAl_q42cXA/s1600/malluchannels.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="295" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnVrwZUN5Ssm5fbjk-PIH0rRoOEqqUMg13ccUZPgUW4z4CyWfoG5rI9SnPtjFIYeoqCk5_lCvNM87aDWzcsY8L-hFKretSrJOHLcB3K50_IfYErLLoCuZuZj_D2o5rEgKPOAl_q42cXA/s400/malluchannels.png" width="400" /></a></div>
<div>
<br /><span style="font-size: x-large;">ര</span>ണ്ടായിരത്തി മൂന്നിലാണ് മലയാളത്തില്‍ ഒരു മുഴുനീള വാര്‍ത്താധിഷ്ട്ടിത ചാനല്‍ പിറക്കുന്നത് . എം കെ മുനീറിന്റെ നേതൃത്വത്തില്‍ അന്ന് ഇന്ത്യാവിഷന് എന്നപേരില്‍ പിറവിയെടുത്ത ചാനല്‍ മലയാളത്തിനും മലയാളവാര്ത്തയ്ക്കും പുതിയ മാനങ്ങള്‍ നല്കി. രാഷ്ട്രീയക്കാര്‍ക്കും മറ്റു സാമൂഹികപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തനത്തിന്റെ മറ്റൊരു മുഖം കാണിച്ചു കൊടുക്കുകയായിരുന്നു അന്ന് എം വി നികേഷ് കുമാറിലൂടെ ഇന്ത്യാവിഷന് . ഇതിനും എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പേ ടെലിവിഷന്‍ മേഖലയില്‍ പിടിമുറുക്കിയ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനു പോലും അജ്ഞാതമായ വാര്‍ത്താവതരണ ശൈലിയും കര്‍മ്മ മേഖലയുമായിരുന്നു ഇന്ത്യാവിഷന് അവതരിപ്പിച്ചത്. ലീഗ് നേതാവ് എം. കെ.മുനീറിന്റെ നേതൃത്വത്തില്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ, ലീഗിന്റെ ചാനല്‍ ആയിരിക്കും ലീഗ് അനുകൂല ചാനല്‍ ആയിരിക്കും എന്ന് പ്രതീക്ഷിച്ചവരെയും പരിഹസിച്ചവരെയും അമ്പരപ്പിച്ചു കൊണ്ട് ലീഗിന്റെ തന്നെ ഉന്നത നേതാവായ കുഞ്ഞാലിക്കുട്ടിയില്‍ ആരോപിക്കപ്പെട്ട പെണ്‍വാണിഭക്കേസ് ആദ്യമായി പുറത്തുകൊണ്ടുവന്നു. മാധ്യമപ്രവര്‍ത്തനം എന്തായിരിക്കണം എന്ന് കാണിച്ചു തന്ന ഇന്ത്യാവിഷന് , പാര്‍ട്ടിയുടെ നേതാവിന്റെ കൂടി ആയിട്ടുപോലും കേരളക്കരയില്‍ ആഞ്ഞടിച്ചു. ഒരുപക്ഷെ അന്നായിരിക്കണം മലയാളികള്‍ വൈകുന്നേരത്തെയോ, ഇടവിട്ടുള്ള വാര്ത്തകളെയോ കാത്തുനില്‍ക്കാതെ നേരിട്ട് വാര്‍ത്താ ചാനലിലേക്ക് പോകുന്ന പ്രവണത കാണിക്കാന്‍ തുടങ്ങിയത്.<br /><span style="font-size: x-large;">കേ</span>രളത്തിലെ സ്വകാര്യ ടെലിവിഷന്‍ മാധ്യമങ്ങള്‍ക്കും അവയെത്തുടര്‍ന്നുള്ള ചിന്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഏകദേശം ഇരുപതു വയസ്സായി നില്ക്കുന്ന അവസരത്തില്‍ രണ്ടു ഡസന്‍ കടന്നിരിക്കുന്നു ചാനകളുടെ എണ്ണം. ഒരുപക്ഷേ മലയാളി ആസ്വദിക്കാനും അറിയാനും തുടങ്ങിയ കാലഘട്ടം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ആദ്യ കാഘട്ടങ്ങളില്‍ ഇന്റര്‍നെറ്റും മറ്റ് സംവിധാനങ്ങളും നമ്മുടെ നാട്ടില്‍ പ്രചാരമാവുന്നതിനും മുമ്പേ, ഡിജിറ്റല്‍ ക്യാമറകള്‍ക്ക് പകരം ഫിലിമുകളും കൈകൊണ്ടു ലോഡ് ചെയ്യുന്ന യാഷിക്കന് ക്യാമറകളുടെ കാലത്ത് (മറന്നുപോയോ 'യാഷിക'യെ!?)ഏഷ്യാനെറ്റിലെ പഴയകാല പ്രവര്ത്തകന്മാര് അനുഭവിച്ച യാതനകള്‍ ചില്ലറയല്ല. ഫിലിപ്പീന്‍സിലെ അപ്പ്ലിങ്ക് സ്റ്റെഷനിലേക്ക് ചിത്രങ്ങളും മറ്റും വിമാന മാര്‍ഗമായിരുന്നു അവര്‍ എത്തിച്ചിരുന്നത്. വാര്‍ത്തകള്‍ ഫാക്സ് അയക്കുകയും മറ്റു അതിവേഗ വാര്‍ത്തകള്‍ക്ക് വേണ്ടി മറ്റു മാര്‍ഗങ്ങള്‍ തേടിയ അന്നത്തെ സാങ്കേതിക വിദഗ്ദര്‍ നമ്മുടെ നാട്ടിലെ പ്രാകൃതമായ സംവിധാനങ്ങളുടെ ഊരാക്കുടുക്കളില് പെട്ട് വലയുന്ന അവസ്ഥയായിരുന്നു. 1993ല്‍ തുടങ്ങിയ സ്ഥാപനം, രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം തൊണ്ണൂറ്റി അഞ്ചില്‍ ഇന്ത്യയിലെ തന്നെ ആദ്യ തല്‍സമയ വാര്‍ത്താധിഷ്ട്ടിത പരിപാടി അവതരിപ്പിച്ചു എന്നവകാശപ്പെടുന്നു. സമകാലീനസംഭവങ്ങളുടെ സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ വലുതും ചെറുതുമായ ചില അപാകതകള്‍ കണ്ടെത്താമെങ്കിലും തിരുവനന്തപുരത്ത് വാടക കെട്ടിടത്തില്‍ തുടങ്ങിയ ആ സ്ഥാപനം മലയാളക്കരയ്ക്ക് നല്കിയ സംഭാവന ചെറുതല്ല തന്നെ. </div>
<div>
<img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxAwd1uxZtzcYUuPEiJN_LDOuMB26DySCrje9kpmKWD3iC_4YU4CDZRszsIXvn3V1XtpQOB7zzGT90FKAg0JlkqunayWb_eozL2i2xwp0HNcjObtRpV1ic0qTHgsQ5UvgCcFKVjiQ-Vw/s640/798147_448351095236751_2066169658_o.png" /><br /><br />കാലം മാറി, മാധ്യമമേഖലയും മാധ്യമപ്രവര്‍ത്തകരും ഇന്ന് രണ്ടു തട്ടിലെന്ന അവസ്ഥയാണ്. സംഭവങ്ങളുടെ പ്രസരണം സാങ്കേതികമാവുമ്പോഴും രാഷ്ട്രീയക്കാരെയും അഴിമതി- അരാജകത്വ പ്രസ്ഥാനങ്ങളെയും ബാധിക്കുന്ന ഒന്നായി മാറുമ്പോള്‍ പണക്കൊഴുപ്പ് കൂടുന്നു, അവിടെ വാര്‍ത്ത എത്തിക്കുന്നവനും കണ്ടുപിടിക്കുന്നവനും വെറും ഉപകരണങ്ങള്‍ മാത്രമാവുന്നു. ശബ്ദമുയര്‍ത്തുന്നവര്‍ക്ക് എവിടെയും സ്ഥാനമില്ലാത്ത അവസ്ഥ സംജാതമാകുന്നു. വളരെ കുറച്ച്, മൂല്യമുള്ള ജേര്‍ണലിസ്റ്റുകള്‍ മാത്രം കര പറ്റുന്നു. പക്ഷെ സങ്കടകരം എന്ന് പറയട്ടെ, പണക്കൊഴുപ്പില്‍ അവരും മുതലാളിവര്‍ഗത്തിന്റെ ഭാഗഭാക്കാവേണ്ടി വരുന്നു. വാര്‍ത്തകള്‍ പരസ്യങ്ങളുടെയും വിലപേശലുകളുടെയും ഇടയില്‍ ഞെരുങ്ങിയമരുന്നു. വാര്‍ത്തകളുടെ ഉടമസ്ഥന് അത് പ്രസിദ്ധപ്പെടുത്താനുള്ള അവകാശം മുതലാളി-രാഷ്ട്രീയ-സാമൂഹികമേഖലകളിലെ പകല്മാന്യന്മാര് ചാനലുകളിലെ ഉടമസ്ഥരും പങ്കു കച്ചവടക്കാരുമായി ചേര്‍ന്ന് ശീതീകരിച്ച മുറികളിരുന്നു പോസ്റ്റുമോര്‍ട്ടം ചെയ്യുന്നു. പിന്നീട് സൃഷ്ട്ടിക്കപ്പെടുന്ന ജനം അറിയുന്ന വാര്‍ത്തകള്‍ ചാനലുകള്‍ തമ്മിലുള്ള മത്സരത്തില്‍ തോറ്റുപോകാതിരിക്കാന്‍ വേണ്ടിയുള്ള ഒരുതരം മൂന്നാം കിട മത്സരം മാത്രമായി മാറുന്നു. സംഭവവികാസങ്ങളെ കീറിമുറിച്ചു കൊണ്ട് ഒരു നീണ്ട ലേഖനം എഴുതാന്‍ ലേഖകന്‍ ഉദ്ദേശിക്കുന്നില്ലയെങ്കിലും ചില വസ്തുതകള്‍ പറയാതെ വയ്യ.<br /><br /><blockquote class="tr_bq">
<i><span style="color: purple; font-family: Courier New, Courier, monospace;"><b style="background-color: #cfe2f3;">"നമ്മുടെ നാട്ടിലെ ഓരോ എക്സ്കൂസീവ് വാര്‍ത്തകള്‍ക്കും പിന്നില്‍ ഓരോ കഥകളുണ്ട്. ജനങ്ങളോടുള്ള ബാധ്യത കൊണ്ടോ, സാമൂഹിക സേവനം പ്രതീക്ഷിച്ചോ ആരും മാധ്യമപ്രവര്‍ത്തനം നടത്തുന്നില്ല എന്നത് രഹസ്യമായ ഒരു പരസ്യമാണ്.വാര്‍ത്തകള്‍ ഇന്നിന്റെ ശബ്ദമായി മാറേണ്ടത് കാലത്തിന്റെയും സമൂഹത്തിന്റെയും മാത്രം ആവിശ്യമായി മാറുന്ന ഈ അവസ്ഥയില്‍ ഇരുപതല്ല, ഇരുനൂറല്ല ഇരുപതിനായിരം മാധ്യമങ്ങള്‍ ഉണ്ടായിട്ടും കാര്യമില്ല - അവര്‍ അവരുടെ ദൗത്യം വെറും പ്രഹസനം മാത്രമായി കാണുകയാണെങ്കില്‍ . ഓരോ സത്യങ്ങളും കുഴിച്ചുമൂടപ്പെടുന്ന മുറികളായി ന്യൂസ് ബ്യൂറോകള്‍ മാറുകയാണെങ്കില്‍ ജനം നിസ്സഹായരാകും. പക്ഷേ. ഒന്നോര്‍ക്കുക, നിങ്ങള്‍ കുഴിച്ചു മൂടിയ ഒരു സത്യവും ജീവനറ്റു പോകുന്നില്ല. കേവലം വിസ്മൃതിയിലേക്ക് എടുത്തെറിയപ്പെട്ടു എന്നതിലപ്പുറം നിങ്ങള്‍ക്കവയെ ഒന്നും ചെയ്യുവാനാകില്ല. സത്യം."</b></span></i></blockquote>
<br /><br /><span style="font-size: large;">അ</span>ഭയ കേസ് മുതല്‍ സമകാലീന രാഷ്ട്രീയത്തെ പിടിച്ചുലച്ച സൂര്യനെല്ലി - മദനി വരെ മത്സരങ്ങളില്‍ ഇടം പിടിക്കുന്നതിന്റെ ചിത്രം നിങ്ങള്‍ മനസ്സിലോര്‍ക്കുക. കേരളത്തില്‍ ഏഷ്യാനെറ്റിനു എതിരാളികളായി മറ്റു ചാനലുകള്‍ വരുന്നത് വരെ എക്സ്ക്ലൂസിവ് വാര്‍ത്ത എന്നത് മലയാളിക്ക് സെപ്റ്റംബര്‍ പതിനൊന്ന് അമേരിക്കയില്‍ നടന്ന വാര്‍ത്ത സംപ്രേക്ഷണം ചെയ്യുന്നതോ, ഇന്ത്യാ പാക് യുദ്ധവിവരങ്ങള്‍ തത്സമയം അറിയുക്കുന്നതോ, പുല്ലുമേട് , തേക്കടി അപകടങ്ങള്‍ , തിരഞ്ഞെടുപ്പു വാര്‍ത്തകള്‍ എന്നിവയൊക്കെ ആയിരുന്നു. എന്നാല്‍ എതിരാളികള്‍ വന്നതോടെ ഒളിക്യാമറകള്‍ കൊണ്ടുള്ള പ്രത്യേക വാര്‍ത്തകള്‍ , പത്രപ്രവര്‍ത്തനത്തില്‍ സാഹസികത , സര്‍ക്കാര്‍ - സര്‍ക്കാറിതര സ്ഥാപനങ്ങളിലെ അഴിമതികള്‍ എന്നിവയ്ക്ക് രേഖകള്‍ കണ്ടെത്തല്‍ തുടങ്ങി പത്രപ്രവര്‍ത്തനം എന്നത് അര്‍ത്ഥപൂര്‍ണ്ണമായ ഒന്നായി മാറുന്ന - മാറ്റാന്‍ ശ്രമിക്കുന്ന ഒരു കാഴ്ച കേരളം കാണുകയുണ്ടായി. അതിപ്പോള്‍ ജസ്റ്റിസ് ബസന്തില്‍ എത്തി നില്ക്കുന്നുവെന്നു മാത്രം. അതിനും ആഴ്ചകള്‍ക്ക് മുമ്പേ, തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ ആയ ഷാഹിനയുടെ വാര്‍ത്താ റിപ്പോര്‍ട്ടുകളും അവരുമായുള്ള ഇന്റര്‍വ്യൂകളും നടന്നു കഴിഞ്ഞു. ഇത്തരത്തിലുള്ള ഒരു മാധ്യമപ്രവര്‍ത്തനം തീരെ പ്രതീക്ഷിക്കാന്‍ പറ്റാത്ത ഇത്തരമൊരു അവസരത്തില്‍ പ്രകടമാവാന്‍ കാരണമെന്താണ്.? <br /><br /><br /><span style="background-color: #d9d2e9;"><span style="color: purple; font-family: Times, Times New Roman, serif;"><i><b>"പുതിയ ടെലിവിഷന്‍ ചാനലുകള്‍ പിറവിയെടുക്കുന്നതില് പഴയ ചാനലുകള്‍ ഭയപ്പെടുന്നു എന്നത് ഒരു പരമമായ സത്യം. ഓരോ ചാനലുകള്‍ ഇറങ്ങുമ്പോഴും പഴയ ചാനലുകളില്‍ ധൃതി പിടിച്ച് എക്സ്ക്ലൂസിവുകള് സൃഷ്ട്ടിക്കപ്പെടുന്നു. "</b></i></span></span></div>
<div>
<br /><br />മദനി വിഷയം കേരള മുസ്ലിം - രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു നിര്‍ണ്ണായക കേസാണ്. പക്ഷെ കര്‍ണ്ണാടകത്തില്‍ പോയി ധൈര്യസമേതം മാധ്യപ്രവര്‍ത്തനം നടത്താന്‍ മടിച്ചിരുന്ന, അല്ലെങ്കില്‍ അതിനു ചങ്കൂറ്റം ഇല്ലാതിരുന്ന, അതുമല്ലെങ്കില്‍ കേരള രാഷ്ട്രീയക്കാരാല്‍ വിലക്കപ്പെട്ട ഒരു മാധ്യമപ്പുലികള് ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അവര്‍ക്ക് കേരളത്തിലെ വല്ല പീഡനക്കെസോ, അതുമല്ലെങ്കില്‍ വല്ല സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ രേഖകളിലെ പ്രശ്നങ്ങളോ മാത്രം റിപ്പോര്‍ട്ട് ചെയ്തു സായൂജ്യമടഞ്ഞാല്‍ മതിയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോഴുള്ള എല്ലാ ചാനലുകള്‍ക്കും ഒരേ അജണ്ട നിലനില്‍ക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. മാതൃഭൂമി ചാനല്‍ ഇറങ്ങിയപ്പോള്‍ തന്നെ തെഹല്‍ക്ക സ്റ്റാഫായ ഷാഹിനയുടെ ഇന്റര്‍ വ്യൂകള്‍ കൂട്ടിച്ചേര്‍ത്ത് അകം പുറം എന്ന പരിപാടി അവതരിപ്പിച്ചത് കണ്ടിരുന്നല്ലോ, മദനിയെ ഒരിക്കല്‍ ക്രൂരമായി ആക്ഷേപിച്ച മാതൃഭൂമി, മറുകണ്ടം ചാടി എക്സ്ക്ലൂസിവ് ആയി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും എം. എ ബേബിയെയും വേദിയില്‍ കൊണ്ടുവന്നു ചോദ്യശരങ്ങള്‍ എയ്തു കൊണ്ട് മദനിക്ക് വേണ്ടി വാദിച്ച വിരോധാഭാസം എന്തുകൊണ്ടുണ്ടായി എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? </div>
<div class="separator" style="clear: both; text-align: center;">
<iframe allowfullscreen='allowfullscreen' webkitallowfullscreen='webkitallowfullscreen' mozallowfullscreen='mozallowfullscreen' width='320' height='266' src='https://www.youtube.com/embed/T2oaSdlZtYY?feature=player_embedded' frameborder='0'></iframe></div>
<div>
<span style="font-family: Times, Times New Roman, serif; font-size: xx-small;"><span style="color: red;">മാതൃഭൂമി ചാനലില്‍ നടന്ന മദനിയാട്ടം ബേബിനട. ചെണ്ടമേളം :ശ്രീ.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്</span> </span><br /><span style="font-family: Verdana, sans-serif; font-size: x-large;"><br /></span></div>
<div>
<span style="font-size: x-large;">മീ</span>ഡിയവണ്‍ ചാനല്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി വാദിക്കുമെന്നും അത് ചാനല്‍ രൂപത്തിലാവുമ്പോള്‍ മദനി എന്ന കുപ്പിയില്‍ നിന്നും തുറന്നുവിട്ട ഭൂതം പോലെ ആകുമെന്നും അവര്‍ക്കറിയാം. അതുകൊണ്ട് തന്നെ, "മാധ്യമം പത്രത്തിന്റെ ചാനലിനു സ്കോര്‍ ചെയ്യാന്‍ ഒരു ഇടം നല്‍കാതിരിക്കുക എന്ന കുരുട്ടുവിദ്യ പ്രയോഗിച്ചതാണ് ഇപ്പോള്‍ നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്. ജസ്റ്റിസ് ബസന്തിനെ അയാളോട് പറയാതെ (സ്വകാര്യ സംഭാഷണം ആണോ അല്ലെ എന്നത് വേറെ കാര്യം) രഹസ്യ ക്യാമറയില്‍ പകര്‍ത്തുകയും അത് എക്സ്ക്ലൂസീവ് ആയി പുറത്തുവരികയും ചെയ്തു. ഒരു വിഷയവും കിട്ടാതിരിക്കെ, പുതിയ ചാനലുകള്‍ക്ക് ഒരിടവും നല്‍കാതെ എക്സ്ക്ലൂസീവുകള്‍ പടച്ചു വിട്ടുകൊണ്ടേയിരിക്കുക എന്നത് വിമര്ശിക്കപ്പെടെണ്ടതോ അതോ സ്വാഗതം ചെയ്യേണ്ടതോ എന്നതിനപ്പുറം ചിന്തിക്കേണ്ട വസ്തുത, ഇത്തരം നിര്‍ണ്ണായക ഘട്ടങ്ങളല്ലാത്ത അവസരങ്ങളില്‍ ഇത്രയും ചാനലുകള്‍ കേരളത്തില്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മദനിക്ക് വേണ്ടിയോ സൂര്യനെല്ലി കേസിന് വേണ്ടിയോ മിണ്ടാതിരിക്കേണ്ടി വന്നത്? അതിനു ഡല്‍ഹി സംഭവം വരെയോ സുപ്രീം കോടതി ഉത്തരവ് വരെയോ കാത്തിരിക്കേണ്ടി വന്നത്? ചാനല്‍ മത്സരങ്ങളില്‍ റേറ്റ് കൂട്ടുവാന്‍ അല്ലാതെ, മത്സര ബുദ്ധി എന്നത് മാറ്റി വെച്ച് സമൂഹത്തിനു വേണ്ടി സത്യങ്ങള്‍ പുറത്ത് കൊണ്ടുവരുന്ന ഒരു സാഹചര്യം സൃഷ്ട്ടിക്കാന്‍ ചാനലുകള്‍ക്ക് കഴിയാതെ പോകുന്നതെന്തു കൊണ്ടാണ്.?<br /><br /><span style="font-family: Arial, Helvetica, sans-serif; font-size: x-large;">ഇ</span>ങ്ങനെയൊക്കെ ആണെങ്കിലും സത്യങ്ങളെ പുറത്തുകൊണ്ടുവരുന്ന ഇത്തരം വാര്‍ത്തകള്‍ നിഷേധിക്കാനുമാവില്ല തന്നെ. ഒരു ചാനലിനും ഓശാനപാടുവാന്‍ ആഗ്രഹിക്കുന്നില്ല എങ്കിലും, മാധ്യമം ആഴ്ചപ്പതിപ്പും ദിനപത്രവും മാതൃഭൂമിയുടെ ആഴ്ച്ചപ്പതിപ്പുകള്ക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു എന്നതിന് സംശയം വേണ്ട. മാധ്യമം ആഴ്ചപ്പതിപ്പ് ഇറങ്ങിയതിനു ശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കെട്ടും മട്ടും മാറിയത് ശ്രദ്ധിച്ചവര്‍ക്കറിയാം ആ സത്യം. മാധ്യമലോകത്ത് മത്സരമുണ്ടാകുമ്പോള്‍ വരുന്ന മാറ്റം. അവര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ . അത് തിരിച്ചറിയപ്പെടേണ്ട ഒന്നുതന്നെയാണ്. എന്തുതന്നെയായാലും ഒരുകൂട്ടര്‍ കുഴച്ചു മൂടുന്ന സത്യം മറ്റൊരു കൂട്ടര് പൊക്കിക്കൊണ്ട് വരുന്നതില്‍ ആശ്വാസമുണ്ട്. ജനം അക്കാര്യത്തില്‍ മാധ്യമലോകത്തെ മത്സരങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഈസ്റ്റെണ്‍ കറി പൌഡറില് മായംചേര്‍ക്കല്‍ കണ്ടെത്തിയത് മുക്കിക്കളഞ്ഞത് പൊക്കിക്കൊണ്ട് വന്നവരേ, നന്ദി, നിഷ്പക്ഷരും നീതിമാന്മാരും മുന്‍ വിധി ഇല്ലാത്തവരുമാണ് ജഡ്ജിമാര്‍ എന്നത് മിഥ്യയാണ് എന്ന് കാണിച്ചു തന്ന ഇന്ത്യാ വിഷനും നന്ദി. മാധ്യമലോകത്ത് വേറിട്ട സാന്നിധ്യമായ ഷാഹിനയ്ക്കും തെഹല്‍ക്കയ്ക്കും അത് മലയാളി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിച്ച മാതൃഭൂമി ചാനലിനും നന്ദി. ഇനി മീഡിയ വണ്‍ എന്ത് എക്സ്ക്ലൂസീവ് ആണ് പുറത്ത് കൊണ്ടുവരാന്‍ പോകുന്നത് എന്നറിയില്ല. ബാലകൃഷ്ണപ്പിള്ള ജയിലില്‍ കിടന്നപ്പോള്‍ ഫോണ്‍ വിളിച്ച് അത് റെക്കോര്‍ഡ് ചെയ്തു റിപ്പോര്‍ട്ട് ചെയ്ത പോലത്തെ ഊള എക്സ്ക്ലൂസിവുകള് ഒന്നും ആവാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. സമൂഹത്തിനും ഇരയായവര്‍ക്കും പിന്തള്ളപ്പെട്ടവര്‍ക്കും വേണ്ടി ശബ്ദിക്കാന്‍ ചാനല്‍ മത്സരങ്ങള്‍ ഇനിമിനിയുമുണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുകയല്ലാതെ മലയാളി പ്രേക്ഷകര്‍ക്ക് വേറെ വഴിയില്ല. അതുകൊണ്ട് ആ പ്രാര്‍ഥനയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഈ ലേഖനിമിവിടെ ഇടിച്ചു നിര്‍ത്തുന്നു.</div>
<div>
<br /></div>
<div>
<span style="font-family: Courier New, Courier, monospace; font-size: x-small;">പിന്മൊഴി : എഴുതിക്കഴിഞ്ഞപ്പോള്‍ മാധ്യമത്തിനും ഇന്ത്യാവിഷനും അനുകൂലമായിപ്പോയോ എന്നൊരു സംശയം എനിക്കും തോന്നാതിരുന്നില്ല. പക്ഷേ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ അത് അര്‍ഹിക്കുന്നുമുണ്ട് എന്ന് തോന്നുന്നു. ലേഖകന്‍ ജാതി - മത -രാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊന്നും കൂറില്ല. ലേഖനം വിമര്‍ശനം അര്‍ഹിക്കുന്നുവെങ്കില്‍ പറയാന്‍ മറക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.</span></div>
</div>
</div>
Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com6tag:blogger.com,1999:blog-3261608645591037729.post-17558899827434447542013-01-12T21:10:00.003+05:302013-01-13T14:18:47.506+05:30സര്‍ക്കാര്‍ ജോലിക്കാരെ ജനങ്ങള്‍ ചുമക്കെണ്ടതുണ്ടോ? അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ »<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: x-large;">വി</span>ഷയത്തിലേക്ക് വരും മുമ്പ് ചിലകാര്യങ്ങള്‍ പറയട്ടെ,<br />
<br />
നമ്മുടെ നാടിനു ചില എഴുതപ്പെടാത്ത നിയമങ്ങളുണ്ട് അത് ഏകദേശം ഇങ്ങനെയായിവരും: <br />
<br />
<br />
റോഡ് വേണം - ടോള്‍ പാടില്ല. <br />
സ്വകാര്യ കുത്തകമുതലാളിയെ അടുപ്പിക്കരുത് - എല്ലാം സര്‍ക്കാര്‍ ചെയ്യണം.<br />
നികുതി കൂട്ടരുത് - ക്ഷേമ പദ്ധതികള്‍ വ്യാപിപ്പിക്കണം.<br />
റോഡ് വീതി കൂട്ടണം - എന്റെ സ്ഥലം എടുക്കാന്‍ പാടില്ല.<br />
മരിക്കുവോളം പെന്ഷന് കാശ് വേണം - സര്‍ക്കാര്‍ സഹായ ഫണ്ടുകള്‍ ഇറക്കുന്നില്ലെന്നു കുറ്റം പറയണം.<br />
വികസനം വേണം - വ്യവസായം അരുത്.<br />
മികച്ച സൗകര്യങ്ങള്‍ വേണം - സമരം ചെയ്തു കല്ലെറിഞ്ഞു തകര്‍ക്കുകയും വേണം.<br />
<br />
നമ്മുടെ നാട്ടിലെന്താ പണം കായ്ക്കുന്ന മരം വല്ലതുമുണ്ടോ..!? ഗള്‍ഫിലെ പോലെ കുഴിച്ചാല്‍ കിട്ടുന്ന പെട്രോള്‍ കാശുണ്ടോ! ആകെ വരുമാനം ജനങ്ങള്‍ കൊടുക്കുന്ന നികുതിയും കുടിച്ചു തീര്‍ക്കുന്ന മദ്യക്കാശും മാത്രമാണ്. <br />
സര്‍ക്കാര്‍ വരുമാനത്തിന്റെ എണ്‍പത് ശതമാനവും പെന്ഷന് കൊടുക്കാനായിട്ടാണ് ചിലവാക്കുന്നത്. ബാക്കി കാശുകൊണ്ട് മുകളില്‍ പറഞ്ഞെതെല്ലാം നടത്തുകയും വേണം. ഒരു പാര്‍ട്ടിയെയും അനുകൂലിക്കുന്നില്ല, ഒന്ന് നിഷ്പക്ഷമായി ചിന്തിച്ചു നോക്കൂ, അത്രയും കാശ് ജനങ്ങളിലെ ഒരു വിഭാഗത്തിനു മാത്രം ചിലവാക്കുന്നത് ന്യായമാണോ? അവരെപ്പോലെ തന്നെയല്ലേ ഓരോ പൗരനും. ഓരോ പൗരനും അവകാശപ്പെട്ട പണമല്ലേ അത്? നമ്മള് വീടിനും റോഡിനും മുതല്‍ അമ്പതു പൈസയുടെ കവര്‍ വാങ്ങുമ്പോള്‍ പോലും കൊടുക്കുന്ന നികുതിയല്ലേ അത്? <br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiex_Q6P8pyBjheFf8z9-xOQGqasbKeXCyPGqUbUOUIYnLCmV9MhGH4h7o8L26BjMaNT0VAYoX_S1qqovIjhXo2edMGkfaY9D94hezMk1D-ypwkTVtExWI9ycj-jL2Vel1tEuUYhvaJvQ/s1600/603281_489411334443197_85809833_n.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiex_Q6P8pyBjheFf8z9-xOQGqasbKeXCyPGqUbUOUIYnLCmV9MhGH4h7o8L26BjMaNT0VAYoX_S1qqovIjhXo2edMGkfaY9D94hezMk1D-ypwkTVtExWI9ycj-jL2Vel1tEuUYhvaJvQ/s320/603281_489411334443197_85809833_n.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: justify;"><i style="text-align: start;"><span style="color: #cc0000; font-size: x-small;">ഒരു ജനാധിപത്യ മുതലാളിത്ത വ്യവസ്ഥിതിയിൽ, എല്ലാ പൌരന്മാർക്കും തുല്യമായ അവകാശവും അർത്ഥവും ഉറപ്പാകണം. എല്ലാവരുടേയും വാർദ്ധക്യം സുരക്ഷിതമാകണം. ഇതൊക്കെ സാദ്ധ്യമാകണമെങ്കിൽ, ഈ മാറ്റങ്ങൾ ഉണ്ടായേ പറ്റൂ. </span></i></td></tr>
</tbody></table>
<br />
<span style="font-size: x-large;">സ</span>ര്‍ക്കാര്‍ ഓഫീസുകളില്‍ എന്നോട് ആകെ നന്നായി പെരുമാറി എന്ന് പറയാന്‍ ഉള്ളത് ഒന്ന് അധ്യാപകരും മറ്റൊന്ന് അംഗനവാടി ടീച്ചര്‍മാരും ആണ്. തപാല്‍ ഓഫീസുകള്‍ കുഴപ്പമില്ല എങ്കിലും കത്ത് കൊണ്ടുവന്നാല്‍ പലപ്പോഴും തല ചൊറിഞ്ഞു നില്ക്കും. കൈക്കൂലിക്ക് വേണ്ടി. ഈ അവസരത്തില്‍ എന്റെ ഒരു അനുഭവം കൂടി പങ്കു വെക്കട്ടെ, എന്റെ ഒരു ബന്ധു , പാവപ്പെട്ട ഒരാളാണ്. മഴക്കാലത്ത് വെള്ളം കയറി വീട് മുങ്ങി അവസാനം തകര്‍ന്നു പോയി. പേപ്പറില്‍ ഫോട്ടോയൊക്കെ വന്ന്. ആ പേപ്പര്‍ കട്ടിങ്ങും മറ്റും വെച്ച് പഞ്ചായത്തിന് അപേക്ഷ കൊടുത്ത്, വീട് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. പതിനായിരം രൂപ പാസ്സായി. കയ്യില്‍ കിട്ടിയത് ആകെ ഏഴായിരം. അപേക്ഷ കൊടുത്ത് മേലധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ പഞ്ചായത്തിലെ ആളുകള്‍ക്ക് ആയിരം രൂപ ആദ്യമേ കൈക്കൂലിക്ക് ചിലവായിരുന്നു. ബാക്കി ആറായിരം എന്ന് കണ്ടപ്പോ ആ സാധു ഗ്രാമസഭയ്ക്ക് പോയപ്പോള്‍ ആ കാശ് പഞ്ചായത്ത് മെമ്പറുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ഇതൊക്കെ ഒറ്റപ്പെട്ട സംഭവം ആയിരിക്കാം. പക്ഷെ ആ ഒറ്റ സര്‍ക്കാര്‍ ജോലിക്കാരന് കാരണം എത്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരാണ് മോശം ആവുന്നത്.!<br />
സര്‍ക്കാര്‍ ഓഫീസുകളില്‍ നടക്കുന്നത് അധികവും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ആണ്. എല്ലാ പാര്‍ട്ടിക്കാര്‍ക്കും അവരുടെ ആളുകളെ ഉദ്യോഗസ്ഥര്‍ ആയി വാഴിക്കണം എന്നതാണ് ലക്ഷ്യം.<br />
എങ്കിലും ഈ നിയമത്തില്‍ ഭേദഗതി വേണം എന്നെനിക്കു അഭിപ്രായം ഉണ്ട്. എന്ന് വെച്ചാല്‍ സര്‍ക്കാര്‍ സര്‍വ്വീസിന് ശേഷമോ അതിനിടയിലോ അപകടം സംഭവിച്ചാലോ മറ്റോ അവര്‍ക്ക് പഴയ പെന്ഷന് നിയമ പ്രകാരം പെന്ഷന് കൊടുക്കണം എന്ന്. അത് ആവിശ്യമാണ് താനും. പക്ഷെ അതിനു വേണ്ടി അല്ലല്ലോ സമരം ജനങ്ങള്‍ നികുതി കൊടുക്കുന്ന എണ്‍പത് ശതമാനം കാശും ഞങ്ങള്‍ക്ക് പെന്‍ഷനായി കിട്ടണം എന്ന ഒട്ടും ജനാധിപത്യ യോഗ്യമല്ലാത്ത ഒരു ആശയത്തിന് വേണ്ടിയാണ് ഈ സമരം എന്നെനിക്കു തോന്നുന്നു. മറ്റൊരു കാര്യം കൂടി, ഇന്ത്യയില്‍ പ.ബംഗാള്‍, ത്രിപുര, കേരളം ഈ മൂന്ന് സംസ്ഥാനങ്ങളിലൊഴികെ പങ്കാളിത്ത പെന്ഷന് സമ്പ്രദായമാണ്. അവിടെയൊന്നും ഒരു കുഴപ്പവുമില്ല.<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5wTwL_e3nEGp8qUtqJtlolbP9ehf2QjyaWUbBXHU52KrATeAwdnyrNn2JImJN_GoN32q1ckG4FLKm_62bYcMluwxUthq1ueMyzRBiOg5r0nJPV12PhjHiJoIkSwC3eRRk0KLcgSv5PA/s1600/405979_531049163581391_1826585743_n.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5wTwL_e3nEGp8qUtqJtlolbP9ehf2QjyaWUbBXHU52KrATeAwdnyrNn2JImJN_GoN32q1ckG4FLKm_62bYcMluwxUthq1ueMyzRBiOg5r0nJPV12PhjHiJoIkSwC3eRRk0KLcgSv5PA/s320/405979_531049163581391_1826585743_n.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: justify;"><i><span style="color: #cc0000;"><span style="font-size: small; text-align: start;">.</span><span style="text-align: start;"><span style="font-size: x-small;">രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് മാത്രം ഈ അന്യായ സമരത്തെ അനുകൂലിക്കേണ്ടി വന്നവരോട് എനിക്ക് പറയാന്‍ ഒന്നേയുള്ളൂ ; അന്ധമായത് രാഷ്ട്രീയം ആണേലും മതം ആണേലും നമുക്ക് ന്യായീകരിക്കേണ്ടി വരുന്ന അവസ്ഥ നമ്മളുടെ വ്യക്തിത്വത്തെയും അതോടൊപ്പം സമൂഹത്തെയും നശിപ്പിക്കും.</span></span></span></i></td></tr>
</tbody></table>
<span style="font-size: x-large;"></span><br />
<span style="font-size: x-large;">പി</span>ന്തിരിപ്പന്‍ നയങ്ങളില്‍ കേരളം വഴികാട്ടിയാണ്, ഒന്നും കിട്ടിയില്ലെങ്കിലും വോട്ടു ചെയ്തോളും. ആ കാര്യത്തില്‍ മികച്ച മാതൃകയാണ് കേരളം. അയല്പക്കത്തേക്ക് നോക്കൂ, കിട്ടിയാലേ വോട്ടുള്ളൂ എന്നാ അവസ്ഥയാണ്. അത് കൊണ്ടെന്താ, ജനങ്ങള്‍ വളരെ സന്തുഷ്ട്ടരായി ജീവിക്കുന്നു. രസകരമായ ഒരു അനുഭവം പറയട്ടെ, പാലക്കാട് ജില്ലയിലുള്ള സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന എനിക്കറിയാവുന്ന പലരും ഇടയ്ക്കിടെ പാലക്കാട് നിന്നും കോയമ്പത്തൂര്‍ പോയി രണ്ടു രൂപയുടെ അരി നാല് രൂപയ്ക്ക് അവിടുത്തെ അവിടുള്ള ആളുകളില്‍ നിന്നും വാങ്ങുന്നു.! ആദ്യമൊക്കെ മണ്ടത്തരം എന്ന് പറഞ്ഞ് തള്ളി എങ്കിലും കണക്കു നോക്കിയപ്പോള്‍ അവരാണ് ശരി. ഞാന്‍ മണ്ടന്‍ തന്നെ. എന്തെന്ന് വെച്ചാല്‍ ട്രെയിന്‍ യാത്രയുടെ കാശ് പോയാലും കാശ് ലാഭം തന്നെയാണ്. കേരളത്തില്‍ റേഷന്‍ കടയില്‍ അരിയില്ല. പുറത്ത് പോയാല്‍ മുപ്പതു രൂപയോളം വിലയുള്ള അരി വാങ്ങേണ്ടി വരുന്നു. മുപ്പതുരൂപ എവിടെക്കിടക്കുന്നു, നാലുരൂപ എവിടെക്കിടക്കുന്നു!!! തമിഴ്നാട്ടില്‍ സാധങ്ങള്‍ക്കൊക്കെ വില കുറവ്. അവിടെ തമിഴ്നാട്ടില്‍ , ലാപ് ടോപ് ടി വി. ഇങ്ങനെ തിരഞ്ഞെടുപ്പ് സമ്മാനം പോരാഞ്ഞ്, മികച്ച ഓവര്‍ ബ്രിട്ജുകള്‍ പാലങ്ങള്‍ റെയില്‍ സംവിധാനങ്ങള്‍ തുടങ്ങി പോതുമെഖലകളില് മികച്ച പ്രകടനങ്ങള്‍ . ഇനി കൈക്കൂലി ആണേല്‍ പോലും കേരളത്തില്‍ നൂറു കൊടുക്കേണ്ടിടത്ത് വെറും പത്തുരൂപ കൊടുത്താല്‍ അവിടുത്തുകാര്‍ സന്തുഷ്ട്ടരാണ്. നമ്മുടെ നാട് ഇങ്ങനെ ആയിത്തീര്ന്നതില് നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥ പ്രഭുക്കന്മാര്‍ക്കുള്ള പങ്ക് ചെറുതല്ല എന്നോര്‍മ്മിക്കുക. <br />
<br />
<div>
<span style="font-size: x-large;">എ</span>ന്തൊക്കെ പറഞ്ഞാലും സര്‍ക്കാര്‍ ജോലി എന്നപേരില്‍ സര്‍ക്കാര്‍ വരുമാനത്തിന്റെ എണ്‍പത് ശതമാനം വായില്‍ തിരുകിക്കൊടുക്കുന്നതിനോട് യോജിക്കാനാവില്ല. അത് ജനങ്ങളുടെ പണമാണ്. ആരൊക്കെ കട്ട് മുടിക്കുന്നു എന്ന് പറഞ്ഞാലും, ഭാവിയില്‍ അങ്ങനെ കട്ടുമുടിക്കാത്തൊരു സര്‍ക്കാര്‍ വന്നാല്‍ ഭരിക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ക്കും പണം നമ്മുടെ ഖജനാവില്‍ തന്നെ ഉണ്ടാക്കാന്‍ കഴിയുന്നൊരു നിയമം ആണിത്. സര്‍ക്കാര്‍ ഓഫീസില്‍ പോയാല്‍ നമ്മള് അങ്ങോട്ട് സാറേ സാറേ വിളിച്ച് അവരുടെ കയ്യും കാലും പിടിക്കുന്നതല്ലേ, ഈ പണമൊക്കെ കാലുപിടിക്കുന്ന പൌരന്റെ കൂടി പണമാണ് എന്ന് ഓര്‍മ്മിക്കാതെ . നിയമം വരെട്ടെ. സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ രക്ഷപ്പെട്ടു എന്നും പറഞ്ഞ് നടക്കുന്ന ആളുകള്‍ ഒക്കെ പ്രൈവറ്റ് കമ്പനികളില്‍ എത്തുന്ന പോലെ കഴിവ് കൊണ്ട് ജോലി തരപ്പെടുത്തട്ടെ. ജോലി കിട്ടിയിട്ട് വേണം ലീവെടുത്ത് വിദേശത്തു പോയി പത്ത് പുത്തനുണ്ടാക്കാന്‍ എന്ന ചിന്ത കൊണ്ടുനടക്കുന്ന നീചന്മാരായ (<i>നീചന്മാരെയാണ് ഉദ്ദേശം</i>) സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ കാശിനെ അര്‍ഹിക്കുന്നേയില്ല. നല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇല്ലെന്നു പറയുന്നില്ല പക്ഷെ ആ നല്ല ഉദ്യോഗസ്ഥര്‍ പോലും തന്റെ ഓഫീസുകളില്‍ നടക്കുന്ന അഴിമതികളെ എതിര്‍ക്കുന്നില്ല എന്നത് അവരും കൂടി ആ തെറ്റിന് പരോക്ഷമായി കൂട്ടുനില്‍ക്കുന്നു എന്നതാണ് സത്യം. മനസ്സ് തൊട്ടു പറയുന്നു, പങ്കാളിത്ത പെന്ഷന് എന്ന നിയമം സ്വാഗതാര്‍ഹാമാണ്. ജനങ്ങളുടെ പണം ഒരു വിഭാഗം മാത്രം ഒറ്റയ്ക്ക് തിന്നേണ്ട വിഭവമല്ല.<br />
<br />
<span style="font-size: x-small;">ഓഫ് ടോപിക് </span>:<i><span style="font-size: xx-small;"> ഒട്ടും രാഷ്ട്രീയ ലക്ഷ്യമില്ലാത്ത പോസ്റ്റ് ആണിത്. ജനങ്ങളുടെ കാശിന്റെ മുക്കാല്‍ ഭാഗത്തിലധികം ഒരു വിഭാഗം അനുഭവിക്കുന്നു എന്ന് കേട്ടപ്പോഴുള്ള ഒരു സാദാ പൗരന്റെ ആത്മരോഷം മാത്രമാണിത്. എന്നെപ്പോലെ ഒരുപാട് പേരുടെയും. രാഷ്ട്രീയ ലക്ഷ്യമാണ് പോസ്റ്റിനു കാരണം എന്നുപറഞ്ഞു ഈ രാഷ്ട്രീയമില്ലാത്ത ലേഖകനെ ക്രൂശിക്കരുത് എന്നഭ്യര്തിക്കുന്നു. അപ്പൊ ലാല്‍ സലാം.</span></i><br />
<br />
<br /></div>
</div>
Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com5tag:blogger.com,1999:blog-3261608645591037729.post-18535693096709902612012-12-31T15:55:00.001+05:302014-12-29T18:02:40.922+05:30ഗൂഗിള്‍ പ്ലസിന്റെ പ്ലസ്സീയ ഗാനം <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: left;">
</div>
<div class="separator" style="clear: both; text-align: center;">
<span style="background-color: red;"><span style="color: white; font-size: x-small;">അറബിക്കഥയിലെ "ചോരവീണ മണ്ണില്‍ നിന്നും വീണുടഞ്ഞ രോദനം" എന്ന ഗാനത്തിന്റെ ഈണവും താളവും ഒരുപോലെ കടമെടുത്തു കൊണ്ട് ഈ ഗൂഗിള്‍ പ്ലസ് ഗാനം പുതുവര്‍ഷ സമ്മാനമായി എല്ലാ പ്ലസ്സര്മാര്ക്കും സമര്‍പ്പിക്കുന്നു...</span></span></div>
<br />
<iframe allowfullscreen='allowfullscreen' webkitallowfullscreen='webkitallowfullscreen' mozallowfullscreen='mozallowfullscreen' width='320' height='266' src='https://www.youtube.com/embed/NOKnGX0atjs?feature=player_embedded' frameborder='0'></iframe><br />
<div class="separator" style="clear: both; text-align: center;">
<span style="color: red; text-align: left;">ഒറിജിനല്‍ ഗാനം കേട്ട് കൊണ്ട് തന്നെ വരികള്‍ മൂളൂ<br />~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~</span></div>
<span style="font-weight: normal;">പാര വീണ മണ്ണില്‍ നിന്നും ഉയര്‍ന്നു വന്ന പ്ലസ്സുകള്‍ </span><span style="font-weight: normal;">ഈ തലയില്‍ നൂറു നൂറു ചീമുട്ടയായ് തെറിക്കവേ </span><span style="font-weight: normal;">നോക്കുവിന്‍ പ്ലസ്സറേ നമ്മള് വന്ന വീഥിയില്‍ </span><span style="font-weight: normal;">ആയിരങ്ങള്‍ ടൈപ്പിക്കൊണ്ടെറിഞ്ഞു തന്ന വാക്കുകള്‍ </span><span style="font-weight: normal;">തെറികളായ്.... തെറികളായ്....</span><span style="font-weight: normal;"><br /></span><span style="font-weight: normal;"><br /></span><br />
<span style="font-weight: normal;">മൂര്‍ച്ചയുള്ളയാ കമന്റുകളല്ല പ്ലസ്സിനാശ്രയം ചേര്‍ച്ചയുള്ള തെറികള്‍ തന്നെയാണെന്നതോര്‍ക്കണം </span><span style="font-weight: normal;"><br /></span><span style="font-weight: normal;">ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം പ്ലസ്സിനായ് കാരിരുമ്പിലെ തുരുമ്പ് പോലെ പോസ്റ്റ് ഷെയര്‍ ചെയ്യ നാം...</span><span style="font-weight: normal;"><br /></span><span style="font-weight: normal;"><br /></span><br />
<span style="font-weight: normal;">നട്ടു കണ്ണു നട്ടു നാം വളര്‍ത്തിയ പ്ലസ്സിനെ കൊന്നു കൊയ്തുകൊണ്ടുപോയ ചൊറിയന്മാര് </span><br />
<span style="font-weight: normal;">ചരിത്രമായ്.</span><span style="font-weight: normal;"><br /></span><span style="font-weight: normal;">സ്വന്തം ലേബല്‍ ബലികൊടുത്തു പോയി പ്ലസ്സര്കള് പോരടിച്ചു തെറിപറഞ്ഞു നേടിയ വിമോചനം... </span><span style="font-weight: normal;">(മ്യുസിക്)</span><span style="font-weight: normal;"><br /></span><span style="font-weight: normal;"><br /></span><br />
<span style="font-weight: normal;">ബ്ലോക്കുകള്‍ പൊളിച്ചു വരും വീറുകൊണ്ട വാക്കുകള്‍ ചോദ്യമായി വന്നലച്ചു നിങ്ങള്‍ പോസ്റ്റ് മുക്കിയോ....</span><span style="font-weight: normal;"><br /></span><br />
<span style="font-weight: normal;">മൊടയണോനികള്ക്കു ജന്മമേകിയ പ്ലസര്കള് </span><span style="font-weight: normal;">ഗൂഗിളിന് ചില്ലുടഞ്ഞ പോളിസിയായ് തകര്ന്നുവോ... </span><span style="font-weight: normal;"><br /></span><span style="font-weight: normal;"> </span><br />
<span style="font-weight: normal;">പ്ലസ്സറായ്.... പ്ലസ്സറായ്....</span><span style="font-weight: normal;"><br /></span><span style="font-weight: normal;"><br /></span><br />
<span style="font-weight: normal;">പോസ്റ്റുവാന്‍ നമുക്ക് ഏറെ വരികളുണ്ടണ്ടതോര്ക്കുവിന് </span><span style="font-weight: normal;">കുത്ത് സൈറ്റില്‍ പോയിടാതെ മിഴി തെളിച്ചു നോക്കുവിന്‍ </span><span style="font-weight: normal;">ഏറു നേരിടാന്‍ കരുത്തു നേടണം തെറികളില്‍ പോസ്റ്റിടാതെ ചാറ്റിനായ് ടൈപ്പുവാന് കൊതിക്കണം </span><br />
നാളെയെന്നതില്ല നമ്മളിന്നു തന്നെ പോസ്റ്റണം സ്ട്രീം വഴിയിലെന്നുമായിരം പ്ലസ്സുകള്‍ പിറക്കണം.<br />
<span style="font-weight: normal;"><br /></span>
<span style="font-weight: normal;">സമത്വമെന്നൊരാശയം മരിക്കുകില്ല ഗൂഗിളില്‍ നമുക്കു പ്ലസ്സു തന്നെയന്നുമിന്നുമെന്നുമേ...</span><span style="font-weight: normal;"><br /></span><span style="font-weight: normal;">സമത്വമെന്നൊരാശയം മരിക്കുകില്ല ഗൂഗിളില്‍ നമുക്കു... പ്ലസ്സു തന്നെ..... അന്നുമിന്നുമെന്നുമേ...</span><br />
<div>
<div style="text-align: left;">
<br /></div>
</div>
</div>
Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com3tag:blogger.com,1999:blog-3261608645591037729.post-26304939845862853172012-12-29T02:47:00.000+05:302013-01-06T20:17:02.351+05:30മുലകള്‍ക്ക് പറയാനുള്ളത് <div dir="ltr" style="text-align: left;" trbidi="on">
<div>
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-B1hVD_NX1Lw/UN24MUCoruI/AAAAAAAAPVw/0tY0FZurOpk/s1600/03089_413331.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="200" src="http://3.bp.blogspot.com/-B1hVD_NX1Lw/UN24MUCoruI/AAAAAAAAPVw/0tY0FZurOpk/s200/03089_413331.jpg" width="156" /></a><a href="http://1.bp.blogspot.com/-Hp--5yuPKyg/UN24MMPFDGI/AAAAAAAAPV0/rFTV8t3iDTs/s1600/03089_413601.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="200" src="http://1.bp.blogspot.com/-Hp--5yuPKyg/UN24MMPFDGI/AAAAAAAAPV0/rFTV8t3iDTs/s200/03089_413601.jpg" width="167" /></a></div>
<span style="font-size: x-large;"><b><span style="font-family: Georgia, Times New Roman, serif;">ഈ</span></b> </span>ഫോട്ടോകളില്‍ ആദ്യം കാണുന്നത് ഒരു നായര്‍ സ്ത്രീയുടെതാണ്, രണ്ടാമത്തേത് ഒരു താഴ്ന്ന ജാതിയിലെ സ്ത്രീയുടെയും. ഏകദേശം പത്തു തൊണ്ണൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് മേലോട്ടും പിന്നെയിങ്ങോട്ടു കുറച്ചു ദശകങ്ങളോളവും നമ്മുടെ സ്ത്രീകള്‍ മാറ് മറയ്ക്കാതെയായിരുന്നു നടന്നിരുന്നത് എന്ന വസ്തുത നമ്മളില്‍ പലര്‍ക്കും അറിയാമായിരിക്കും. (സ്വാതന്ത്ര്യം കിട്ടിയിട്ട് എഴുപതു വര്‍ഷമായിട്ടില്ല എന്നോര്‍ക്കണം) ലോകം മുഴുവന്‍ പുരോഗമനത്തിന്റെ പാതയിലായിരുന്ന ആ കാലഘട്ടത്തില്‍ നമ്മള് വളരെ പിന്നോക്കാവസ്ഥയിലായിരുന്നു എന്നതും പറയാതിരിക്കുക വയ്യ. വിദേശികള്‍ അവരുടെ നാടുകളില്‍ മോട്ടോര്‍ വണ്ടികളില്‍ യാത്ര ചെയ്യുമ്പോള്‍ നമ്മളിവിടെ മനുഷ്യരെ കൊണ്ട് മഞ്ച ചുമപ്പിക്കുകയായിരുന്നു. വസ്ത്രങ്ങള്‍ ഉണ്ടായിട്ടു പോലും അവ ധരിക്കാത്ത(അതോ ധരിക്കാന്‍ സമ്മതിക്കാത്തതോ?) ഒരു പാരമ്പര്യം ഉണ്ടായിരുന്നു നമുക്ക്. പുരോഗമന കേരളത്തിലെ എം ടി സിനിമകളിലോ മറ്റു നോവലുകളിലോ കണ്ട മാറില്‍ കച്ച കെട്ടിയുടുത്ത സുന്ദരിമാരായ അന്തപുരത്തിലെ ദാസികളും റാണിമാരുമല്ല, മുല ഞെട്ടു തെല്ലും നാണമില്ലാതെ, അത് ഒരു ലൈംഗികാവയവം കൂടി ആണെന്ന ബോധമില്ലാതെ നടന്നൊരു (നടക്കേണ്ടി വന്നൊരു?) പെണ്ണായിരുന്നു അന്നത്തെ കാലത്തെ പെണ്ണ്. അധികാരം കൊണ്ടോ ആചാരം കൊണ്ടോ അവരുടെ മാറുകളെ നഗ്നമാക്കാന്‍ പുരുഷ വര്‍ഗത്തിലെ ഏതോ കേസരികളുടെ ഒരു നേരം പോക്ക്, പിന്നീട് കാലങ്ങളോളം തുടര്‍ന്നു പോന്നൊരു വൈകൃതമായൊരു കാഴ്ചയായിരുന്നു പിന്നീട് നാം കണ്ടത്.<br />
<div>
<br /></div>
<div>
<br /></div>
<div>
<br />
<br />
<span style="font-size: x-large;">അ</span>ന്നും അവര്‍ക്ക് വായുണ്ടായിരുന്നു. പക്ഷെ അവര്‍ക്ക് ശബ്ദമുണ്ടായിരുന്നില്ല. ചോറ്റിലൊരു മുടി കാണുമ്പോള്‍ ഒക്കാനിക്കുന്ന തമ്പുരാന്മാര്ക്ക് രാത്രി ചെറ്റക്കുടിലുകളിലെ കഞ്ഞി കുടികളില്‍ അവരുടെ ശരീരത്തിലെ ചേറോ ചെമ്മൈരോ പ്രശ്നമല്ലായിരുന്നു. മരണമോ അതിനു തുല്യമായതോ അനുഭവിക്കുന്നതിനു പകരം അല്‍പ്പ നേരത്തേക്ക് ശവം പോലെ കിടക്കുന്നതാണ് നല്ലതെന്ന് അവള്‍ക്കു തോന്നിക്കാണും. ഒരു കുതിരവണ്ടിയോടിച്ചു പോകുന്ന ലാഘവത്തില്‍ ഒരു മനുഷ്യ ജീവിയുടെ വികാരങ്ങളെ ഒരു തരത്തിലും മാനിക്കാതെയുള്ള ആ അനീതികളെ കുറിച്ചു ഒന്നു പാടാന്‍ പോലും അന്നത്തെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളായ പാണന്മാര്ക്കു പോലും അവകാശമില്ലാതെ പോയി. അവരായിരുന്നു ഒരു തലമുറയില്‍ നിന്നും മറ്റൊരു തലമുറയിലേക്ക് സ്ട്രീമുകളും ന്യുസ് ഫീഡുകളും വരികളിലൂടെ ചരിത്രത്തിനു അലങ്കാരം ചാര്‍ത്തിയ പ്രസ്ഥാനം. അവരെ നമിക്കാതിരിക്കുക എന്നത് നമ്മുടെ ചരിത്രത്തോട് തന്നെ ചെയ്യുന്ന നീതികേടാവും.ജാതി കൊണ്ട് മനുഷ്യരെ വേലികെട്ടിത്തിരിക്കുന്ന അധികാര വര്‍ഗത്തിന് പക്ഷേ സ്വന്തം ലൈംഗികാവയവങ്ങള്‍ക്കു വിഹരിക്കാനുള്ള മേച്ചില്‍പ്പുറങ്ങള്‍ മാത്രമാവുകയായിരുന്നു പെണ്ണിന്റെ മേനി. അയിത്തവും അതിന്റെ ഗൂഡോദ്ദ്യേശങ്ങളും നമുക്കു മറക്കാന്‍ കഴിയുന്ന ഒന്നല്ല തന്നെ. <br />
<br />
<br />
<div>
<br /></div>
<div>
<br /></div>
<div>
<span style="font-size: large;">പെ</span>ണ്ണ് എന്ന് പറയുമ്പോള്‍ തന്നെ വസ്ത്രം എന്നതും കൂടി പറയേണ്ട ഗതികേടാണിപ്പോള്‍ നമ്മുടെ പുരോഗമന-സാക്ഷര കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അങ്ങനെയൊരു അവസ്ഥ സൃഷ്ട്ടിചെടുത്തതില്‍ മതങ്ങള്‍ക്കുള്ള പങ്കു വളരെയേറെ വലുതാണ് . എന്ന് വെച്ചാല്‍ നിഷേധിക്കാനാവാത്ത ഒന്ന്. സാമൂതിരി വംശത്തിന്റെ കാലഘട്ടങ്ങളിലാണ് ഇസ്ലാം മതം നമ്മുടെ നാട്ടില്‍ വേരുറപ്പിക്കുന്നത്. എന്ന് വെച്ചാല്‍ മുമ്പില്ലായിരുന്നുവെന്നല്ല, മറിച്ച് ഇസ്ലാം മതം സാമൂഹികപരമായും സാംസ്കാരിക പരമായും മുഖ്യധാരയിലേക്ക് കടന്നു വരുന്നത് ആ കാലഘട്ടത്തിലാണ്. പെണ്ണെന്നും അവളുടെ വസ്ത്രമെന്നും പറയുമ്പോള്‍ അവിടെയൊരു മതം വിലങ്ങുതടിയായി നില്‍ക്കുന്നത് ഇതാദ്യമല്ല. ഹിന്ദു സമുദായങ്ങളിലെ ജാതി കീഴ്വഴക്കങ്ങള് അനുസരിച്ച് പെണ്ണ് മാറ് മറയ്ക്കരുത് എന്നാണെങ്കില്‍ പിന്നീട് കടന്നു വരുന്ന ഇസ്ലാം മതം പറഞ്ഞത് മാറെന്നല്ല, പെണ്ണിന്റെ കയ്യും മുഖവും ഒഴിച്ചുള്ളവയെല്ലാം ചാക്കില്‍ കെട്ടിയപോലെ സൂക്ഷിക്കണം എന്നാണ്. ഇവിടെയാണ് പെണ്ണ് ഒരു വസ്തു അല്ലെങ്കില്‍ സാധനം മാത്രമായി മാറുന്നത്. മതങ്ങളുടെ ഭാഷയില്‍ പെണ്ണ് എന്നും പുരുഷന്റെ ഒരു പടി താഴെയാണ് സ്ഥാപിച്ചിരിക്കുന്നത്. അതെന്തോ ആവട്ടെ, പക്ഷെ അവളുടെ ശരീരം എന്തിനാല്‍ മറയണമെന്നും എന്തിന് വേണ്ടി മറയ്ക്കണമെന്നും അതുമല്ലെങ്കില്‍ നഗ്നമായിരിക്കണമെന്നും തീരുമാനിക്കുന്നത് കേവലം ഒരു മതമാകുമ്പോള്‍ അത് ദോഷകരമായി ബാധിക്കുന്നത് സ്ത്രീകളെയും അഹങ്കാരികളാക്കി മാറ്റുന്നത് പുരുഷമാരെയുമാണ്. പുരുഷ വര്‍ഗത്തിന് ഒരു പ്രസ്ഥാനത്തിന്റെ പിന്തുണ ലഭിക്കുമ്പോള്‍ ഒറ്റപ്പെടുന്നത് പെണ്ണാണ്. പെണ്മയാണ്. എന്തുകൊണ്ടാണ് പുരുഷന് ഒരു കുടുമയോ കോണകമോ അല്ലെങ്കില്‍ ഒരു തൊപ്പിയോ ലിംഗാഗ്രം മുറിച്ചാലോ മതിയെന്ന് പറയുന്നത്!? (ലിംഗാഗ്രം മുറിക്കുന്നതിനു ഇരട്ടിയിലധികം വേദന അവളെ ആഭരണം അണിയിക്കാന്‍ കാതുകുത്തുമ്പോഴും അതിനെക്കാളിരട്ടി പ്രസവസമയത്തും അവളനുഭവിക്കുന്നുണ്ട് എന്നത് മറ്റൊരു കാര്യം) ഇതിലെന്ത് തുല്ല്യതയാണുള്ളത് !? സാമൂഹികനീതിയാണുള്ളത്!? ദൈവത്തിനിതൊന്നും അറിയില്ലേ!?<br />
<br />
<span style="font-size: x-large;">സ്ത്രീ</span>യുടെ ശരീരം കണ്ടാല്‍ പുരുഷന് കാമക്കലി ഇളകുമെന്നും അവനതു തീര്‍ക്കാന്‍ സ്വന്തം വിവേകം വലിച്ചെറിഞ്ഞു അവളെ ഇംഗിതത്തിനിരയാക്കും എന്നതൊക്കെയാണ് ദൈവം വിധിച്ചു വെച്ചിരിക്കുന്നത്. എല്ലാത്തിനും കഴിവുണ്ടെന്ന് പറയപ്പെടുന്ന ദൈവം മാതാവിന്റെ പാദങ്ങള്‍ക്കടിയില്‍ സ്വര്‍ഗമെന്നും, അതേസമയം മാതാവെന്ന പെണ്ണിനെ പുരുഷന് കാമം തീര്‍ക്കാനായി കീഴ്പ്പെടുത്തിയെക്കാവുന്ന തരത്തിലാണ് പുരുഷന്റെ ചിന്തകളെ ക്രമീകരിച്ചിരിക്കുന്നത് എന്നുമാണ് ഫലത്തില്‍ മതത്തിന്റെ നിഗമനങ്ങളെ കൊണ്ടെത്തിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പേ, മനുഷ്യന് പരിചിതമില്ലാത്ത ആകാശക്കോട്ടകളിലും സ്വര്‍ഗങ്ങളിലും വെച്ച് ആദം ഒരു പഴം കഴിച്ചു എന്ന തെറ്റിന് ഭൂമിയില്‍ ശിക്ഷ അനുഭവിക്കേണ്ടുന്ന മനുഷ്യര്‍ ജനിച്ചു പോയി എന്ന തെറ്റല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ആദം പഴം കഴിച്ചാല്‍ ആദം ശിക്ഷിക്കപ്പെടണം. അതല്ലേ ന്യായം!? <br />
<br />
<span style="font-size: large;">ജാ</span>തികളുടെ പേരിലുള്ള പീഡനങ്ങളും വസ്ത്രധാരണം നിഷിദ്ധമാക്കിയതും എല്ലാമായിരിക്കാം ക്രിസ്ത്യന്‍ - ഇസ്ലാം മതങ്ങളിലേക്ക് ആദ്യകാലങ്ങളില്‍ ഹിന്ദു മതങ്ങളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നും മാറി ചിന്തിക്കാന്‍ അന്നത്തെ യാഥാസ്ഥിക സമൂഹത്തെ പ്രേരിപ്പിച്ചത്. മുസ്ലിം അല്ലെങ്കില്‍ ക്രിസ്ത്യാനി ആയാല്‍ പിന്നെ കീഴ്ജാതി തിരിച്ചുള്ള അയിത്തങ്ങളില്‍ നിന്നും ദുരവസ്ഥകളില്‍ നിന്നും മോചനമായല്ലോ എന്ന ചിന്തയായിരിക്കാം ഭൂരിഭാഗം ജനങ്ങളെയും ഇതര മതങ്ങളിലേക്ക് കുടിയേറാന്‍ കാരണമായിത്തീര്‍ന്നത്. ഒരു കീഴ്ജാതിക്കാരന് മേല്‍ജാതിക്കാരനോ ദൈവദാസനോ (ശാന്തിപ്പണി) ആകാന്‍ കഴിയാത്തിടത്തോളം കാലം അവര്‍ക്ക് അതല്ലാതെ മറ്റൊരു മാര്‍ഗമില്ലായിരുന്നു. അതുകൂടാതെ ടിപ്പുവിന്റെ പടയോട്ടം നടന്നപ്പോള്‍ ടിപ്പു മുസ്ലിമല്ലാത്തവരെയൊക്കെ കൊന്നു കളയുമെന്ന തെറ്റിധാരണ കാരണം മേല്‍ ജാതിക്കാരും ഇസ്ലാമായി എന്നാണ് ചരിത്രം. അന്ന് നടന്നത് സ്വതവേ കുരുട്ടുബുദ്ധിയില്‍ കാര്യം നേടുന്നവരായ മേല്‍ ജാതി പ്രമാണിമാരുടെ മറ്റൊരു കുടില തന്ത്രവും ആണെന്ന് വായിക്കപ്പെടുന്നുണ്ട് . നികുതിപ്പണം കൊടുക്കാമെന്നേറ്റ സാമൂതിരി രാജവംശം, പിന്നീടു കൊടുക്കാതിരിക്കുകയും അതിനു ശേഷം ടിപ്പു പടയുമായി വരികയും ചെയ്തപ്പോള്‍ കയ്യിലുള്ള രത്നങ്ങളും സ്വര്‍ണ്ണങ്ങളും മറ്റു വിലപിടിപ്പുള്ള ആഭരണങ്ങളും ടിപ്പു ക്ഷേത്രങ്ങള്‍ ആക്രമിക്കില്ല എന്ന കേട്ടുകേള്വിയില് ക്ഷേത്രങ്ങളുടെ നിലവറയില്‍ അടക്കുകയും അങ്ങനെ സ്വന്തം സ്വത്തുകള്‍ക്ക് ഹാനികരമാവാതെ രക്ഷപ്പെടാമെന്നും കരുതിയ മേല്‍ ജാതിക്കാര്‍ ശാരീരിക ഉപദ്രവങ്ങളെ ഭയന്ന് ഇസ്ലാമാകാന്‍ തയ്യാറാവുകയും ചെയ്തതായാണ് കഥ. മതമേതായാലും തന്റെ സ്വത്തിന് നഷ്ട്ടമോന്നും വരുന്നില്ലല്ലോ എന്നതായിരിക്കാം അവരുടെ ആ ചിന്തയ്ക്ക് കാരണം. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. പ്രമാണിമാരുടെ തന്ത്രം സൂത്രത്തില്‍ മനസ്സിലാക്കിയ ടിപ്പു ഒട്ടും മടിയില്ലാതെ ക്ഷേത്രങ്ങള്‍ ആക്രമിച്ചു നിലവറകളിലെ വിലപിടിച്ചവയെല്ലാം എടുത്തുകൊണ്ടുപോയി. അന്ന് മതം മാറിയവരെല്ലാം ഇളിഭ്യരായി. അന്നത്തെ അന്തരീക്ഷത്തില്‍ ക്ഷേത്രങ്ങളെല്ലാം മുസ്ലിം ആരാധനാലയങ്ങള്‍ ആവുകയും ചെയ്തു. പിന്നീടാണ് ആ അവസ്ഥ മാറി വീണ്ടും പഴയ രീതിയിലേക്കും ഹിന്ദു ആചാരങ്ങളിലേക്കും കടന്നു വരുന്നത്. അപ്പഴേക്കും ഇന്ത്യയെ വിദേശികള്‍ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. അതൊക്കെ കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷം ആര് എസ് എസ്സ് പോലുള്ള സംഘടനകള്‍ ഞങ്ങളുടെ അമ്പലമാണ് ആ പള്ളി ഈ പള്ളി എന്നൊക്കെ പറഞ്ഞു മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. മണ്ടത്തരം എന്നല്ലാതെ എന്ത് പറയാനാണ്..! (പീഡനം പറയുമ്പോള്‍ പെണ്ണിനെ പറ്റിയും പെണ്ണിനെ പറ്റി പറയുമ്പോള്‍ അവളുടെ രീതികളെ പറ്റിയും അതെപ്പറ്റി പറയുമ്പോള്‍ അവരുടെ രീതികളില്‍ മതങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും മതങ്ങളെ കുറിച്ച് പറയുമ്പോള്‍ അവയുടെ ചരിത്രത്തെയും കുറിച്ചും പറയാതിരിക്കുക വയ്യ എന്നതുകൊണ്ടാണ് ഇവിടെ വരെ വരേണ്ടി വന്നത്. നമുക്ക് തുടരാം.)<br />
<br />
<span style="font-size: large;">ചി</span>ലയിടങ്ങളിലെ വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ നമുക്കു തന്നെ ചിരിവരും. കാരണം പെണ്ണിന് വസ്ത്രധാരണരീതികളില്‍ മതങ്ങള്‍ സ്വാതന്ത്ര്യം കൊടുക്കണം എന്ന് ഒരു കൂട്ടര് പറയുമ്പോള്‍ മറ്റൊരു കൂട്ടര് അതിനെ ഉടുതുണി ഇല്ലാതെ നടക്കാനാണ് പറയുന്നത് എന്ന് വരുത്തിത്തീര്‍ക്കും. അതേ പോലെ തന്നെ, ഒരു കൂട്ടര് മാന്യമായ വസ്ത്രം സ്ത്രീ ധരിക്കണം എന്ന് വാദിച്ചാല്‍ രണ്ടാമത് പറഞ്ഞ കൂട്ടര് അതിനെ പര്‍ദ്ദ എന്ന വസ്ത്രം ആക്കി മാറ്റിക്കളയും. അവിടെ നടക്കുന്നത് മറ്റൊന്നാണ്. വഴിയില്‍ തെങ്ങില്‍ കെട്ടിയിട്ട കള്ളനെ കള്ളന്റെ കൂടെ വന്ന കള്ളനും അടിച്ചു മാന്യനാവുന്ന കാഴ്ച്ച. ചില ചോര കുടിക്കുന്ന ചെന്നായകള്ക്കും കഴുതപ്പുലികള്‍ക്കും ചിലര്‍ക്ക് മതങ്ങളെ വിമര്‍ശിക്കണം. അതിനു വേണ്ടി മാന്യമായി വസ്ത്രം ധരിക്കാന്‍ പറയുന്നവരെ പര്‍ദ്ദാവാദികളായും മതവാദികളായും മുദ്ര കുത്തുന്നു. മറുവശത്തും ഇതെപോലെത്തന്നെ, വസ്ത്രധാരണസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരെ ഉടുതുണിയില്ലാതെ റോഡിലൂടെ നടക്കുന്നവരായും ചിത്രീകരിക്കും. പേര് നോക്കിയും ശൈലി നോക്കിയും മുന്‍വിധികള്‍ മെനഞ്ഞു തിട്ടപ്പെടുത്തി വാദിക്കുന്നവര്‍ . അവരാണ് സമൂഹത്തിലെ വിഷവിത്തുകള്‍ .<br />
<span style="font-size: x-small;">ഇ</span>തുപറഞ്ഞപ്പോള് തന്നെ, ചിലരുടെ മനസ്സിലെങ്കിലും ചില ചോദ്യങ്ങള്‍ ഉയര്‍ന്നുകാണും. വസ്ത്രധാരണം നന്നാക്കിയാല്‍ <i>(പര്‍ദ്ദ മാത്രം അല്ല മാന്യമായ വസ്ത്രധാരണം) </i> സമൂഹത്തിലെ പീഡനങ്ങള്‍ അവസാനിക്കുമോ എന്ന്. പീഡനം എന്നത് കായികമായി അല്ലെങ്കില്‍ മാനസികമായി ശക്തി കൂടിയവര്‍ അത് കുറഞ്ഞവരോട് കാണിക്കുന്ന ഹീനമായ ഒരു പ്രവര്‍ത്തിയാണ്. ദൈവം അല്ലെങ്കില്‍ പ്രകൃതി, പെണ്ണിനെ സൃഷ്ട്ടിച്ചിരിക്കുന്നത് കായികമായ ആ ഒരു കുറവ് കൊണ്ടാണ്. നീതിമാനായ ദൈവം എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നറിയില്ല. എങ്കിലും പ്രകൃതി നിയമങ്ങളില്‍ പെറ്റ് വളര്‍ത്താനും സ്നേഹം നല്‍കാനും കരുത്തുള്ള അല്ലെങ്കില്‍ അല്‍പ്പം അധികാര ഭാവമുള്ള ഒരു വര്‍ഗത്തിന് കഴിയില്ല എന്നൊരു വസ്തുത തള്ളിക്കളയാനാവില്ല. ഭൂമിയിലെ ഭൂരിഭാഗം ജീവികളിലും ആ സ്നേഹം മുഴുവന്‍ തങ്ങിനില്ക്കുന്നത് പെണ്ണെന്ന വര്‍ഗ്ഗത്തിലാണ്. അതുമനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള വിവേകമാണ് പുരുഷന് കാണിക്കേണ്ടത്. ശക്തമായ പെണ്‍വാദത്തോടോ പുരുഷാധിപത്യത്തോടോ ലേഖകന്‍ യാതൊരു അനുകമ്പയുമില്ല. അതുരണ്ടും ഒരു സാമൂഹിക ജീവി എന്ന നിലയില്‍ ഇരു വര്‍ഗ്ഗങ്ങളും അത് അര്‍ഹിക്കുന്നുമില്ല.<br />
<br />
<br />
<div>
<br /></div>
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgS98NLIm-0h_XgTXRxzffLlTsDRje1Shujltsinj2v0m1Z2kM1P-pkvasOFQDh4ymbFPzAEV2LK0HUFQki2YU8c8TH5bQhHEQR7p_6WhNUqe22xQsbvIazAiZ_60ggtHw2ep6vRUP_EQ/s1600/03089_413315.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgS98NLIm-0h_XgTXRxzffLlTsDRje1Shujltsinj2v0m1Z2kM1P-pkvasOFQDh4ymbFPzAEV2LK0HUFQki2YU8c8TH5bQhHEQR7p_6WhNUqe22xQsbvIazAiZ_60ggtHw2ep6vRUP_EQ/s320/03089_413315.jpg" width="241" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="background-color: #494848; color: white; font-family: Meera; text-align: start;">തീയ്യയുവതി. ചിറയിലെ പകല്‍ക്കുളി</span></td></tr>
</tbody></table>
<div>
<span style="font-size: x-large;">സ്ത്രീ</span>യെ കേവലം ഒരു ഉപഭോഗ വസ്തു മാത്രമായി കാണുകയും അവരെ സ്വന്തം ആവിശ്യങ്ങള്‍ക്ക് വേണ്ടി കീഴടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം വളരെ കൂടുതലാണ് നമ്മുടെ നാട്ടില്‍ . അങ്ങനെയൊരു അവസ്ഥയില്‍ അതൊരു മാനസിക രോഗമാണോ അതോ അതൊരു സാമൂഹിക സാഹചര്യങ്ങളുടെ പരിണിതഫലമാണോ എന്നതാണ് നമ്മള് വിശകലനം ചെയ്യേണ്ടത്. നമ്മുടെ നാട്ടിലെ മിക്ക പുരുഷന്മാരും അല്‍പ്പം സ്ത്രീ വിഷയത്തില്‍ മോശമാണ്. സാരിയൊന്നു മാറിയാല്‍ തുറിച്ചു നോക്കുന്നവര്‍ , ബസ്സില്‍ ഇറക്കമുള്ള ചുരിദാറിട്ട് സീറ്റിലിരുന്നാല്‍ മുട്ടി മുട്ടി അടുത്തേക്ക് വരുന്നവര്‍ , അടുത്ത വീട്ടിലെ പട്ടാളക്കാരന്റെയോ ഗള്‍ഫുകാരന്റെയോ ഭാര്യയെ വളക്കാന്‍ പറ്റുമോ എന്ന് ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നവര്‍ എന്ന് തുടങ്ങി പരസ്യമായി ലിംഗം പ്രദര്‍ശിപ്പിക്കല്‍ മോശം കമന്റുകള്‍ പരിചയമില്ലാത്ത സ്ത്രീകളോട് പറയല്‍ തുടങ്ങി പലതരം വൈവിദ്ധ്യങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയാണ് നമ്മുടെ പുരുഷ സമൂഹം സ്ത്രീകള്‍ക്ക് വേണ്ടി കാഴ്ച്ച വെക്കുന്നത്. അതൊരു മോശമായ കാര്യമാണ് എന്ന് ചിന്തിക്കുന്നതിനു പകരം നമ്മുടെ യുവാക്കള്‍ അതൊക്കെ ഒരു വലിയ ക്രെഡിറ്റ് ആയിട്ടാണ് എടുക്കുന്നത്. എന്തോ ഒരു സാഹസികത, അല്ലെങ്കില്‍ ഒരു ജീവിയെ കല്ലെറിഞ്ഞ സുഖം ഒക്കെ അവനു കിട്ടുന്ന പോലെയാണ് പുതു യുവത്വം ഭാവിക്കുന്നത്. ഇതില്‍ കൂടുതലും സാഹചര്യങ്ങള്‍ തീര്‍ക്കുന്ന പ്രശങ്ങളായിട്ടാണ് ലേഖകന്‍ വായിക്കാന്‍ കഴിയുന്നത് . മാനസികവൈകല്യങ്ങള്‍ എന്ന് തിരിച്ചറിയപ്പെടാത്ത വിധം അത് സമൂഹത്തില്‍ വേരുറപ്പിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍ . ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ക്കൊപ്പം മിക്സഡ് ആയി പഠിപ്പിച്ചത് കൊണ്ടോ ലൈംഗിക വിദ്യാഭ്യാസം സ്കൂളില്‍ നടപ്പാക്കിയിട്ടോ കാര്യമുണ്ടെന്നു തോന്നുന്നില്ല. സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം വേണം എന്ന് അലമുറയിടുന്ന ഭൂരിഭാഗം പേരും അതെങ്ങനെ നടപ്പിലാക്കും, എത്രാം ക്ലാസ്സില്‍ വെച്ച് തുടങ്ങാം എന്നോ ചിന്തിക്കുന്നില്ല. നമുക്ക് ആദ്യം വേണ്ടത് ഒരു ധാരണയാണ്. അതിനു ശേഷം അത് നടപ്പിലാക്കാനുള്ള ശ്രമങ്ങളും. അത് നിയമം കൊണ്ട് തന്നെ വേണം എന്ന് വാശി പിടിക്കുന്നിടത്താണ് പ്രശ്നം. തെറ്റായ രീതിയില്‍ ലൈംഗിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് കിട്ടുകയാണെങ്കില്‍ ഭീകരമായ ദുരവസ്ഥ നമ്മള് നേരിടേണ്ടി വരും. ഒരു സിഡി മാതാപിതാക്കള്‍ മറന്നു വെച്ചത് കാരണം വിദ്യാര്‍ഥികളായ ആങ്ങളയും പെങ്ങളും അരുതാത്തത് കാണിക്കുകയും അത് നേരിട്ടു കാണേണ്ടി വന്നൊരു മാതാവിന്റെ അവസ്ഥ ഒരു സുഹൃത്ത് പറഞ്ഞറിവുണ്ട്. നമ്മുടെ കുട്ടികളെ എന്താക്കണം എന്ന് തീരുമാനിക്കാന്‍ നമുക്ക് കഴിയും അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ നമ്മള് തയ്യാറാണെങ്കില്‍ മാത്രം. സ്വന്തം പെങ്ങളോട് അറിവില്ലാത്ത പ്രായത്തില്‍ തെറ്റായി പ്രവര്‍ത്തിച്ചു എങ്കില്‍ തീര്‍ച്ചയായും അവന് വളരുമ്പോള്‍ അത് സമൂഹത്തിന് ഒരു ബാധ്യതയായിട്ടാണ് മാറുക. പീഡനവും പീഡിതരും ഉണ്ടാകുന്നത് നമ്മുടെ ഇടയില്‍ നിന്ന് തന്നെയാണ്. നമ്മളത് കാണാതെ സോഷ്യല്‍ സൈറ്റുകളില്‍ അങ്ങോട്ടുമിങ്ങോട്ടും പഴി പറയുന്നു. തൊട്ടടുത്ത വീട്ടിലെ പയ്യന്റെ പ്രശ്നങ്ങളോ മാനറിസങ്ങളോ നമ്മളറിയുന്നില്ല. അവന് വളര്‍ന്നു നെഞ്ചിലേക്ക് തുറിച്ചു നോക്കുമ്പോള്‍ മാത്രമാണ് അവനെ പറ്റി നമ്മള് ചിന്തിക്കുന്നത്. ഓരോ വ്യക്തിയും പ്രത്യേകം പ്രത്യേകം സ്ഫുടം ചെയ്യപ്പെടേണ്ടവയാണ് . അവയെ പരിപാലിക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും കടമ മാത്രമല്ല, നമ്മള് ഓരോരുത്തരുടെയും കടമ കൂടിയാണ്. ഇരുകൂട്ടരുടെയും റോളുകളില്‍ അവര്‍ക്ക് അത് വളരെ എളുപ്പമാണ് എന്നൊരു വിത്യാസം മാത്രമേയുള്ളൂ അവരും നമ്മളും തമ്മില്‍ . വീട്ടിലെ പ്രശ്നം കൊണ്ട് സ്നേഹം കിട്ടാതെ പോകുന്ന ഭൂരിഭാഗം കുട്ടികളും വഴിപിഴച്ചു പോകാറാണ് പതിവ്. അവരെ ഒരു നോട്ടം കൊണ്ടെങ്കിലും നമുക്ക് സ്വാന്തനിപ്പിക്കാനായാല്‍ അത് വരും തലമുറയോട് നമ്മള് ചെയ്യുന്ന ഏറ്റവും നല്ല സദ്പ്രവൃത്തിയായിട്ടാണ് വരിക.<br />
<br />
<br />
<div>
<span style="font-size: x-large;">ന</span>ല്ല സാമൂഹികാന്തരീക്ഷത്തില്‍ വളരുന്ന ഏതു വ്യക്തിയും സ്ത്രീയെ ബഹുമാനിക്കാന്‍ കഴിയും എന്നത് തന്നെയാണ് സത്യം. വെറുതേ പെണ്ണ് ആണിനോടും ആണ് പെണ്ണിനോടും മദ്യപന്മാര് ഒറ്റ തിരിഞ്ഞും അങ്ങോട്ടുമിങ്ങോട്ടും എണ്ണത്തുണിയാല്‍ എറിഞ്ഞിട്ട് ഒരു കാര്യവുമില്ല. നമ്മള് തുടങ്ങേണ്ടത് നമ്മുടെ വീടുകളില്‍ നിന്ന് തന്നെയാണ്. നമ്മുടെ അമ്മയില്‍ നിന്ന്, നമ്മുടെ ഭാര്യയില്‍ നിന്ന്, നമ്മുടെ മക്കളില്‍ നിന്ന്, നമ്മുടെ സഹോദരികളില്‍ നിന്ന് എല്ലാം പുരുഷന് അവരെ ബഹുമാനിക്കുവാനും അവരുടെ സ്വാതന്ത്ര്യങ്ങളെ കുറിച്ച് ബോധാവാന്മാരാകാനും ശ്രമിക്കണം. ഒരു കാര്യം കൂടി പറയട്ടെ, മാറ്റം, ഒരു രാത്രി കൊണ്ടോ ഒരു പകല്‍ കൊണ്ടോ ഉണ്ടാവുന്നതല്ല, അത് കൊണ്ട് ഇന്നൊരു ദിവസം നിങ്ങള്‍ എല്ലാ പെണ്ണിനോടും നന്നായി പെരുമാറിയിട്ടും നാളെ ഒരു പീഡന വാര്‍ത്ത കേട്ടു പരിതപിക്കുകയും വേണ്ട. ക്ഷമയോടെ, സഹിച്ച്, പഠിച്ച്, നമ്മള് നമ്മുടെ മുന്നിലേക്ക് ഭാവിയുടെ വാഗ്ദാനങ്ങളായ തലമുറയെ വാര്‍ത്തെടുക്കണം. അതിനു വേണ്ടി നമുക്ക് എന്ത് വിലകൊടുക്കേണ്ടി വന്നാലും സഹിക്കാം. ഏവര്‍ക്കും നല്ലൊരു പുതുവര്‍ഷം നേരുന്നു...<br />
<br />
<br />
<b><u>കുറിപ്പ് : </u></b><i>ഈ ലേഖനത്തില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ മാതൃഭൂമി ഓണ്‍ ലൈന്‍ "വാര്‍ത്തകള്‍ ചിത്രങ്ങളിലൂടെ" എന്ന പംക്തിയിലൂടെ രണ്ടായിരത്തി പന്ത്രണ്ടു ജൂലൈ ഇരുപത്തിരണ്ടിനു പ്രസിദ്ധീകരിച്ചവയാണ്. കൂടെയുള്ള കുറിപ്പ് അതേപടി ഇവിടെ ചേര്‍ക്കക്കുന്നു : <span style="font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 20px; line-height: 18px;">സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റി ഡിജിറ്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ മദ്രാസിലുണ്ടായിരുന്ന ക്ലെയിന് ആന്റ് പേള്‍ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തതാണ്. ഫോട്ടോഗ്രാഫേഴ്സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ബാസല്‍ മിഷന് ശേഖരിച്ചവയാണ് ചിത്രങ്ങള്‍ . (കോപ്പിറൈറ്റ്: മിഷന് 21/ബാസല്‍ മിഷന് )</span></i> </div>
</div>
</div>
</div>
</div>
Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com8tag:blogger.com,1999:blog-3261608645591037729.post-28542482979344365952012-12-17T02:15:00.000+05:302017-07-12T21:54:55.187+05:30പേരും പേരഴകും<div dir="ltr" style="text-align: left;" trbidi="on">ഉപ്പയുടെ അനിയനെ ആപ്പാപ്പ എന്നു വിളിക്കുന്നത് ചുരുങ്ങി ചുരുങ്ങി ആപ്പ ആയ കാര്യം നിങ്ങൾക്ക് സുപചിരിതമായിരിക്കും നിങ്ങൾക്ക്. ഇപ്പോള്‍ എല്ലാം ഷോര്‍ട്ട് നെയിം ആണല്ലോ. എന്റെ അമ്മായീടെ പേര് സീനത്ത് എന്നാണ് , എന്നാല്‍ എല്ലാരും വിളിക്കുക, 'സീ.... സീ', എന്നാ! വിളി കേട്ടില്ലെങ്കില്‍ മാത്രേ മുഴുവന്‍ പുറത്തേക്ക് വരൂ... <br>ഹാജറ എന്ന് ആവാണ്ടിരുന്നത് ഭാഗ്യം. 'ഹാ ഹാ..' എന്ന് വിളിച്ചു വിളിച്ചു ശ്വാസം മുട്ടി ചത്തേനെ. <br>അടുത്ത വീട്ടിലെ സുഹറ എന്ന ഇത്ത കുറെ കാലം 'സൂറ' ആയിരുന്നു. പിന്നെയും അത് ചുരുങ്ങി ചുരുങ്ങി 'സൂ...' എന്നായി... ആരേലും വീട്ടിലേക്കു വരുമ്പോ, "സൂ... സൂ... നീയവിടുണ്ടോ..." എന്നാ ആദ്യം വിളിച്ചു ചോദിക്കുക. <br>പാമ്പുകളുടെ ഒരു കഷ്ട്ടകാലം. അവര്‍ക്ക് ആകെ ഒരു 'സൂ.. സൂ...' എന്നെ പറയാന്‍ അറിയൂ... ഇപ്പൊ അതിന്റെ പേറ്റന്റും കൂടി അവര്‍ക്ക് പോയി. <br><br>ഖദീജ എന്ന പേരിനെ വെട്ടിമുറിച്ചും കൂട്ടിച്ചേര്‍ത്തും കദീസെയ്യും ആക്കി മാറ്റിയതും പോരാഞ്ഞ് <br>അബൂബക്കര്‍ ഔക്കറും അവ്വക്കറും, <br>മുസ്തഫ മുസ്തുവും മുത്തുവും ,<br>പത്മനാഭന് പപ്പുവും പപ്പനും അബ്ദുറഹ്മാന് അന്ത്രുവും അദ്രൈമാനും <br>ഫാത്തിമ പാത്തുവും പാത്തുമ്മയും പിന്നെയും കലിപ്പ് തീരാണ്ട് പാത്തൈയ്യും ആക്കിയതിന് ശേഷം<br>മുഹമ്മദു മമ്മിയും മമ്മദും പിന്നെയും മതിയാവാതെ മൊയമ്മദും ആക്കിയ നാടല്ലേ. ഇതല്ല ഇതിലപ്പുറവും സംഭവിക്കും. എന്താന്നറിയില്ല, കോയ വായ പുയ എന്നിവക്കൊന്നും ഷോര്‍ട്ട് നെയിമുകള്‍ ഇല്ലേയില്ല. പണ്ടാരാണ്ടോ പാടിയ പാട്ട് പോലെ, "ഏയയകൊയുകും പുയയാണോ പുയകരയാണോ" എന്ന പാട്ടിലെ വരികളൊക്കെ 'തിരിയണ്ടോന് തിരിയും അല്ലാത്തോന് നട്ടം തിരിയും' എന്നാണല്ലോ കവിവാക്യം. <br><br>ജംഷീറ എന്ന് പേരുള്ള അടുത്ത വീട്ടിലെ എന്റെ കൂടെ പഠിച്ചവളെ എല്ലാരും "ജംഷീ" എന്നാണ് വിളിക്കുക. പേരുപറഞ്ഞാല്‍ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ കഴിയില്ല എന്നതാണ് ഒരു പ്രശ്നം. ജംഷി ഇനി ജംഷീര്‍ ആണോ എന്ന് ഡൌട്ടിത്തെന്നി വീഴുന്നവര്‍ സ്വാഭാവികം. <i>(പഞ്ചാബി ഹൌസ് എന്ന സിനിമേല് സോന വരട്ടെ സോന വരട്ടെ എന്ന് പറഞ്ഞ പോലെയാകും കാര്യങ്ങള്‍!</i>) എന്തായാലും "ജം" എന്ന് വിളിക്കാന്‍ ഒരു ഗുമ്മില്ലാത്തത് കൊണ്ട് ഇനിയും ആ പേര് ചുരുങ്ങില്ല എന്ന് ആശ്വസിക്കാം<br><br>പള്‍സര്‍ ഏതാ അള്‍സര്‍ ഏതാ എന്നറിയാത്ത കാലം പഴക്കം ചാര്‍ത്തിക്കൊടുത്ത ആളുകളൊക്കെ <i>(കിളവീകിളവന്മാര് എന്ന് ശുദ്ധമലയാളം)</i> ഇപ്പൊ പേരിന്റെ കാര്യത്തില്‍ റോക്ക് ആണ്. <br>സൈനബ ഒക്കെ സൈനു ആക്കിയും <br>ഉമ്മു സല്‍മയെ സുലുവെന്നും <i>(ഹാവൂ അപ്പൊ ഉമ്മു കുല്‍സുവിനെയോ!? കുലു എന്നൊക്കെ വിളിച്ചു വധിക്കാതിരുന്നാല്‍ മുജ്ജന്മ സുകൃതം)</i><br>ആമിനയെ ആമിയും സുമയ്യത്തിനെ സുമിയും <i>(ഉമിഅല്ല)</i><br>ചിരുതേയി എന്ന് വിളിച്ചതിനെ പുനര്‍ നിര്‍മ്മിച്ച് ശ്രീദേവി തന്നെയാക്കി മാറ്റിയും കോവാലനെയും ഗോവാലനെയും ഒക്കെ ഗോപുവും ഗോപിയും ആക്കിയും <br> മാറ്റി പേരക്കുട്ടികള്‍ അവരെ പുതു തലമുറയ്ക്ക് ഉതകും വിധം പരിഷ്കരിച്ചു കഴിഞ്ഞു.<br><br>കാര്ന്നോന്മാരുടെ നിര്‍ബന്ധപ്രകാരം ഇപ്പഴത്തെ കാലത്ത് ആര്‍ക്കെങ്കിലും തന്റെ കുട്ടിക്ക് ഇത്തരം പഴഞ്ചന്‍ പേരുകള്‍ ഇടേണ്ട ഗതികേട് വന്നാല്‍ അതിനും കണ്ടു പിടിച്ചിട്ടുണ്ട് മറുമരുന്ന്. ഉദാഹരണത്തിന് ഫാത്തിമ എന്ന് പേരിടാന്‍ കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്ന വെല്ലിമ്മ അവസാന ആഗ്രഹമായി പറഞ്ഞു പരലോകം പൂകി എന്നിരിക്കട്ടെ, ബുദ്ധികൂടുതല്‍ ഉള്ള നമ്മളെന്തു ചെയ്യും!? നേരെ ആ പേര് തന്നെയിടും. പക്ഷെ ഒരു വിത്യാസം മാത്രം. ഫാത്തിമ എന്നത് ഫാത്തിമ ഷഹാന, ഇഷ ഫാത്തിമ എന്നൊക്കെ മനോഹരം ആക്കിക്കളയും.! ഫലം ആരും പിന്നെയവളെ പാത്തൂ എന്ന് വിളിച്ചു കളിയാക്കില്ല. പകരം ഇഷാ എന്ന് നീട്ടി വിളിക്കും. ആനന്ദ ലബ്ദിക്ക് ഇതില്‍ പരമെന്തു വേണം സുഖോ! ഇതുപോലെ കോവാലനെ <i>(ഗോപാലനെ - ഗോക്കളെ പരിപാലിക്കുന്നവന് - കൃഷ്ണന് എന്ന് വ്യംഗ്യം.) </i>വിനോദ് ഗോപാലനും ഗോപിനാഥനും ഒക്കെ ആക്കിമാറ്റി രക്ഷപ്പെടാം. കൃഷ്ണനെ യദു കൃഷ്ണന് ആക്കിയും സീനത്തിനെ സീനത്ത് അമന് ആക്കിയും വേലായുധന് വേലപ്പന് ആവാതിരിക്കാന്‍ ഓടിപ്പോയി അമിത് വേല് രഞ്ചിത്ത് വേല് തുടങ്ങിയ എന്ന പേരുകളില്‍ അഭയം പ്രാപിക്കുന്നതും വിരളമല്ല.<br><br><div>
തീര്‍ന്നില്ല,<br>എന്നാല്‍ ഇതൊക്കെ സംഭവിക്കുന്നത് ഹിന്ദു മുസ്ലിം ടീംസ് അല്ലേ എന്നൊരു അഹങ്കാരം ക്രിസ്ത്യാനിപ്പിള്ളെര്ക്ക് ഉണ്ടാകും. എന്നാല്‍ കേട്ടോ, നിങ്ങളെ അങ്ങനെ വെറുതെ വിടാന്‍ തല്ക്കാലം തീരുമാനിച്ചിട്ടില്ല ദേ കേള്‍ക്ക്,<br><br><br>പല അന്തോണിമാരും ഇപ്പൊ ആന്റണി തന്നെയായി റിക്കവര്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. ചാക്കോമാരെ ജേക്കബ് തന്നെയാക്കി പ്രതിഷ്ട്ടിച്ചും പത്രോസില്‍ നിന്ന് പീറ്ററിലേക്കും ഔസേപ്പച്ചന്മാരെ ജോസഫ് ആക്കുന്നതിനു പകരം ജോസ് എന്ന് സുന്ദരനാക്കിയും ടോം ടോമികളെ തോമയില്‍ നിന്ന് മോചിപ്പിച്ചും<i> (നായയ്ക്കിടുന്ന പേര് പോലെ തോന്നിയത് കൊണ്ടാവുമോ ടോമിയെ തോമാ എന്നാക്കിയത് എന്ന സംശയം എനിക്കില്ലാതില്ല. ടോമിപ്പേരുകാരേ എന്നെ കൊല്ലരുതേ!)</i><br>മേരിപ്പെണ്ണിനെ മറിയം വന്ന് മറിക്കാതെ മാറ്റിയെടുത്തും കൊച്ചുത്രേസ്യമാരെ ട്രീസ എന്ന മനോഹര നാമത്തിലേക്കു ആവാഹിച്ചെടുത്തും <br>പുതുതലമുറ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്. റീത്ത എന്ന പേരുകാരണം റീത്ത് വില്ക്കാന് പോകേണ്ടി വരുമോ ഈശ്വരാ എന്ന് പേടിച്ചു റിച്ചയായി രൂപാന്തരം പ്രാപിക്കുന്നതും ഇവര്‍ തന്നെ.<br><br>പേരിന്റെ കഥ പറഞ്ഞപ്പോഴാണ് എന്റെ വീട്ടില്‍ നടന്ന മറ്റൊരു കഥ ഓര്‍മ്മ വന്നത്. പാലക്കാട്ട് പഠിച്ച് വളര്‍ന്ന എന്റെ പെങ്ങളെ കോഴിക്കോട്ടു കൊണ്ടുവന്നപ്പോ, അടുത്തുള്ള വീട്ടിലെ കുട്ടിയെ കൊഞ്ചിക്കാന് അടുത്തു വിളിച്ചത് ഇങ്ങനെയാണ് : "ഉണ്ണീ... ഇവിടെ വാ... ഉണ്ണി മാമുണ്ടോ?" ഇത് കേള്‍ക്കേണ്ട താമസം കുട്ടിയുടെ മമ്മി ഓടിവന്ന് അവളെ ചീത്ത പറയാന്‍ തുടങ്ങി. വേറെ ഒരു പേരും കിട്ടീലേ അനക്ക്? ഉണ്ണി ആണോലെ ഉണ്ണി. ചീറിക്കൊണ്ട് തള്ള കുട്ടിയെ റാഞ്ചിക്കൊണ്ടു പോയി.<br>സംഗതി എന്താണെന്ന് വെച്ചാല്‍, പാലക്കാട് ഭാഗത്തൊക്കെ ഉണ്ണീ എന്ന് വിളിക്കുന്നത് മലബാറുകാര്‍ "വാവേ...", "മോനേ..." എന്നൊക്കെ വിളിക്കുന്നതിനു തുല്യമാണ്. എന്നാല്‍ മലബാറിലോ ഉണ്ണി എന്നത് ഹിന്ദു മതസ്ഥര്‍ക്ക് മാത്രം പേറ്റന്റ് ഉള്ള പേര് എന്ന അവസ്ഥയാണ്. ഒരു മാപ്ല സ്ത്രീ ആയ അവര്‍ എങ്ങനെ ചീറാതിരിക്കും! <i>(ഇവിടെ കൊണ്ട് വന്ന് മതാന്ധത ഭീകരം എന്നൊന്നും പറഞ്ഞേക്കല്ലേ. ഇതൊക്കെ കേരളത്തിലെ യാഥാസ്ഥിക കുടുംബങ്ങളിലെ സ്വഭാവമാണ്. ക്ഷമീര്.)<br><br></i></div>
</div>
Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com0tag:blogger.com,1999:blog-3261608645591037729.post-69594286442542671752012-10-23T12:42:00.000+05:302012-10-23T12:43:05.636+05:30ഇതു മാമ്പുഴയുടെ കഥ <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitRT6O8DbqFWJqiZn3L0EWiI8uPTLci38cYvfLXwKi_g9XA5aVIFJmcf4_ImzJr-2xoW88oxzwmOBjxSFktH9vyMQ5K9j_A0DwD9dsMeUCsIcqDz6WBrugw1pjTWHCWmZjoUjJK07Qbk8/s1600/27092012061.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitRT6O8DbqFWJqiZn3L0EWiI8uPTLci38cYvfLXwKi_g9XA5aVIFJmcf4_ImzJr-2xoW88oxzwmOBjxSFktH9vyMQ5K9j_A0DwD9dsMeUCsIcqDz6WBrugw1pjTWHCWmZjoUjJK07Qbk8/s1600/27092012061.jpg" width="200" /></a></div>
<b><span style="color: magenta;">നി</span></b>ങ്ങള്‍ക്ക് അപ്പൂപ്പന് താടി എങ്ങനെയാ ഉണ്ടാകുന്നെ എന്നറിയാമോ!?<br />
കുറെ കാലം എനിക്കും അറിയില്ലായിരുന്നു. ഒരു ദിവസം പറങ്കിമാവിന്‍ ചുവട്ടില്‍ ചുമ്മാ പഴുത്ത പറങ്കിമാങ്ങ നോക്കി നടക്കുമ്പോള്‍ പാറപ്പുറത്ത് ഒരു അപ്പൂപ്പന് താടിയെ കണ്ടു. അന്നെനിക്ക് ഒരു ഒരു ഒമ്പതോ പത്തോ വയസ്സു കാണും. കാണുന്നതെല്ലാം കൌതകമല്ലേ അപ്പോള്‍ നമുക്ക്. അങ്ങനെ ഞാന്‍ ആ അപ്പൂപ്പന് താടി നോക്കിയിങ്ങനെ നില്ക്കുമ്പോള് സൂര്യ രശ്മി തട്ടി അതിങ്ങനെ തിളങ്ങി നില്‍ക്കുന്നതിന്റെ പാശ്ചാത്തലത്തില്‍ ഞാനൊരനക്കം കണ്ടു. ദൃഷ്ട്ടി മാറ്റി നോക്കിയപ്പോള്‍ കണ്ടു; അതാ ഒരുമരത്തില്‍ വള്ളിപ്പടര്‍പ്പില്‍ ഒരുണങ്ങിയ കായ! അതില്‍ നിന്നു മാളുത്താത്താന്റെ വെളുത്ത കല്യാണ സാരി തിളങ്ങുന്ന പോല അപ്പൂപ്പന് താടികള്‍ ! എനിക്ക് ഭയങ്കര ഭയങ്കര സന്തോഷമായി. സന്തോഷംന്ന് വെച്ചാ ഇങ്ങനെ പതപതയായി പൊങ്ങിപ്പൊങ്ങി വന്ന്...! <br />
<br />
<b style="background-color: white;"><span style="color: purple;">അങ്ങനെ</span></b> ആ അപ്പൂപ്പന് താടികളെ പറ്റി ഞാന്‍ കുറെ കുറെ ആലോചിച്ചു ആലോചിച്ചു നിന്നു. അപ്പൊ എന്റെ മനസ്സില്‍ കുറെ കുറെ ചോദ്യങ്ങള്‍ ഇങ്ങനെ കുമിഞ്ഞു കൂടി. <br />
ശരിക്കും എവിടെക്കായിരിക്കും അപ്പൂപ്പന് താടികള്‍ പറന്നു പോവുക!? ഞങ്ങടെ വീടിനു പിന്നിലുള്ള മലകളില്‍ പറങ്കി മാവിന് തോട്ടവും കഴിഞ്ഞ് മാഞ്ചികത്തോട്ടവും കഴിഞ്ഞാല്‍ ഒരു കുഞ്ഞു വീടുണ്ട്. കുഞ്ഞു വീടെന്നു വെച്ചാ ഒരു കുഞ്ഞു കുഞ്ഞു വീട്. ആ വീട് കാണുമ്പോ എനിക്കെപ്പഴും തോന്നും അപ്രത്തെ മലയിലെ നായര്ടെ നാല് കെട്ടു തറവാട് വീടിന്റെ ചെറ്യേ കുട്ടി വീടാരിക്കും ഇതെന്ന്! അതേന്നെ. അത്രക്കും കുഞ്ഞി വീടാണ്. അല്ലെങ്കിലും വല്ല്യ വീടിനോന്നും ആരു രസവുമില്ലാ... ചെറ്യ വീടിനാണ് രസം. അപ്രത്തെ വീട്ടിലെ ദീജൂം ദീപൂം ആരതീം ഞാനും കൂടി എത്രയെത്ര വീട് ഉണ്ടാക്കീയിരിക്കുന്നു.! അവര്ടെ അച്ഛമ്മയ്ക്ക് നന്നായി ഓലമെടയാനറിയാം. എന്ത് രസമാണെന്നോ ഓല മെടയുന്നത് കാണാന്‍ .! ഇങ്ങനെ അങ്ങോട്ട് മടക്കി, ഇങ്ങനെ ഇങ്ങോട്ടു മടക്കി അങ്ങനെയങ്ങനെ നോക്കി നിക്കുംബഴേക്കും ഓല മെടഞ്ഞു തീരും. അപ്പഴാണ് നമ്മള്‍ക്ക് മനസ്സിലാവുക, അയ്യോ ഓല മെടയുന്നത് പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ; മടക്കുന്നത് നോക്കി നോക്കി ഓല മെടഞ്ഞു തീര്‍ന്നത് അറിഞ്ഞില്ലല്ലോ എന്നൊക്കെ. പിന്നെ വിചാരിക്കും അടുത്ത ഓല മെടയു മ്പോ സൂത്രത്തില്‍ നോക്കി പഠിക്കാമെന്ന് . പക്ഷേങ്കി അപ്പഴല്ലേ കഷ്ട്ടം, അപ്പഴും ശെരിക്കും നോക്കാന്‍ കഴിയാണ്ടാവും. നമ്മടെ കണ്ണ് നമ്മളെ പറ്റിക്കണത് പോലെയാ നമുക്കപ്പം തോന്നുക. ഒരു ദിവസം സ്നേഹത്തില്‍ നിക്കുമ്പോ ഞാന്‍ കല്യാണിയമ്മയോട് ചോദിക്കേം ചെയ്തു; അമ്മേ ഈ ഓല മെടയുന്നത് എനിക്ക് പഠിപ്പിച്ചു തരാവോ എന്ന്. അപ്പൊ കല്യാണിയമ്മ ഒരു ഓലത്തൂമ്പു കാട്ടി പറഞ്ഞു; മോന് അതില്‍ പഠിച്ചോ എന്ന്. ഞാന്‍ കൊറേ അങ്ങനേം ഇങ്ങനേം ഒക്കെ മടക്കി നോക്കീട്ടും എന്റെ ഓല ശരിയായില്ല. അവസാനം ദേഷ്യം വന്നിട്ട് എനിക്കിനി പഠിക്കണ്ടാന്നും പറഞ്ഞു പോരുംബം കല്യാണിയമ്മ പറയുവാ; ആണ്‍കുട്ട്യോള്‍ക്ക് അല്ലേലും ക്ഷമ തീരല്ല്യാന്ന്. അത് കേട്ടപ്പോ എനിക്ക് ശെരിക്കും ദേഷ്യം വന്ന്. ഹും അമ്മേടെ ഒരു ക്ഷമ. ഇത് പഠിച്ചിട്ടു തന്നെ കാര്യം. എന്തായാലും അമ്മേടെ അടുത്തുന്നു വേണ്ട. കല്യാണിയമ്മയെ ഞങ്ങള്‍ എല്ലാരും -എല്ലാരുംന്നു വെച്ചാ നാട്ടിലുള്ള എല്ലാരും, അമ്മേ'ന്നാ വിളിക്ക്യാ. ഹായ്. എന്തൊരു ഭാഗ്യാലെ! അമ്മേന്ന് വിളിക്കണതോണ്ട് ആരും ഈര്‍ഷ്യപ്പെടുവേമില്ല.<br />
<div>
<br /></div>
<div>
<br />
<div>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEivKmJn2cVkrV-XMzWEKjwUurNdyZvSfo6kI2zeix2CRlatnnmzd-DUICVghuUyOYHxq6PQG5lQIWdXQEkoMZVakFTRl0bqHZTWSLhE7cMtoxD7bnd_mAT8iGWYpkTRNXwoxtNGOqnpqug/s1600/27092012057.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="209" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEivKmJn2cVkrV-XMzWEKjwUurNdyZvSfo6kI2zeix2CRlatnnmzd-DUICVghuUyOYHxq6PQG5lQIWdXQEkoMZVakFTRl0bqHZTWSLhE7cMtoxD7bnd_mAT8iGWYpkTRNXwoxtNGOqnpqug/s1600/27092012057.jpg" width="320" /></a></div>
<div>
<b><span style="color: #741b47;">ഓല </span></b>മെടയാന്‍ പഠിക്കാന്‍ ഞാന്‍ പിന്നെ പോയത് കിഴക്കേലെ ഇത്താത്തെടെ അടുത്താണ്. കിഴക്കേലെ ഇത്താത്താനെ നാട്ടുകാര്‍ പാത്തുമ്മാ എന്നാ വിളിക്കുക. എനിക്കാണെങ്കില്‍ പാത്തുമ്മാന്നു കേള്‍ക്കുമ്പഴേക്കും ചിരി വരുമാരുന്നു. ന്തന്നറിയോ !? പാത്തുക എന്ന് പറഞ്ഞാ ന്റെ നാട്ടില്‍ മൂത്രമൊഴിക്കുക എന്നാ അര്‍ഥം. അപ്പ 'പാത്തുമ്മാ' എന്ന് പറഞ്ഞാ ഉമ്മാനോട് മൂത്രമോഴിക്കാനാണെന്നാ എനിക്ക് കുരുട്ടു ബുദ്ധീല് തോന്നുക. അല്ലേലും അയ്യേ എന്തൊരു പേരാലെ അത്. പാത്തുമ്മ.! പിന്നെപ്പിന്നെ സല്‍മയാണ് എനിക്ക് പാത്തുമ്മാ എന്നാ പേരിന്റെ രഹസ്യം വെളിപ്പെടുത്തിത്തന്നത് . ഓ, നിങ്ങള്‍ക്ക് സല്‍മയെ അറിയില്ലല്ലോ. സല്‍മ എന്റെ കളിക്കൂട്ടുകാരിയാണ് . അയല്‍വാസിയും തമാശ പറഞ്ഞാ കവിളില്‍ നുണക്കുഴി കാട്ടി കുടുകുടെ പൊട്ടിച്ചിരിക്കുന്ന എന്റെ കൂട്ടുകാരി. അവളുടെ മുഖത്തു ഒരു കുഞ്ഞു കാക്കപ്പുള്ളി ഉണ്ടായിരുന്നു. അവളു ചിരിക്കുമ്പോ കാക്കപ്പുള്ളി വലുതാകും അവളുടെ ഭാവങ്ങള്‍ ആ കാക്കാപ്പുള്ളിയില്‍ നോക്കിയാലാണ് എനിക്ക് വേഗം മനസ്സിലാവുക. ദേഷ്യത്തിലോ വാശിയിലോ മുഖം കനപ്പിച്ചു ഇരിക്കുകയാണെങ്കില്‍ ആ കാക്കപ്പുള്ളി കുഞ്ഞിക്കുഞ്ഞി ആയി കാണാണ്ടാവും. അവളുടെ മുഴുവന്‍ പേര് സല്‍മാ റാഷിദ എന്നായിരുന്നു , അന്നൊക്കെ എനിക്ക് ഒരു പെങ്ങള് പാലക്കാട്ട് ഉള്ളത് ഉപ്പ പറഞ്ഞും നേര്‍ത്ത ഓര്‍മ്മയിലും ഉണ്ടായിരുന്നു. എനിക്ക് കണ്ടോര്‍മ്മയില്ലാത്ത എന്റെ കുഞ്ഞിപ്പെങ്ങളുടെ പേരും റഷീദ എന്നാണ്..! റഷീദ - റാഷിദ. ഹായ്. റാ യ്ക്ക് അല്‍പ്പം നീളം കൂടി എന്നല്ലേ ഉള്ളൂ... എന്നാലെന്താ ഇവളെപ്പോലെ തന്നെയായിരിക്കും എന്റെ പെങ്ങളും. അവളുടെ കൂടെയാണ് ഞാന്‍ കുറെ വലുതായത്. അവളുടെ കഞ്ഞിയില്‍ ഒരു പങ്ക് എനിക്കുള്ളതായിരുന്നു. അവളുടെ ബിസ്ക്കറ്റും അവള്‍ക്കു വേണ്ടി ചായയില്‍ അലിയിച്ച റസ്ക്കും ബണ്ണും ഒക്കെ എനിക്കും കൂടി അവകാശപ്പെട്ടതായിരുന്നു. അവളുടെ ഉമ്മ ലൈലത്താത്ത ഉണ്ടാക്കുന്ന കട്ടിപ്പത്തിരി എത്ര തിന്നാലും മതി വരില്ലായിരുന്നു. എന്തൊരു സ്നേഹമാണ് അവളുടെ ഉമ്മയ്ക്ക്. എന്നെ മോനേന്നല്ലാണ്ട് വിളിക്കില്ല. നാട്ടുകാരൊക്കെ കേക്കേലെ വീട് (കിഴക്കേലെ വീട് ) എന്ന് വിളിക്കുന്ന എന്റെം കൂടി വീടായിരുന്നു. എന്റെ വീട്ടിലെ എന്റെ കുഞ്ഞിപ്പെങ്ങള് സല്‍മയുടെ വെല്ലിമ്മച്ചിയാണ് നമ്മള് നേരത്തെ പറഞ്ഞ പാത്തുമ്മ. അവളുടെ വെല്ലിമ്മച്ചി ആണെങ്കില്‍ അത് എന്റെയും കൂടി വെല്ലിമ്മച്ചിയാണ് . ഞാനും വെല്ലിമ്മച്ചി എന്നാ വിളിക്കാറ്. ഏതു നേരവും എന്തെങ്കിലും പണി എടുത്തുകൊണ്ടേയിരിക്കുമായിരുന്നു വെല്ലിമ്മച്ചി. ഓല മെടയലും ചകിരി തച്ച് പതം വരുത്തി ചൂടി പിരിക്കലും കശുമാവിന് ചുവട്ടില്‍ പോയി ചുള്ളി പെറുക്കി കൊണ്ട് വരലും കശുവണ്ടി കശുമാങ്ങയില്‍ നിന്നും വേര്‍പ്പെടുത്തി പൊട്ടിയ ബക്കറ്റിലാക്കി താഴെ കോലായില്‍ ചാക്കിലാക്കി വെക്കലും തല്ലി താഴെയിട്ട പറങ്കിയണ്ടികളില്‍ മൂപ്പ് വരാത്തവ വേറെയാക്കി വെയിലത്ത് ഉണക്കാനിടുന്നതും തുടങ്ങി വെല്ലിമ്മച്ചിക്ക് ആയിരമായിരം ജോലികളാണ്.<br />
<br />
<span style="color: #741b47;"><b>എന്നാലും</b></span> എപ്പോഴും എനിക്ക് കഥ പറഞ്ഞു തരും വെല്ലിമ്മച്ചി. പഴയ കഥകള്‍, പണ്ടു പണ്ടത്തെ കഥകള്‍, പിന്നെ പേടിച്ചു വിറച്ചു മാത്രം കേള്‍ക്കാന്‍ പറ്റുന്ന സെയ്ത്താന്മാരുടെ കഥകള്‍ അങ്ങനെയങ്ങനെ ഒരുപാടൊരുപാട് കഥകള്‍ . അയ്യേ. നിങ്ങള്‍ക്ക് കേള്‍ക്കാന്‍ പറ്റിയില്ലാലെ. സാരമില്ല. കുറെയൊക്കെ ഞാന്‍ തന്നെ പറഞ്ഞു തരാം. എന്നാലും വെല്ലിമ്മച്ചി പറയണ രസം ഒന്നും ഉണ്ടാകില്ല കേട്ടോ. വെല്ലിമ്മച്ചി പതിഞ്ഞ ശബ്ദം കൊണ്ട് ഒരു താളത്തില്‍ പറയുന്ന കഥ കേട്ടാല്‍ തന്നെ പേടിയാകും. വെല്ലിമ്മച്ചി കുനിഞ്ഞാണ് നടപ്പ്. എന്താണാവോ അങ്ങനെ.!? എന്നെ എന്റെ ഉപ്പ കെട്ടിയിട്ടു തല്ലുമ്പോ ഓടി വന്ന് രക്ഷിക്കുന്ന ദേവതയാണ് എന്റെ വെല്ലിമ്മച്ചി. അത് കൊണ്ട് കഥ കേള്‍ക്കുമ്പോ ആ സ്നേഹം കൂടി കൂട്ടിയാണ് ഞാന്‍ വെല്ലിമ്മച്ചിയുടെ അടുത്തിരിക്കുക. ചുളുങ്ങിയ തൊലിയുടെ മുകളില്‍ പച്ചയും ചുവപ്പും ഞരമ്പുകള്‍ തെച്ചിച്ചെടിയുടെ വേരുകള്‍ പോലെ ബേജാറായി എങ്ങോട്ടൊക്കെയോ പടര്‍ന്നു നില്‍ക്കുന്നത് കാണാം. അതിലെ ഒരോ ഞരമ്പും തൊട്ടു നോക്കി അങ്ങോട്ട് നീക്കിയാല്‍ ഇങ്ങോട്ടു തന്നെ നീങ്ങി വന്നു അതേ സ്ഥാനത്തു പതിയെ വന്നു നില്ക്കുന്നതും ഒക്കെ തൊട്ടും കണ്ടും കൊണ്ടാണ് എന്റെ കഥ കേള്‍ക്കല്‍ അധികവും ഉണ്ടാവുക. പക്ഷെ ചൂടി പിരിക്കുമ്പോഴാണ് കഥ പറച്ചിലെങ്കില്‍ ഞാന്‍ കുറച്ചു വിട്ടിരിക്കും. എന്നിട്ട് കുറച്ചു നാരുകള്‍ കൂട്ടിച്ചേര്‍ത്തു ഞാനും ചൂടി പിരിക്കാന്‍ തുടങ്ങും.ഞാന്‍ പിരിക്കുക എന്ന് പറഞ്ഞാ ഒരു പിരിക്കല്‍ തന്നെയാണ്. പിന്നെ അത് അഴിച്ചു നാരാക്കി നന്നാക്കി പിരിക്കാന്‍ വെല്ലിമ്മച്ചി പെടുന്നൊരു പാട്! <br />
<div class="separator" style="clear: both; text-align: center;">
</div>
</div>
</div>
<div>
<br /></div>
<div>
<br /></div>
<div>
തുടരും...</div>
Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com7tag:blogger.com,1999:blog-3261608645591037729.post-23520353197358628172012-10-18T22:28:00.001+05:302012-10-18T22:57:24.914+05:30വേദനയില്ലെങ്കില് എന്തുസംഭവിക്കും!?<br />
<a href="http://1.bp.blogspot.com/-6eL1LKfUG8c/UIA2PmpEXxI/AAAAAAAANiA/HnuG5Fo8vFE/s1600/039-INDIA_KeralaclassroomwJohannahReimer2012.jpg"><img border="0" src="http://1.bp.blogspot.com/-6eL1LKfUG8c/UIA2PmpEXxI/AAAAAAAANiA/HnuG5Fo8vFE/s1600/039-INDIA_KeralaclassroomwJohannahReimer2012.jpg" /></a><br />
<br />
ഇതൊരു സ്കൂളോര്‍മ്മയാണ് .പത്താം ക്ലാസ്സിലെ രസകരമായ അനുഭവങ്ങള്‍ .<br />
<br />
<span style="color: orange;">അ</span>ന്നത്തെ<br />
ഞങ്ങളുടെ ബയോളജി മാഷ് ഭയങ്കര രസികനായിരുന്നു. നേരെ എന്നെ വിരല്‍ ചൂണ്ടി പുള്ളി പറയാന്‍ തുടങ്ങി; നമ്മുടെ റഹീം അമ്പതു പവനും മാരുതി കാറും ഒക്കെ വാങ്ങി ഒരു സുന്ദരിക്കുട്ടിയെ കല്യാണം കഴിച്ചു....<br />
ക്ലാസ്സില്‍ ചിരി പൊട്ടി.<br />
നേരെ എന്നെ വിരല്‍ ചൂണ്ടി പുള്ളി പറയാന്‍ തുടങ്ങി; നമ്മുടെ റഹീം അമ്പതു പവനും മാരുതി കാറും ഒക്കെ വാങ്ങി ഒരു സുന്ദരിക്കുട്ടിയെ കല്യാണം കഴിച്ചു....<br />
ക്ലാസ്സില്‍ ചിരി പൊട്ടി.<i> </i><br />
<div>
<i><br /></i></div>
<div>
<i>(എല്ലാര്ക്കും അമ്പതു പവനെ ഹും അതും മാരുതി കാറേ അതും റഹീമിനെ എന്നഭാവം ) </i><br />
<div>
<br /></div>
<div>
പെണ്‍കുട്ടികളുടെ ഭാഗത്തെ കുശുകുശുക്കലും ആണ്‍കുട്ടികളുടെ ഭാഗത്തെ 'ആക്കലും' നടക്കുന്നിതിനിടെ മേശമ്മേല്‍ കൈകൊണ്ടടിച്ചു ശബ്ദമുണ്ടാക്കി മുഖത്തു ഭാവവിതിയാനങ്ങള്‍ വരുത്തി മാഷ് തുടര്‍ന്നു; അങ്ങനെ ഒരു ദിവസം കാറിന്റെ ടയര്‍ പഞ്ചറായി. ബന്ധുവീട്ടില്‍ സല്ക്കാരത്തിനു പോവുകയായിരുന്ന അവര്‍ തുടര്‍ന്നുള്ള യാത്ര ബസ്സില്‍ പോകാമെന്നു വെച്ചു. <br />
റഹിം അടിപൊളി ആയെങ്കില്‍ റഹിമിന്റെ കെട്ട്യോള് അതിനേക്കാള്‍ അടിപൊളിയിലാണ് വന്നിരിക്കുന്നത്. ആളെ കാണിക്കാന്‍ അമ്പതു പവന് സ്വര്‍ണ്ണവും എറ്റിക്കൊണ്ടാണ് ആ കുട്ടി വന്നിരിക്കുന്നത്.<br />
<i>(പലര്‍ക്കും തലകുത്തിമറിഞ്ഞ് ചിരിച്ചു വയറുവേദന എടുക്കാന്‍ തുടങ്ങിയിരുന്നു എന്റെ അവസ്ഥ പറയേണ്ടല്ലോ..! പശു ചാണകമിടുന്ന ഭാവവും മുഖത്തു പേറി......പേറി....)</i><br />
<div>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQXzrSzaPA5PbA55bqLMuQA5aDvf1VwPidk0RIk8yLHbq2OhRZLXhuUHYI4H5mvG8p6O58ds5WsQq_WCSAmOTT9qXsAqFDoDNrr7YtGkMAxC7L4VK3jK1Y4NfVT-ZRUxuRzONlNK_weg/s1600/58171134.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="238" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQXzrSzaPA5PbA55bqLMuQA5aDvf1VwPidk0RIk8yLHbq2OhRZLXhuUHYI4H5mvG8p6O58ds5WsQq_WCSAmOTT9qXsAqFDoDNrr7YtGkMAxC7L4VK3jK1Y4NfVT-ZRUxuRzONlNK_weg/s320/58171134.jpg" width="320" /></a>ബസ്സില്‍ പലരും ഇവന്റെ ഭാര്യയെ ഇടയ്ക്കിടെ അത്ഭുതത്തോടെ നോക്കുന്നുണ്ട്. കയ്യും കഴുത്തും ഒക്കെ സ്വര്‍ണ്ണം കൊണ്ട് മൂടി, അരയില്‍ വീതിയുള്ള അരഞ്ഞാണവും ചുറ്റി... ഹോ അതൊരു കാഴ്ച്ച തന്നെ! അങ്ങനെയങ്ങനെ ബസ്സില്‍ ഇങ്ങനെ യാത്ര ചെയ്യുമ്പോള്‍ .... <br />
<br />
(പലരും ആകാംക്ഷയോടെ എന്റെ ഭാര്യയെ ജാക്കിവെക്കാന്‍ ഏതോ തലതിരിഞ്ഞവന് ഇപ്പൊ ക്ലൈമാക്സിലേക്ക് കടന്നു വരും എന്ന ഭാവത്തില്‍ അക്ഷമരായി മാഷിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു കഴിഞ്ഞു.) <br />
ആ... അങ്ങനെ ബസ്സില്‍ ഒരു കൈ മുകളിലെ കമ്പിയില്‍ പിടിച്ചു, ഒരു കൈ തൂക്കിയിട്ടു കൊണ്ട് യാത്ര ചെയ്യുമ്പോള്‍ ... <br />
<br />
<i>( പലരുടെയും മുഖത്തു ഒന്ന് വേഗം പറഞ്ഞു തുലയ്ക്ക് മാഷേ എന്ന ഭാവം)</i> <br />
<br />
റഹിം അവന്റെ ഭാര്യയുടെ അല്‍പ്പം അകലത്തില്‍ തന്നെ നില്‍ക്കുന്നുണ്ട്. രണ്ടു പേര്‍ക്കും സീറ്റ് കിട്ടിയിട്ടില്ല. എന്നാല്‍ വിഷയം അതൊന്നുമല്ല, ആ ബസ്സില്‍ ആരുമറിയാതെ ഒരു കള്ളന് കയറിപ്പറ്റിയിരുന്നു. അവന്റെ അരയില്‍ മൂര്‍ച്ചയുള്ള ഒരു അരിവാളുമുണ്ട്..! ആ കള്ളന് സൂത്രത്തില്‍ റഹിമിന്റെ പ്രിയതമയുടെ അടുത്തെത്തി.. പതുക്കെ പതുക്കെ ആ കുട്ടീടെ തൂങ്ങിക്കിടക്കുന്ന കൈ മുട്ടിനു മേലെ വെച്ചങ്ങു മുറിച്ചു കൊണ്ടുപോയി.!!! <br />
<br />
<b>"ങേ...!!!"</b> ഈ ഞെട്ടല്‍ ശബ്ദം എല്ലാവരുടേം കൂടി ഒപ്പമായിരുന്നു .<br />
<br />
മാഷ് തുടര്‍ന്നു; അതേ അയാള്‍ മുരിച്ഛങ്ങു കൊണ്ട് പോയി. ആരും അറിഞ്ഞതുമില്ല. വേദന ഇല്ലല്ലോ! <br />
<br />
സ്സ്സ്സ്സ്സ് അള്ളാപടച്ചോനേ പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നും ഉയര്‍ന്നു കേട്ടു. <br />
<br />
അപ്പൊ ഒരുത്തന് കേറി ചോദിച്ചു; അപ്പ മാഷെ, ചോര വരൂലേ ചോര കണ്ടാ മനസ്സിലാവൂലെ!? <br />
<i> (അവനൊരു മണ്ടന്‍ തന്നെ! )</i><br />
<br />
മാഷ് അവനെ ദയനീയമായൊന്നു നോക്കി. എന്നിട്ട് കണ്ണുരുട്ടിക്കൊണ്ട് മിണ്ടരുത് എന്ന ആംഗ്യം കാട്ടി അവനോടു പറഞ്ഞു. മിണ്ടരുത്. മണി മിണ്ടരുത്. കഥയില്‍ ചോദ്യമില്ല. ക്ലാസ്സില്‍ വീണ്ടും ചിരി പൊട്ടി. അവനെ കളിയാക്കികൊണ്ട് എല്ലാരും ചിരിയോടു ചിരി.<br />
<br />
വീണ്ടും മാഷ് തുടര്‍ന്നു: അപ്പഴേക്കും അവര്‍ക്ക് ഇറങ്ങേണ്ട <br />
സ്ഥലമെത്തിയിരുന്നു.റഹിമും ഭാര്യയും ബസ്സിറങ്ങാന്‍ വാതിലനുടുത്തെക്ക് നടന്നു. വാതിലിനടുത്തെത്തിയതും ബസ്സു നിന്നതും അവര്‍ പുറത്തെത്തിയതും ഒരുമിച്ചായിരുന്നു. നമ്മടെ നാട്ടിലെ ബസ്സല്ലെ ബസ്സിലെ കിളികളല്ലേ... അവര്‍ക്ക് അവരുടെ കാര്യമാ വലുത്. ബസ്സങ്ങു പോയി. റഹീമു തിരിഞ്ഞു ഭാര്യേടെ കൈപിടിച്ചു നടക്കാന്‍ നോക്കുംബ അവള് ഭയങ്കര കരച്ചില്. സാധാരണ ഇവള് രണ്ടു കയ്യും കൊണ്ട് മുഖം പൊത്തിയാണല്ലോ കരയാറ് ഇന്നെന്താ ഒറ്റക്കൈ കൊണ്ട് എന്ന് നോക്കുംബഴേക്കും അതാ... അവളുടെ കൈ കാണുന്നില്ല.!! ചതിച്ചോ ഈശ്വരാ...റഹീം തലേ കൈവെച്ചു. എന്നിട്ടുറക്കെ : "അയ്യോ...! അമ്പതു പവനില്‍ ഇരുപതുപവനും പോയല്ലോ പടച്ചോനേ... " എന്ന്! <br />
<br />
അത് കേട്ട റഹിമിന്റെ കെട്ട്യോള് കരച്ചില് നിര്‍ത്തി ബാക്കിവന്ന ഒരു കൈകൊണ്ടു ഒരു മുട്ടന്‍ വടിയെടുത്തു തലമണ്ടക്ക് ഒരടിയടിച്ചു. റഹിം ക്ലോസ്- നമ്മടെ കഥേം ക്ലോസ്. <br />
<br />
അപ്പൊ വേദനയില്ലെങ്കി എന്ത് സംഭവിക്കും!?<br />
<br />
മുമ്പ് ചോരക്കാര്യം ചോദിച്ച മണ്ടന്റെ ഉത്തരം വളരെ പെട്ടെന്നായിരുന്നു : പെണ്ണുങ്ങളെയൊക്കെ ക്കെ ആണുങ്ങള് മുറിച്ചു കൊണ്ടോവും. ശര്യല്ലേ മാഷെ!?<br />
<br />
<i>അതുകേട്ട മാഷിന്റെ പല്ലുകള്‍ കൂട്ടിയിറുമ്മുന്ന ശബ്ദം ഞങ്ങള്‍ക്കിവിടെ കേള്‍ക്കാമായിരുന്നു...!</i></div>
</div>
</div>
Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com8tag:blogger.com,1999:blog-3261608645591037729.post-50493862504068823462012-09-29T21:22:00.002+05:302012-10-15T03:49:40.185+05:30ബാക്കിപത്രം <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiw490kk8C1XtOeu7W7Ci_TISnmxPdu_rZCztKGpsIliIB8UDWYCOOwtb6V5ZpcE0SMtFg69f_m6F2lZZhBAuyc09Nhyphenhyphen7Rn_UnzAs-c9Uv2KV9KRM-tfqzVweEyfpb9fwv17gAIda_Eog/s1600/562196_317089548375083_2069368574_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiw490kk8C1XtOeu7W7Ci_TISnmxPdu_rZCztKGpsIliIB8UDWYCOOwtb6V5ZpcE0SMtFg69f_m6F2lZZhBAuyc09Nhyphenhyphen7Rn_UnzAs-c9Uv2KV9KRM-tfqzVweEyfpb9fwv17gAIda_Eog/s400/562196_317089548375083_2069368574_n.jpg" width="400" /></a></div>
<div>
<br /></div>
<div>
<br /></div>
എല്ലാ ഓര്‍മ്മകള്‍ക്കും ക്ലാസ്സിലെ ബെഞ്ചുകളില്‍ ആണിയാല്‍ കോറിയിട്ട ചില അക്ഷരങ്ങള്‍ സാക്ഷി...<br />
<br />
ഒഴിഞ്ഞ മൂലകളിലെ ചുവരുകളിലെ കരിയും ഓട്ടിന്‍കഷ്ണവും കൊണ്ടെഴുതിയ വരികള്‍ സാക്ഷി...<br />
<br />
കൊടുക്കാതെ ബാക്കിയാവുന്ന നോട്ടുബുക്കിലെ നടുപ്പേജുകളും അതിലെ കവിതകളും സാക്ഷി...<br />
<br />
ഉറവയോഴുകുന്നയിടവഴികളില്‍ നിന്നെക്കാത്തിരുന്ന വഴിയിലെ അടുക്കുമ്പോള്‍ മിടിപ്പു കൂടുന്ന ഹൃദയതാളങ്ങള്‍ സാക്ഷി...<br />
<br />
നീ കടന്നു പോയ വഴിയില്‍<br />
മിണ്ടാതെ, മിണ്ടാനാവാതെ എതിര്‍ദിശയില്‍ കാന്തികബിന്ദുക്കള്‍ വഴുതിപ്പിരിഞ്ഞപ്പോള്‍ ബാക്കിയായ വിഫലനിശ്വാസങ്ങള്‍ സാക്ഷി...<br />
<br />
നിന്റെ കൈ മുറിഞ്ഞു<br />
പൊട്ടിവീണ ചുവന്ന വളപ്പൊട്ടുകളിലൊന്നിപ്പോഴുമെന്റെ പഴയ തകരപ്പെട്ടിയില് കിടന്നു വിളിച്ചു പറയുന്നുണ്ട്; ഞാനും സാക്ഷി... ഞാനും സാക്ഷി...<br />
<br />
ഓര്‍മ്മകളുടെ തീരത്തു നില്ക്കുമ്പോള് <br />
ശരിക്കും നീയൊരു തിരമാലയായിരുന്നെന്നു തോന്നുകയാണെനിക്ക് ...<br />
ഞാന്‍ തീരത്തെഴുതിയതെല്ലാം കാണാതെ<br />
കിലുകിലെ ചിരിച്ചോടിവന്നു<br />
മായ്ച്ചു കളയുന്ന തിരമാല...<br />
<br />
ചിപ്പികള്‍ കൊണ്ടു ഞാന്‍ പണിത<br />
പ്രണയസൗധങ്ങളെല്ലാം നീ തട്ടിത്തകര്‍ത്തപ്പോഴും<br />
ഞാന്‍ നിനക്ക് വേണ്ടി കവിത രചിക്കുകയായിരുന്നു... എങ്കിലും ഞാനതറിയുന്നു ; നീയതറിഞ്ഞില്ല... ഞാനതുപറഞ്ഞതുമില്ല... തിരിച്ചറിവാണ്<br />
പ്രണയമെന്ന വികാരമെന്നു തോന്നിയ നിമിഷം സാക്ഷി; അതാരും തട്ടിപ്പറിക്കുന്നില്ല, അതാരും നേടിയെടുക്കുന്നില്ല- <br />
<br />
-അതാര്‍ക്കും നഷ്ട്ടപ്പെടുന്നുമില്ലെന്ന സത്യം സാക്ഷി ;<br />
കാലം വിധികൊണ്ടൊരുക്കുന്ന അപൂര്‍വ്വ നിമിഷത്തിന്റെ അനുഭവമാണെന്ന സത്യവും സാക്ഷി;<br />
പ്രകൃതി എന്റെ സ്വപ്നങ്ങളുടെ ആഴം തിരിച്ചറിയുവോളം നീയെനിക്ക് വിധിക്കപ്പെട്ടിട്ടില്ലെന്നു പറഞ്ഞു ഞാനാശ്വസിക്കുമ്പോഴും എന്റെ പ്രണയത്തിനു ഞാന്‍ മാത്രം സാക്ഷി.</div>
Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com6tag:blogger.com,1999:blog-3261608645591037729.post-23933629942246404892012-09-08T00:01:00.000+05:302012-10-15T03:51:41.786+05:30ഓര്‍മ്മകളുടെ ശവപ്പറമ്പില്‍ <div dir="ltr" style="text-align: left;" trbidi="on">
<br /><br /><br /><br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhABzZMvyzhhvc2RJAbGlehtLjRcLVanbIv2qz5CiFlTm1htV11ufQl2CpK6UQkncusexJo4IARqLaPvLYZxoki5mjWs7VrERCcpDNy8KxhjEE_yDR4fQF_QdzEA5xBf0sdKlrkXaYBJQ/s1600/boy-staring-at-moon1.jpg"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhABzZMvyzhhvc2RJAbGlehtLjRcLVanbIv2qz5CiFlTm1htV11ufQl2CpK6UQkncusexJo4IARqLaPvLYZxoki5mjWs7VrERCcpDNy8KxhjEE_yDR4fQF_QdzEA5xBf0sdKlrkXaYBJQ/s1600/boy-staring-at-moon1.jpg" /></a><br /><br />അനുഭവങ്ങള്‍ തുടങ്ങുമ്പോള്‍ ഒരുപാടുപേര് കൂടെയുണ്ടായിരുന്നു.... പക്ഷേ എല്ലാം ഓര്‍മ്മയായി മാറിയപ്പോള്‍ സ്മൃതിയുടെ ശവപ്പറമ്പില്‍ ഞാനൊറ്റക്കായിപ്പോയത് പോലെ തോന്നുന്നു. അവിടെ, ഓരോ കുരിശുകള്‍ക്ക് താഴെയും കല്ലില്‍ പതിച്ച എന്റെ ഓര്‍മ്മകളുടെ കല്ലടയാളങ്ങളെ തിരഞ്ഞു നടന്നു....<br /><br /><br /> ഒളിഞ്ഞും തെളിഞ്ഞും വരുന്ന ഓര്‍മ്മകളെ തേടിപ്പിടിക്കുന്നത് കുട്ടിക്കാലത്ത് മേഘങ്ങള്‍ക്കിടയിലൂടെ അമ്പിളി മാമനെ തേടിയ പോലെ തോന്നുന്നു. നമ്മള് നടക്കുമ്പോ നമ്മളെക്കാള്‍ വേഗത്തിലതു നീങ്ങിനീങ്ങിപ്പോകും. അപ്പൊ ആ പാവം ചെക്കന് കരുതും നടത്തം നിര്‍ത്തിയാല്‍ അമ്പിളിമാമനും നില്‍ക്കുമെന്ന്. പക്ഷേ എവിടെ! അമ്പിളിമാമന് അപ്പോഴും പതുക്കെപ്പതുക്കെ നീങ്ങിക്കൊണ്ടിരിക്കും. ഓടാന്‍ തുടങ്ങിയാല്‍ വീണ്ടും വേഗത്തിലോടാന്‍ തുടങ്ങും. ദുഷ്ട്ടന് . <br /><br /><br /> എല്ലാം മറക്കുവാനായി ഓര്‍മ്മകളെ കൊല്ലാന്‍ വിഷം വാങ്ങുവാന്‍ മരുന്നുകടകളില്‍ ഞാനലഞ്ഞു നടന്നു. ഓര്‍മ്മകളെ കൊല്ലുന്നത് ഭ്രൂണം നശിപ്പിക്കുന്നയത്രയും വലിയ കുറ്റമാണെന്ന് മരുന്നുകടയില്‍ കണ്ട ഏതോ കുപ്പിയില്‍ എഴുതിവെച്ചതു കണ്ടു. ഓര്‍മ്മകള്‍ക്ക് ഒരുപക്ഷേ ജീവനുണ്ടായിരിക്കാം, അതു വളരുമായിരിക്കാം, എന്നിട്ട്? <br /><br /><br /><br /><br />എന്നിട്ടും തന്നോട് യുദ്ധം ചെയ്യുമോ...? അറിയില്ല. <br /><br />അതോ നിന്നിലലിഞ്ഞു ചേരുമോ!? അറിയില്ല. ഓര്‍മ്മകളെ കൊണ്ട് നടക്കുന്നത് ഭൂതങ്ങളെ കൊണ്ട് നിറഞ്ഞ ഗുഹയിലൂടെ കുഞ്ഞിനെ മാറോടു ചേര്‍ത്തു ഭയന്ന് ഭയന്നു പോകുന്ന ഒരമ്മയുടെ ആധിയോടെയാണ്. എന്നിട്ടും!? <br /><br /><br /> <br /> വേണ്ട. എനിക്ക് ഓര്‍മ്മകളെ കൊല്ലേണ്ട. അവനില്ലെങ്കില്‍ ഞാനില്ല. ഓര്‍മ്മകളെന്റെ ഗര്‍ഭമാണ്. അവന് ജനിക്കട്ടെ. എന്നിട്ടവന്‍ അവന്റെ കൈകൊണ്ടു തന്നെയെന്നെ കൊല്ലട്ടെ. അപ്പോഴാണ് മരണത്തിന് എന്നെയും കൂടിയൊരു ഓര്‍മ്മയാക്കി മാറ്റുവാന്‍ കഴിയുക.... <br /><br />ഒരിക്കല്‍ ഞാനുമൊരു ഓര്‍മ്മയായി മാറും എന്നിട്ട് ഞാനും എന്റെയോര്‍മ്മകളും കൂടി അമ്പിളി മാമന്റെ കൂടെ കളിക്കാന്‍ പോകും. അപ്പോള്‍ നക്ഷത്രങ്ങളെ കണ്ട് ആരാണ് എന്നെ തിരിച്ചറിയുക!? അതോ മറ്റൊരു ഓര്‍മ്മയുടെ ഭ്രൂണമായി ഞാനെവിടെയെങ്കിലും ജനിക്കുമോ!? അറിയില്ല. <br /><br /><br /><br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYABDfyO4CjyLOo31eIqN18iUIyIIGcd0LTDqkMNvZkOTMY4VieZwXSyHOwiMu12e1vF9yPNNTBZ-HdWfbh0DzTutCx9AOUkU3aSS6H0c7eVmUP4VXluI1-qk93cx29mHi6_nNz-TuCw/s1600/image_t6.jpg"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYABDfyO4CjyLOo31eIqN18iUIyIIGcd0LTDqkMNvZkOTMY4VieZwXSyHOwiMu12e1vF9yPNNTBZ-HdWfbh0DzTutCx9AOUkU3aSS6H0c7eVmUP4VXluI1-qk93cx29mHi6_nNz-TuCw/s400/image_t6.jpg" /></a><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /></div>
Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com6tag:blogger.com,1999:blog-3261608645591037729.post-56199713931377381232012-09-01T19:53:00.000+05:302012-09-01T19:54:17.316+05:30പിടിച്ചതിലും വലുത് മാളത്തിലോ..!?<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjS_BXPppfbtrtZC36MFvPPk4JIVricXShdlyInZQMvlxD6yxyXUXsk3CGIWB2nvNZw86rP7We0wp7sEQGNnJRCUo0YnB8CGf_BO08tq_dGOt1fJB7RTJJOGV8G4qS5Rrqu_YIuFytMaA/s1600/e989a0.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="167" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjS_BXPppfbtrtZC36MFvPPk4JIVricXShdlyInZQMvlxD6yxyXUXsk3CGIWB2nvNZw86rP7We0wp7sEQGNnJRCUo0YnB8CGf_BO08tq_dGOt1fJB7RTJJOGV8G4qS5Rrqu_YIuFytMaA/s320/e989a0.jpg" width="320" /></a></div>
പുതുപ്പണക്കാരന്‍ ഹസ്സനിക്കയുടെ വാപ്പ മോയിന്‍കുട്ടി ഇക്കാക്ക് ഒരു വീക്നസ് ഉണ്ട്, നാലാള് കൂടുന്നിടത്ത് ഒന്ന് ആളാവണം. വൈകുന്നേരം നാല് മണി കഴിഞ്ഞാല്‍ പിന്നെ പുള്ളി അങ്ങാടിയില്‍ ബ്രോക്കാര്‍മാര്‍ക്കിടയിലും ഉമ്മര്‍ക്കാന്റെ മീന്‍ തട്ടിന്റെ അടുത്തും ബസ് സ്റൊപ്പിലും ഒക്കെയായി കറങ്ങി നടപ്പാണ്. ഒരു ദിവസം താഴെ അങ്ങാടിയിലെ പ്രകാശേട്ടന്റെ മോന് സൈക്കിളില്‍ രണ്ടു കയ്യും വിട്ടു പോകുന്നത് കണ്ടപ്പോള്‍ പുള്ളി ഉറക്കെ വിളിച്ചു ചോദിച്ചു :<br />
<div>
<br /></div>
<div>
"മോനേ, നിന്റെ ഹാന്‍ഡില്‍ വില്ക്കുന്നോ..."</div>
<div>
<br />
അല്‍പ്പം വേഗതയില്‍ ആയതു കൊണ്ടാവണം കേട്ടപാതി കേള്‍ക്കാത്ത പാതി പയ്യന് സൈക്കിള്‍ നിര്‍ത്തി തിരിഞ്ഞു നിന്ന് ചോദിച്ചു,</div>
<div>
"എന്താ മോയിങ്കുട്ടിക്കാ...?"<br />
ഒരു ഇരയെ കിട്ടിയ തക്കത്തിന് ഞെളിഞ്ഞു നിന്ന് കൊണ്ട് മോയിന്‍ കുട്ടിക്കാ ആള്ക്കാര് കേള്‍ക്കാന്‍ തക്കവണ്ണം ചോദിച്ചു:</div>
<div>
"അല്ല, മോന് ഏതായാലും സൈക്കിളോടിക്കാന്‍ ഹാന്‍ഡില്‍ വേണ്ട. അപ്പൊപ്പിന്നെ അത് വില്ക്കുന്നോ...? നല്ല വെല തരാം."<br />
<br />
പയ്യന് ചമ്മിപ്പോയി. ബസ് സ്റ്റോപ്പില്‍ കാത്തു നില്ക്കുന്ന സ്ത്രീകളും മീന്‍ വാങ്ങാന്‍ വന്ന ആള്‍ക്കാരും ബാര്‍ബര്‍ ഷോപ്പിനു മുന്നില്‍ ചൊറിയുംകുത്തിയിരിക്കുന്ന ബ്രോക്കര്‍മാരുമെല്ലാം കൂടി മോയിങ്കുട്ടിയുടെ ഫലിതം കേട്ടു ആര്‍ത്തു ചിരിച്ചപ്പോള്‍ പയ്യന് നടുറോഡില്‍ തുണിയുരിഞ്ഞു പോയ പോലെ നാണം കേട്ടു തലയും താഴ്ത്തി മിണ്ടാതെ സൈക്കിളോടിച്ചു പോയി.<br />
<br />
വര്‍ഷങ്ങള്‍ കടന്നുപോയി. പ്രകാശേട്ടന്റെ മോന് വലുതായി. അങ്ങാടീല് ആരെങ്കിലും ചോദിച്ചാല്‍ അച്ഛന്റെ പേര് പറയാതെ തന്നെ തിരിച്ചറിയാന്‍ മാത്രം ചില്ലറ കുരുത്തക്കേടുകള്‍ കളിച്ചു ഫെയ്മസ് ആയ ആ പഴയ പയ്യന് ഗുരുവായൂരപ്പന് കോളേജില്‍ പഠിക്കുന്ന ബിജു എന്ന സ്ഥാനപ്പേരിന് ഉടമയായി. ഒരു സെക്കണ്ട് ഹാന്‍ഡ് കവാസാക്കി കാലിബര്‍ അവനു സ്വന്തമായപ്പോള്‍ പഴയ സൈക്കിള്‍ അവന്റെ വീട്ടില്‍ പിന്നാമ്പുറത്തെ ആലയില്‍ തുരുമ്പെടുത്തു തുടങ്ങി.<br />
ഒരു ഞായറാഴ്ച കൂട്ടുകാരുമൊത്ത് പതിവു പോലെ സിനിമ കാണാനിറങ്ങിയ ബിജുവും മൂന്നു കൂട്ടുകാരും ബൈക്കില്‍ കയറാന്‍ സര്‍ക്കസ്സു കളിക്കുന്നതിനിടയിലാണ് നമ്മുടെ പഴയ മോയിന്‍കുട്ടിക്കായുടെ വരവ്.</div>
<div>
'ഹോ ഒരു കുരിശു വരുന്നുണ്ട്. വേഗം കയറെടാ സതീഷേ'</div>
<div>
<br /></div>
<div>
ബിജു സ്വരം താഴ്ത്തിപ്പറഞ്ഞു. നാല് പേര് ആകെ തെങ്ങോലയുടെ തലമട്ടലിന്റെ മാത്രം വലിപ്പമുള്ള ബൈക്കിന്റെ സീറ്റില്‍ പീഡനം നടത്തുന്നത് കണ്ടു അവിടെമിവിടേം ഇരിക്കുന്ന കിളവന്മാര് പരിഹസിച്ചു ചിരിക്കുന്നുണ്ട്. പിന്നിലുള്ള മൂന്നുപേരും കയറിക്കഴിഞ്ഞപ്പോള്‍ പെട്രോള്‍ ടാങ്കിനു മുകളില്‍ ആസനസ്ഥനായ ബിജു ആടിയാടി വണ്ടി മുന്നോട്ടെടുത്തതെയുള്ളൂ,തൊട്ടടുത്തെത്തിയ മോയിന്‍ കുട്ടിക്കാ ഉറക്കെ ചോദിച്ചു,</div>
<div>
"അല്ല മോന്യേ... വണ്ടിന്റെ ബെക്കില് ഇഷ്ട്ടം പോലെ സ്ഥലണ്ടല്ലോ! ഒരാളേം കൂടി കേറ്റുമോടാ... എന്തട മോനെ പ്ലീസ്...."<br />
<br />
കരഞ്ഞു കാലു പിടിക്കുന്ന പോലെ ഇരിക്കാനിടമില്ലാത്ത ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച മോയിന്‍കുട്ടിക്കാ ഒന്ന് ആക്കിയതാണല്ലോ എന്നോര്‍ത്ത ബിജു അപ്പോത്തന്നെ വണ്ടി നിര്‍ത്തി കൂട്ടുകാരോട് ഇറങ്ങാന്‍ പറഞ്ഞുകൊണ്ട് വണ്ടിയുടെ വലത്തെ ഹാന്‍ഡിലില്‍ പിടിച്ചു നിന്ന മോയിന്കുട്ടിക്കായ്ക്ക് മറുപടി കൊടുത്തു :<br />
<br />
"നോക്കീം മോയിങ്കുട്ടിക്കാ ഈ വണ്ടിമ്മല് തീരിം സ്ഥലമില്ല്യ. നിങ്ങക്ക് അര്ജന്റ് ആണെങ്കില്‍ ഇങ്ങള് ഈ വണ്ടി കൊണ്ടോയ്ക്കോളി. കൊറച്ച് കഴിഞ്ഞിട്ട് തന്നാമതി" </div>
<div>
<br /></div>
<div>
എന്നും പറഞ്ഞു കൊണ്ട് ബിജുവും വണ്ടിയില്‍ നിന്നിറങ്ങി. നേരെ അടുത്തുള്ള ബാര്‍ബര്‍ ഷാപ്പിലേക്ക് കൂട്ടുകാരുടെ കൂടെ കയറിച്ചെന്നു.<br />
സ്വപ്നത്തില്‍ പോലും സൈക്കിള്‍ ഓടിച്ചിട്ടില്ലാത്ത മോയിന്‍കുട്ടിക്കാ ബൈക്കിന്റെ ഹാന്‍ഡില്‍ പിടിച്ചു ഒരു നിമിഷം അന്തംവിട്ടു നിന്നു.<br />
ആദ്യം തന്നെ ബാലന്‍സ് ചെയ്യണോ അതോ ബൈക്ക് വീഴാതെ പിടിക്കണോ എന്ന് ശങ്കിച്ച വൃദ്ധന് കോഴി അയയില്‍ കയറിയ അവസ്ഥയിലായി.</div>
<div>
"ഇവ്വണ്ട്യെന്താ കള്ളുകുടിച്ചിക്ക്ണോ നേരെ നിക്ക് വണ്ട്യെ ഹൈ ഹോ ഹെ എന്നും പ്രാകിക്കൊണ്ട് 'ടാ മോനേ ഇങ്ങട്ട് വാടാ ഇവ്വണ്ടി പിടിക്കെടാ കുട്ടാ" </div>
<div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiauFQU5iG9y17tGAOqJZ-0hXsUOluH0ZrL-xvScH7etlen6CAnaMZGSz0SCsX8OUHLqfYScPlVt-Jh-QtZnbXj3IlKgtbwi1l_SabynPrAqJW3H-fybnVxBtOKsx5nh6SV09v5NMkyuA/s1600/one-bike-eight-people-31.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="158" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiauFQU5iG9y17tGAOqJZ-0hXsUOluH0ZrL-xvScH7etlen6CAnaMZGSz0SCsX8OUHLqfYScPlVt-Jh-QtZnbXj3IlKgtbwi1l_SabynPrAqJW3H-fybnVxBtOKsx5nh6SV09v5NMkyuA/s200/one-bike-eight-people-31.jpg" width="200" /></a></div>
എന്നൊക്കെ വിളിച്ചു നോക്കിയെങ്കിലും ബിജു ബാര്‍ബര്‍ ഷോപ്പീന്നു പുറത്തിറങ്ങിയില്ല. അവസാനം ബിജുവിന്റെ കൂടെയുള്ള ഒരു പയ്യന് പാവം തോന്നി മോയിന്‍ കുട്ടിക്കായുടെ അടുത്തു നിന്നു ബൈക്ക് വാങ്ങി. കണ്ടു നിന്ന നാട്ടുകാര്‍ മൊത്തം ചിരിച്ചു മണ്ണുകപ്പി പൊട്ടിച്ചിരിക്കിടെ മീന്‍ വില്‍ക്കുന്ന ഉമ്മര്‍ക്ക വിളിച്ചു പറഞ്ഞു, </div>
<div>
<br /></div>
<div>
' മോയിങ്കുട്ട്യെ... പണ്ടത്തെ കുട്ട്യോളല്ല നോക്കീം കണ്ടും നിന്നില്ലെങ്കി ചെക്കന്മാര് പണി തരും.'<br />
<br />
'ഹൊ! ഇപ്പളത്തെ ചെക്കമ്മാരോട് ഒന്നട്ട മിണ്ടാനും പാടില്ലാണ്ടായി' എന്നും പറഞ്ഞു കൊണ്ട് മോയിന്‍ കുട്ടിക്കാ പണ്ടത്തെ ആ കൈവിട്ടു സൈക്കിളോടിച്ച പയ്യന്റെ അതേയവസ്ഥയില്‍ കെറുവിച്ചു നടന്നു പോയപ്പോള്‍ കൂടെ നിന്ന കൂട്ടുകാരന് അഷറഫ് ബിജുവിനോട് പറഞ്ഞു: </div>
<div>
"ഡേ, ആ തന്തയെങ്ങാനും ബൈക്കിന്റൊപ്പം വീണ് നടുവിടിഞ്ഞിരുന്നെങ്കില്‍ കാണാരുന്നു."<br />
അപ്പൊ ബിജു ചിരിച്ചു കൊണ്ട് പറഞ്ഞു;</div>
<div>
"വയസ്സായീന്ന് ഒരു വിചാരവുമില്ല. ഞാന്‍ എട്ടില്‍ പഠിക്കുമ്പോ കുറിച്ചു വെച്ചതാ അയാള്‍ക്കിട്ടൊരു പണി കൊടുക്കണമെന്ന്. അല്ല പിന്നെ...!"</div>
<div>
<br /></div>
<div>
<br /></div>
<div>
ലേബല്‍ : കൊച്ചുവര്‍ത്തമാനം </div>
</div>
Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com4tag:blogger.com,1999:blog-3261608645591037729.post-53085045307762894162012-08-11T14:41:00.000+05:302012-08-11T14:45:31.027+05:30ഒരു പക്ഷേ, ഞാന്‍ ഒരു 'പക്ഷേ'യായിരിക്കാം....<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh7sMgY62lEfIy4RIqIJxv86yMdfYhPfyZYnXkddq2qdPI6eXJqlI-MChq7-NhMU8w4QDUcLxO3QvARxIasvletL67dMu2Fo4a2dZ62eF_gaWfnyOjuuMnQfomJEUg191ONl7P5nQjJXA/s1600/01072012467.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh7sMgY62lEfIy4RIqIJxv86yMdfYhPfyZYnXkddq2qdPI6eXJqlI-MChq7-NhMU8w4QDUcLxO3QvARxIasvletL67dMu2Fo4a2dZ62eF_gaWfnyOjuuMnQfomJEUg191ONl7P5nQjJXA/s400/01072012467.jpg" width="400" /></a></div>
<div>
<br /></div>
<div>
<br /></div>
ഓര്‍മ്മകളുടെയോളങ്ങളെന്നില്‍ ചില നശിച്ച തികട്ടലുകള്‍ സൃഷ്ട്ടിക്കുന്നുണ്ട്. അവിടെ ചില പക്ഷെ'കളുടെ തെളിഞ്ഞ കറകളുടെ പാടുകള്‍ മായാതെ കിടക്കുന്നുണ്ട്. ഒരായിരം 'പക്ഷെ'കളുടെ, എന്നോടുള്ള ചോദ്യമായിരിക്കാമത്. ചിലപ്പോഴൊക്കെ വെറുപ്പും. <br />
<br />
ഒരിക്കല്‍ , <br />
<br />
ഭാര്യയുടെ അമ്മയഭിനയം തികയാതെ വന്നപ്പോഴാണ് അച്ഛന് ഒരു പക്ഷേ'യെന്നു പറയേണ്ടി വന്നത്... ആ വായില്‍ നിന്നും വെറുപ്പിന്റെ പക്ഷേകള്‍ മാത്രമായിരുന്നു തുപ്പലായി തെറിച്ചു കൊണ്ടിരുന്നത്... അതൊരു പക്ഷേ, ചില പക്ഷേകളുടെ മാത്രം ന്യായമായിരിക്കാം. ജീവിക്കാന്‍ വേണ്ടിയുള്ള ന്യായം.<br />
<br />
വീണ്ടും,<br />
<br />
മറ്റൊരു പക്ഷേ'യെന്നതെന്റെയാദ്യത്തെ കുടിലിന്റെ ആധാരം കൈവശപ്പെടുത്തിയവരുടെ വകയായിരുന്നു. ഞാനെന്റെ ജന്മത്തെ തൊള്ളകീറി ലോകത്തെയറിയിച്ചത് ഈ പക്ഷേ'യുടെ ഗര്‍ഭാപാത്രമെന്ന കുടിലില്‍ നിന്നും പുറത്തു വന്നപ്പോഴാണ്. അതൊരു പക്ഷേ ഒരു നിയോഗം മാത്രമാണ്. ഒരു വഴി ഒരു പക്ഷേ ജനിക്കുന്ന വഴി. വഴി മാത്രം. പക്ഷേയെന്നതൊരു ചോദ്യമാണോയെന്നു ഞാന്‍ പലവട്ടം ചിന്തിച്ചു നോക്കിയപ്പോള്‍ അതെയെന്നു ആരോ പറഞ്ഞു. പക്ഷേ; ഒരു പക്ഷേയെന്നൊരു വാക്ക് അവിടെയും മറുപടിക്കു കൃത്യത നല്‍കിയതേയില്ല. അമ്മയെന്നത് എപ്പോഴും പക്ഷേകള്‍ക്ക് ഒരു സ്വപ്നം മാത്രമാണെന്നതു ആര്‍ക്കുമറിയില്ല.<br />
<br />
പിന്നെയും,<br />
<br />
എന്നിലെപ്പഴോ അറിഞ്ഞോ അറിയാതെയോ അലിഞ്ഞു പോയൊരു സ്വപ്നത്തില്‍ , അതേ- പ്രണയമെന്ന സ്വപ്നത്തില്‍ . അതോ - പെണ്ണെന്ന നിഗൂഡ മായികയിലോ!? ഒരുപാടോരുപക്ഷേകള്‍ അവിടെയും കരിമഷിയിളകിയലിഞ്ഞു ഗദ്ഗദിച്ച എണ്ണമയമുള്ള കവിളില്‍ പക്ഷേ'കളുടെ ഒരുപാടൊരുപാട് ജലച്ചായങ്ങള്‍ വരച്ചു ചേര്‍ത്തു. അവിടെയുമൊരു പക്ഷേ, 'പക്ഷേകള്‍ മാത്രമാണെനിക്കു വേണ്ടി ബാക്കിയാവുന്നത്. <br />
<br />
പക്ഷേ;<br />
<br />
ഒരുപാട് പിരിഞ്ഞു പിണഞ്ഞു ഇഴയടുത്തു ബന്ധം മുറുക്കി ബലപ്പെടുത്തുമ്പോഴും ഇഴകളുടെയിടയില്‍ ചില പക്ഷേകളുടെ മുറുമുറുപ്പുകള്‍ എന്നെ അസ്വസ്ഥനാക്കുന്നു. അവസാനം മാത്രം പ്രത്യക്ഷപ്പെടുന്ന ആ 'പക്ഷേ'കളുടെ വികൃതമായ ചിരി സത്യമായും എന്നെ ഭയപ്പെടുത്തുന്നുണ്ട്. ഒരുപക്ഷേ, അതെന്റെ തോന്നലാവാം. എല്ലാം 'പക്ഷേ'യെന്നും, എല്ലായിടത്തും 'പക്ഷേ'യെന്നുമെനിക്കു തോന്നിപ്പോകുന്നത്; ആകാശത്തിനു കീഴെ 'പക്ഷേ'കളുടെ ശല്യമില്ലാതെ, മറയില്ലാതെ, ജീവിക്കാന്‍ കഴിയുന്നത് ഒരു 'പക്ഷേ'യെന്നതിനെ പോലെത്തന്നെ ഒരു ചോദ്യമായിരിക്കാം. ഒരുബാക്കി വന്ന ചോദ്യം. അല്ല, ഒരിക്കലുമല്ല- ഒരു ബാക്കി വന്നൊരു 'പക്ഷേ'.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNeJoIFTzHRuobjBzVCNGTzf1JxfiXjINJZ6UjiCweIheMdxtcn9jI229AmaiImTnZt4a0yuSxf6eodX0Pw9KuDfSxyDzXL-NCeB4ZE2wxH9K9XAIJUXuQKXxAg7olgyY50taDGZOSBA/s1600/08072012654.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNeJoIFTzHRuobjBzVCNGTzf1JxfiXjINJZ6UjiCweIheMdxtcn9jI229AmaiImTnZt4a0yuSxf6eodX0Pw9KuDfSxyDzXL-NCeB4ZE2wxH9K9XAIJUXuQKXxAg7olgyY50taDGZOSBA/s320/08072012654.jpg" width="320" /></a></div>
</div>Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com3tag:blogger.com,1999:blog-3261608645591037729.post-30209166909568321342012-05-19T22:39:00.001+05:302012-05-22T04:22:39.601+05:30മുസ്ലിയാര്: "ഞമ്മക്കന്റെ പള്ള കാണണം.'<div dir="ltr" style="text-align: left;" trbidi="on">
വളരെ വൈകിയാണ് ആമിനക്കൊരോമനയെ കിട്ടുന്നത്. പിറന്നപ്പോള്‍ നാല് കിലോ തൂക്കം. അവിടവിടെയായി പൊങ്ങി നില്ക്കുന്ന മസിലുകള്‍... രണ്ടു ലിറ്ററിന്റെ പെപ്സി ബോട്ടില്‍ എടുത്തു കുടിക്കുന്ന ലാഘവത്തില്‍ മുല കുടി. അവനെ പെറ്റ തള്ള തന്നെ മകന്റെ ഈ ഊര്‍ജസ്വലത കണ്ട് അന്ധാളിച്ചു. വല്ല ജിന്നും കുട്ടിയും ആണോ പടച്ചോനെ..! പിന്നെ വൈകിയില്ല. ഓടി നേരെ മഞ്ഞക്കുളം പള്ളിയിലേക്ക് നേര്‍ച്ച ആണ്ട് വഴിപാടു എന്നൊക്കെ പറഞ്ഞു ഭര്‍ത്താവ് കുഞ്ഞമ്മു രണ്ടു മാസം മീന്‍ വിറ്റുണ്ടാക്കിയ തുട്ടെല്ലാം ആമിന പടച്ചോനും ശൈഖുമാര്‍ക്കും മുസ്ല്യാര്‍ക്കും പങ്കു വെച്ചു. പക്ഷെ, അങ്ങനെയാരും ആമിനയെ കളിയാക്കണ്ട.... അത്രയ്ക്കാണ് നേര്‍ച്ചയുടെ ശക്തി.<br />
<br />
<br />
ആമിനയുടെ പുലിയായി പിറന്ന മകന് എലിയായി. സൌമ്യമായ മുലകുടി. ഉമ്മയുടെ മാറില്‍ മൃദുവായ കയ്യടക്കം. നോട്ടത്തിലും ഭാവത്തിലും വരെ അവന്റെ ബാപ്പാക്കില്ലാത്ത സമീപനം. എന്നാലതൊരു അമിത വിനയമാണോ എന്ന് പലരും സംശയിച്ചു. കാരണം, ഉമ്മയെ ബുധിമുട്ടിക്കണ്ട എന്ന് കരുതിയാവും രണ്ടു ദിവസത്തേക്ക് കുട്ടി പാല് കുടിക്കുന്നു പോലുമില്ല. എങ്കിലും അവന്റെ ഉമ്മ അവനെ പത്തിരിയും മൂപ്പാകാത്ത കോഴിക്കറി വെച്ചും അവന്റെ ഊര്‍ജം നിലനിര്‍ത്തി. എന്നിട്ടും അവന്റെ നിറം ഇരുട്ടിന്റെതില്‍ നിന്നും അല്പ്പമെന്കിലുമൊന്നു മാറ്റാന്‍ ഫെയര്‍ ആന്‍ഡ് ലവ് ലിയുടെ കൊട്ടക്കണക്കിന് പാക്കറ്റുകള്‍ക്ക് സാധിച്ചില്ല. നിറമില്ലാത്ത കുട്ടിയെ ആമിന ഇടയ്ക്കിടെ സോപ്പിന് പൊടിയും പാത്രം കഴുകുന്ന വിം ഇട്ടു വരെ കുളിപ്പിച്ചു നോക്കി ഇല്ല.. നോ രക്ഷ. ഇത് ആജീവനാന്ത പെയിന്റാണ്. ആമിന ഫെയര്‍ ആന്‍ഡ് ലവ് ലി വാങ്ങുന്നത് നിര്‍ത്തി-ആമിനക്കറിയാം വിമ്മിനു സാധിക്കാത്തത് വേറൊരു കൊപ്പിനും സാധിക്കില്ലെന്ന്. പാത്രം കഴുകുമ്പോള്‍ വിമ്മിന്റെ മഹിമ അത്രയ്ക്കാണ്. എന്നിട്ടും തന്റെ മകന്റെ കാര്യത്തില്‍ ആമിനയങ്ങനെ ചിന്തിച്ചും പരിഭം പറഞ്ഞു കാലങ്ങള്‍ കടന്നു പോയി...<br />
<br />
കാലത്തിന്റെ കുത്തൊഴുക്കില്‍ ആമിനയുടെ മകന് കുട്ടനെന്നു വിളിപ്പേര് വീണു. വീട്ടിലും നാട്ടിലും അവന് കുട്ടനായി. ശരിക്കും കട്ടന്‍ എന്നാണു കട്ടന്‍ ചായയെക്കാള്‍ കറുപ്പുള്ള അവനെ വിളിക്കേണ്ടത്. എങ്കിലും അവന്റെ എണ്പതു വയസ്സായ വല്യുപ്പ അവനെ കുട്ടനെന്നു വിളിച്ചു ദയ കാണിച്ചു - വിശാലമനസ്കന്. എങ്കിലും ആമിനയുടെ പരിവേദനങ്ങള്‍ കൂടിയതെയുള്ളൂ... പതിനാലു വയസ്സ് തികഞ്ഞിട്ടും തന്റെ മകന് ആരോടും മിണ്ടാട്ടമില്ല. തികഞ്ഞ മൗനി. കുട്ടികളുടെ കൂടെ കളിക്കാന്‍ പോവില്ല. ഭക്ഷണം മുന്നിലെത്തിയാല്‍ വല്ലപ്പോഴും കഴിക്കും. ഇല്ലേല് ഇല്ല. ആമിനക്കു ആധിയായി. ഏഴെട്ടു കൊല്ലം കൂടി കഴിഞ്ഞാല്‍ പുതിയാപ്ല ആകേണ്ട പയ്യനാണ്. ഇവനെയിങ്ങനെ മന്ദപ്പന് ഇരുപ്പില്‍ കണ്ടാല്‍ എവിടുന്നാണ് പെണ്ണ് കിട്ടുക!? കുട്ടന്റെ ഈ പ്രത്യേക സ്വഭാവം നാട്ടിലെ പെണ്ണുങ്ങള് കരാര്‍ വ്യവസ്ഥയില്‍ ചെയ്യുന്ന ആത്മാര്‍ഥതയോടെ പുഴക്കടവില്‍ നിന്നും നേര്‍ച്ച സ്ഥലങ്ങളിലെ നാരദാന്തരീക്ഷത്തില്‍ നിന്നും ചര്‍ച്ച ചെയ്യപ്പെട്ടു. നാട്ടില്‍ മുഴുവന്‍ ആമിനയുടെ മകന് തലയ്ക്കു സുഖമില്ലെന്ന് ഖ്യാതി പരന്നു..... ആമിനയുടെ ബി പി കൂടി. പണ്ടാരമടങ്ങിയ തൊളച്ചികളെ കൊണ്ട് ആമിനക്ക് ഇരുന്നിട്ടും കിടന്നിട്ടും പൊറുതി കിട്ടിയില്ല. പിറ്റേ ദിവസം തന്നെ ആമിന മകനെയും കൂട്ടി നേര്‍ച്ചകള്‍ ചെയ്യാനിറങ്ങി. ഫക്കീരുപ്പാപ്പ അലാവുധീന്റുപ്പാപ്പ നിന്റുപ്പാപ്പ അവന്റുപ്പാപ്പ എന്നൊക്കെ പേര് വെച്ച നിരവധിയനവധി മന്ത്രവാദ വേന്ദ്രന്മാര് കുട്ടന് വേണ്ടി മന്ത്രം ചൊല്ലി. നേര്‍ച്ചകള്‍ ചെയ്തു. മുട്ടയറുത്തു... തേങ്ങയുടച്ചു.... അങ്ങനെയൊരു പള്ളിമുറ്റത്ത് നേര്‍ച്ച ചെയ്യവേ കുട്ടന് ബോധം കെട്ടു വീണു. അടുത്തുള്ള ജനങ്ങളെല്ലാം ഓടിക്കൂടി. പെണ്ണുങ്ങള് മൂക്കത്ത് വിരല്‍ വെച്ചു. എല്ലാരും ശൈഖിന്റെ മഹിമയെ വാഴ്ത്തി. ഇങ്ങള് കുട്ടിന്ടസുഖം ഇന്നന്നെ മാരും താത്താ... കൂട്ടത്തി നിന്നോരുത്തി ഉറക്കെപ്പറഞ്ഞു. ആമിനക്ക് ആശ്വാസമായി. ഇത് ശൈഖിന്റെ പണിയാണ്!!! ആമിന മകനെ തൊട്ടു തലോടി. ആരോ കൊണ്ടുക്കൊടുത്ത വെള്ളം അവന്റെ മുഖത്ത് തളിച്ചു. അല്‍പ്പം കുടിക്കാന്‍ വായില്‍ വെച്ചു കൊടുത്തു.... കുട്ടന് ഒന്ന് നിരങ്ങി ചുറ്റിലും പെണ്ണുങ്ങള് ആര്‍ത്തലച്ചു... ശൈഖിന് ആശംസകളും നേര്‍ച്ചകളും പൂര്‍വ്വാധികം ശക്തിയോടെ ഉറക്കെയുറക്കെ ആളുകള്‍ പ്രഖ്യാപിച്ചു. കുട്ടന്റെ ഓരോ അനക്കവും അവിടെ ആവേശം ചിതറി.<br />
<br />
അവസാനം കുട്ടന് കണ്ണ് തുറന്നു.... ചുറ്റിലും നോക്കി.... എന്തോക്കെയാനിവിടെ നടക്കുന്നത്....! അത് വായില്‍ നിന്നും വന്നത് ഇങ്ങനെയായിരുന്നു:<br />
"യെന്ത് മൈരാ തള്ളേ ഇവട നടക്കണത്..!?" കൊറേ പോലയാടിച്ചികളും പൂമക്കളും ഇവടക്കൂടി....."<br />
പിന്നങ്ങോട്ട് തെറികളുടെ പൂരമായിരുന്നു കുട്ടന്റെ നാവില്‍....<br />
ആമിന ഞെട്ടി.<br />
ആളുകള്‍ നിശബ്ദരായി.<br />
സംഗതി പന്തിയല്ലെന്നു കണ്ട് പെണ്ണുങ്ങള് പതിയെ സ്ഥലം കാലിയക്കിത്തുടങ്ങി. ആളൊഴിഞ്ഞ പൂരപ്പറമ്പില്‍ നില്ക്കും പോലെ ആമിന മകന്റെ അടുത്തു നിന്ന് അല്‍പ്പം വിട്ടു നിന്ന്.. ഞാന്‍ ഇങ്ങോട്ട് കൊണ്ടുവന്ന എന്റെ മോന് തന്നെ അല്ലെ ഇത്. ശൈഖ് ഉശാരാന് എന്ന് കേട്ടപ്പോ ഇത്രക്കും ഉഷാറാണ് എന്ന് കരുതിയില്ല. അല്ലെങ്കിലും ഇത്രയ്ക്കു വേണ്ടാരുന്നു. ആമിനയുടെ ഉള്ളു കാളി. ഇതിങ്ങനെ പോയാല്‍....<br />
അത്രകാലം മരണവീട് പോലെ കാണപ്പെട്ടിരുന്ന ആമിനയുടെ വീട് ഒരു സര്‍ക്കസ്സ് കൂടാരം പോലെ ആയി മാറി. കുട്ടന്റെ വക ചട്ടിയേറ് തെറി വിളി പുരപ്പുറത്തു കയറി അയല്‍വാസികളുടെ കുളിസീന്‍ കാണല്‍ എന്ന് തുടങ്ങി സകലമാന കുരുത്തക്കേടുകളുടെയും ഹോള്‍സെയില്‍ ഡീലര്‍ ആയി മാറുകയായിരുന്നു കുട്ടന്. കുട്ടന്റെ അടി കിട്ടി മോന്ത തടവിക്കരഞ്ഞ ശൈഖിനെ ഉറക്കത്തില്‍ വരെ പ്രാകി...<br />
"ന്നാലും പഹയന് ശൈഖേ... ഇജ്ജ് ന്നൂടി ഇച്ചതി ചെയ്യേണ്ടെയ്നി..."<br />
<br />
<br />
അങ്ങനെയിരിക്കെ നാട്ടില്‍ ഒരു ഗമണ്ടന്‍ മന്ത്രവാദി മുസ്ല്യാര്‍ എത്തിയിട്ടുണ്ടെന്ന് ആമിനിയറിഞ്ഞു കേട്ടപാതി കേള്‍ക്കാത്ത പാതി ആമിന ചെക്കനെ കൊണ്ടു പോകാന്‍ കുട്ടന്റെ കഞ്ഞിയില്‍ ഉറക്ക ഗുളികയിട്ടു. എന്നിട്ടും അവന് ഉറങ്ങിയില്ല. കുഴഞ്ഞു കുഴഞ്ഞു നടക്കുന്ന അവന് തള്ളയെ കണക്കിന് തെറി വിളിച്ചു. എങ്കിലും ശരീരബലം നഷ്ട്ടപ്പെട്ട അവനെയും പിടിച്ചു വലിച്ചു ആമിന മുസ്ലിയാരുടെ കോര്‍ട്ടിലേക്കൊടി. ടോക്കന്‍ എടുത്തു ആമിന അക്ഷമയോടെ കാത്തിരുന്നു. മുസ്ല്യാരെ കാണാന്‍ ഇരിക്കുന്നവരുടെ കൂട്ടത്തില്‍ ആമിനയും ഇരിപ്പുറപ്പിച്ചു. കള്ളുകുടിയന് മാരുടെ ശൈലിയിലുള്ള ആസ്ഥാനതെറികള്‍ കേട്ട് ആ സദസ്സ് മുഴുവന്‍ ചെവി പൊത്തി.പുറത്തു എന്തോ അത്യാഹിഅതം നടക്കുന്നുവെന്നു മണത്ത ഉസ്താദിന്റെ ശിങ്കിടി ഉസ്താദിനെ കാര്യമറിയിച്ചു... നിമിഷങ്ങള്‍ക്കകം വാതില്‍ തുറക്കപ്പെട്ടു.<br />
<br />
"ഉസ്താദേ ന്നെ രക്ഷിക്കണം" ആമിന മുറിയിലേക്ക് കയറിയ പാടെ മൂക്ക് പിഴിഞ്ഞു. ആമിനയെ അത്ഭുതപ്പെടുത്തിക്കൊണ്ട് മന്ത്രവാദി ആമിനയുടെ വിഷമങ്ങള്‍ ഇങ്ങോട്ട് പറഞ്ഞു. മുസ്ല്യാരുടെ കഴിവില്‍ അത്ഭുതം കൂരിയ ആമിന തന്റെ മോനെ രക്ഷിക്കാന്‍ ഈ അജാനബാഹുവായ മുസ്ലിയാര്‍ക്കെ കഴിയൂ എന്ന് ഉറപ്പിച്ചു.<br />
<br />
'എണീറ്റ് നിക്കിന്' ഉസ്താദ് കല്‍പ്പിക്കും പോലെ മൊഴിഞ്ഞു. ആമിന എണീറ്റു .<br />
'നിന്റെ വയറ്റില്‍ ഓപ്പറേഷന് ചെയ്ത പാടുണ്ടോ?'<br />
'ഇല്ല ഉസ്താദേ...'<br />
'ആ സാരി ഇങ്ങട്ട് മാറ്റിന്... ഞമ്മക്കന്റെ പള്ള കാണണം.'<br />
<br />
ആമിന ഞെട്ടി. തന്റെ മോന്റെ ബാപ്പയ്ക്ക് പോലും ഞമ്മള് പള്ള മര്യാദക്ക് കാണിച്ചു കൊടുത്തിട്ടില്ല. പിന്നാണ്. ആമിന മനസ്സില്‍ കരുതി.<br />
<br />
"അല്ല ഉസ്താദേ.., ദോക്കെ ന്തിനാ? - ഇനക്കല്ല സൂക്കേട്. ദാ ഒനാ... ന്റെ മോന്!"<br />
"ആ മോനെ പെറ്റ വയറ് തന്ന്യാണ് ഞമ്മക്ക് കാണേണ്ടത്."<br />
"അത് പിന്നേ.. സ്താദേ..."<br />
ആമിന കെറുവിച്ച്.<br />
ഉസ്താദിന് കലി കയറി. ചൂരല്‍ കയ്യില്‍ മുറുകെ പിടിച്ചു. മേശമ്മേല്‍ ശക്തിയായിഒ ഒരടിയങ്ങു അടിച്ചു... മുസ്ല്യാരുടെ കയ്യിലിരുന്നു ചൂരല്‍ വിറച്ചു. ആമിന ചൂരലിനേക്കാള്‍ വേഗതയില്‍ വിറച്ചു.<br />
ഒന്ന് പെറ്റതാണേലും ഒത്തൊരു താടക തന്നെയായിരുന്നു അന്നാട്ടിലാമിന.<br />
"ചെക്കനെ ആ മുറിയിലേക്ക് മാറ്റിന്.!"<br />
<br />
ഉടന്‍ തന്നെ ഒരു ശിങ്കിടി അവിടെ പ്രത്യക്ഷപ്പെട്ടു. കുഴഞ്ഞു കിടക്കുന്ന കുട്ടന് അടുത്തൊരു മുറിയില്‍ ബന്ധിതനക്കപ്പെട്ടു. ആമിന കിടുകിടെ വിറച്ചു. ഉസ്താദ് പറഞ്ഞു. "ഓനല്ല പെണ്ണെ സൂക്കേട്. അനക്കാണ്!!"<br />
ആമിന വീണ്ടും വീണ്ടും ഞെട്ടി<br />
"ഇനിക്കോ? ഇനിക്കൊരു സൂക്കെടും ഇല്ല ഉസ്താദേ..."<br />
"അനക്കാന്‍ സൂക്കേട്. കുട്ട്യോളെ ഇല്ലാത്ത സൂക്കേട് ണ്ടാക്കി അവടെം ഇവടെം കൊണ്ടോണ അനക്കന്നെ സെയ്ത്താനെ സൂക്കേട്. അന്റെ മേത്തുള്ള ജിന്നിനെ ഞമ്മളിന്നു തച്ചു മണ്ടിക്കും. അള്ളാണേ മണ്ടിക്കും.!" മുസ്ല്യാര്‍ പുലിയാണ്. വെറും പുലിയല്ല.<br />
<br />
ആമിനക്ക് കരച്ചില് വന്നു....<br />
"ന്റെ പുയ്യാപ്ലനെപ്പോലും ഞാന്റെ പള്ള കാണിച്ചീല്ല്യാ .... മൂപ്പര് ഞമ്മളെ കൂടെക്കെടന്ന അപ്പം ഞമ്മള് ബെളക്കൂതും. വെട്ടത്തുന്നു ഇങ്ങനോക്കീം കാട്ടാന്‍ ഇന്നക്കൊണ്ട് കയ്യൂലാ..." ആമിന കെഞ്ചി.<br />
<br />
ഇജ്ജിന്നി കുട്ട്യളെ നേര്‍ച്ചക്ക് കൊണ്ടോവ്വോ....?<br />
<br />
നടുപ്പുറത്തു തന്നെ ആദ്യത്തെ അടി വീണു. ആമിന വേദന കൊണ്ടു പുളഞ്ഞു.<br />
<br />
"ഇല്ല്യാ ഇല്ല്യാ.... മോയ്ല്ല്യാരെ... ന്നെ തല്ലല്ലീം.... അള്ളോ.... അള്ളോ... "<br />
<br />
അടി വീണ്ടും വീണ്ടും വീണു. ആമിനയുടെ വെളുത്ത ശരീരത്തില്‍ അവടവിടെയായി ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെട്ടു. മുസ്ലിയാര് വിടാന്‍ ഭാവമില്ല. പക്ഷെ സുന്ദരിയായ ആമിനയെ തല്ലുന്നതില്‍ മുസ്ല്യാര്‍ക്കും വേദനിക്കുന്നുണ്ട്. പക്ഷേങ്കി ആമിന നന്നാവാന്‍ വേണ്ടീട്ടല്ലേ..!<br />
<br />
"ആമിനാ അന്നെ ഞമ്മള് തല്ലുന്നില്ലാ... അന്റെ മേത്ത് കേറിക്കെടക്കണ ആ കാട്ടുജിന്നിനെയാണ് നമ്മ തല്ലണത്... ഇജ്ജ് ബേജാറാവണ്ടാമിനാ ആ സെയ്ത്താന്റെ കഥ ഇന്ന് ഞമ്മള് തീര്‍ക്കും."<br />
മുസ്ല്യാര്‍ അടി നിര്‍ബാധം തുടരുകയാണ്. ആമിന ഉണ്ണിയാര്‍ച്ചയെ പോലെ ചാടിയും തടുത്തും ഒഴിയുന്നുണ്ട് . പക്ഷേങ്കി തച്ചോളി അമ്പു മാറ്റച്ചുരികയുമായി നില്‍ക്കുന്നത് കണക്കെ മുസ്ലിയാര് തന്റെ വെള്ളത്തുണി കോണം കുത്തി പറന്നടിക്കുകയാണ്....<br />
മുസ്ല്യാര്‍ ഉറക്കെ അലറി:<br />
<br />
"സെയ്ത്താനെ ഇയ്യ് പോകൂലെ... ഞമ്മളെ ആമിനാനെ വിട്ടുപോകൂലെ.... പോവൂലെ ഇജ്ജ്..."<br />
ഞമ്മള് പോയെ... സെയ്ത്താന്‍ പോയെ... ആമിന കരഞ്ഞോണ്ട് പറഞ്ഞു.<br />
"എവ്ടീ എങ്ങട്ട് പോയീ.... ഓനെ ഞമ്മള് വിടൂലാ അള്ളാണെ വിടൂലാ..." അതാക്കുണ പടിഞ്ഞാട്ടെ മുറീലേക്ക് പോയീ... അള്ളോ അതാ അവുടുന്നും പോയീ.... അതാ എടനായിക്ക് കേറീ.. അള്ളോ... തല്ലല്ലീം മോയല്യാരെ..... മോയ്ല്യാരെ....<br />
ഇതിനിടക്ക് ആമിനയുടെ ശരീരത്തില്‍ കയറിയ ചെകുത്താന്റെയും മുസ്ല്യാരുടെയും വാദപ്രതിവാദം നടക്കുന്നുണ്ട്. ഇതിന്റെയിടയില്‍ ആമിന പറയുന്നതേത് ചെകുത്താന് പറയുന്നതേത് എന്ന് മനസ്സിലാകാഞ്ഞിട്ടാവണം മുസ്ലിയാര് അടി നിര്‍ത്തുന്ന ലക്ഷണമില്ല.<br />
<br />
അടികൊണ്ടു പുളയുന്ന ആമിനയെ കണ്ടാല്‍ പൂഴിക്കടകന്‍ ആണെന്ന് തോന്നും ഇതിന്റെയിടയില്‍ ഒരടി കിട്ടിയപ്പോ ആമിന താഴെ വീണു. ആമിനയുടെ ക്ഷമ കെട്ടു. അവിടുന്ന് മോഹന്‍ലാല്‍ വരുന്നത് പോലെ ഇടതു ഭാഗം ചെരിച്ചു ഒരു വരവായിരുന്നു. ആ വരവ് കണ്ട് മുസ്ല്യാരുടെ തൊണ്ട വരണ്ടു. പിന്നേ നടന്നത് ആടുതോമയിലെ സീനായിരുന്നു. സാരിയഴിച്ചു ഉസ്താദിന്റെ തലയില്‍ കറക്കി ചുറ്റി നാല് വീശല്‍. നാഭിക്ക് രണ്ടു തൊഴി. മൂക്കിന് ഘനത്തില്‍ രണ്ടുമൂന്നു ഇടി. സാരിക്കുള്ളിലെ മന്ത്രവാദി താഴെ വീണു. രാജമാണിക്യം സിനിമേല് മമ്മുക്ക പറഞ്ഞ പോലെ കലിപ്പ് തീരണല്ലില്ലാ തള്ളേന്നും പറഞ്ഞോണ്ട് അയാളിരുന്ന മരക്കസേരയെടുത്ത് വീണ്ടും ഒന്നങ്ങു പൂശി.<br />
<br />
തീര്‍ന്നു. എല്ലാം അവസാനിച്ചു.<br />
എലി കരയുന്ന പോലെ ഉസ്താദ് കരയുന്ന ശബ്ദം മാത്രം മുറിയില്‍ കേള്‍ക്കാം. ഈ രംഗം കണ്ട് വിരണ്ടു പോയ മുസ്ല്യാരുടെ ഒരു ശിങ്കിടി മാത്രം ജനലിലൂടെ ഒളിഞ്ഞിരുന്നു നോക്കുന്നുണ്ട്. പുറത്തിറങ്ങാന്‍ വേണ്ടി ആമിന അയാളുടെ തലയില്‍ നിന്നും സാരി ഊരിമാറ്റി... സാരി ഊരിയതും ഒരു കൃതിമത്താടിയും മുടിയും സാരിയില്‍ നിന്നൂര്‍ന്നു വീണു.... പിന്നെക്കേട്ടത് ഒരു പൊട്ടിക്കരച്ചിലായിരുന്നു.....<br />
<br />
"അള്ളോ...!!!!! "<br />
"കുഞ്ഞമ്മദാക്കാ ഇത് ഇങ്ങളെന്യോ... പടച്ചോനെ..... ആമിന വീണ്ടും നിലവിളിച്ചു. ആമിന ഉസ്താദിനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു. അള്ളോ... അള്ളോ.... 'ന്തിനാന്നും ഇങ്ങള് ഇമ്മാതിരി പണിക്കൊക്കെ നിക്കണേ...."<br />
<br />
മുസ്ല്യാര്‍ തല പൊക്കി. നീര് വെച്ച മുഖം തുടച്ചു പറഞ്ഞു:<br />
"ന്നാലും ന്റാമിനാ.... ഇജ്ജ് ബാല്ലാത്തോരാമിന തന്നെ.... കുഞ്ഞമ്മദ് ആമിനയുടെ കൈ പിടിച്ചു.<br />
<br />
ആമിനക്ക് ഇത്രത്തോളം സ്റ്റാമിന ഉണ്ടെന്നു ഇപ്പഴാണ് കുഞ്ഞമ്മദ് അറിയുന്നത്.<br />
<br />
ആമിനയുടെ നേര്‍ച്ചപ്രാന്ത് കാരണം മീന്‍ കച്ചവടത്തില്‍ കുത്തുപാളഎടുത്ത കുഞ്ഞമ്മദ് തന്റെ ഭാര്യയുടെ ചിലവിനു തക്കതായി തുടങ്ങിയ ബിസിനസ്സായിരുന്നു മന്ത്രവാദം. നാട്ടില്‍ മൊത്തം നേര്‍ച്ചയും വഴിപാടും മന്ത്രവാദവും ഏലസ്സ് കെട്ടലും നടക്കുമ്പോള്‍ അതുമുതലാക്കാം എന്ന ചിന്തയില്‍ കുഞ്ഞമ്മദ് താടീം മുടിയും വെച്ചു സിദ്ധന് ആവുകയായിരുന്നു. ഭാര്യയുടെ നേര്‍ച്ചപ്രാന്തിനിട്ടു ഒരു പണി കൊടുക്കാന്‍ തക്കത്തിന് കിട്ടിയപ്പോള്‍ കുഞ്ഞമ്മു ഒന്ന് ആശിച്ചു പോയി. കുഞ്ഞമ്മദ് അതേ ചെയ്തുള്ളൂ...<br />
<br /></div>Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com8tag:blogger.com,1999:blog-3261608645591037729.post-87029431123011309832012-05-15T22:00:00.002+05:302012-05-22T04:21:57.812+05:30നായെ... പോകൂ.... പോകൂ നായെ.... (കോഴിക്കോടന്‍ കഥകള്‍(<div dir="ltr" style="text-align: left;" trbidi="on">
<h3 style="text-align: left;">
</h3>
<b>നല്ല മലയാളം പറയുന്നവര്‍ മലബാര്‍ ഭാഷ പറയുന്നവരെ കളിയാക്കാറുണ്ട് എന്ന് നമ്മളെല്ലാവര്‍ക്കും അറിയാം. എന്നാല്‍, ഞങ്ങള്‍ മലബാറുകാര്‍ നല്ല മലയാളം പറയുന്നവരെ വേണ്ടുവോളം കളിയാക്കുകയും നല്ല മലയാളം സംസാരിക്കാത്തതിനു ഞങ്ങളെ കളിയാക്കുന്ന ചില 'അവന്മാരെ' വേണ്ടിവന്നാല്‍ മലര്‍ത്തിയടിക്കാന്‍ പുതിയ കഥകള്‍ വരെ സൃഷ്ട്ടിക്കും. മാമ്പുഴയുടെ കൈവരിയില്‍ നിന്നും ബ്ലോഗിന്റെ പുഴയിലേക്ക് അതിലൊരോണ്ണമിവിടെ വീഴുന്നു. ദാ പിടിച്ചോ....</b><br />
<h3 style="text-align: left;">
<span style="background-color: orange; color: yellow;"><br /></span></h3>
<h3 style="text-align: left;">
<span style="background-color: orange; color: yellow;">ഊത്തും തിരിച്ചൂത്തും </span></h3>
<br />
നാട്ടിലെ പരിഷ്ക്കാരിയും പഠിപ്പുകാരനും അതിലും വലിയ പത്രാസുകാരനുമൊക്കെയാണ്. പുള്ളി എഴുതിയ ഏതാണ്ടൊക്കെ രണ്ടുമൂന്നു തവണ ഏതൊക്കെയോ മാസികകളില്‍ അടിച്ചു വരികയും ചെയ്തതോടെ പുള്ളിയുടെ മസില് പിടുത്തത്തിനും വായില്‍ നിന്നും വരുന്ന മൊഴിമുത്തുകള്‍ക്കും മുറുക്കം കൂടി. ആകെ മൊത്തം ജാഡ. ജാടയെന്നു വെച്ചാ, അയല്‍വാസികളോട് വരെ മിണ്ടില്ല. ചിരിയില്ല. എന്തിന് സ്വന്തം ഭാര്യയോട് വരെ രാത്രി ആവിശ്യത്തിന് മാത്രമേ മിണ്ടുകയുള്ളൂ എന്ന് രഹസ്യം. നാട്ടിലെ വായനശാല പരിപാടികളിലും മറ്റു ക്ലബ്ബുകളുടെ സാംസ്കാരിക പരിപാടികളിലും സ്വാഗതപ്രസംഗവും ചിലപ്പോഴൊക്കെ അധ്യക്ഷനും ഒക്കെ പുള്ളിയാണ് കൈകാര്യം ചെയ്യാറുള്ളത്. കൂടാതെ സൌജന്യമായി നടത്താറുള്ള രക്തദാനം, തിമിര ശസ്ത്രക്രിയാ ക്യാംബ് എന്നിവക്കെല്ലാം പുള്ളി സജീവ സാന്നിധ്യമാണ്. സാന്നിധ്യം എന്ന് വെച്ചാല്‍ അറിയാമല്ലോ. അവിടെ മസിലും പിടിച്ചങ്ങനെ നില്ക്കും. ഇടയ്ക്കിടെ ആ തിരുവായില്‍ നിന്നും കല്പനകള് പുറപ്പെടും. അടിയാന്മാര് അനുസരിക്കും. നാട്ടുകാര്‍ ബഹുമാനം കൊടുക്കുന്തോറും അപ്പുമാഷ് ഇല്ലാതെ നാട്ടുകാര്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥയായി മാറി എന്ന് ധരിച്ചു വെച്ചിരിക്കുകയാണ് പാവം. ഞങ്ങളെ പോലുള്ള അലമ്പ് ടീമ്സിനെ കാണുന്നത് തന്നെ പുള്ളിക്കിഷ്ട്ടമല്ല. വായന ശാലയില്‍ ലൈബ്രറിയില്‍ വല്ലതും വായിക്കാന്‍ പുസ്തകമെടുക്കാന്‍ വന്നാല്‍ പോലും പുള്ളിയുടെ ഒരു അവിഞ്ഞ നോട്ടമുണ്ട്--ഇവനൊക്കെ എന്തിന് ഈ വായിക്കുന്നത്. ഒരു ഗുണവുമില്ലാത്ത പിള്ളേര്. ഇവന്മാര് സംസാരിക്കുന്നത് കേട്ടാല്‍ തന്നെ പ്രാന്ത് പിടിക്കും.-- ഒരിക്കലീ ആത്മഗതം തെല്ല് ഉറക്കെയായിപ്പോയി. അപ്പു മാഷ് ചുറ്റിലും നോക്കി ആരേലും കേട്ടോ!? പെട്ടെന്ന് ഞെട്ടി പിന്നിലേക്ക് നോക്കി. അവന്മാരുടെ കൂട്ടത്തിലോരുത്തന്‍ കേട്ടിരിക്കുന്നു...! ഹും.. അല്ലേലും കേട്ടാലെന്ത്..? ഉള്ളതല്ലേ..!? തെണ്ടിപ്പിള്ളേര്... നേരാം വണ്ണം മര്യാദക്ക് സംസാരിക്കാനറിയാത്ത ഇവന്മാരെല്ലാം ഈ ജന്മത്ത് നന്നാവാന്‍ പോണില്ല. ശപിച്ചു കൊണ്ട് അപ്പു മാഷ് വായനശാലക്ക് പുറത്തിറങ്ങി. അപ്പു മാഷ് എന്ന് പറഞ്ഞാല്‍ വല്ല്യ സര്‍ക്കാര്‍ സ്കൂളിലെ മാഷോന്നുമല്ല. ഒരു പ്രൈവറ്റ് ട്യുഷന് സെന്ററില്‍ ക്ലാസെടുക്കാന്‍ പോകുന്നുണ്ട്. പ്രായം വല്ല്യ പ്രായമൊന്നുമല്ല ഒരു മുപ്പത്തി അഞ്ചില്‍ ഒത്ത ഒതുങ്ങിയ ശരീരം. വെള്ള ഷര്‍ട്ടും നല്ല വടിപോലത്തെ വെള്ള തുണിയും ഇട്ടാല്‍ നമ്മുടെ വല്യേട്ടന് സിനിമെലെ മമ്മൂട്ടിയെ പോലിരിക്കും. പരിപാടികള്‍ക്കൊക്കെ പാന്റ്സും ഷര്‍ട്ടുമിട്ടാല്‍ പിന്നെ നാട്ടില്‍ അതോലോത്തൊരു ആണില്ല. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും, തലക്കകത്ത് വെറും പിണ്ണാക്കും കഞ്ഞിവെള്ളവും മാത്രമെന്നാണ് നാട്ടിലെ പ്രധാന പയ്യന്‍സിന്റെയും അപ്പുമാഷിന്റെ ശിഷ്യഗണങ്ങളുടെയും വാദം. മാത്രവുമല്ല ഒരുവിധപ്പെട്ട ആള്‍ക്കാരെല്ലാം അപ്പുമാഷിനെ നീട്ടി അപ്പ്വോ... എന്നൊരു വിളിയാണ്. ഈ മാഷ് കൂട്ടാതെയുള്ള വിളി കേട്ടാലേ പുള്ളിക്ക് കലിവരും. ഇവര്‍ക്കൊക്കെ മാഷെന്ന് വിളിച്ചാല്‍ എന്താ ഒരു കുഴപ്പം. പ്രൈവറ്റ് കോളേജില്‍ ആണേലും മാഷ് മാഷന്നെ അല്ലെ... വിവരമില്ലാത്തവന്മാര്. അല്ല പിന്നെ.<br />
<div>
ചിലപ്പോഴൊക്കെ നാട്ടിലെ തലതിരിഞ്ഞപുത്രന്മാര്‍ അപ്പുമാഷു നടന്നു പോകുമ്പോ ഒളിഞ്ഞിരുന്നു നീട്ടി വിളിക്കും:<br />
<div>
<br /></div>
<div>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8guOofYt4cQ3_DYdt7YJy3fBoxskxjw3IhMsslpMSp-cboFAxiEqleyHLLpcXxQqVA62xL8nDi7YLIUfcNBhm9obwB6_sOK_jDKKHcSRiPFQBW8v-ngXEwVc4nbQLefP54wPzV_t6eQ/s1600/267230_108535522580941_100002734806174_44502_1712595_n.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8guOofYt4cQ3_DYdt7YJy3fBoxskxjw3IhMsslpMSp-cboFAxiEqleyHLLpcXxQqVA62xL8nDi7YLIUfcNBhm9obwB6_sOK_jDKKHcSRiPFQBW8v-ngXEwVc4nbQLefP54wPzV_t6eQ/s320/267230_108535522580941_100002734806174_44502_1712595_n.jpg" width="320" /></a>"അപ്പ്വോ... ഡാ അപ്പ്വോ.... " </div>
<div>
<br />
<div>
ആദ്യമൊക്കെ തിരിഞ്ഞു നോക്കാതെ പോകുന്ന അപ്പുമാഷ് നിയന്ത്രണം വിട്ടാല്‍ പിന്നെ തിരിഞ്ഞും മറിഞ്ഞും നോക്കും. അപ്പൊ പയ്യന്മാരുടെ വിളിയുടെ ട്യുണ് മാറും: <br />
<br />
<div>
"അപ്പോയ്..... അപ്പോയ് ... പരിപ്പ് വടേയ്.... ചായ ചായേയ്..." </div>
<div>
<br /></div>
<div>
ഈ ഒളിയാക്രമണം കുറച്ചൊന്നുമല്ല മാഷിനെ അലട്ടുനത്. ഈ ഒരു അവന്ജ ഏതോ നിമിഷത്തില്‍ തിരിച്ചറിഞ്ഞ അന്ന് മുതലാണ് ഇവന്മാരെ പാരവെക്കാനുള്ള ഒരു അവസരവും പുള്ളി പാഴാക്കാതിരിക്കാന് ശ്രദ്ധിച്ചു തുടങ്ങിയത്.. നാട്ടിലെ ഇതു പരിപാടിക്കും മൈക്കെടുത്തു വിഴുങ്ങാന്‍ സ്വാതത്ര്യമുള്ള അപ്പുമാഷ് മലയാള ഭാഷയെ കുറിച്ചും അത് നന്നായി ഉപയോഗിക്കുന്നതിനെ കുറിച്ചും ഘോരഘോരം പ്രസംഗിച്ചു തുടങ്ങി. അതിന്റെ ഒരേയൊരു ലക്ഷ്യം, മാഷിനെ ഒളിഞ്ഞിരുന്നു പരിഹസിക്കുന്ന ഒരുകൂട്ടം വൃത്തികെട്ട അപരിഷ്കൃതരായ സംഘത്തെ കളിയാക്കി ഒറ്റപ്പെടുത്തുക എന്നതായിരുന്നു. അതൊരു സാഹസികതയായിരുന്നു- എന്ന് വെച്ചാല്‍ ഞങ്ങളുടെ കോഴിക്കോടന്‍ ശൈലിയില്‍ കോട്ടയം അച്ചടി മലയാളം കലര്‍ത്തുന്നത് മണലില്‍ വെള്ളമോഴിക്കുന്നതിനു സമാനമായിരുന്നു. <br />
ഞങ്ങളുടെ ഇയ്യിലും പയ്യിലും നെജ്ജിലും (നീയിലും പശുവിലും നെയ്യിലും) മായം കലര്‍ത്താന്‍ ഞങ്ങള്‍ക്കിഷ്ട്ടമല്ല. അത് സമ്മതിച്ചു കൊടുക്കുകയുമില്ല. നാടും അതിന്റെ ഗന്ധവും സംസ്കാരവും ഭാഷയിലും അതിന്റെ ശൈലികളിലും ലയിച്ചു കിടക്കുന്നുണ്ടെന്ന് അന്ന് ഞങ്ങള്‍ പറയാതെ പറഞ്ഞിരുന്നു. ആ ശൈലിയില്‍ സംസാരിക്കുമ്പോഴെല്ലാം ഈ സത്യം ഞങ്ങളാരും തിരിച്ചറിഞ്ഞില്ലെങ്കിലും ഞങ്ങള്‍ "ഓനേം ഓളേം മയനേം വായനേം തോള്ളനേം(അവനെയും,അവളെയും,മഴയെയും, വാഴയെയും, വായയെയും-എന്ന് ക്രമത്തില്‍ സംഗ്രഹിക്കാന്‍ അപേക്ഷ) എടുത്തു യെതെഷ്ട്ടം ഉപയോഗിക്കുമ്പോള്‍ അന്നത് പറഞ്ഞത് തന്നെയാണ് പറയാതെഎന്ന് തിരിച്ചറിയുന്നുണ്ടിപ്പോ.<br />
<br />
<br />
ഭാഷയും ശൈലിയും നമുക്കിവിടെ കെട്ടിയിടാം. അപ്പുമാഷിലേക്ക് തന്നെ തിരിച്ചു വരാം. <br />
അപ്പുമാഷ് തനി കോഴിക്കോടന്‍ ശൈലിക്കാരനായിരുന്നു. കൃത്യമായി പറഞ്ഞാല്‍ തന്റെ ഇരുപത്തിയെട്ടു വയസ്സ് വരെ. അപ്പുമാഷിനു ജോലി കിട്ടിയതോടെയാണ് ആകെയൊരു മാറ്റം വന്നത്. സ്വയം മാറണമെന്ന് തോന്നിയപ്പോള്‍, മറ്റുള്ളവരില്‍ നിന്നും വിത്യസ്തനാവനം സ്വയം ശ്രദ്ധിക്കപ്പെടണംഎന്നൊക്കെ തോന്നിയപ്പോഴാണ് അപ്പു മാഷ് ഇന്ന് കാണുന്ന അച്ചടി മലയാളം അപ്പുമാഷ് ആയത്.<br />
<br />
<br />
സംഗതി എന്ത് കുന്തമായാലും വേണ്ടില്ല, നാട്ടാര് നാട്ടാര് ആയിര്ക്കണം. അതി വേറൊരു അപ്പീലില്ല. </div>
<div>
"ഇവ്ട നാട്ടില്‍ ഓന് ഞമ്മള മായിരി വര്‍ത്താനം പര്‍ഞ്ഞാലെന്താ " എന്നാ ലൈനാണ് മിക്ക നാട്ടാര്‍ക്കും മാഷിനോട് തോന്നുന്ന വികാരം. അപ്പുമാഷ് നാടിനോടും ശൈലിയോടും ചെയ്ത ഈ വഞ്ചനക്ക് പ്രതികാരമായി കാലവും സാഹചര്യവും തന്നെ അപ്പു മാഷിനെ വെട്ടിലാക്കി.<br />
<div>
<br /></div>
<div>
<br /></div>
<div>
<br /></div>
<h3 style="text-align: left;">
<span style="background-color: orange;"><span style="color: yellow;">കടലിനും ചെകുത്താനും നടുവില്‍ </span></span></h3>
<div>
<span style="color: yellow;"><br /></span></div>
<div>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguFOZWQmd12V6mEg9518KTCp5weCPUkCPmxhFYTQbi9n7GxYy1V4-nVVKpMEi4tkwHTYDTnPxfSB7qR4Gjb4WWjPcG_fOqrvnLSOLU04rSGgKnMFbC-tFdl62ZQ4zHaEtJIhgieMOVXg/s1600/02-dog.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguFOZWQmd12V6mEg9518KTCp5weCPUkCPmxhFYTQbi9n7GxYy1V4-nVVKpMEi4tkwHTYDTnPxfSB7qR4Gjb4WWjPcG_fOqrvnLSOLU04rSGgKnMFbC-tFdl62ZQ4zHaEtJIhgieMOVXg/s320/02-dog.jpg" width="320" /></a>മാമ്പുഴപ്പാലത്തിന്റെ അരികിലിരുന്നു ലോകത്തെ സകല കുരുത്തക്കേടുകളും ചര്‍ച്ചിക്കുന്ന സ്ഥലത്തെ പ്രധാന പയ്യന്സിന്റെ ഗല്ലിയിലേക്ക്. അവിടെ എല്ലാരും അവരവരുടെ വീരവാദങ്ങളും ബഡായികളും പൊട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇടക്കിടെ പാലത്തിനടിയിലെ വെള്ളത്തിലെ ചുഴികളെ പോലെ കുളക്കടവുകളിലെ കുളിസീന്‍ കഥകളും ബസ് സ്റ്റോപ്പുകളിലെ മനം മയക്കുന്ന സുരസുന്ദരികളുടെ ശൃംഗാര വര്‍ണ്ണനകളും രാവിലെ പയ്യടിമേത്തല്‍ വഴി പോകുന്ന ഗ്ലാഡിസ് ബസ്സില്‍ ഒരു ജാക്കി' ചാന് കണ്ണടപ്പന്‍ അടി കിട്ടിയതും അവിടെ വലിയ ഓളങ്ങളും തിരകളും സൃഷ്ട്ടിക്കുന്നുണ്ട്. അപ്പോഴാണ് ദൂരെ നിന്നും ഒരു പൂജാരി മന്ത്രം ചെല്ലുന്നത് കണക്കെ രാമനാമവും ജപിച്ചു കൊണ്ട് ഒരു വിളക്ക് വരുന്നത് കണ്ടത്. ആ ദൃശ്യം കണ്ടയുടനെ എല്ലാവരും നിശബ്ദരായി. ഈ നട്ടപ്പാതിര പതിനൊന്നു മണിക്ക് ഈ വഴി വരാന്‍ കൂടെയിരിക്കുന്നവരുടെ "അച്ഛനോ ബാപ്പയോ" ആയിരിക്കുമെന്ന് എല്ലാര്ക്കും പരസ്പരം അറിയാം. അതുകൊണ്ടാണ് സജീവമായ ചര്‍ച്ച പെട്ടെന്ന് നിശബ്ദമായത്. കയ്യില്‍ കിട്ടിയാല്‍ ഇടിച്ചു കൂമ്പ് വാട്ടി കെട്ടിയിട്ട് തുവയുടെ ഇല (ചൊറിയണം) ശരീരത്തില്‍ തടവി വെള്ളമൊഴിച്ച് പത്ത് ദിവസത്തേക്ക് തിന്നാനൊന്നും കൊടുക്കരുതെന്ന് കല്‍പ്പന നടപ്പിലാക്കുന്ന തന്തപ്പിടികള്‍ ആണ് എല്ലാവര്ക്കും പടച്ച തമ്പുരാന് കനിഞ്ഞു നല്‍കിയിരിക്കുന്നത്. അതുകൊണ്ട് ഏതു ഉറക്കത്തിലും നിന്റച്ഛന്!!! എന്ന് കേട്ടാല്‍നാല് ദിവസത്തേക്കുള്ള മൂത്രം കിടക്കപ്പായില്‍ ഒരുമിച്ചൊഴിക്കും. അതാണ് അന്നത്തെ ബാപ്പമാരുടെ ഒരു പവറ്. ഇന്നത്തെ പോലെ മകന്റെ ആവിശ്യങ്ങള്‍ മനസ്സിലാക്കി അവനെ പരിപോഷിപ്പിക്കലോന്നും അന്നത്തെ ബാപ്പമാര്‍ക്ക് പറഞ്ഞിട്ടില്ലായിരുന്നു. ഒട്ടുമിക്ക വീട്ടിലും ഉമ്മയാണ് ശരണം. എന്ത് ആവിശ്യമുണ്ടെങ്കിലും അമ്മ തന്നെ ശരണം. മുലപ്പാല്‍ മുതല്‍ മൂക്കിപ്പൊടി വരെയുള്ള മക്കളുടെ ശീലങ്ങളൊക്കെ അമ്മക്ക് മാത്രമേ മനസ്സിലാക്കാന്‍ കഴിയുമായിരുന്നുള്ളൂ . അച്ഛന് വീട്ടിലെ പുലിയായിരുന്നു. വീരശൂരപരാക്രമി. ദേഷ്യം വന്നാല്‍ ശിവന് തുല്യം. സര്‍വ്വസംഹാരം. ഇന്നത്തെ പോലെ ഭര്‍ത്താവിനെ പേര് വിളിക്കാറോ ഡേയ് ഡാ ബന്ധങ്ങളോ അന്നില്ലായിരുന്നു. ദേ നോക്കീ, ന്റെ മൂപ്പര് , കുട്ടിയളെ അച്ഛന് എന്നൊക്കെയായിരുന്നു അന്നത്തെ ഭാര്യമാര്‍ക്ക് ഭര്‍ത്താവിന്റെ നാനാര്‍ഥങ്ങള്‍. അന്ന് മഴവില്‍ മനോരമയും ശ്വേതാ മേനോനും കേരളത്തിലെ ഗൃഹങ്ങളില്‍ സ്വപ്നം പോലുമാല്ലായിരുന്നു എന്ന് വേണം കരുതാന്‍.</div>
<h3 style="text-align: left;">
<span style="background-color: orange; color: yellow;">അങ്കത്തട്ട്</span></h3>
<div>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi46XZ0yUtnuXXHqgdnDQMy_TkgvyqwzRBUWJrQixANFnMV07B4ZPjR2XMEQH01fw6GpwbprvT3Kx2u3T5Lx1JYkoROjZGjkb6_7pgIxYYH4aM4uZeeqNlFnHM374iN4ufGJtoe4gwamA/s1600/BRAIN2BIG_4_Lexi.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi46XZ0yUtnuXXHqgdnDQMy_TkgvyqwzRBUWJrQixANFnMV07B4ZPjR2XMEQH01fw6GpwbprvT3Kx2u3T5Lx1JYkoROjZGjkb6_7pgIxYYH4aM4uZeeqNlFnHM374iN4ufGJtoe4gwamA/s320/BRAIN2BIG_4_Lexi.jpg" width="297" /></a></div>
<div>
നമുക്ക് വിളക്കിനു പിന്നിലെ ഇരുട്ടിലാരാണെന്ന് നോക്കാം. ആ വിളക്ക്, വിറച്ചു കൊണ്ടിരിക്കുന്നുണ്ട്. വിലക്കെന്നു വെച്ചാല്‍ ഒരു മുറി തേങ്ങയുടെ ചിരട്ടയില്‍ കാല്‍ഭാഗം മെഴുകുതിരി കത്തിച്ചു അതിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നു. ചിരട്ടയുടെ ചന്തി പിടിച്ചു അതിന്റെ ഇരുട്ടില്‍ നിന്ന് മുന്നിലേക്ക് വെളിച്ചം ഒഴിച്ചിടുന്ന ഒരു പ്രതിഭാസം. ദൂരക്കാഴ്ച്ചയില്‍ അത്രത്തോളം മനോഹാരിത ഒരു റാന്തല്‍ വിളക്കിനും നല്‍കാനാവില്ലെന്ന് തോന്നിയിട്ടുണ്ട്. കൂട്ടത്തില്‍ ഓരോരുത്തരും മുന്നിലുള്ളവന്റെ ചുമലിനു പിന്നില്‍ ഒളിക്കുന്നു. ആരുടെ വീട്ടില്‍ നിന്നാണ് വിളക്കിന്റെ ഉല്‍ഭവം? എല്ലാവരുടെയും ഹൃദയം നിലത്ത് വീണു കിടക്കുന്ന കുടപ്പനയുടെ ഓലയില്‍ മഴത്തുള്ളി ക്രമംതെറ്റാതെ വീഴുന്ന കണക്കിന് വിറങ്ങലിച്ചു തുടങ്ങി. ആരാണ്? ആരാണ്? ആ ചിരട്ട വിളക്കിന്റെ ആകാരം ചോദ്യ ചിഹനം പോലെ അവര്‍ക്ക് തോന്നി.</div>
<div>
പെട്ടെന്നാണ് ആരുടെയോ കണ്ണുകള്‍ ആ സത്യം കണ്ടു പിടിച്ചത് അവന് തന്നെ തെല്ലുറക്കെ വിളിച്ചു പറഞ്ഞു: അപ്പുമാഷ്.... അപ്പു മാഷാണത്!!!</div>
<div>
<br /></div>
<div>
ഹോ! ഡാം തുറന്നു വിട്ട പോലെയായിരുന്നു ചിലരുടെ നിശ്വാസങ്ങള്‍.... അതിഭീകരമായൊരു കൊക്കയിലേക്ക് വീണ് കൊണ്ടിരിക്കെ അത്ഭുതകരമായി രക്ഷപ്പെട്ട പോലെയായിരുന്നു അവര്‍ക്കതിനെ അനുഭവപ്പെട്ടത്. </div>
<div>
''മൈകുണാപ്പന്‍... ആരെ കെട്ടിക്കാന്‍ മാണ്ടിട്ടാ ഇച്ചങ്ങായി ഇന്നേരത്തു കെട്ടിയെടുക്കുന്നത്?'' ആരോ അതിനിടെ തെറികള്‍ പുട്ടിനു തെങ്ങ പോലെ വാരിയിട്ടു കൊണ്ടിരുന്നു.... അതിനിടെ വിളക്കിന്റെ ചലനം ദ്രുതഗതിയിലായോ എന്നൊരു സംശയം. രാമനാമം ഉറക്കെ ജപിക്കുന്നത് കേള്‍ക്കാം. എന്താ സംഭവം? എല്ലാവരും പാലത്തിനരികിലെ ചരിവുള്ള മറഞ്ഞ ഭാഗത്ത് ഒളിഞ്ഞിരുന്നു നോക്കി.</div>
<div>
അപ്പുമാഷു ആകെ വിറച്ച മട്ടാണ്. ഒരു പേടിച്ചരണ്ട കിതപ്പും കേള്‍ക്കാം.</div>
<div>
"ഡേ... നോക്ക് ചങ്ങായ്, മൂപ്പരെ ബേക്കില് ഒരു നായി!" നായ എന്ന് വിളിച്ചാല്‍ പോര ഒരു ഒന്നൊന്നര നായ തന്നെയായിരുന്നു അത്. ഒരു കന്നാലിയോളം ഉയരമുള്ള ആ ഭീകരജീവി തന്റെ നാവ് തന്റെ ഒട്ടത്തിനനുസരിച്ചു ഇടത്തോട്ടും വലത്തോട്ടും വീശിയിടുന്നുണ്ട്. കൂര്‍ത്ത് രക്തദാഹിയായ ഡ്രാക്കുളയെ ഓര്‍മ്മിപ്പിക്കും വിധത്തില്‍ അവന്റെ പല്ലുകള്‍ അപ്പു മാഷിന്റെ മെഴുക് തിരി നാളങ്ങളെ പ്രതിഫലിപ്പിച്ചു കൊണ്ടിരുന്നു. "രണ്ടു സെയ്ത്താന്മാരും ഞമ്മളടുത്തുക്കാണല്ലാ പടച്ചോനെന്നും പറഞ്ഞു ഒരുത്തന് കൂടെയുള്ളവരെ വീണ്ടുമൊരിക്കല്‍ക്കൂടി ഭയം പകുത്തു നല്കി. പിന്നില്‍ നിന്ന് ഈ പഹയന് കാരണം ഞമ്മളും കൂടി പണ്ടാരടങ്ങ്വോ" എന്നൊരു ആതമഗതം എല്ലാവരെയും ഓടാന്‍ തയ്യാറായിക്കോ എന്നൊരു മുന്നറിയിപ്പായി കണക്കാക്കി. അപ്പു മാഷ് നടക്കുന്നത് മതിയാക്കി പതിയെ ഒടാന്‍ തുങ്ങിയിരുന്നു. മെഴുകുതിരിയുടെ ഉരുകിയ ലാവ ക്രമം തെറ്റിയാണ് ഒലിക്കുന്നത്. ഉടുത്തിരുന്ന പോളിസ്ടര്‍ തുണി തമ്മിലുരഞ്ഞു ഓലമടല് വലിച്ചു കൊണ്ട് പോകുന്നൊരു ശബ്ദം പോലെ തോന്നിപ്പിച്ചു. </div>
<div>
<br /></div>
<div>
<div>
പിന്നില്‍ തെന്നെക്കാള് ആരോഗ്യമുള്ളോരു നായ. മുന്നില്‍ ഇരുട്ട്. എന്ത് ചെയ്യും?ഈ വിളക്കങ്ങു കളഞ്ഞിട്ടു ഓടിയാലോ? പക്ഷെ ഇരുട്ടാണ്. വല്ല പൊട്ടക്കിണറ്റിലും വീണാല്‍..! അയ്യോ... അത് ഓര്‍ക്കാനും കൂടി വയ്യ... വല്ല പാമ്പും കടിച്ചാലോ..? അയ്യോ.. അയ്യോ.. പക്ഷെ നായയെക്കാള്‍ ഭീകരത കുറവാണ് പാമ്പിനു ആണോ? ഹമ്മേ. അല്ലല്ല. പാമ്പ് എന്തൊരു വൃത്തികെട്ട ജീവിയാണ്. കൊഴുപ്പുള്ള തൊലിയും പപ്പടത്തിന്റെ വാസനയും ഹോ... ഓട്ടത്തിനിടെ അപ്പുമാഷ് പലതും ആലോചിച്ചു. ഒറ്റ മനുഷ്യ ജീവിയെ കാണാനില്ല. അല്ലെങ്കില്‍ കാണാം ആ തെണ്ടിപ്പില്ലെര്‍ വെറുതെ അവിടെയും ഇവിടെയും കറങ്ങി നടക്കുന്നത്. ഒരു ആവിശ്യത്തിന് ഒരു തെണ്ടികളെയും കിട്ടില്ല. നാശം. ഈ ഊരാക്കുടുക്കില്‍ നിന്നും എന്നെ രക്ഷിക്കണേ ഭഗവാനെ. അപ്പുമാഷ് മനസ്സുരുകി പ്രാര്‍ഥിച്ചു. </div>
</div>
<div>
<br /></div>
<div>
അല്ഭുതമെന്നു പറയട്ടെ! ഭഗവാന് അപ്പു മാഷിനെ രക്ഷിക്കാന്‍ തീരുമാനിച്ച മട്ടാണ്! അപ്പുമാഷിന്റെ മനസ്സില്‍ ഏതോ പുസ്തകത്തിലെ വാക്കുകള്‍ തെളിഞ്ഞു വന്നു. നായയെ കണ്ടാല്‍ ഓടരുത്. നമ്മള് പേടിച്ചു എന്ന് കണ്ടാല്‍ നായ നമ്മളെ ഭയപ്പെടുത്തിക്കൊണ്ടെയിരിക്കും. നമ്മള് പ്രതികരിക്കാത്ത കാലത്തോളം നമ്മളെ നായ എന്നല്ല ഏതു ജീവിയും നമ്മളെ ചൂഷണം ചെയ്യും. അപ്പുമാഷ് ആ പുസ്തകത്തിലെ അടുത്ത ഖണ്ഡിക ഓര്‍ത്തെടുത്തു: </div>
<div>
<br /></div>
<div>
"നിങ്ങള്‍ വിജനമായൊരു വഴിയിലൂടെ നടക്കുമ്പോള്‍ നിങ്ങളെ ഒരു തെരുവുനായ പിന്തുടര്ന്ന് എന്ന് വെക്കുക. നായകളുടെ പൊതുവായ സ്വഭാവമാണ് പിന്തുടരല്. അത് സഹജമാണ്. നിങ്ങള്‍ ആലപ്പ നേരം നടന്നിട്ടും ആ തെരുവുനായ പിന്നില്‍ തന്നെ ഉണ്ടെങ്കില്‍ പെട്ടെന്ന് തന്നെ നടത്തം നിര്‍ത്തുക. എന്നിട്ട് ധൈര്യം സംഭരിച്ച് അതിന്റെ നേരെ നില്ക്കുക. കണ്ണെടുക്കാതെ അതിന്റെ മുഖത്തേക്ക് നോക്കി നില്ക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് കാണാം നായ ഭയപ്പെടുന്നത്. അത് നിങ്ങളുടെ മുഖത്ത് നിന്നും കണ്ണെടുക്കും. ആ ജീവി പിന്നെ പതിയെ പതിയെ പിന്‍വലിയും. നിങ്ങള്‍ പരീക്ഷിച്ചു നോക്കൂ.... ഭയപ്പെട്ടാല്‍ നിങ്ങള്‍ ഭയപ്പെട്ടു കൊണ്ടേയിരിക്കും." </div>
<div>
ഇത് വായിച്ച പിറ്റേന്ന് തന്നെ ക്ലാസ്സില്‍ കുട്ടികള്‍ക്ക് ഈ വിദ്യ പറഞ്ഞു കൊടുത്തതും മാഷ് ഓര്‍ത്തെടുത്തു. പക്ഷെ എന്നാലുമെന്റെ ഭഗവാനെ ഈ നട്ടപ്പാതിരയ്ക്ക് വേണ്ടായിരുന്നു. പകല്‍ എത്രഎത്ര സമയമുണ്ടായിരുന്നു!എന്നിട്ടും.... ആലോചിച്ചു നില്ക്കാന് സമയമില്ല. പെട്ടെന്ന് തന്നെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഈ ഭീകരന് തന്റെ ഇറച്ചിയുടെ രുചിയറിയും. </div>
<div>
<br /></div>
<div>
<br /></div>
<h3 style="text-align: left;">
<span style="background-color: orange;"><span style="color: yellow;">അങ്കം </span></span></h3>
<div>
<br /></div>
<div>
മാഷിന്റെ പോക്കറ്റില്‍ കൈ വെച്ചുള്ള മന്ദഗതിയിലുള്ള ഓട്ടം കണ്ടു രസിച്ച ഒളിച്ചിരിക്കുന്ന പയ്യന്മാര് ഭയം മറന്ന് തലകുത്തി നിന്ന് ചിരിച്ചു. ചിലര്‍ക്ക് ചിരിച്ചു ചിരിച്ചു വയറവേദനയെടുത്തു.... വായ പൊത്തിപ്പിടിച്ചും ശ്വാസമടക്കിയുമുള്ള ആ നിശബ്ദ അട്ടഹാസങ്ങള്‍ അന്തരീക്ഷത്തില്‍ ഉച്ചത്തില്‍ ലയിക്കാന്‍ വെമ്പല്‍ കൊണ്ടു. നായയുടെ ഭീകര രൂപം ഓര്‍ക്കുംബോഴുണ്ടാവുന്ന പേടി കൊണ്ടു അവരതിനെ ഒതുക്കി നിര്‍ത്തി.</div>
<div>
പെട്ടെന്നാണ് പയ്യന്മാരെ ഞെട്ടിച്ചു കൊണ്ടു മാഷ് രാമാ എനിക്ക് ശക്തി തരൂ എന്നും പറഞ്ഞു കൊണ്ടു നായയുടെ നേര്‍ക്ക് ഞെട്ടിത്തിരിഞ്ഞത്. ആ നില്പ്പില് നായ അന്തിച്ചു പോയി. ഓടുന്ന ഓട്ടത്തില്‍ ഇത്രയ്ക്കു പെട്ടെന്ന് പറ്റിക്കാമോഡാ എന്ന ഭാവത്തില്‍ നായ സഡന്‍ ബ്രേക്കിട്ടു. പക്ഷെ അല്‍പ്പം മിസ്സായി തെന്നിപ്പോയി- ഫലം നായ മാഷിനെ ഉമ്മ വെച്ചു! ""ഗ്രാ...ഹെന്റമ്മേ..."" അത് ഒരലര്‍ച്ചയായിരുന്നു-നായയുടെ. രണ്ടാമത്തേത് മാഷിന്റെ നിലവിളിയും... നായ ആകെ അങ്കലാപ്പിലായി. ഈ പഹയന് എന്താ ഈ കാണിച്ചത്? നായ മാഷിന്റെ മുഖത്തേക്ക് നോക്കി. </div>
<div>
മാഷ് നായയെ നോക്കി ദയനീയമായിക്കൊണ്ട് തൊഴുതുനില്ക്കുകയാണ്. ആ അപൂര്‍വ്വ രംഗം യുവജനോല്‍സവ വേദികളിലെ നിശ്ചലചിത്ര മത്സരങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു. പാലത്തിനു ചുവട്ടില്‍ ഒളിഞ്ഞിരിക്കുന്ന പയ്യന്മാര് ചിരിക്കണോ കരയണോ എന്ന് സംശയിച്ചു.</div>
<div>
നായയുടെ മുഖത്ത് നോക്കി നിന്നിട്ടും നായക്ക് ഒരു കുലുക്കവുമില്ലെന്ന പരമാര്‍ത്ഥം ഒരു ഞെട്ടലോടെ അപ്പുമാഷ് തിരിച്ചറിഞ്ഞു. ഏതോ മണ്ടന്‍ എഴുതിയ കഥയും വിശ്വസിച്ചു ഇറങ്ങിപ്പുറപ്പെട്ട തന്നെ പറഞ്ഞാല്‍ മതിയല്ലോ.. മാഷ് സ്വയം പഴിച്ചു. ആ പുസ്തകത്തില്‍ തെരുവ് പട്ടി എന്നാണു കൊടുത്തിരിക്കുന്നത്. ഇതിനെ കണ്ടിട്ട് ഏതോ രാജ കുടുംബത്തില്‍ പിറന്ന പോലെയുണ്ട്. ദിവസവും കിലോ കണക്കിന് ഇറച്ചിയും ബിസ്ക്കറ്റും കൊടുക്കുന്ന ഏതോ പണക്കാരന്റെ ആയിരിക്കും. അത്രക്കുണ്ട് ഈ ഭീകരന്റെ ആരോഗ്യം. ആ പുതുപ്പണക്കാരന്‍ ഗംഗാധരന്റെത് ആയിരിക്കുമിത്. പകല്‍ മുഴുവന്‍ കൂട്ടിളിടുന്ന ഇതിനെ രാത്രി കെട്ടഴിച്ചു വിടാറുണ്ട് എന്നറിഞ്ഞിരുന്നേല്‍ താന്‍ ഏഴു മണിക്ക് മുമ്പേ വീട്ടില്‍ കയറിപ്പറ്റിയേനെ... നാശം....</div>
<div>
നായ് ക്രൂരമായ ഭാവത്തില്‍ നില്‍ക്കുകയാണ് അതിന്റെ വായില്‍ നിന്നും പശിമയുള്ള കൊഴുത്ത ദ്രാവകം തൂങ്ങിയൊലിക്കുന്നത് മാഷ് ഒരു വട്ടമേ നോക്കിയുള്ളൂ.... പല്ലുകളുടെ തിളക്കം കണ്ടു മാഷ് നെഞ്ചത്ത് കൈ വെച്ചു. വെച്ച കയ്യില്‍ സ്ഥിരം തടയാറുള്ള തന്റെ ഒമനപ്പേന നഷ്ട്ടപ്പെട്ടിരിക്കുന്നു! ഹോ.. ചാവാന്‍ പോകുന്നവന് എന്തിനാ പേന.! മാഷ് ചിന്തിച്ചു. എന്നാലും ആയിരത്തി അഞ്ഞൂറ് രൂപയുടെ പേന...!</div>
<div>
നായയുടെ മുരള്‍ച്ച ഭീകരമായ ഒരു അന്തരീക്ഷമാവിടെ സൃഷ്ട്ടിച്ചു. അത് മുരള്ച്ചയില് നിന്നും പാലത്തിന്റെ കൈവരി കുലുങ്ങും വിധത്തില്‍ കുരയായി പരിണമിച്ചു. മാഷ് ദയനീയമായി അതിനെ </div>
<div>
നോക്കി പറഞ്ഞു: </div>
<div>
"പോകൂ നായെ..." </div>
<div>
പണ്ട് തന്റെ അമ്മൂമ്മ ഒരു പാമ്പിനെ നോക്കി നീ പൊയ്ക്കോ പാമ്പേ ഞാന്‍ നിന്നെ ഒന്നും ചെയ്യാന്‍ വന്നതല്" എന്ന് പറഞ്ഞപ്പോള്‍ അത് അമ്മൂമ്മയെ ഒന്നും ചെയ്യാതെ മാലത്തിലേക്ക് കയറിപ്പോയി എന്ന ഒരു കഥ വീട്ടിലാരോ പറഞ്ഞത് കേട്ടതായിരുന്നു നായയോട് സംവദിക്കാന്‍ അപ്പു മാഷിനെ പ്രേരിപ്പിച്ചത്.</div>
<div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4bkYARWrx6h9ZldnHnkkc7AZEjKGobhJKhF574GJZzBBFSyWs0iNg-TNGqWawMkt5-MzqeMD2OKmyWD10WXYUJ36x4GQzbjrPNvV_OheSSouQpcAXcDxN4NZHmMaO2j321oGHRfKBbw/s1600/images.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4bkYARWrx6h9ZldnHnkkc7AZEjKGobhJKhF574GJZzBBFSyWs0iNg-TNGqWawMkt5-MzqeMD2OKmyWD10WXYUJ36x4GQzbjrPNvV_OheSSouQpcAXcDxN4NZHmMaO2j321oGHRfKBbw/s320/images.jpg" width="312" /></a></div>
<br />
<div>
നായ കുറ നിര്‍ത്തുന്നില്ല. ഈ നായക്ക് മലയാളം അറിയില്ലേ? മാഷ് ഓര്‍ത്തു-ഇത് വല്ല അമേരിക്കയില്‍ നിന്നും കൊണ്ടു വന്ന നായയായിരിക്കും. എന്നാലും ഇവിടെ വന്നാല്‍ പോകാന്‍ പറയുന്നതുമൊക്കെ വേഗം പഠിക്കില്ലേ..? അടുത്ത വീട്ടിലെ ഇല്യാസിന്റെ മകന് ജനിച്ചത് കുവൈത്തിലായിട്ടും പന്ത്രണ്ടാം വയസ്സില്‍ ഇവിടെയെത്തിയപ്പോള്‍ അവനോടു മലയാളം പഠിച്ചോ എന്നാരോ ചോദിച്ചപ്പോള്‍ പോടാ പട്ടീ എന്ന് പറഞ്ഞത്രേ... അത് മാത്രേ പഠിച്ചുള്ളൂ അവന്. അപ്പൊ നായയ്ക്കും ഇതൊക്കെ ബാധകമല്ലെ!? എന്നാലും നായക്ക് അറിയാമായിരിക്കും മാഷ് വീണ്ടും നായയോട് തൊഴു കയ്യോടെ പറഞ്ഞു :</div>
<div>
"പോകൂ നായെ..."</div>
<div>
പാലത്തിനടിയിലിരുന്നു ഈ കാഴ്ച കാണുന്ന തെമ്മാടിക്കൂട്ടം ഇയാള നായയോട് വര്‍ത്താനം പറയുന്നത് കണ്ടു കലി പൂണ്ടു: </div>
<div>
"മൈ__ന് . ചാവാന്‍ നേരത്തും അവന്റെ മറ്റെടത്തെ വര്‍ത്താനം അവന് നിര്‍ത്തില്ല." </div>
<div>
"അതന്നെ!" </div>
<div>
കൂടെയുള്ളവര്‍ ശരി വെച്ചു. നായയോദു പോലും അച്ചടി ഭാഷ പറഞ്ഞ മാഷിനോടുള്ള അവരുടെ അമര്‍ഷമായിരുന്നു അത്. നായയും അപ്പുമാഷും തമ്മിലുള്ള സംവാദം തുടരുകയാണ്:</div>
<div>
<br /></div>
<div>
നായെ, ദയവു ചെയ്തു ഡോര്‍ പോകൂ... എന്നെ ഉപദ്രവിക്കരുത്. ഞാനൊരു പാവമാണ്.</div>
<div>
നായക്ക് ഒന്നും മനസ്സിലായില്ല. നായ ഇടി വെട്ടും പോലെ കുരച്ചു ചാടി. മാഷ് പ്ന്നോക്കം ചാടി.. മാഷ് വീണ്ടും പറഞ്ഞു : പോകൂ നായെ. പ്ലീസ് ഗോ എവേ... മാഷ് അവസാന അടവും പയറ്റി! ഇംഗ്ലിഷ്!!! ചിലപ്പോ സായിപ്പാണെങ്കിലോ </div>
<div>
ഇല്ല!!! നായ കുരച്ചു കൊണ്ടു മുന്നോട്ടു വരികയാണ്. മൃഗീയമായ നായയുടെ ക്രൌര്യമേറിയ തിളങ്ങുന്ന കണ്ണുകള്‍ മാഷിന്റെ തുടുത്ത ശരീരത്തിലേക്ക് തുറിച്ചു നോക്കി.നിലത്തിഴയുന്ന വെള്ളത്തുണി മാടിപ്പിടിച്ചു മാഷ് മരിക്കാന്‍ ഒരുങ്ങി നിന്നു..... നായ മുന്നോക്കം ചാടാന്‍ വേണ്ടി ഒന്ന് പിന്നോക്കമാഞ്ഞു.... മാഷിന്റെ സര്‍വ്വ നിയന്ത്രണങ്ങളും അപ്പോള്‍ നഷ്ട്ടപ്പെട്ടു. അയാളപ്പോള്‍ എല്ലാം നഷ്ട്ടപ്പെട്ട ഒരു ഭ്രാന്തന്റെ അവസ്ഥയിലെത്തിയിരുന്നു തന്റെ ശരീരത്തിലേക്ക് ചാടാനോങ്ങിനില്‍ക്കുന്ന നായയുടെ മുന്നിലേക്ക് നടന്നു കൊണ്ടു മാഷ് അലറി വിളിച്ചു: </div>
<div>
<br /></div>
<div>
"പോ.. നായ്യ്യേ ആട്ന്നു.... ഞാന്തെത്ത അങ്ങോട് ചെയ്തത് ...? ഒരു നിലവിളിയോടുകൂടി അലറിക്കൊണ്ട് ആ നായുടെ നേരെ മാഷ് നടന്നു ചെന്നു....</div>
<div>
"അനക്കെന്ത മാണ്ട്യെ നായ്യെ... ന്നടാ... കൊല്ല്... കൊല്ല്.... തിന്ന്... തിന്നെടാ നായ്യെ..."</div>
<div>
നായ ഒരു പകപ്പോടെ അപ്പുണ്ണി മാഷിനെ നോക്കി. ഒരുവട്ടം നിന്നിടത്തുനിന്നു ആ വലിയ ജീവി കറങ്ങി. വാല് ചുരുട്ടി മോങ്ങി. പിന്നെ ദൂരേക്ക് ഇരുട്ടിലെവിടെക്കോ ഓടി മറഞ്ഞു......</div>
<div>
<br /></div>
<div>
മാഷ് ആകെ വിയര്‍ത്തിരുന്നു. ഇതിനിടയിലെപ്പഴോ കയ്യില്‍ നിന്നും വീണ മെഴുകുതിരി ചിരട്ട കൂടി കത്താന്‍ തുടങ്ങിയിരുന്നു.... അപ്പുണ്ണി മാഷ് കണ്ണുകളടച്ചു നിലത്ത് മുട്ടുകുത്തിയിരുന്നു. ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് മേല്പ്പോട്ട് നോക്കി.തന്റെ ശരീരത്തിലെ വിയര്‍പ്പില്‍ കാറ്റ് തണുപ്പ് പടര്‍ത്തുന്നത് മാഷറിഞ്ഞു. ഉദ്വേഗജനകമായ കഴിഞ്ഞ ഏതാനും നിമിഷങ്ങളെ ഓര്‍ത്ത് മനസ്സിനെ പാകപ്പെടുത്തി എഴുന്നേല്ക്കാന് ശ്രമിച്ചു. </div>
<div>
<i>അപ്പോഴാണ് പിന്നില്‍ നിന്നും ഒരു അശരീരി:</i></div>
<div>
<br /></div>
<div>
"ഡാ കോയാ, അനക്ക് അറിയൂലാടാ, ഈ നായിക്കള്‍ക്ക് അച്ചടിക്കണ വര്‍ത്താനം തിരിയൂലാന്ന്!! അയ്നോട് ആദ്യം തന്നെ അങ്ങോട്ട് ഞമ്മള മാതിരി വര്‍ത്താനം പര്‍ഞ്ഞാ പോരെയ്ന്യോ..." കൂടെ ആത്മഗതം പോലെ- "ഒന്റോരു ഹലാക്കിലെ വര്‍ത്താനം" </div>
<div>
<br /></div>
<div>
മാഷ് ചുറ്റിലും നോക്കി. ആരെയും കാണുന്നില്ല. ഇവിടുത്തെ സ്ഥിരം കുറ്റികള്‍ തന്നെയായിരിക്കും. ഇവന്മാര് ഇതൊക്കെ കണ്ടു കൊണ്ട് നില്പ്പുണ്ടായിരുന്നോ..! ഇതൊക്കെ കണ്ടു കൊണ്ട് നില്ക്കുന്ന പിള്ളേരുടെ വാക്കുകള്‍ തന്നെയാണത്. മാഷ് മനസ്സിലെ ചമ്മലെടുത്തു വെളിയില്‍ കളഞ്ഞു കൊണ്ട് ഉറക്കെ ചിരിച്ചു. എന്നിട്ട് ഉറക്കെത്തന്നെ പറഞ്ഞു:</div>
<div>
"മതിയേനി കോയാ... ഞമ്മക്കപ്പം ആ പുത്തി തലേല്ക്ക് എത്തീലാ... ന്നിപ്പേതായാലും അങ്ങനാട്ട് പോട്ടെ. അടുത്തയ്ല് നോക്കാ..."</div>
<div>
<br /></div>
<h4 style="text-align: left;">
<span style="background-color: orange;"><span style="color: yellow;">കുഴലിലിട്ട വാല് :</span></span></h4>
<i><br />മാഷ് പിന്നീട് നാട്ടുകാരോടെല്ലാം കോഴിക്കോടന്‍ ശൈലിയിലാണ് സംസാരിക്കാറ്. എന്തായാലും നായ ഓടിപ്പോയത് കോഴിക്കോടന്‍ ശൈലി പറഞ്ഞിട്ടല്ലെന്നു മാഷിനുമറിയാം ഞങ്ങള്‍ക്കുമറിയാം മാഷിന്റെ അപ്പോഴത്തെ പ്രകടനം കണ്ടാല്‍ നായയെന്നല്ല ഒറിജിനല്‍ ജിന്ന് വരെ പേടിച്ചു മരിച്ചു പോകും. അപ്പഴ ഒരു പീറ നായ.. അല്ല പിന്നെ!!!<br /> അപ്പൊ അടുത്ത പോസ്റ്റില്‍ കാണാം. എല്ലാവര്ക്കും എന്റെ നമോവാകം:))<br /></i><br />
<div>
<br /></div>
</div>
</div>
</div>
</div>
</div>
</div>Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com6tag:blogger.com,1999:blog-3261608645591037729.post-34786096579755173912012-05-03T22:51:00.000+05:302012-05-03T22:51:40.481+05:30വലിച്ചെറിയപ്പെട്ട ഭ്രൂണം<div dir="ltr" style="text-align: left;" trbidi="on"><h3 style="text-align: left;"><span style="background-color: white; color: blue;"><b>ഹൃദയത്തിന് ഉറപ്പില്ലാത്തവര്‍ ചിത്രം കാണുകയും പോസ്റ്റ് വായിക്കുകയും ചെയ്യരുത് എന്നഭ്യര്‍ത്ഥിക്കുന്നു</b></span></h3><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><a href="http://3.bp.blogspot.com/-GD2ZtpPY9_8/T55d2HBufRI/AAAAAAAAIHM/BIgLkg-D7DY/s1600/485884_189448464503985_100003164983375_299102_1969139794_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="300" src="http://3.bp.blogspot.com/-GD2ZtpPY9_8/T55d2HBufRI/AAAAAAAAIHM/BIgLkg-D7DY/s400/485884_189448464503985_100003164983375_299102_1969139794_n.jpg" width="400" /></a></div><div><br />
</div><div><br />
</div>പരാഗണ ലഹരിയില്‍ ജനനത്തെയും <br />
ജന്മത്തെയും മറന്നു പോയ പെണ്ണെ.... <br />
ജനിപ്പിച്ചു കൊല്ലും മുമ്പേ നിനക്കെന്നെ <br />
മണ്ണിലലിയിച്ചു കളയാമായിരുന്നില്ലേ....?<br />
ഇപ്പൊ ഞാനെന്റെ വേദന ആരോട് പറയും... <br />
എന്റെ ജീവന് പോകുമോഴുണ്ടായതിനേക്കാള്‍ <br />
നീറ്റല്‍ തോന്നിയത്,<br />
ആ ഉദരത്തിലെ ചൂടില്‍ നിന്നും വലിച്ചെറിയപ്പെട്ടപ്പോഴായിരുന്നു..... <br />
അമ്മെ,<br />
നീയെനിക്കൊരു ലോകം നിഷേധിച്ചു.... <br />
എന്റെ കാഴ്ചകള്‍ അപഹരിച്ചു....<br />
വസന്തങ്ങളും വേനലുകളും എന്തിന്, <br />
ഒരമ്മയെ കുറിച്ചോര്‍ത്തു വേദനിക്കാനുള്ള <br />
സ്വാതന്ത്ര്യം പോലും നീയെനിക്കന്യമാക്കി..... <br />
എനിക്ക് വേണ്ടിയെന്നുള്ളില്‍ മാത്രം <br />
അമ്മയെന്ന് നാമധേയം ചെയ്യപ്പെട്ട <br />
പെണ്ണേ, <br />
<br />
നിന്നോട് പകരം ചോദിക്കാന്‍ <br />
മരണത്തിനപ്പുറത്തു നരകത്തെയും <br />
അതിലെ കിന്കിരന്മാരെയും ഞാന്‍ കണ്ടില്ല.... <br />
എനിക്ക് കടന്നു പോകാനൊരു സ്വര്‍ഗ്ഗവും <br />
ഈയനന്തനിദ്രയ്ക്കപ്പുറം ദ്രിശ്യമായില്ല.... <br />
കാരണം, <br />
അതെല്ലാം നീയെനിക്കെന്നോ നഷ്ട്ടപ്പെടുത്തിത്തന്നിരുന്നു....<br />
<br />
മന്നന്റെ സ്വര്‍ഗ്ഗവും നരകവും പവിത്രമായൊരു മാതൃത്വം മാത്രമാണെന്ന് പെണ്ണേ, നിനക്കിനിയാര് പറഞ്ഞു തരും....?</div>Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com9tag:blogger.com,1999:blog-3261608645591037729.post-80063395278150812152012-03-29T20:08:00.001+05:302012-03-29T20:19:45.348+05:30വികാര-കാന്തം<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjn27a4foiy8HqpgRL3y9tC7yr6PEKS3ihFCO35WWJk7i-Pio38GlPbYn-QyMcpyD-954hfQPti9RYfxn810cuJThsoadsXZagut204WGpckAn1YxrLObUfCn2EsGQTOFDqtw1UftQFkQ/s1600/cold-blood-dark-room.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjn27a4foiy8HqpgRL3y9tC7yr6PEKS3ihFCO35WWJk7i-Pio38GlPbYn-QyMcpyD-954hfQPti9RYfxn810cuJThsoadsXZagut204WGpckAn1YxrLObUfCn2EsGQTOFDqtw1UftQFkQ/s400/cold-blood-dark-room.jpg" width="400" /></a></div><br />
<br />
<span style="background-color: red; color: white;"><b>അയാള്‍</b></span><br />
<br />
അവളുടെ ഇടത്തേ മാറില്‍<br />
തുടുത്ത മാംസളതയില്‍ ചോരയ്ക്ക് ചൂടു പിടിച്ചു<br />
തിളച്ചു മറിയുന്ന നിമിഷത്തില്‍<br />
നെറ്റിയിലെ വിയര്‍പ്പ് തുടച്ച വഴുവഴുപ്പുള്ള<br />
കരങ്ങളാല്‍ ഒന്ന് തോടാനയാള്‍ വെമ്പി.<br />
വെളുത്തു നനുത്ത രോമങ്ങള്‍ പതിഞ്ഞിരിക്കുന്ന<br />
തെങ്ങിന് കരിക്കിന്റെ ഇളം കാമ്പ് പോലെ<br />
മൃദുലമായ ആ ഇറച്ചിയെ, വെറും രക്തമോടുന്ന<br />
ഇറച്ചിയില്‍ നീയെന്തിനാനിത്ര<br />
ആസക്തനാവുന്നതെന്നയാള്‍ സ്വയം ചോദിച്ചു..<br />
സുന്ദരി നിന്നെ പ്രാപിക്കുന്നവനേത്ര ഭാഗ്യവാന്<br />
അയാള്‍ സ്വപ്നം കണ്ടു എവിടെയോ എന്തോ<br />
പെട്ടെന്നോരനക്കം നനവ്. അതെ- ഒറ്റനോട്ടത്തില്‍,<br />
ആദ്യകാഴ്ച്ചയില്‍ തന്റെയടിവസ്ത്രം നനയ്ക്കാന്‍<br />
കഴിഞ്ഞവള്‍- ഇവളെന്തൊരു സുന്ദരിയാണ്! അപ്പോഴും,<br />
കഴുത്തിറക്കം കൂടുതലുള്ള മേല്‍ വസ്ത്രത്തിന്റെ<br />
പരിധി വിടാതെ അവളുടെ ഇടത്തേ മുലപ്പാതി<br />
അവളുടെ കയ്യനക്കങ്ങളാല്‍ തുളുമ്പി ക്കൊണ്ടേയിരുന്നു....<br />
<br />
<br />
<br />
<br />
<br />
<span style="background-color: red;"><span style="color: white;"><b>അവള്</b></span></span><br />
<br />
എവിടുന്നാര് നോക്കിയാലും ഒരു കാന്തം പോലെ-<br />
അത് തിരിച്ചറിയാനുള്ള ശേഷി പെണ്ണിന് ആര് നല്‍കിയതാണ്!? പിന്നിലായാലും മുന്നിലായാലും ഒളിഞ്ഞു നിന്നായാലും<br />
തെളിഞ്ഞു നിന്നായാലും കാണാനാഗ്രഹമില്ലാഞ്ഞിട്ടും ഞാനത്<br />
കണ്ടു പോകുന്നു-പെണ്ണിന്റെ ജന്മം- തന്റെ ജന്മം-<br />
പരിമിതികളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകള്‍-<br />
പുരുഷന്റെ-മതത്തിന്റെ സമൂഹത്തിന്റെ പിന്നെ, തന്റെയിറച്ചിയില്‍<br />
നിന്നും അറുത്തെടുത്ത കുഞ്ഞുങ്ങളുടെ- എന്നിട്ടും!?<br />
ഞാനൊരു പെണ്ണാണ്!-സ്വയം മന്ത്രിച്ചത്<br />
തെല്ലുറക്കെയായോയെന്നവള്‍ ചുറ്റിലും നോക്കി.<br />
പിന്നെ വലത്തെ മാറില്‍ ഞാന്നു കിടന്ന<br />
സാരിത്തലപ്പ് നേരെയിട്ടുകൊണ്ട് ചിന്തകള്‍<br />
പിന്നെയും വേലിചാടി:തനിക്ക് കാമമുണ്ട് അതിലേറെ<br />
പ്രേമവുമുണ്ട് കൂടെയല്‍പ്പം കിടപ്പുമുറിയില്‍ തൃപ്തിയാവാത്ത ദാഹവുമുണ്ട്-പക്ഷെ,<br />
കാണുമ്പോള്‍ കാമം വരുന്നൊരു<br />
കാളയല്ല ഞാന്‍ തൊടുമ്പോള്‍ സ്പര്‍ശനമറിയുന്നൊരു<br />
പെണ്ണാണ് -വെറും പെണ്ണ്!_ പിന്നിലെ ദാഹിച്ച നോട്ടം<br />
തനിക്കൊരു നിമിഷത്തെ സുഖം തനിക്ക് തന്നേക്കാം<br />
പക്ഷെ,കൂടെയെനിക്ക് പ്രണയം വേണം. സ്നേഹം വേണം.<br />
പിന്നിലെന്റെ ചോര കുടിക്കുന്നവന് -എന്റെ നിതംബമളക്കുന്നവന്‍-തനിക്കെന്തു തരും? ഇതിലേതു തരും?<br />
എന്നെ മോഹിച്ച അവനെന്തു ഞാന്‍ നല്‍കും..?<br />
നല്കിയെ തീരൂ മോഹിച്ചവര്‍ക്കെല്ലാം സഫലമാകണം. വേണ്ടേ?<br />
<br />
<br />
<br />
<br />
<br />
<b style="background-color: red;"><span style="color: white;">ഇടനാഴി</span></b><br />
<br />
എല്ലാവരും അവിടം വിട്ടപ്പോള്‍ രണ്ടു പേര് മാത്രമവിടെ ഒറ്റക്കായി. അയാളുടെ കണ്ണുതെറ്റിയ ഏതോ നിമിഷത്തില്‍ അവളെഴുന്നേറ്റു ആ മുറിയുടെ ഒരു ഭാഗത്തേക്ക് പോയി<br />
അതൊരു ഇടനാഴിയായിരുന്നു. പെട്ടെന്നാരും കടന്നു വരാത്ത-ഇരുണ്ട, നേര്‍ത്ത പ്രകാശം ദൂരെയെവിടെയോ ഉണ്ടെന്നു മാത്രം ദ്യോദിപ്പിക്കുന്ന, ആരൊക്കെയോ മുറുക്കിത്തുപ്പി വരച്ച ചിത്രങ്ങളുള്ള ഒരു ഇടുങ്ങിയ മുറി. അവളവിടെ നിന്ന് തിരിഞ്ഞു നോക്കി കണ്ണു കൊണ്ടെന്തോ പറഞ്ഞോ? ഉവ്വ് എന്തോ എന്തോ.. അവള് പറഞ്ഞു- ഒരു സ്വപ്നത്തിലെന്നോണം അയാള്‍ ആ ഇരുണ്ട ഇടനാഴിയിലേക്ക് അവളുടെ വിരുന്നുകാരനായിച്ചെന്നു. അയാള്‍ അവളെ തന്നെ നോക്കി നിന്നു-അവളുടെ നോട്ടം ഉറച്ചതായിരുന്നു. പെട്ടെന്നയാളെ ഉറക്കത്തില്‍ നിന്നും തട്ടി വിളിക്കും പോലെ കാതിലൊരു ചോദ്യം വന്നു വീണു: "നിങ്ങള്‍ക്കെന്നെ ഭോഗിക്കണമോ..?" അയാള്‍ മിഴിച്ചു നിന്നു. എന്താണിത്!? സ്വപ്നമോ? അയാള്‍ക്ക് ആലോചിക്കാനോരവസരം നല്‍കാതെ വീണ്ടും ഉപചോദ്യങ്ങളോട് കൂടിയ ഒരു ചോദ്യം കൂടി ആ ഇരുണ്ട മുറിയില്‍ വന്നു വീണു: "എന്നെ പ്രണയിക്കാനാവുമോ? എന്നെ വിവാഹം കഴിക്കാന്‍?"<br />
സ്വപ്നത്തിലായിരുന്ന പോലെ അയാള്‍ ചുറ്റും നോക്കി അയാള്‍ ആകെ വിഷമവൃത്തത്തിലായി മുപ്പതു വര്‍ഷക്കാലത്തെ ജീവിതത്തിനിടയില്‍ പലയിടത്തും പോയിട്ടുണ്ട്.എത്രയോ പെണ്ണുങ്ങള്! പല പ്രായത്തില്‍. പല വേഷത്തില്‍.എന്നിട്ടും ഇതുപോലൊന്ന് എവിടെയും കണ്ടിട്ടില്ല. അതും ഇവിടെ ശാലീനതയുടെ പര്യായമെന്നു പറയുന്ന തന്റെ നാട്ടില്‍...!<br />
ഒരിടത്തും തനിക്കിതുവരെ പതറെണ്ടി വന്നിട്ടില്ലെന്ന ഓര്‍മ്മയില്‍, അല്‍പ്പം സൗന്ദര്യമുണ്ടെന്നു അഹങ്കരിക്കുന്ന ഒരു പീറപ്പെണ്ണിന്റെ ഓലപ്പാമ്പ് കളിയില്‍ താന്‍ ഭയപ്പെടെണ്ടതില്ലെന്ന ചിന്തയില്‍ അയാള്‍ തിടുക്കത്തോടെ, അല്‍പ്പം ശങ്കയോടെ മൊഴിഞ്ഞു: "ഉവ്വ്". "എനിക്ക് നിന്നെ വേണം.നീ ചോദിച്ചതെല്ലാം ഞാന്‍ തരാം" അയാള്‍ തന്നെ കരവലയത്തിലാക്കാന്‍ മുന്നോട്ടാഞ്ഞ ആ നിമിഷത്തില്‍ അവള് അല്‍പ്പം പിന്നോക്കം നിന്നു. എന്നിട്ട് തന്റെ മേല്‍ വസ്ത്രം ഇരുഭാഗത്തേക്കും വലിച്ചു കീറി എന്നിട്ട് ചോദിച്ചു ഇനിയും നിനക്കെന്നെ വേണമോ?<br />
അവിടെ, അവളുടെ മാറ് പൊതിഞ്ഞ അടി വസ്ത്രം പകുതി കീറിയ നിലയില്‍ തൂങ്ങിയാടുന്നുണ്ടായിരുന്നു.താങ്ങില്ലാതെ തൂങ്ങി നിന്ന അവളുടെ ഇടത്തേ മാറിന്റെയിണ, വലതു ഭാഗം കരിഞ്ഞു തൂങ്ങിയ പോലെ കാണപ്പെട്ടു. അവിടെ കൊഴുത്ത ദ്രാവകവും രക്തം കലര്‍ന്ന് കൊഴുത്ത ചലം നിറഞ്ഞ് ഒലിക്കുന്നുണ്ടായിരുന്നുപെട്ടെന്നുള്ള ആ ചെയ്തിയില്‍ ഒന്ന് അന്ധാളിച്ച അയാള്‍ വലത്തെ മാറിന്റെ സ്ഥാനത്തെ ശൂന്യതയും പ്രസവപിണ്ഡം കരിഞ്ഞ പോലെയുള്ള ഭീതിത കാഴ്ച്ച കണ്ട് അലറി വിളിച്ച് കണ്ണു പൊത്തി എവിടേക്കോ ഇറങ്ങിയോടി. പെണ്ണ് എന്നും സൗന്ദര്യം കൊണ്ട് മാത്രം സ്നേഹിക്കാപ്പെടുന്നവളാണെന്ന് ഒരു വട്ടം കൂടി തെളിയിച്ചു കൊണ്ടവള്‍ ആ ഇരുണ്ട മുറിയുടെ മൂലയില്‍, ആരോ മുറുക്കിത്തുപ്പിയ നിറത്തില്‍ കണ്ണീരു ചാലിച്ചു മറ്റൊരു ചിത്രം വരച്ചു കൊണ്ടിരുന്നു.</div>Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com7tag:blogger.com,1999:blog-3261608645591037729.post-65086328498188220512012-03-26T22:21:00.002+05:302012-03-26T22:40:11.633+05:30"കുഞ്ഞാ കട്ട വെച്ചോ...?"- ഒരു ഡ്രൈവറീയന്‍ കഥ...<div dir="ltr" style="text-align: left;" trbidi="on"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8JdaUmH4fHJRXtNAQM3js39HGEZ04SOdpWeqn7iimmDXbAv6vrckHu9M5QlvxkjiCLGxwkJnhafjHejrJYZnABu7SuDQX8V-8QrtqQ3Ty7T9H4Wh8N7f3jtyd1zqRaSLcgIBWChdiSQ/s1600/overload_500289f.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8JdaUmH4fHJRXtNAQM3js39HGEZ04SOdpWeqn7iimmDXbAv6vrckHu9M5QlvxkjiCLGxwkJnhafjHejrJYZnABu7SuDQX8V-8QrtqQ3Ty7T9H4Wh8N7f3jtyd1zqRaSLcgIBWChdiSQ/s320/overload_500289f.jpg" /></a><br />
<br />
<br />
<br />
<br />
<h3 style="text-align: left;"><span style="background-color: red;"><span style="color: white;">അരങ്ങേറ്റം</span></span></h3><br />
നാട്ടില്‍ എല്ലാവരും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ആളാണ് ബഷീര്‍ക്ക. ഒരു ആജാനബാഹു..കെ എസ ആര് ടി സിയില്‍ ഡ്രൈവറായിരുന്ന പുള്ളി റിട്ടയര്‍ ആയപ്പോ വീട്ടിലിരുന്നാല്‍ മുഷിപ്പാവുമെന്നു കരുതി നാട്ടിലെ ലോറി മുതലാളിയായ ഹാജ്യാരുടെ ഒരു നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ജോലി നോക്കി. ഇനി വേണ്ടത് ഒരു കിളി'യെ ആണ്. എന്ന് വെച്ചാല്‍ ക്ലീനര്‍. ആയിടെയാണ് പ്ലസ് ട്ടൂവില്‍ സ്കൂളില്‍ പോക്ക് നിര്‍ത്തി തെണ്ടി തിരിഞ്ഞു നടക്കുന്ന തന്റെ മകനെ എന്തെങ്കിലും ജോലിക്ക് പറഞ്ഞയച്ചാല്‍ കൊള്ളാമെന്ന സുഹൃത്തായ ദിനേശന്റെ ആത്മഗതം നാസറിന്റെ തട്ടുകടയിലിരിക്കുമ്പോ കേള്‍ക്കുന്നത്. ഒരു വെടിക്ക് രണ്ടു പക്ഷി എന്നാ രീതിയില്‍ കാര്യങ്ങള്‍ പെട്ടെന്ന് തീരുമാനമായി.<br />
<div><br />
<br />
പിരിയാന്‍ നേരം ബഷീര്‍ക്കാ പറഞ്ഞു:<br />
<br />
<br />
"ഡാ ദിനേശാ, നാളെ നാല് മണിക്ക് പുറപ്പെടും. ചെക്കനോട് ഹാജ്യാരെ പൊരന്റടുത്തുക്ക് വരാന്‍ പറഞ്ഞാല്‍ മതി... മൈസൂര്‍ക്കുള്ളതാണ്. രണ്ടോസം കയ്ഞ്ഞിട്ടെ വരൂ.."<br />
<br />
<br />
<br />
പിറ്റേ ദിവസം, ഹാജ്യാരെ വീടിന്റെ മുമ്പില്‍ ഭീമന് ലോഡുമായി ഒതുക്കിയിട്ട ലൈലാണ്ട് ലോറിയില്‍ റേസ് ആക്കി ബ്രേക്ക് എയര്‍ നിറച്ചു കൊണ്ടിരിക്കുകയാണ് ബഷീര്‍ക്കാ... അപ്പഴാണ് നമ്മടെ കഥാപാത്രം ലാന്‍ഡ് ചെയ്യുന്നത്... അവന്റെ വരവ് കണ്ടപ്പോ ആദ്യം ബഷീര്‍ക്കാക്ക് മനസ്സിലായില്ല. ചെലപ്പോ ഹാജ്യാരുടെ പോരേല് വിരുന്നു വന്ന ഏതെങ്കിലും കുണ്ടന്മാരായിരിക്കും എന്നൂഹിച്ചു. നേരെ വരവ് ലോരിയിലെക്കാനെന്നു വ്യക്തം. അവന്റെ നടത്തം തന്നെ ഒരു പന്തികെടാണല്ലോ എന്നോര്‍ത്ത് ബഷീര്‍ക്കാ അവനെ ഒന്ന് അടിമുടി നോക്കി... വെള്ള ഇരുകിപ്പിടിച്ച്ച ടീഷര്‍ട്ട്. അതിന്റെ മുകളില്‍ വലുതാക്കി എഴുതിയ അക്ഷരങ്ങള്‍ പണ്ടത്തെ പത്താം ക്ലാസ് ആയ ബഷീര്‍ക്കാ അനായാസം വായിച്ചെടുത്തു: <br />
<br />
<br />
*"ഡ്രിങ്ക് ബിയര്‍... ദെന്‍ ഫക്ക് മി...."*<br />
<br />
<br />
ഒരു കുപ്പിയുടെ ചിത്രവും ഒരു പെണ്ണിന്റെ ചുണ്ടിന്റെ അടയാളവും കൂടെ ഉണ്ട്.... അതിന്റെ അര്‍ഥം അറിയാത്തത് കൊണ്ട് ബഷീര്‍ക്കാ ആ ഇംഗ്ലീഷ് വായന കൊണ്ട് സ്വയം അഭിമാനിച്ചു. ഊരിവീഴാറായ ജീന്‍സ്. പത്തു കിലോന്റെ അരി സഞ്ചിയില്‍ കൊടുവാളിട്ടത് പോലെയുള്ള പോക്കറ്റുകള്‍. കയ്യില്‍ ഒരു സ്കൂള്‍ ബാഗ്.അതും മോഡല്‍ തന്ന്. താഴോട്ട് നോക്കിയപ്പോ ബഷീര്‍ക്കാ അന്തം വിട്ടു. കാലുമ്മല് സൂസ്.... ആന്ന്, മ്മളെ കിര്‍ക്കറ്റ് കളിക്കാര്‍ ഇടന പോലത്തെ ഷുഗ്ഗ്. അതും മ്മളെ ബീവി പാത്തുമ്മാന്റെ പല്ല് പോലെ നല്ല വെളുത്തത്. മൊത്തത്തില്‍ പറഞ്ഞാല്‍ ആങ്കറിന്മേല്‍ ഷര്‍ട്ട് തൂക്കിയിട്ട പോലെ ഒരു കോലം. <br />
അവന് ലോറിക്കരികില്‍ എത്തിക്കഴിഞ്ഞു. നനഞ്ഞ ലുങ്കി കുടഞ്ഞ പോലെ ഒറ്റ തൂങ്ങലിന് ഇവിട ഇത്രയും വല്ല്യ ഒരാള്‍ ഇരിക്കുന്നത് കണ്ടിട്ടും സമ്മതം ചോദിക്കാതെ ലോറിയില്‍ കയറിയതിന് ബഷീര്‍ക്കാക്ക് മുഷിപ്പ് തോന്നി.<br />
<br />
ആരാണ്ട്രാ?<br />
<br />
തനി തറ സ്റ്റൈലില്‍ ബഷീര്‍ക്കാ മുരടന്‍ ശബ്ദത്തില്‍ ആരാഞ്ഞു: പയ്യന് എന്തെങ്കിലും ചോദിച്ചോ എന്നാ മട്ടില്‍ നെറ്റി ചുളിച്ചു നോക്കി. ചെവി അടച്ചു വെച്ച മൂടി തുറന്നു നോക്കി.<br />
<br />
എന്താ?<br />
<br />
"ആരാണ്ടാ ഇജ്ജ്?"<br />
<br />
"അച്ഛന് പറഞ്ഞില്ലേ?"<br />
ബഷീര്‍ക്കാക്ക് ഓടി. ദിനേശന്റെ പടപ്പ് തന്നെ.! നാലും! ഇങ്ങനൊന്ന്..!?അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ ബഷീര്‍ക്കാ ചോദിച്ചു:<br />
"എതച്ചന്‍? "<br />
<br />
"അക്കരപ്പാടത്തെ... മേസ്തിരിപ്പണിക്ക് പോകുന്ന ദിനെശേട്ടന്റെ...."<br />
<br />
പയ്യന്റെ പയ്യന്റെ കൂസലില്ലായ്മ ബഷീര്ക്കാനെ തെല്ലൊന്നു ചൊടിപ്പിച്ചിരുന്നു. ബഷീര്‍ക്കാ പയ്യനെ ഒന്നുംകൂടി വാട്ടി:<br />
"ഏട്ടനോ..?<br />
<br />
നിന്റെ അച്ഛനല്ലടോ ദിനെശന്‍...?"<br />
<br />
ബഷീര്‍ക്കാന്റെ ഭീകര രൂപവും കറുത്തിരുണ്ട ശരീരവും ഡി റ്റി എസ് ശബ്ദവും പയ്യനെ തെല്ലൊന്ന് വിരട്ടി.<br />
<br />
"ആ... ആണ്... അതല്ല നിങ്ങളോട് പറയുമ്പം...."<br />
<br />
"എന്ത് പറയുമ്പം? നിന്റച്ചന് ദിനേശന് എന്റെ മൂന്നാല് വയസ്സിനു എളെതാണ് ... അതനക്കറിയോ. കണക്ക് നോക്ക്യാ ഓന് അമ്മളെ ഇക്കാന്ന് വിളിക്കണം... ഹും.. അല്ലാ പിന്നെ..."<br />
<br />
<br />
<br />
<br />
<br />
<span style="background-color: red; color: white;"><b>ലോഹ്യം</b></span><br />
<br />
പയ്യന് പിന്നെ ഒന്നും മിണ്ടിയില്ല. ഇടയ്ക്കിടെ അവന്റെ മൊബൈലിലേക്കും ഇടങ്കണ്ണില്‍ ബഷീര്ക്കാനെ നോക്കിയും പയ്യന് കുലുങ്ങി കുലുങ്ങി നീങ്ങാന്‍ തുടങ്ങിയ ആ വണ്ടിയില്‍ നേരം കൊന്നു.<br />
<br />
<br />
ഒരു ഇരമ്പലോടെ വണ്ടി ഓലമറ പൊളിച്ച് ആന വരുന്നത് പോലെ അരികിലുള്ള ചെടികളെ വകഞ്ഞു കൊണ്ടു ടാറിട്ട റോഡിലേക്ക് കയറി. <br />
<br />
<br />
അവന് മുടി നന്നാക്കാന്‍ കൈ ഉയര്‍ത്തിയപ്പോ അവന്റെ ജട്ടിക്കമ്പനിയുടെ പേര് പുള്ളിയെ വീണ്ടും ഇംഗ്ലീഷ് വായിപ്പിക്കാന്‍ പ്രേരിപ്പിച്ചു അനായാസമായ ഡ്രൈവിങ്ങിനിടയില്‍ ബഷീര്‍ക്കാ ഇലാസ്ടിക്കിനു വീതികൂടിയ വലിയ എഴുത്തുകള്‍ നോക്കി അത് സാധിച്ചെടുത്തു :ജാക്കി. ങേ.. അല്ല, ജോക്കി... തെറ്റ് പറ്റിയതില്‍ എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഞമ്മളെ പണി ഇതല്ലേ.... വന്ന പൈതലിന്റെ ചെവിയില്‍ വെള്ള വയറിംഗ് ചെയ്തത് കണ്ടു അദ്ദേഹം ഒന്നുകൂടി ഞെട്ടി.... ചെക്കന് ചെവി കേക്കൂലെ റബ്ബേ... അവന്റെ ആ കുന്ത്രാണ്ടം എങ്ങാനും കളഞ്ഞു പോയാല്‍ വയനാട്ടിലെ കയറ്റം കയറുമ്പോ വലി മുട്ടിയ വണ്ടിക്ക് അട വെക്കാന്‍ പറഞ്ഞാ ചെവി കേക്കാത്തോനോക്കെ എങ്ങനെ കൂടെക്കൂട്ടും! ദിനേശാ അനക്ക് ഇമ്മാതിരി ഒരു പടപ്പ് ഉണ്ടെന്നു നമ്മള് സ്വപ്നത്തില്‍ വിചാരിച്ചില്ല.ബഷീര്‍ക്കാ പല്ലിറുമ്മി... അതിന്റെ കൂടെ ഇങ്ങനെയോരാത്മഗതവും- <br />
<br />
എന്നാലുമെന്റെ ദിനേശാ ഇന്നോട് ജ്ജ് ഇച്ചതി ചെയ്യണ്ടെയ്നി.<br />
<br />
<br />
ബഷീര്‍ക്കയുടെ ചിന്തകളങ്ങനെ ആ ഭീമന് ചരക്ക് ലോറിയെ പോലെ തന്നെ ഇരംബിയിരമ്പി നീങ്ങി. പയ്യന്റെ മുഖത്തെ വാട്ടവും വരണ്ടായിരുന്നു എന്നൊരു ഭാവത്തോടെ ഉള്ള ചുണ്ട് കൂര്‍പ്പിക്കലും കണ്ടപ്പോ ബഷീര്‍ക്കാക്ക് തന്റെ ഇളയ മകനെ ഓര്‍മ്മ വന്നു. ഏതാണ്ട് അതെ പ്രായം. ഒരു വിധം ആണെങ്കില്‍ ഈ നരിന്തു ചെക്കനെ ദിനേശന് ജോലിക്ക് വിടില്ല.കഷ്ട്ടപ്പാട് കാരണമായിരിക്കും. പാവം. ബഷീര്‍ക്കാന്റെ മനസ്സ് അലിഞ്ഞു തുടങ്ങിയിരുന്നു. അയാള്‍ ഇടയ്ക്കിടെ അവനെ നോക്കി. അവനും അതുപോല ഇടയ്ക്കിടെ ബഷീര്‍ക്കാനെയും നോക്കുന്നുണ്ട്. ചിലപ്പോ രണ്ടു പേരുടെയും നോട്ടങ്ങള്‍ ഒന്നു വെട്ടിക്കോര്‍ക്കും. അപ്പൊ തന്നെ രണ്ടു പേരും കണ്ണ് തെറ്റിച്ചു കളയുകയും ചെയ്യും. ആരെങ്കിലും ഇടാന്‍ കൊടുത്ത ഈ കൊനോത്തിലെ കുപ്പായമെല്ലാം അഴിച്ചു വെച്ചാല്‍ ഓന് തനി ദിനേശന്റെ മോന് തന്നെ. ഒരുമാത്ര പയ്യന് അടിക്കുപ്പായമില്ലാതെ ഭാവനയില്‍ കണ്ട് ബഷീര്‍ക്കാ ഒന്നോര്‍ത്ത് ചിരിച്ചു. ശബ്ദം അല്‍പ്പം കൂടിപ്പോയതാവും ചെക്കന് ബഷീര്‍ക്കാന്റെ മുഖത്തേക്ക് നോക്കി. ഒരു ചിരിക്ക് ശേഷമുള്ള മന്ദസ്മിതം. പയ്യന്റെ മുഖത്തും ചെറുതായി തെളിച്ചം വന്നു. അവനും അവനും പതിയെ ചിരിച്ചു. ബഷീര്‍ക്കാ ആലോചിച്ചു. അങ്ങ് മൈസൂര്‍ വരെയും അവിടിന്നിങ്ങോട്ടുമുള്ള യാത്രയില്‍ ഇങ്ങനെ ആരോടും സംസാരിക്കാതെ എങ്ങനെയിരിക്കും. ഇവന്റെ പെരെന്തായിരിക്കും!? ആ ചിന്തയാണ് തലയിലേക്ക് ആദ്യം വന്നത്... തന്റെ ശബ്ദം പരമാവധി മയപ്പെടുത്തി ബഷീര്‍ക്കാ അവനോടു ചോദിച്ചു: <br />
<br />
"എന്തട കുഞ്ഞാ അന്റെ പേര്? "<br />
<br />
സംസാരിക്കാനുള്ള തയ്യാറെടുപ്പില്‍ പയ്യന് ചെവിയില്‍ നിന്നും ഇയര്‍ ഫോണ്‍ മാറ്റി. എന്നിട്ട് പറഞ്ഞു:<br />
<br />
"മനു"<br />
<br />
മന്വോ? അതെന്തു പേര് ..? പെങ്കുട്ട്യോളെ പേര് മായിരി? {മാതിരി}<br />
<br />
"അല്ല, എന്റെ മുഴുവന്‍ പേര് മനു സാരംഗധര്‍ എന്നാ"<br />
പിന്നെ ബഷീര്‍ക്കാ ഒന്നും മിണ്ടിയില്ല. എന്തൊരു പേരാണ് കുണ്ടന്‍ ദിനേശന് ഇട്ടക്കണത്! തൊേള്ളല്‍ കൊള്ളാത്ത ഇമ്മാതിരി പേരുകള്‍ ഇവനെവിടുന്നു കിട്ടി...? ചെലപ്പോ ഓന്റെ കെട്ട്യോളെ വകയാരിക്കും. ഓള് പടിപ്പുകാരി ആണെന്ന് തോന്നുന്. എന്തായാലും ചെക്കന് ചെവികെക്കാത്ത കൊഴപ്പമോന്നുല്ല. അത് പാട്ട് കേക്കണ കുന്ത്രാണ്ടം ആണ്...!<br />
<br />
ചെക്കനെ മെരുക്കാന്‍ ബഷീര്‍ക്കാ വീണ്ടും സംസാരം തുടങ്ങി. അവന് പഠിച്ച സ്കൂളിനെ പറ്റിയും ക്ലാസിലെ കുട്ടികളെ പറ്റിയും വീട്ടിലെ അവസ്ഥകളെ പറ്റിയും ഒക്കെ ബഷീര്‍ക്കാ ചോദിച്ചറിഞ്ഞു... നല്ല ചാടുലസ്വഭാവമാണ് ചെക്കന്. ചോദ്യം ചോദിക്കും മുമ്പേ മറുപടി. സിഗരറ്റ് എടുത്തു ചുണ്ടില്‍ വെച്ചാ തീപ്പെട്ടി കത്തിക്കഴിഞ്ഞു. കുറഞ്ഞ നേരം കൊണ്ടു അവര്‍ നല്ല ലോഹ്യമായി. വാടാ പോടാ സ്വഭാവമുള്ള സ്വന്തം അച്ഛനില്‍ നിന്നും വിത്യസ്തമായി അതെ പ്രായത്തിലുള്ള ഒരാള്‍ സ്നേഹത്തോടെ സംസാരിക്കുന്നതും പെരുമാറുന്നതും അവനെ വല്ലാതെ മനസ്സില്‍ കൊള്ളിച്ചു.... അവന് തമാശ പറയുമ്പോ ഓര്‍മ്മയുടെ ശക്തി കൊണ്ടോ, നര്‍മ്മത്തിന്റെ ആധിക്യം കൊണ്ടോ ഇടയ്ക്കിടെ അവന്റെ കണ്ണുകളില്‍ കണ്ണുനീര് വരുമായിരുന്നു..... അങ്ങനെയൊരു നിമിഷത്തില്‍ പെട്ടെന്ന് ബഷീര്‍ക്കാക്ക് സ്നേഹനിധിയായ തന്റെ പിതാവിനെ ഓര്‍മ്മ വന്നു.തന്റെ മരിച്ചു പോയ പെങ്ങള് തമാശ പറയുമ്പോ കണ്ണുനീര് വരുമായിരുന്നു. അപ്പൊ അപ്പുറത്തെ മുറിയിലിരുന്ന് വാപ്പ പറയും:<br />
<br />
<br />
"കരയാതെ പിടിച്ചു വെക്കുന്ന കണ്ണീരാണെടാ മോനെ ഓള് ചിരിക്കുംബളും വരുന്നത്."<br />
<br />
<br />
ഒരുകാലത്ത് ചികില്‍സിക്കാന്‍ പണമില്ലാതെ പതിനാറാം വയസ്സില്‍ വിട പറഞ്ഞ ആ കുഞ്ഞിപ്പെങ്ങളുടെ എല്ലാ കുസൃതിയും തന്റെയടുത്തിരിക്കുന്ന ഈ പയ്യനും ഉണ്ടെന്നയാള്‍ക്ക് തോന്നി. കൊടുവള്ളിയില്‍ നിന്ന് ചായകുടിയും കഴിഞ്ഞ് താമരശ്ശേരി പിന്നിട്ടപ്പഴത്തെക്കും ബഷീര്‍ക്കാ അവന്റെ ജോലിയെ പറ്റി അവനു പറഞ്ഞു കൊടുത്തു. നിനക്ക് കാര്യമായിട്ട് പണി ഒന്നുമില്ല. ഉറങ്ങനമെങ്കി ഉറങ്ങാം. ടയറു പഞ്ചറായാല്‍ പിന്നെ നിനക്കും എനിക്കും ഒക്കെ പണിയാണ്. ചായ കുടിക്കാന്‍ എവിടെ നിര്‍ത്തിയാലും ടയര്‍ തട്ടി നോക്കണം. എല്ലാ ടയറില്‍ നിന്നും വിത്യാസമായി എന്തേലും ഒച്ച കേട്ടാല്‍ അപ്പൊ നോക്കണം. നട്ട പാതിരാക്ക് പഞ്ചര്‍ കട ഇല്ലാത്തോടുത്തു വണ്ടി നിന്നാ ആനക്കും ഇന്ക്കും പണിയാണ്. പിന്നെ ചൊരം കേറുമ്പോ ചെലപ്പോ വലി മുട്ടി വണ്ടി നിക്കും. ഇന്ന് ചെലപ്പോ എന്തായാലും നിക്കും. ഇന്ന് പേരും ലോഡാണ് പഹയന് കെട്ടി വിട്ടേക്കണത്. അപ്പൊ ഇജ്ജ് എറങ്ങി അന്റെ സീറ്റിന്റെ അടീല് കാണണ മരക്കട്ടകള് എടുത്തു കൊണ്ടു പോയി വെക്കണം.<br />
<br />
അവന് താഴേക്ക് നോക്കി. സീറ്റിനടിയില്‍ ആറേഴു വണ്ണമുള്ള മരക്കഷണങ്ങള്‍.ഏതു ടയറിനാ കുഞ്ഞാ നീ കട്ട വെക്കുക? "എല്ലാത്തിനും വെക്കാം." അവന്റെ ഉത്തരം പെട്ടെന്നായിരുന്നു. ആ ഇയ്യ് ആളു ഉഷാറാണല്ലോ...! പക്ഷേങ്കില് ആദ്യം വെക്കണ്ടത് അന്റ സൈഡിലെ ബേക്ക് ടയറിന്. പിന്ന വെക്കണ്ടത് ഇന്റ സൈഡിലെ ബേക്ക് ടയറിന്... ഹ്മം... ബഷീര്‍ക്കാ ഒന്നിരുത്തി മൂളി. കുഞ്ഞന്‍ അവന്റെ മൊബൈലില്‍ പഴയ പാട്ട് വെച്ചത് ബഷീര്‍ക്കാക്ക് നല്ലോണം ഇഷ്ട്ടമായി... വണ്ടിയങ്ങനെ മൈസൂര്‍ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു.... ഈങ്ങാപ്പുഴ കഴിഞ്ഞപ്പഴത്തെക്കും തണുത്ത കാറ്റ് അല്‍പ്പാല്‍പ്പമായി വണ്ടിയുടെ ഉള്ളിലേക്ക് വന്നു തുടങ്ങി.... ഇരമ്ബിക്കൊണ്ടേയിരിക്കുന്ന എഞ്ചിന്റെ ചൂടും പുറത്തു നിന്നുള്ള കാറ്റും ആ വാഹനത്തിനുള്ളില്‍ ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ട്ടിച്ചു.അതെല്ലാം ആ പതിനഞ്ചുകാരന് പുതിയ അനുഭവമായിരുന്നു.....<br />
<br />
<br />
<br />
<span style="background-color: red; color: white; text-align: left;">ക്ലൈമാക്സ് ദോ ഇവിടെ</span><br />
<br />
<br />
<div>വണ്ടി വയനാടിന്റെ ഊഷ്മളതയിലെക്ക് കടക്കാനുള്ള കടംബകളില്‍ എത്തി നില്‍ക്കുകയാണ്.. ഒന്നാം വളവ് രണ്ടാം വളവ് എന്നിങ്ങനെ ഒന്‍പതു ചുരമുണ്ടെന്നും കയറ്റവും ഹെയര്‍പിന്‍ വളവുകളും ഒരുമിക്കുന്ന അങ്ങനെയുള്ള സ്ഥലങ്ങളില്‍ ചിലപ്പോള്‍ ചരക്കു വണ്ടികള്‍ സാധാരണയായി നിന്ന് പോകാരുണ്ടെന്നും ബഷീര്‍ക്കാ പറഞ്ഞത് അവനോര്‍ത്തു. താഴോട്ട് നോക്കുമ്പോള്‍ ഭയം തോന്നും വിധത്തിലാണ് റോഡ് പണിതിരിക്കുന്നത്. സ്കൂളില്‍ പഠിച്ച റോഡിനെ സംബന്ധിച്ച കഥകള്‍ അവന്റെ മനസ്സില്‍ ഓടിയെത്തി...<br />
<br />
ചുരം കയറിത്തുടങ്ങിയ അവരുടെ വാഹനം ഏതോ ഒരു വളവില്‍ ഒരു കുലുക്കത്തോടെ നിന്നു...!!!<br />
ബഷീര്‍ക്കാ ഉറക്കെ വിളിച്ചു പറഞ്ഞു... കുഞ്ഞാ എറങ്ങി കട്ട വെക്ക്.....! ഏതോ ചിന്തയില്‍ നിന്നും ചാടിയെഴുന്നേറ്റ അവന് കട്ടകളെടുത്തു താഴെയിറങ്ങി. കട്ട വെച്ചു... ബഷീര്‍ക്കാ ഉറക്കെ വിളിച്ചു ചോദിച്ചു: "<br />
<br />
കുഞ്ഞാ.. കട്ട വെച്ചോ..?"<br />
<br />
" ഓ.. വെച്ചു...."<br />
<br />
"നല്ലോണം വെച്ചാ? ബ്രേക്ക് ഒഴിവാക്കട്ടെ...?"<br />
<br />
"ഇങ്ങള് ധൈര്യായിട്ട് കാലെടുക്കിന്‍... കട്ട നല്ലോണം വെച്ചിട്ടുണ്ട് ...."<br />
ആ വളവില്‍ നിന്നും ഒരു ഒച്ചിന്റെ വേഗതയോടെ അടുത്ത വളവിലേക്ക് ആ ഭീമന് വണ്ടി നീങ്ങിക്കൊണ്ടിരുന്നു. പുറത്തു ഇറങ്ങിയപ്പോഴാണ് ആ വണ്ടിക്കു എന്തുമാത്രം ശബ്ദം ഉണ്ടെന്ന് അവനു മനസ്സിലായത്....<br />
<br />
വീണ്ടും!! വണ്ടി നിന്നു...<br />
ബഷീര്‍ക്കാ ഉറക്കെ വിളിച്ചു....<br />
<br />
"കട്ട വെച്ചോ...?"<br />
<br />
"വെച്ചൂ..."<br />
വീണ്ടും വണ്ടി ഓരോ വളവിലും നിന്നു പോകുകയാണ്. എന്തിനാണ് ഇത്രമാത്രം ലോഡ് കയറ്റുന്നത്!<br />
അതാ.... ശരിക്കും എയിഡ്സിന്റെ ചിഹ്നം പോലയുള്ള അടുത്ത വളവില്‍ വണ്ടി വീണ്ടും നിന്നു.... കുഞ്ഞന്‍ കട്ടയെടുത്തു ചാടിയിറങ്ങി....<br />
<br />
"കുഞ്ഞാ വെച്ചോ...?"<br />
<br />
"ആ വെച്ചൂ....'<br />
<br />
വീണ്ടും... "വെച്ചോ...!?"<br />
<br />
"വെച്ചൂ..."<br />
പിന്നെപ്പിന്നെ അതിനൊരു താളം വന്നു... വണ്ടി നിക്കുമ്പോ ബഷീര്‍ക്കാ ചോദിക്കും കട്ട വെച്ചോ..!? മറുപടി അപ്പൊ വരും...<br />
<br />
"കട്ട വെച്ചൂ..."<br />
ഇനി ഒരു വളവും കൂടിയേ ഉള്ളൂ എന്ന് ബഷീര്‍ക്കാ ആത്മഗതിക്കുന്നത് കുഞ്ഞന്‍ ആശ്വാസത്തോടെ കേട്ടു... അത് കഴിഞ്ഞാല്‍ നല്ല സുഖമാണ്. ഒരു പണിയും ഉണ്ടാവില്ല...!<br />
<br />
<br />
ഓര്‍ത്ത് തീര്‍ന്നില്ല... അതാ ഒരു കുലുക്കത്തോടെ വണ്ടി നിന്നു... അല്‍പ്പം ചരിവിലായത് കൊണ്ടു വണ്ടിയല്‍പ്പം നിരങ്ങുന്നുമുണ്ട്.... ബഷീര്‍ക്കാ അതിലൊന്നും പതറില്ല.. അതൊക്കെ എത്ര കണ്ടതാണ്!<br />
ബഷീര്‍ക്കാ പതിവ് ചോദ്യം ചോദിച്ചു:<br />
"കുഞ്ഞാ കട്ട വെച്ചോ...?"<br />
<br />
മറുപടി ഇല്ല...!!!<br />
ബഷീര്‍ക്കാ അല്‍പ്പം കൂടി ബലത്തില്‍ ചോദിച്ചു:<br />
<br />
"കുഞ്ഞാ നീ കട്ട വെച്ചോ...?"<br />
ഇല്ല. മറുപടി ഇല്ല...!!!<br />
എവിടെപ്പോയി ഇവന്... അമിത ഭാരം കാരണം പതിയെ നിരങ്ങി വെട്ടി ഒഴിയുന്ന വണ്ടിയിലിരുന്നു ബഷീര്‍ക്കാ അമര്‍ഷം പൂണ്ടു....<br />
<br />
"ഡാ ചെക്കാ......"<br />
<br />
അതൊരു അലര്‍ച്ചയായിരുന്നു.... വയനാടന്‍ മലകള്‍ അതിനു മുമ്പ് അത്രക്കും വിറച്ചത് പണ്ട് ആ റോഡുണ്ടാക്കാന്‍ വഴി കാട്ടിയ കീഴ്ജാതിക്കാരനെ വെള്ളക്കാര്‍ കൊന്നുകളഞ്ഞപ്പോളായിരിക്കണം.... അതെ.. ആ വിളിക്ക് മറുപടി തരാതിരിക്കാന്‍ ദിനേശന്റെ മകനെന്നല്ല ലോറി മുതലാളി ഹാജ്യാര്ക്ക് പോകുമാവില്ല. ബഷീര്‍ക്കാക് ദേഷ്യം വന്നാല്‍ അതാണ്. <br />
ഏതോ കിണറ്റില്‍ നിന്നു വിളി കേള്‍ക്കുന്ന പോലെ മരുപടിയെത്തു:</div><div><br />
"ആ.. ഞാനിവിടെണ്ട്...ഞാന്‍ മൂത്രമൊഴിക്കാന്‍ പോയതാ..."<br />
<br />
"ഫ്ഫാ... നായീന്റെ മോനെ... ഇവട വണ്ടി ചവ്ട്ട്യാ കിട്ടാത്ത കളി കളിക്കുംബളാ ഒന്റ്യൊരു മൂത്രക്കടച്ചില്... പോയി കട്ട വെക്കാടാ..."<br />
പയ്യന് വന്നല്ലോ എന്ന സമാധാനത്തില്‍ പഴയ താളത്തില്‍ ബഷീര്‍ക്കാ ചോദിച്ചു:<br />
<br />
"കട്ട വെച്ചോ...?"<br />
<br />
<br />
"കട്ട ഇല്ലാ....!!!!"<br />
രണ്ടു തെറി കേട്ടപ്പോ ഉണര്‍ന്നു പ്രവര്‍ത്തിച്ച കുഞ്ഞന്റെ മറുപടി പെട്ടന്നായിരുന്നു.<br />
'കട്ട ഇല്ലെ!!!? അതോരാത്മഗതമായിരുന്നു... കട്ട എവിടെപ്പോയെടാ..?<br />
"കട്ട വെക്കാടാ... കാലു കഴക്കുന്നു...."<br />
അതൊരു ദയനീയ സ്വരം പോലെ കുഞ്ഞന്‍ തോന്നി.<br />
കുഞ്ഞന്‍ ഉറക്കെ വിളിച്ചു പറഞ്ഞു പറഞ്ഞു:<br />
<br />
"ബഷീര്‍ക്കാ കട്ട തീര്‍ന്നു പോയീ... എത്ര വളവിലാ നമ്മള് കട്ട വെച്ചത്! ഇനിയ് എന്നോട് കട്ട ചോദിച്ചിട്ട് കാര്യുമുണ്ടോ..!!?"<br />
<br />
സത്യത്തില്‍ ഓരോ വളവില്‍ വണ്ടി നിന്നു പോകുമ്പോഴും വെച്ച കട്ടകളോന്നും അവന് തിരിച്ചെടുത്തിട്ടില്ലായിരുന്നു മണ്ണും ചാണകവും തിരിച്ചറിയാത്ത പിള്ളേരെ കൂടെ കൂട്ടിയതിന് തന്നെയാണ് തല്ലേണ്ടത് എന്ന് ആത്മഗതം ചെയ്തു കൊണ്ട് നമ്മുടെ ബഷീര്‍ക്കാ ദേഷ്യവും സങ്കടവും മിശ്രിതം ചെയ്തു കൊണ്ട് സ്റ്റീയറിംഗ് പിടിച്ചങ്ങനെയിരുന്നു....<br />
<br />
<br />
<br />
<br />
<br />
<br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjAOrLDVK6R1OO79ZKIJWiR1TdMP_fB1jBt1a2Pnlg3jYykHWZqgcM3WC_UX8h2WdkKk4p4xfu6TieZaD43gykGeJGw4uM0kEMW8NiAR_vx2bEmM3AZ7Kv_GxQaVu_4iwj7ShPUN4NJxg/s1600/86967304_1a15f67977.jpg" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjAOrLDVK6R1OO79ZKIJWiR1TdMP_fB1jBt1a2Pnlg3jYykHWZqgcM3WC_UX8h2WdkKk4p4xfu6TieZaD43gykGeJGw4uM0kEMW8NiAR_vx2bEmM3AZ7Kv_GxQaVu_4iwj7ShPUN4NJxg/s320/86967304_1a15f67977.jpg" /></a></div><h3 style="text-align: left;"><b><span style="background-color: red; color: white;">എന്നിട്ടെന്തായി!!!</span></b></h3>എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു ഓഫ് സൈഡ് ഉണ്ടേ.. അതിങ്ങനെ!: പയ്യന്റെ കാമുകി ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന അമല എന്ന പെണ്‍കുട്ടിയുടെ സ്കൂളില്‍ നിന്നും മൈസൂരെക്ക് ടൂര്‍ പോയിട്ടുണ്ട്. കട്ട കിട്ടാതെ വളഞ്ഞ ബഷീര്‍ക്കാ പിന്നാലെ വന്ന ചരക്കു ലോറിയില്‍ നിന്നും നുമ്മട പയ്യനെ കൊണ്ട് കട്ട വാങ്ങിപ്പിച്ചു പിന്നീട് യാത്ര തുടര്‍ന്നു. മൈസൂരില്‍ ലോഡ് ഇറക്കാന്‍ നേരം ഒന്നു മയങ്ങിയ ബഷീര്‍ക്കാ എഴുന്നേറ്റ് നോക്കുമ്പോ കുഞ്ഞനെ കാണാനില്ല! ബഷീര്‍ക്കാന്റെ കൂടെ ലോറിയില്‍ പണി എന്ന് പറഞ്ഞപ്പോ കാമുകിയെ കാണാമെന്നും മനസ്സില്‍ ലഡു പൊട്ടിച്ചാണ് വിദ്വാന് അച്ഛനോട് പോകാമേന്നേറ്റത്.ദിനേശനോട് എന്ത് മറുപടി പറയും എന്നാലോചിച്ച് രണ്ടു ദിവസം പയ്യനെ കാണാതെ മൈസൂരില്‍ അലഞ്ഞ ബഷീര്‍ക്കാക്ക് പിന്നെ നാട്ടില്‍ നിന്നും നമ്മടെ കാണാതായ കുഞ്ഞന്റെ ശബ്ദത്തില്‍ ഒരു വിളി വന്നു അതിങ്ങനെ: <br />
'ഹലോ... "<br />
ആ ആരാണ്?"<br />
ആ ബഷീര്‍ക്കാ അല്ലെ..."<br />
അതേ... ആരാ...<br />
ഞാനേയ് മ്മടെ ദിനെശേട്ടന്റെ മോനാ മനു സാരംഗധര്‍.. അല്ല, എപ്പളാ അടുത്ത പോക്ക്...? ഞാനും ഉണ്ട് കേട്ടോ....!"<br />
<br />
അന്ന് ബഷീര്‍ക്കാ അവനോടു പറഞ്ഞ ഒരു തെറിയുണ്ട്.... ഇന്നീ വരെ ആരും കേട്ടിട്ടില്ലാത്ത തെറി. അത്രക്കും ഭയങ്കര തെറി ആയത് കൊണ്ട് എന്റെ വായനക്കാരെയും ഞാന്‍ അത് വിളിച്ചു പേടിപ്പിക്കുന്നില്ല.... ലാല്‍ സലാം...</div></div></div>Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com21tag:blogger.com,1999:blog-3261608645591037729.post-53119394942688586372012-03-24T18:53:00.001+05:302012-03-24T18:59:11.431+05:30പരീതിന്റെ ആസനവും നാല് അടക്കയും<div dir="ltr" style="text-align: left;" trbidi="on"><b><i><span style="color: blue;">നാട്ടിലെ മാമ്പുഴപ്പാലം ചെറുതാണെങ്കിലും അതിനെക്കാളും ഇരട്ടി വലിപ്പമുള്ള ബഡായിക്കഥകള്‍ ഇതിന്റെ കൈവരിയിലിരുന്നു പറഞ്ഞിട്ടുണ്ട്... അതിലോന്നാവട്ടെ ഇന്ന്....<br />
</span></i></b><br />
<b><i><span style="color: blue;"><br />
</span></i></b><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFwDglhfW2tKn-eAIJSlde4iHuwNJbrEYYSxHTg8B0kxJ2x-4B9pllDpYvPKi0kfcP6aJviZskL-KSBOd4hEQ9nsoh4B20kM-drZRAI7CtB5fW-AWaywuWDS9mfM_ctBhauN1iz-kk7Q/s1600/628938352_420b4620af_z.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFwDglhfW2tKn-eAIJSlde4iHuwNJbrEYYSxHTg8B0kxJ2x-4B9pllDpYvPKi0kfcP6aJviZskL-KSBOd4hEQ9nsoh4B20kM-drZRAI7CtB5fW-AWaywuWDS9mfM_ctBhauN1iz-kk7Q/s320/628938352_420b4620af_z.jpg" width="320" /></a></div><b><i><span style="color: blue;"><br />
</span></i></b><br />
<b><i><span style="color: blue;"><br />
</span></i></b><br />
കുറെ കാലം മുമ്പാണ്, അതായത് കേരളത്തില്‍ രാജഭരണം നടക്കുന്ന കാലഘട്ടം.<br />
വടക്കേലെ പരീതും പുനത്തില്‍ പാടത്തെ അപ്പുക്കുട്ടന് നായരും പണ്ടാരപ്പറമ്പില്‍ ഇക്കിളി വാസൂന്റെ അച്ഛന്റെ അച്ഛന് ഇരവിക്കുട്ടന്‍ പിള്ളയും ഒക്കെ രാജഭക്തരായി പരദൂഷണവും പറഞ്ഞു നടക്കുന്ന കാലം.<br />
ആയിടെയാണ് കേരളത്തില്‍ രാജകൊട്ടാരത്തില്‍ അപൂര്‍വ്വ മായി കാണപ്പെടുന്ന മരതകം, വൈഡൂര്യം, പവിഴം തുടങ്ങി ഒരുപാട് വിലപിടിച്ച സാധനങ്ങള്‍ രാജാവിന്റെ കയ്യിലുണ്ടെന്നും അതില്‍ ചിലവയൊക്കെ മുഖസ്തുതി പറഞ്ഞതിന് ഇപ്പറഞ്ഞവര്ക്കൊളക്കെ രാജാവ് സമ്മാനമായി നല്കിംയിട്ടുണ്ടെന്നും ചാരന്മാര് മുഖേന ബ്രിട്ടിഷ് രാജാവ് അറിയുന്നത്. ഇന്ത്യയില്‍ അവരുടെ കോളനി ഭരണം നിലയുറപ്പിക്കാന്‍ ഇന്ത്യക്കാരായ ആള്ക്കായര് തന്നെയാണ് ഉചിതമെന്നും അവരെ സന്തോഷിപ്പിച്ചാല്‍ കൂടെ നില്ക്കു മെന്നും അറിയാവുന്ന രാജാവ് പലരെയും സ്വന്തം ചാരന്മാര് ആക്കിയിട്ടുണ്ടായിരുന്നു. കേരളത്തിലെ രാജാവിന്റെ കയ്യിലെ വിലപിടിച്ച രത്നങ്ങളുടെ മാറ്ററിയാന്‍ പരീതിനെയും ഇരവികുട്ടന്‍ പിള്ളയെയും അപ്പുക്കുട്ടന് നായരെയും അവരുടെ നാട്ടിലേക്ക് ക്ഷണിച്ചു. <br />
<br />
<br />
ഈ ക്ഷണം കിട്ടിയ അപ്പൊ തന്നെ അത്ഭുതം കൊണ്ട് തുള്ളിചാടിയ അവര്‍ ഒരുക്കങ്ങളും തുടങ്ങി. ക്ഷണക്കത്തില്‍ ഒരു വാചകം ഉണ്ടായിരുന്നു. ഇംഗ്ലീഷ് തട്ടിമുട്ടി വായിക്കുന്ന മത്തായി അതിന്റെ മലയാളം ഇങ്ങനെ മൊഴിഞ്ഞു:<br />
" നിങ്ങളെ സ്വാഗതം ചെയ്യാന്‍ തുറമുഖത്ത് ഞങ്ങള്‍ തയ്യാറായി ഇരിക്കും. നിങ്ങളുടെ നാട്ടിലുള്ള അപൂര്‍വ്വ വും വിലപിടിപ്പുള്ളതുമായ പലതും ഞങ്ങളെ അത്ഭുതപ്പെടുത്താനായി നിങ്ങള്‍ കൊണ്ടുവരുമെന്ന് ഞങ്ങള്ക്കതറിയാം."<br />
നായരും പിള്ളയും മത്തായിയും പരീതും തലപുകഞ്ഞ് ആലോചിച്ചു. എന്തായിരിക്കും അവര്‍ ഉദ്ദേശിക്കുന്നത്!? അവസാനം അവര്‍ മുമ്പ് പറങ്കികളുടെ നാട്ടില്‍ വന്ന സായിപ്പിന്റെ കഥ ഓര്ത്തുക. തേങ്ങയും കുരുമുളകും അടക്കയും ചക്കയും ഒക്കെ സ്വര്‍ണ്ണം വാരിക്കൊടുത്തു അയാള്‍ വാങ്ങുമായിരുന്നു പൊന്നിനും പണത്തിനും ഒരു വിലയുമില്ല. അയാള്‍ക്ക് പറമ്പില്‍ വെറുതെ കിടക്കുന്ന ചക്കയും മാങ്ങയുമൊക്കെ കൊടുത്താല്‍ മതി! പക്ഷെ ചക്കയും മാങ്ങയുമൊക്കെ ? വേറെ വല്ലതും ആയിരിക്കും പിള്ള തടസ്സം പറഞ്ഞു... എന്തായാലും അവര്‍ പുറപ്പെടാന്‍ തീരുമാനിച്ചു <br />
<br />
<br />
അങ്ങനെ കപ്പല്‍ പുറപ്പെട്ടു കൂടെ മത്തായിയും ഉണ്ട്.. വല്ലതുംതിന്നാന് വേണം എന്നു പറയണമെങ്കില്‍ ഇംഗ്ലീഷ് അറിയണമല്ലോ...! <br />
കടല്‍ പോലെ കിടക്കുന്ന ബടായിയും വീറും സ്വപ്നങ്ങളും കാണാകാഴച്ചകളും തമ്മില്‍ പങ്കു വെച്ച് അവര്‍ നാല് പേരും കപ്പലിലെ സമയം തള്ളിനീക്കി. <br />
അങ്ങനെ ആ ദിവസം വന്നെത്തി!<br />
അവസാനം കപ്പല്‍ തുറമുഖത്തില്‍ അടുത്തു....!!! രാജാവിന്റെ പ്രത്യേക കാര്‍ അവരെ കൊട്ടാരത്തിലേക്ക് ആനയിച്ചു. അത്ഭുതം കൊണ്ട് പരകോടിയിലെത്തിയ നാല് പാമാരന്മാര് ആകെക്കൂടി വല്ലാത്തൊരു അവസ്ഥയിലെത്തിയിരുന്നു. അവര്‍ക്ക് ആയിരമായിരം സംശയങ്ങള്‍ ആയിരുന്നു.. കുതിരയും കഴുതയും കെട്ടി വലിക്കാതെ ഈ വണ്ടി എങ്ങനെയാണ് ഓടുന്നത്!? ഇവരുടെ കയ്യിലുള്ള തോക്കെന്നു പറയുന്ന സാധനം എങ്ങനെയാണ് ഉപയോഗിക്കുക!? വീടുകളൊക്കെ എന്താ ഇങ്ങനെ! ഓലയുമില്ല ഓടുമില്ല... സര്വ്വംക അത്ഭുതം തന്നെ.... വെളുവെളുത്ത സുന്ദരികള്‍ തൊട്ടാല്‍ ചോര വരുമെന്നു തോന്നുന്ന തൊലി വെളുപ്പ്! പിള്ളയുടെ പരവേശം പലപ്പോഴും പരീതിന്റെ കൈക്ക് മുറുകെ പിടിച്ചു തീര്‍ത്തു .<br />
<br />
<br />
അവര്‍ നാലുപേരും സര്‍വ്വ ആഡംബരത്തോടും കൂടി കൊട്ടാരത്തില്‍ സന്നിഹിതരാക്കപ്പെട്ടു. രാജാവ് പറയുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ മത്തായി നന്നേ പണിപ്പെട്ടു. എങ്കിലും കയ്യാങ്ങ്യം കണ്ടു ഏകദേശം പിടി കിട്ടിയ മത്തായി യുറേക്കാ വിളി പോലെ ഉറക്കെ പറഞ്ഞു: <br />
<br />
<br />
"പെട്ടി തുറക്കിന്‍," അതാണ് രാജാവ് പറയുന്നത്...!<br />
<br />
<br />
വരിവരിയായി വെച്ച വെള്ളി കെട്ടിയ പെട്ടികള്‍ ഓരോരുത്തരായി തുറക്കാന്‍ തുടങ്ങി....<br />
<br />
<br />
ആദ്യം പിള്ള എടുത്തത് ഒരു മുട്ടന്‍ ചക്ക ആയിരുന്നു. പെട്ടി തുറന്നതിനു ശേഷം രാജാവിന്റെ മുഖം കണ്ടപ്പോള്‍ തുറക്കണ്ടായിരുന്നു എന്നു പിള്ളക്ക് തോന്നിപ്പോയി. അത്രയ്ക്കായിരുന്നു രാജാവിന്റെ മുഖത്തെ കടുപ്പം! പിള്ള മനസ്സില്‍ പറഞ്ഞു, എന്റെ കാര്യം പോക്കാണ്. രാജാവ് ഉദ്ദേശിച്ചത് ചക്ക അല്ലായിരുന്നു...! പിന്നെ വേറെ എന്തായിരിക്കും..!?<br />
അതിനിടെ തര്ജമക്കാരന് മത്തായി തന്റെ തടി സുരക്ഷിതമാക്കാന്‍ തന്റെ പെട്ടി തുറന്നു- അത് കണ്ടതും രാജാവിന്റെ മുഖം മണ്ഡരി ബാധിച്ച തേങ്ങയുടെത് പോലെ ഒരു വശത്തേക്ക് കോടി വിവര്‍ണ്ണമായി മത്തായിയുടെ മനസ്സും വയറും ഒരു പോലെ ആളി. ഇവന്മാരുടെ കയ്യില്‍ പൊട്ടാസ് തോക്ക് ഉണ്ട് അത് കൊണ്ട് തന്നെ പള്ളിയിലേക്ക് കറുത്ത പെട്ടിയിലാക്കി കൊണ്ട് പോകുന്നത് അയാള്‍ ഒരു ഞെട്ടലോടെ ഓര്‍ത്തു... അതിരിക്കട്ടെ, മത്തായി കൊണ്ട് വന്നത് വാഴക്കുല ആയിരുന്നു...! രത്നം മോഹിച്ച രാജാവിന് വാഴക്കുല...! ആ രാജാവ് മലയാളം അറിയുമായിരുന്നെങ്കില്‍ ഉറപ്പായിട്ടും മത്തായിയുടെ മുഖത്ത് നോക്കി നിന്റെ അമ്മേടെ തേങ്ങാക്കുല എന്ന് വിളിച്ചേനെ!<br />
വാഴക്കുലയും ചക്കയും അവര്‍ രണ്ടു പേരും കൊണ്ട് വന്നെങ്കിലും ക്ഷമിക്കാന്‍ രാജാവ് തയ്യാറായിരുന്നു. നായരുടെ പെട്ടി തുറന്നില്ല എങ്കില്‍... പക്ഷെ, നായര്‍ പെട്ടി തുറന്നു കഴിഞ്ഞു .... നായര്‍ അല്‍പ്പം കൂടി ഭേഷായിക്കോട്ടെ എന്നും കരുതി കുരുമുളകും തേങ്ങയും കൂടി എത്തിരുന്നു. രാജാവ് നിയന്ത്രണം വിട്ട് സിംഹാസനത്തിന്റെ കൈപ്പിടികളില്‍ ആഞ്ഞിടിച്ചു കൊട്ടാരം വിറച്ചു... മന്ത്രിമാര്‍ പിന്നോക്കം നിന്നു.... ഏതു നിമിഷവും തല വെട്ടാനെന്ന മട്ടില്‍ ഭടന്മാര് തയ്യാറായി നിന്നു.... എങ്കിലും രാജാവ് അവസാന പ്രതീക്ഷയെന്ന പോലെ പരീതിന്റെ മുഖത്തേക്ക് നോക്കി.... എപ്പോഴും ചിരിച്ചോണ്ട് നില്ക്കുന്ന പരീത് അപ്പോഴും രാജാവിനെ നോക്കി ചിരിച്ചു. തന്റെ പെട്ടി വളരെയധികം വെറ്റിലക്കറ പിടിച്ച പല്ല് കാട്ടി ഫുള്‍ ബ്രൈറ്റില്‍ പെട്ടിയിലേക്ക് കയ്യിട്ടു... പരീതിന്റെ കൈ ആ വലിയ പെട്ടിയുടെ അടിയിലേക്ക് നീണ്ടു പോയി... രാജാവ് ആഹ്ലാദഭാരിതനായി... അത്രയും അടിയില്‍ വളരെ ചെറിയ സാധനം.. അതെ അതു രത്നം തന്നെ ആയിരിക്കണം.... മരതകമോ പവിഴമോ..? അതോ വൈഡൂര്യം..?രാജാവ് ആകാംക്ഷ കൊണ്ട് എഴുന്നേറ്റ് നിന്നു... പെട്ടിയില്‍ നിന്നും പരീതിന്റെ കൈ... പണ്ടത്തെ കിണറില്‍ വെള്ളം കൊരാനെടുക്കുന്ന പാള വടി കണക്കെ ഉയര്‍ന്നു വന്നു....<br />
<br />
പക്ഷെ, <br />
സ്വതവേ പിശുക്കനായ പരീത് എടുത്തത് അടക്കയായിരുന്നു. വെറും നാല് അടക്ക! <br />
<br />
നല്ല ചുവന്ന നിറത്തിലുള്ള ഉണ്ടന് അടക്കകള്‍ രാജാവിന് നന്നേ ഇഷ്ട്ടപ്പെടുമെന്നു കരുതി മുഖത്തേക്ക് നോക്കിയപ്പോള്‍ അവിടെ നിന്നും കേട്ടത് ഒരു കല്പ്പനയായിരുന്നു: <br />
"ആരവിടെ... ഇന്ത്യയില്‍ നിന്നും നമ്മളെ അപമാനിക്കാന്‍ ഇവിടേയ്ക്ക് വന്ന ഈ ചെറ്റ പരിഷകളെ നാം ശിക്ഷക്ക് വിധേയനാക്കാന്‍ തീരുമാനിച്ചിരിക്കുന്നു." <br />
<br />
പിള്ളയും നായരും മത്തായിയും ഇത് കേട്ട് ഞെട്ടിത്തരിച്ചു... ശിക്ഷ! പൊട്ടാസ് തോക്ക്! <br />
<br />
രാജാവിന്റെ ശിക്ഷാ രീതി രാജസേവകനാല് അപ്പോള്‍ തന്നെ വിളംബരം ചെയ്യപ്പെട്ടു അതിങ്ങനെയായിരുന്നു...: ഇന്ത്യയില്‍ നിന്നും ലോകരാജ്യങ്ങളെ കീഴടക്കി സര്‍വ്വ ഭരണം നടത്തുന്ന നമ്മുടെ രാജാവിനെ വിലകൂടിയ രത്നങ്ങള്‍ കൊടുത്ത് സന്തോഷിപ്പിക്കുന്നതിനു പകരം, കാട്ടു വാസികള്‍ കഴിക്കുന്ന ചില അപൂര്‍വ്വ കായകള്‍ കൊണ്ട് വന്നു അപമാനിച്ച നാല് അപരിഷ്കൃതരായ ആളുകളെ അവര്‍ കൊണ്ട് വന്ന അതെ കായ് കനികള്‍ അവരവരുടെ ആസനത്തില്‍ തന്നെ അടിച്ചു കയറ്റാന്‍ ഉത്തരവ്...!<br />
<br />
ഉത്തരവ് കേള്‍ക്കേണ്ട താമസം പരീത് ചിരിക്കാന്‍ തുടങ്ങി.... കുറെ ഒക്കെ അടക്കിപ്പിടിച്ചു എങ്കിലും ചിരി പൊട്ടി... പക്ഷെ, മറ്റുമൂവരും<br />
പൊട്ടിപ്പൊട്ടിക്കരഞ്ഞു.... നായര്‍ തന്റെ ആസനത്തിലേക്ക് എങ്ങനെയായിരിക്കും ഈ എരിവുള്ള കുരുമുളകും തെങ്ങയുംകൂടി അടിച്ചു കയറ്റപ്പെടുക എന്നോര്‍ത്ത് ഭീതിയോടെ പിള്ളയെ നോക്കി പിള്ള കരയുകയായിരുന്നു എങ്ങനെ കരയാതിരിക്കും? അയാളുടേത് ചക്കയാണ്.... മുഴുത്ത ചക്ക! അതെ സമയം മൂപ്പെത്താത്ത വാഴക്കുലയും നോക്കി സര്‍വ്വവും നഷ്ട്ടപ്പെട്ടവനെ പോലെ മത്തായി ഇരുന്നു... പിന്നില്‍ ചിരിക്കുന്ന ഒച്ച കേട്ടാണ് അങ്ങോട്ട് മൂവരും നോക്കിയത്. പരീത് ചിരി നിര്‍ത്തിയിട്ടില്ല! ചിരിയോടു ചിരി !<br />
രാജാവ് കോപം കൊണ്ട് കത്തിജ്വലിച്ചു... രാജാവിന്റെ ശിക്ഷ കേട്ട് ഇത് വരെയാരും ചിരിച്ചിട്ടില്ല.... ചിരി പോയിട്ടൊരു പുഞ്ചിരി പോലും വരാന്‍ ആര്‍ക്കും ധൈര്യമില്ല....<br />
<br />
മത്തായി രാജാവിന് വേണ്ടി പരീതിനോട് ചോദിച്ചു "അല്ല, പരീതെ നീ എന്താ ചിരിക്കുന്നത്...!?"<br />
തന്റെ ചിരിയടക്കിക്കൊണ്ട് പരീത് നിഷ്കളങ്കമായി മറുപടി പറഞ്ഞു:<br />
ഒന്നൂല്ല്യാ ഇങ്ങളെ കാര്യം ഓര്ത്തിട്ടന്നെ... ഞമ്മക്ക് ഈ നാല് അടക്ക പഴം ഇരിയണ പോലെ അങ്ങോട്ട് പോകും...."<br />
<br />
ഉത്തരം കേട്ട് രാജാവിന്റെ മുഖത്തേക്ക് നോക്കി എന്തു പറയണം എന്നറിയാതെ മത്തായി നിന്നു...<br />
<br />
<br />
<br />
</div>Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com5tag:blogger.com,1999:blog-3261608645591037729.post-24089331648765509472012-02-19T06:31:00.000+05:302012-02-19T06:31:53.083+05:30തുടുത്ത മുല<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="http://1.bp.blogspot.com/-qGrOQJebtqI/T0BCRoU_5-I/AAAAAAAAE2w/ThCTCYkr7A8/s1600/article-2020938-0D3F88A300000578-737_634x534.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="269" src="http://1.bp.blogspot.com/-qGrOQJebtqI/T0BCRoU_5-I/AAAAAAAAE2w/ThCTCYkr7A8/s320/article-2020938-0D3F88A300000578-737_634x534.jpg" width="320" /></a></div>ഒരു മുല വേണമായിരുന്നു....<br />
നല്ല തുടുത്ത കൊഴുത്ത മുല....<br />
ഉറിഞ്ചി ക്കുടിക്കുമ്പോ മുലപ്പാല്‍ മാത്രം കിട്ടുന്ന മുല....<br />
എന്റെ കുഞ്ഞിനു തല പൂഴത്തിയുറങ്ങാന്‍ നല്ല മാംസളതയുള്ള മുല....<br />
<br />
ഇപ്പൊ, എന്റെ കുട്ടി രക്തമാണ് വലിച്ചു കുടിക്കുന്നത്...<br />
അതെ, എന്റെ രക്തം. നല്ല ചൂടുള്ളത്. നിറമുള്ളത്.... <br />
രക്തം കുടിച്ചു വലുതായിട്ട് ഒരിക്കല്‍ നിങ്ങളോട് അത് തന്നെ ചോദിക്കും-രക്തം- അതു ജീവിക്കാന്‍ വേണ്ടി മനുഷ്യന് ചിന്തുന്നതാണ്.... ചിലപ്പോ മണ്ണില്‍, ചിലപ്പോഴൊക്കെ ചിലരുടെ നെഞ്ചില്‍, <br />
മറ്റു ചിലപ്പോഴൊക്കെ ചിലരുടെ പുച്ഛം നിറഞ്ഞ മുഖത്തും. <br />
ഞാന്‍, എന്റെ കുഞ്ഞിന്റെ വായിലാണത് ചിന്തുന്നത്.... കൊഴുപ്പില്ലയെങ്കിലും അവനതു നന്നായി കുടിക്കുന്നുണ്ട്.... <br />
<br />
ഇന്നൊരു മുല കിട്ടിയില്ലെങ്കില്‍ നാളെ ഒരു പാട് മുലകളെ <br />
അവന് ചോദ്യം ചെയ്യും.... അവനറിയാം, സ്വന്തം അമ്മയുടെ മുല പോലും അവനോടു നീതി പുലര്‍ത്തിയിട്ടില്ലയെന്ന്.... നാളെ കൊള്ളക്കാരനെന്നൊരു പേരും വെച്ച്, ഈ മണ്ണിലൂടെ <br />
എന്റെയാണ്‍കുട്ടി കുറുവടിയുമായി മുതലോളിപ്പിച്ചു വെച്ചവരുടെ <br />
പിന്നാലെ പോകുമ്പോള്‍ ലോകത്തിനവന്‍ കള്ളനായിരിക്കാം... <br />
പക്ഷെ, <br />
എനിക്കവന് നീതിമാനാണ്-ഒരുപാട് കുഞ്ഞു വായകളിലേക്ക് അമൃത് പകരുന്ന മഹാനായ നീതിമാന്- ലോകം കാണാത്ത- ലോകം തിരിച്ചറിയാത്ത- <br />
ലോകം മുഴുവന്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന നീതിമാന്.... </div>Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com28tag:blogger.com,1999:blog-3261608645591037729.post-48388318194222725452012-01-15T02:20:00.000+05:302012-01-15T04:36:34.555+05:30ഓര്‍മ്മകളിലെ ഉണ്ണിയപ്പം<div dir="ltr" style="text-align: left;" trbidi="on"><span style="text-align: -webkit-auto;">കുട്ടിക്കാലത്ത് ഓര്‍ഫനേജിന്റെ മുമ്പിലൂടെയുള്ള റോഡില്‍ കൂടി </span><br />
<br />
<span style="text-align: -webkit-auto;">ദിവസവും വെള്ള താടിയുള്ള ഒരു വൃദ്ധന് വരുമായിരുന്നു. അയാളുടെ കൈകളിലെ വെളുത്തു ചുളുങ്ങിയ തൊലിയില്‍ല്‍ ഇളം പച്ച നിറത്തില്‍ വൃക്ഷ ശിഖിരങ്ങള്‍ പോലെയുള്ള ഞരമ്പുകള്‍ എനിക്കന്നു വല്ലാതെ കൌതുകം സമ്മാനിച്ചിരുന്നു.</span><br />
<br />
<span style="text-align: -webkit-auto;">മിക്ക ദിവസങ്ങളിലും രാവിലെ ഞാന്‍ അയാളെയും നോക്കി ഗെയ്റ്റിന്റെ കമ്പിയില്‍ പിടിച്ചു ദൂരേക്ക് നോക്കി നില്ക്കും.... </span><br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdyN8jH0u27DfvU5POhSgRnVBvOFMuC8lN_O8aJUGhU6uqvAk_E52fwIIs5yjQKZXCvyJMQPpVADP8sI3PqVjiXij3gIMF6lkjrj-cnQO7DGqgc0NmCTsJ5QS2GVpoL_ysmoA0-i-W9C8/s1600/childhood-memories.jpg" style="text-align: -webkit-auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdyN8jH0u27DfvU5POhSgRnVBvOFMuC8lN_O8aJUGhU6uqvAk_E52fwIIs5yjQKZXCvyJMQPpVADP8sI3PqVjiXij3gIMF6lkjrj-cnQO7DGqgc0NmCTsJ5QS2GVpoL_ysmoA0-i-W9C8/s640/childhood-memories.jpg" /></a><br />
<br />
<br />
<span style="text-align: -webkit-auto;">ആ സ്ഥാപനത്തിലെ ഏറ്റവും ഇളയ കുട്ടി ആയിരുന്നത് കൊണ്ടാണോ എന്നറിയില്ല, അയാള്‍ എനിക്ക്എല്ലാ ദിവസവും പലഹാരങ്ങള്‍ കൊണ്ട് വരും.... </span><br />
<br />
<br />
<br />
<br />
<span style="text-align: -webkit-auto;">പോകാന്‍ നേരത്തു പേര് ചോദിച്ചാല്‍ ആ വെള്ള അപ്പൂപ്പന് താടി' തടവിക്കൊണ്ട് പറയും- </span><br />
<br />
<span style="text-align: -webkit-auto;">നിന്റെ വെല്ല്യുപ്പ ആണ് മോനെ..." </span><br />
<br />
<span style="text-align: -webkit-auto;">അപ്പൊ നിഷ്കളങ്കതയോട് കൂടി ഞാന്‍ വീണ്ടും ചോദിക്കും, </span><br />
<br />
<span style="text-align: -webkit-auto;">"അതല്ല, ശരിക്കും പേര് പറ". </span><br />
<br />
<span style="text-align: -webkit-auto;">അപ്പൊ ഗെയ്റ്റിനുള്ളില്‍ കൂടി കൈകടത്തി എന്റെ മൂക്ക് പിടിച്ചു പതിയെ തടവിക്കൊണ്ട് പറയും: </span><br />
<br />
<span style="text-align: -webkit-auto;">"നീ എന്നെ ഇപ്പോഴും വിളിക്കുന്നത് തന്നെ എന്നെ വിളിച്ചാല്‍ മതി. എന്നെ അങ്ങനെ വിളിക്കാന്‍ നീ മാത്രമേ ഉള്ളൂ മോനെ..." </span><br />
<br />
<span style="text-align: -webkit-auto;">അപ്പോള്‍ ഞാന്‍ കളിയോടെ വിളിക്കും: "വെല്ല്യുപ്പാ...." എന്ന് . </span><br />
<br />
<span style="text-align: -webkit-auto;">ആ സമയം വല്ലാത്തൊരു സ്നേഹത്തോടെ അയാള്‍ എന്നെ തടവിക്കൊണ്ടിരിക്കും.... തലയിലും മുഖത്തും തോളത്തുമെല്ലാം അയാളുടെ കൈകള്‍ എന്നില്‍ സ്നേഹം പടര്‍ത്തുമ്പോള്‍ പെട്ടെന്ന് എനിക്കെന്റെ ഉപ്പയെ ഓര്‍മ്മ വരും. അപ്പൊ പതിയെ മുഖം കറുത്ത്, ചിണുങ്ങി ചിണുങ്ങി..., ചുണ്ട് മലച്ചു ഏങ്ങിയേങ്ങി കരയാന്‍ തുടങ്ങും.... എനിക്കയാളെ കെട്ടിപ്പിടിക്കണമെന്നു തോന്നും പക്ഷെ, അതൊരിക്കലും നടക്കാത്ത സ്വപ്നമായിരുന്നു...</span><br />
<br />
<br />
<br />
<br />
<span style="text-align: -webkit-auto;">അന്ന് ആ അപ്പൂപ്പന് കൊണ്ട് വരുന്ന പലഹാരങ്ങളില്‍ എനിക്കേറ്റവും ഇഷ്ട്ടം ഉണ്ണിയപ്പം ആയിരുന്നു... ഇപ്പോഴും ഉണ്ണിയപ്പം കണ്ടാല്‍ എനിക്കയാളെ ഓര്‍മ്മ വരും... എന്തിന്, ചെറിയ കുട്ടികളെ കാണുമ്പോള്‍ ഞാന്‍ ഒരു ചെറിയ കുട്ടി ആയിപ്പോകുന്നത് പോലും ഹൃദയം നിറയെ സ്നേഹവുമായി നടക്കുന്ന അയാള്‍ കാരണമാണെന്നു എനിക്ക് തോന്നാറുണ്ട്.... </span><br />
<br />
<br />
<br />
<br />
<br />
<br />
<br />
<span style="text-align: -webkit-auto;">കാലം ഉരുട്ടി വിട്ട പ്രായത്തിന്റെ എണ്ണങ്ങള്‍ എന്നെ എവിടെയോ എത്തിച്ചിരിക്കുന്നു....</span><br />
<br />
<span style="text-align: -webkit-auto;">അന്നത്തെ ആ ചെറിയ കുട്ടി സ്വപ്നം പോലും കാണാത്ത ഇരുണ്ടതും ചിലപ്പോഴൊക്കെ പ്രകാശമാനമായതുമായ വഴികളിലൂടെ, നടന്നു നടന്നു അവസാനം ഞാനിപ്പോള്‍ ഓര്‍മ്മകള്‍ കൊയ്ത്തു കൊണ്ടിരിക്കുകയാണ്.... വിതച്ചതെന്നെന്നോര്‍മ്മയില്ലെങ്കിലും ഞാനത് കൊയ്തുകൊണ്ടേയിരിക്കുകയാണ്..</span><br />
<br />
<br />
<br />
<br />
<br />
<br />
<br />
<span style="text-align: -webkit-auto;">മറന്നതല്ല, ആ പ്രായത്തില്‍ അതൊന്നും ഓര്‍ത്തു വച്ചിരുന്നില്ല... കണ്ണൂര്‍ ആണെന്ന് മാത്രം അറിയാം... ഓടിട്ട ആ സ്ഥാപനതിനടുത്തു ഒരു പ്രസ് കൂടിയുണ്ടായിരുന്നു... അതിന്റെ പിന്‍ഭാഗത്താണ് ഞാന്‍ എല്‍ കെ ജി യും യു കെ ജിയും ഒന്നാം ക്ലാസും പഠിച്ച ഇംഗ്ലീഷ് മീഡിയം സ്കൂള്‍... അവിടെ രണ്ടു വെള്ള അമ്ബാസിഡര്‍ കാറുകള്‍ ഉണ്ടായിരുന്നു... രണ്ടുമൂന്നു ആംബുലന്‍സുകളും. പിന്നെ ഒരു ഓര്‍മ്മയുള്ളത് അക്കാലത്ത് ഏതോ തിരഞ്ഞെടുപ്പിലെ ഉച്ചഭാഷിണിയുടെ ശബ്ദരേഖയാണ് : "നമ്മുടെ സ്ഥാനാര്‍ഥി ഇ അഹമ്മദിനെ വിജയിപ്പിക്കുക " ഇത്ര മാത്രമേ ഓര്‍മ്മയുള്ളൂ... ഇ. അഹമ്മദ് കണ്ണൂരില്‍ മത്സരിച്ചിട്ടുണ്ടോ എന്ന് തന്നെ എനിക്കറിയില്ല. ആ ഉച്ചഭാഷിണി വേറെ എവിടുന്നെങ്കിലും ഓര്‍മ്മകളില്‍ കയറിക്കൂടിയതാണെങ്കിലോ? എല്ലാ ഓര്‍മ്മകളുമിപ്പോള്‍ പണ്ടെന്നോ കുളത്തില്‍ വീണു പോയ സ്വര്‍ണക്കമ്മല്‍ പോലെയാണ് തോന്നുന്നത്... ഓര്‍മ്മകളുടെ ഓളങ്ങള്‍ക്കിടയിലെവിടെയോ അത് വെയില് തട്ടി തിളങ്ങുന്നത് ഞാന്‍ കാണുന്നുണ്ട്.... പക്ഷെ, മുങ്ങിയെടുക്കാന്‍ നോക്കുമ്പോ അതെനിക്കു കിട്ടുന്നേയില്ല.... കമ്മല്‍ കിട്ടാത്തതില്‍ പിണങ്ങിയ ആ പഴയ കളിക്കൂട്ടുകാരിയുടെ മുഖത്ത് കണ്ട സങ്കടത്തിന്റെ അതേ ഭാവം തന്നെയാണോ എന്റെ ഹൃദയത്തിന് ഇന്നും അനുഭവപ്പെടുന്നത്?</span><br />
<br />
<br />
<br />
<br />
<br />
<span style="text-align: -webkit-auto;">ഇന്നും എന്റെ നനുത്ത ഓര്‍മ്മകളുടെ ഭാരം പേറുന്ന ആ കെട്ടിടം ഇപ്പോള്‍ എവിടെയാണെന്ന് പോലും എനിക്കറിയില്ല... ആ അപ്പൂപ്പന് ഇന്ന് ജീവിച്ചിരുപ്പുണ്ടോ എന്നും എനിക്കറിയില്ല...</span><br />
<br />
<span style="text-align: -webkit-auto;">എന്നാലും,</span><br />
<br />
<span style="text-align: -webkit-auto;">എന്റെ സ്വപ്നങ്ങളില്‍ ഞാന്‍ അവിടെ ഇന്നും പോകാറുണ്ട്...</span><br />
<br />
<span style="text-align: -webkit-auto;">എന്നിട്ട് അവിടുത്തെ മുറ്റത്തെ മണലില്‍ ജീവിതത്തില്‍ ഇത് വരെ പഠിക്കാത്ത അക്ഷരങ്ങള്‍ വിരല്‍ കൊണ്ട് എഴുതിപ്പടിക്കും...</span><br />
<br />
<span style="text-align: -webkit-auto;">വിശക്കുമ്പോ, അപ്പൂപ്പന് കൊണ്ട് വരുന്ന ഉണ്ണിയപ്പത്തിന്റെ രുചിയോര്‍ത്തു വെള്ളമിറക്കും.... </span><br />
<br />
<br />
<span style="text-align: -webkit-auto;">പിന്നെ, പഴയ ഗേറ്റും പിടിച്ചു ഞാന്‍ ആ അപ്പൂപ്പനെ കാത്തിരിക്കും.... </span><br />
<br />
<br />
<br />
<br />
<span style="text-align: -webkit-auto;">എന്നിട്ട് കുട്ടിക്കാലത്തെ പോലെ കൊഞ്ചലോടെ പറയും, ന്റെ അപ്പൂപ്പന് ഇന്ന് വരൂലെ...?</span><br />
<br />
<br />
<br />
<br />
<span style="text-align: -webkit-auto;">എല്ലാ ഓര്‍മകളും സംഗമിക്കുന്ന ആനിമിഷത്തിനു വേണ്ടി </span><br />
<br />
<span style="text-align: -webkit-auto;">എന്റെ ആത്മാവ് ഞാനറിയാതെ കൊതിക്കാറുണ്ട്... </span><br />
<br />
<span style="text-align: -webkit-auto;">അത് ഒരു പക്ഷെ, ആത്മാവിന്റെ തേങ്ങലായിരിക്കാം..... </span><br />
<br />
<span style="text-align: -webkit-auto;">അല്ലെങ്കില്‍ തളിരിനെ തഴമ്പാക്കിയതിന് കാലത്തിനോടുള്ള </span><br />
<br />
<span style="text-align: -webkit-auto;">വാശിയും വേദനയും കലര്‍ന്ന ഒരു തരം ഗദ്ഗദമായിരിക്കാം....</span> </div>Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com4tag:blogger.com,1999:blog-3261608645591037729.post-73058527526250280072011-12-24T03:21:00.000+05:302012-01-15T03:32:56.012+05:30മരണം<div dir="ltr" style="text-align: left;" trbidi="on"><br /><div class="separator" style="clear: both; text-align: center;"><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8isvzGgva-T70eEsVzL-SLya7mlssO_ES0MVgz8eFLlu11VWKG7Z4X8aqJdaIAzu4YBEZldqzVofny9zDxxQkJq4X0mv27jpgvApm6AEVx1zOcUcReVryXKLcmnJyNVkwg78IxtUKAFk/s1600/alone_in_the_dark.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8isvzGgva-T70eEsVzL-SLya7mlssO_ES0MVgz8eFLlu11VWKG7Z4X8aqJdaIAzu4YBEZldqzVofny9zDxxQkJq4X0mv27jpgvApm6AEVx1zOcUcReVryXKLcmnJyNVkwg78IxtUKAFk/s1600/alone_in_the_dark.jpg" /></a></div><br /><br /><br />അയാള്‍ തീര്‍ത്തും അസ്വസ്ഥന്‍ ആയിരുന്നു. മുറിയിലേക്ക് കയറും മുമ്പ് തന്നെ കട്ടിയുള്ള ഡോര്‍ ഗ്ലാസ്സില്‍ ആരും ശ്രദ്ധിക്കാത്ത വിധത്തി അയാളൊന്നു പാളി നോക്കി കുഴപ്പമെന്തെങ്കിലും...? ഇല്ല. നെറ്റി നന്നായി വിയര്‍ത്തിട്ടുണ്ട്. ആ വിയര്‍പ്പ് ചാലുകള്‍ നേരത്തെയിട്ട പൌഡറില് കലര്‍ന്ന് മുഖം വികൃതമാവുമോ... ഹേയ് ... അല്പ്പമല്ലേ ഇട്ടുള്ളൂ... പോക്കറ്റില്‍ ടവ്വല്‍ തപ്പിയപ്പോള്‍ അത് ബാഗിലാണെന്നോര്‍ത്തു. അങ്ങനെ തന്നെ ഇരിക്കട്ടെ. ശീതീകരിച്ച ആ മുറിയില്‍ പതുപതുപ്പുള്ളതും ക്രീം നിറത്തിലുമായി ക്രമീകരിച്ച സോഫകളുടെ ഒരു വശത്ത് അയാളും സ്ഥാനമുറപ്പിച്ചു. കുറച്ചു പേരെ എത്തിയിട്ടുള്ളൂ എന്ന് തോന്നുന്നു. ഒരു പക്ഷെ.... ഇന്നലെ ഓര്‍ത്തോര്‍ത്തു ഡയറിയില്‍ എഴുതി വെച്ച കണക്കുകള്‍ നോക്കുമ്പോള്‍ നാല്പത്തി ഒന്നാമത്തെ ഇന്റര്‍ വ്യുവും ഇന്നത്തോടെ താന്‍ നേരിടുമെന്ന് ഒരു നേര്‍ത്ത നിസംഗതയോടെ അയാള്‍ ഓര്‍ത്തു. <br /><br />"നീ രക്ഷപ്പെടും പ്രസാദേ, ഓരോരോ പരീക്ഷകള്‍ കഴിയും തോറും നീ കൂടുതല്‍ കൂടുതല്‍ യോഗ്യതയുള്ളവനായിതീരുകയാണ് "ശശി മാഷുടെ വാക്കുകള്‍ മനസ്സില്‍ ഒരു ആശ്വാസം പോലെ തോന്നി. <br /><br /><br /><br />പഴയ വൃത്തികെട്ട ചിന്തകളില്‍ നിന്നും രക്ഷപ്പെടാനായി അയാള്‍ പരിസരം വീക്ഷിച്ചു. കൌണ്ടറില്‍ ഇരിക്കുന്ന പെണ്ണിന്റെ അഹങ്കാരവും വശ്യതയും കലര്‍ന്ന ഫോണ്‍ സംസാരം ആ മുഖത്തിനോട്ടും ചേരില്ലെന്ന് തോന്നി. അവളുടെ കാതില്‍ ഞാന്നു കിടക്കുന്ന നീളന്‍ കമ്മല്‍ നന്നായി പെര്‍ഫോമന്‍സ് ചെയ്യുന്നുണ്ട്. സൈഡിലെ വാര്‍ന്നു വെക്കാന്‍ മറന്നു പോയ മുടി ചെവിക്കരികിലെ നനുത്ത രോമങ്ങളെ ഇക്കിളിപ്പെടുത്തുന്നുണ്ടോ? ഛെ, താന്‍ എന്തൊക്കെയാണ് ചിന്തിക്കുന്നത്! പെണ്ണ് നശിച്ച വര്‍ഗം. ആദം അറിയാതെ കഴിച്ച പഴത്തിന്റെ അതേ രുചിയും സൌന്ദര്യവുമാണതിന്. പറിച്ചാലും രുചിച്ചാലും കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. അതെ കുറിച്ച് ആലോചിക്കുകയേ ചെയ്യരുത്. മറ്റിടങ്ങളിലേക്ക് അയാളുടെ കണ്ണുകള്‍ ആര്‍ക്കോ വേണ്ടി നോക്കി. ആളു കൂടിയോ? കൂടിയിട്ടുണ്ട്. ജോലി കിട്ടില്ലേ? കൂട്ടം കൂടിയും ഒറ്റപ്പെട്ടും നില്ക്കുന്ന യുവാക്കളുടെ ആരുടേയും കണ്ണിലേക്ക് നോക്കാനുള്ള ധൈര്യം തോന്നിയില്ല. പരിചയപ്പെടാനുള്ള പുഞ്ചിരി ചിലരൊക്കെ തൊടുത്തു വിട്ടുവെങ്കിലും ദ്രിഷ്ട്ടി മാറ്റി കണ്ടില്ലെന്ന ഭാവത്തില്‍ വേറെയെവിടെക്കോ നോക്കിക്കളഞ്ഞു. എല്ലാവരും സന്തോഷത്തിലാണെന്ന് തോന്നി ഇടയ്ക്കിടെ അടക്കിപ്പിടിച്ച പൊട്ടിച്ചിരികളും കുശുകുശുക്കലും കേള്‍ക്കാം. ഒരുപാട് അത്തറകളുടെയും സുഗന്ധ സ്പ്രേകളുടെയും മണം കലര്‍ന്ന് ആ മുറി വിങ്ങി തുടങ്ങിയിരുന്നു. അരികു ഭാഗത്തെ ചില്ലിട്ട ജനലിലൂടെ പാലക്കാടന്‍ മീന വെയിലിലേക്ക് നോക്കിയപ്പോള്‍ അയാളുടെ മനസ്സില്‍ ഒരു പാട് ചിന്തകളുടെ പൊടിക്കാറ്റടിച്ചു. <br /><br />ഇവരൊക്കെ എന്ത് കൊണ്ടാണ് ഇങ്ങനെ ചിരിക്കുന്നത്? എങ്ങനെയാണ് ഇവര്‍ക്ക് ചിരിക്കാന്‍ കഴിയുന്നത്. മനസ്സ് തുറന്നു ചിരിച്ചിട്ട് എത്രനാളായി എന്നയാള്‍ ഓര്‍ത്തു നോക്കി. ഓ.. എന്തിനാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്? തന്നെപ്പോലെ തന്നെ ആയിരിക്കുമോ എല്ലാരും? അവര്‍ക്ക് സന്തോഷിക്കാന്‍ ഒരു പാട് കാരണങ്ങള്‍ കാണും. താനും ഇന്നലെ സേതുക്കാന്റെ കടയുടെ സൈഡിലെ തിണ്ണയിലിരിക്കുമ്പോള്‍ പൊട്ടി ചിരിച്ചിട്ടില്ലേ? പിന്നെന്താണ് കുഴപ്പം? ശരിയാണ്. ഇന്നലെ താന്‍ നന്നായി ചിരിച്ചു. എന്തായിരുന്നു അത്? <br /><br /><br /><br />മമ്മി. അവനൊരു സംഭവം തന്നെയാണ്. സംഭവമോ? പ്രസ്ഥാനം എന്നെ പറയാവൂ എന്നാണു രമേഷിന്റെ വാദം. തന്റെ വായ ചിരിച്ചതിനു എന്തായാലും അവനാണ് കാരണക്കാരന്‍. തെക്കെപാടത്തു അമ്പലപ്പരിപാടിക്ക് കമ്പവലി മല്‍സരം നടക്കുമ്പോഴായിരുന്നു അത്. മൈക്കിലൂടെ വിജയിച്ചവരുടെയും പരാജയപ്പെട്ടവരുടെയും ലിസ്റ്റ് രാജേട്ടന്റെ മകന് സന്തോഷ് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മമ്മി പതുക്കെ അടുത്ത് ചെന്ന് ചെവിയില്‍ ഒരു സ്വകാര്യം പറഞ്ഞുവത്രേ... ഒരു നൂറു രൂപ സന്തോഷിന്റെ പോക്കറ്റില്‍ മമ്മി നിക്ഷേപിക്കുന്നതിന് കോഴി കൊയക്കാന്റെ മകന് അഷറഫ് സാക്ഷിയാണ്. അപ്പൊ തന്നെ അവന് മമ്മിയോടു ചോദിക്കുകയും ചെയ്തു, എന്തിനാ നൂറു കൊടുത്തത് എന്ന്. അതിനു മമ്മി മറുപടി പറഞ്ഞില്ലെങ്കിലും സംഗതി അപ്പൊ തന്നെ വെളിച്ചത്തായി. അടുത്ത നിമിഷം മൈക്കിലൂടെ സന്തോഷിന്റെ ഘടോര ശബ്ദത്തില്‍ അറിയിപ്പ് വന്നു: "പൊറ്റമ്മല്‍ വീട്ടില്‍ കുഞ്ഞഹമ്മദിന്റെ മകന് മമ്മിയുടെ പേര് മുഹമ്മദ് എന്ന് മാറ്റിയതായി അറിയിക്കുന്നു. ഇനി മുതല്‍ മമ്മിയെ മമ്മി എന്ന് വിളിക്കരുത് എന്ന് ഇതിനാല്‍ താല്പര്യപ്പെടുന്നു" - രസം അവിടെയല്ല, അറിയിപ്പ് തീര്‍ന്നിട്ടുമില്ല അടുത്തത് ഒരു ചോദ്യമായിരുന്നു - "ഇങ്ങനെ പോരേ മമ്മീ?" മൈക്ക് ഓഫ് ആക്കാന്‍ മറന്നതോ മനപ്പൂര്‍വ്വം മറന്നതോ ആണ് വിഷയം. രമേഷിന്റെ കഥ പറച്ചില് കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ മൂന്നു പേരും ചിരിച്ചു ചിരിച്ചു വയറൂവേദനയെടുത്തു. <br /><br /><br /><br />അത് പോലുള്ള നിമിഷങ്ങള്‍ സമ്മാനിക്കുന്ന സുഹൃത്തുക്കള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ തന്റെ ബലിച്ചോറ് എന്നേ കാക്ക കൊത്തിയേനെ. എന്നാലും ആത്മഹത്യ എന്ന് ചിന്തിക്കുന്നത് തന്നെ തെറ്റാണ് എന്നാണു അഷറഫ് ഒരിക്കല്‍ പറഞ്ഞത്. അവരുടെ മതത്തില്‍ അതിനു മാപ്പില്ലാത്ത ശിക്ഷയാണത്രേ പരലോകത്ത് നിന്നും ലഭിക്കുക. മരണം എന്നത് വല്ലാത്തൊരു പ്രതിഭാസം തന്നെയാണ്. ഒരിക്കലും രുചിച്ചു നോക്കി പിന്നീടൊന്നു കൂടി രുചിക്കാന്‍ പറ്റാത്ത അപൂര്‍വ്വ വിഭവം. അതിനപ്പുറം എന്തൊക്കെയോ നിഗൂഡതകള്‍ മറഞ്ഞിരിപ്പുണ്ട്. മോഹിപ്പിക്കുന്ന സുഖസൗകര്യങ്ങളുള്ള സ്വര്‍ഗം, എത്ര വേദനിചാലും മരിച്ചാലും മരിക്കാന്‍ അനുവദിക്കാത്ത നരകം, മാലാഖമാര്‍, ചെകുത്താന്മാര്, കോടാനു കോടി മനുഷ്യരുടെ ആത്മാക്കള്‍, എല്ലാം കൂടി ഒരു ഭയങ്കരന്‍ ലോകം. അത് ഭരിക്കുന്നതോ സര്‍വ്വം കയ്യിലൊതുക്കി വെച്ചിരിക്കുന്ന ദൈവം എന്ന പരമാധികാരി.<br /><br /><br /><br />ഇതൊക്കെ സത്യമാണോ? പണ്ടാരമടങ്ങാന്‍ ഒന്ന് ചാകാനും സമ്മതിക്കാത്ത ലോകത്താണ് താന്‍ വന്നു പെട്ടിരിക്കുന്നത് എന്ന് തോന്നിപ്പോവുന്നു. പണ്ടെങ്ങോ വായിച്ച കഥയിലെ ഒരു കുള്ളന്‍ കഥാപാത്രം എവിടെയോ എത്തിപ്പെടുന്ന പോലെ താനും എത്തിപ്പെട്ടതായിരിക്കാം. എന്നിട്ട് അവിടെ നമ്മുടെ പഴയ ഓര്‍മ്മകളൊക്കെ മായിച്ചു കളയും എന്നിട്ട് ആരുടെയൊക്കെയോ അടുത്ത് കൊണ്ട് പോയി ഇട്ടിട്ടു മനസ്സില്‍ തോന്നിപ്പിക്കും, ഇതാണ് നിന്ന്റെ അമ്മ, ഇതാണ് അച്ഛന്. അങ്ങനെയങ്ങനെ... എന്നിട്ട് ആ വികൃത ലോകത്തില്‍ ആര്‍ക്കൊക്കെയോ വേണ്ടി നമ്മള് വേദനിക്കുന്നു. ആരൊക്കെയോ നമ്മളെ പഴിക്കുന്നു.... <br /><br />യഥാര്‍ത്ഥത്തില്‍ ഞാന്‍ ഏതോ നാട്ടിലെ രാജ കുമാരനോ മറ്റോ ആയിരിക്കണം. എവിടെയോ വേട്ടയാടാന്‍ പോയപ്പോള്‍ ഏതോ സ്വാമിയുടെ ശാപം കിട്ടി. അതല്ലെങ്കില്‍ ഏതോ അത്ഭുതക്കനി കഴിച്ചു. അതോടെ താന്‍ ഏതോ ലോകത്തു എത്തിപ്പെട്ടു പോയി... ഒരിക്കല്‍ താന്‍ ഈ നശിച്ച ലോകത്ത് നിന്ന് ഓടി രക്ഷപ്പെടും. എന്നിട്ട് തന്റെ രാജ്യം അഭിമാനത്തോടെ ഭരിക്കും.<br /><br />എ പി പ്രസാദ്..... എ പി പ്രസാദ്....<br /><br />എവിടുന്നോ ആരോ വിളിക്കുന്നുണ്ടോ? എവിടെയാണ് ഞാന്‍.... ഞെട്ടി കണ്ണ് തിരുമ്മി ചുറ്റിനും നോക്കിയപ്പോള്‍ എല്ലാവരും കൂടി ചിരിക്കുന്നു. രാജാവായ എന്റെ പരിവാരങ്ങളോ? ഒരിക്കലുമല്ല. എല്ലാവരും ഷര്‍ട്ടുകള്‍ ഇന്‍സൈഡ് ചെയ്തു നില്ക്കുന്നു. പെട്ടെന്ന് പരിസര ബോധം വന്നു. ഇന്റര്‍വ്യു വിനു അകത്തേക്ക് ചെല്ലാനുള്ള വിളിയാണ്. ഞാന്‍ എന്തൊരു മനുഷ്യനാണ് ! ഏതോ സ്ഥലത്തെ ഏതോ മുറിയില്‍ മയങ്ങുന്നോ? അതും ഇന്റര്‍വ്യൂവിനു വന്നിട്ട്? ട്രെയിനില്‍ വന്നാ മതിയായിരുന്നു. ബസ്സില്‍ വന്നിട്ടായിരിക്കും ഭയങ്കര ക്ഷീണം. പെട്ടെന്ന് മുഖം തുടച്ചു അകത്തേക്ക് ചെന്നു. <br /><br /><br /><br />ഇതെന്തൊരു ഇന്റര്‍വ്യു ആണ്! ഒറ്റ ചോദ്യങ്ങള്‍ ചോദിച്ചില്ല! പുറത്തേക്കിറങ്ങുമ്പോള്‍ അയാള്‍ ചിന്തിച്ചു. പേര് ചോദിച്ചു. സ്ഥലവും. ഇനി ഇതിന്റെ ഇവംമാര്‍ വേറെ വല്ല തട്ടിപ്പും നടത്തുന്നുണ്ടോ? ആര്‍ക്കറിയാം. ഈ ലോകം വല്ലാത്തൊരു ലോകമാണ്. പെട്ടെന്ന് നേരത്തെ കണ്ട സ്വപ്നം മനസ്സിലേക്ക് വന്നു. അതേ. ഇത് ഞാന്‍ ഏതോ ശാപം കാരണം എത്തിപ്പെട്ട നശിച്ച ലോകം തന്നെയായിരിക്കും. ആ സ്ഥാപനത്തിന്റെ പടിയിറങ്ങുമ്പോ വാച്ച്മാനെ പോലെ ഒരാള്‍ ചിരിച്ചു കാണിച്ചു. മാന്യത വിചാരിച്ചു തിരിച്ചു ചിരിച്ചപ്പോള്‍ അയാള്‍ ഒരു ചോദ്യം, മോന്റെ വീട് എവിടെയാ? ഇനി ഇയാളോടും പറയണോ ഊരും പേരും. നാശം ചിരിക്കണ്ടായിരുന്നു. അഡ്രസ് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു എന്റെ ഭാര്യവീട് അവിടെ തന്നാ മോനേ... ആ വായനശാലെടെ അടുത്ത്... അറിയുന്ന സ്ഥലമാണ്. എന്തോ അയാള്‍ വല്ലാത്ത പരിചയം കാണിച്ചു. നാട്ടിലുള്ള ഒരാള്‍ പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിന്നും കാണുന്ന ഒരു പ്രതീതി അയാള്‍ക്ക് തന്നോട് തോന്നിക്കാണും. തനിക്കും ആ ഒരു സുഖം തോന്നുന്ന പോലെ തോന്നി.<br /><br />പോരാന്‍ നേരത്ത് അയാള്‍ പറഞ്ഞു : മോനേ, സ്നേഹം കൊണ്ട് പറയുവാ... ഇവിടേക്കുള്ള ആളുകളെ ഒക്കെ എടുത്തു കഴിഞ്ഞു. ഇതൊക്കെ വെറും വേഷം, കെട്ടല്ലേ.... മോന് വേറെ വല്ലയിടത്തും നോക്ക്. വല്ല നേതാക്കന്മാരെയും പിടിച്ചാല്‍ കാര്യം നടക്കും കുറച്ചു തുട്ട് കൊടുക്കേണ്ടി വരും.മോന് ഒരു അന്‍പതിനായിരം ഒപ്പിക്കയാണേല്‍ ഞാന്‍ ഇവിടെ തന്നെ.... <br /><br />"വേണ്ട" മുഴുമിപ്പിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല. <br /><br />"എന്നാ ശരി ചേട്ടാ...." അയാളുടെ അടുത്ത് നിന്നും അകലാന്‍ വേണ്ടി വലിഞ്ഞു നടന്നു... <br /><br /><br /><br />നാശം... ഈ പണം കണ്ടു പിടിച്ചവനെ ആദ്യം കൊല്ലണം. പണം... പണം... ചെകുത്താന്റെ നികൃഷ്ട്ട കാഷ്ട്ടം തന്നെയായിരിക്കാം പണം. എല്ലാം എല്ലാര്ക്കും യാതെഷ്ട്ടം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ലോകം ഉണ്ടാകും..? ഒരു പക്ഷെ, തന്റെ സ്വപ്നത്തില്‍ കണ്ട തന്റെ രാജ്യം അങ്ങനെയായിരിക്കണം. ഇനി തിരിച്ചു വീട്ടിലേക്കു പോകുന്ന കാര്യം ഓര്‍ത്തു ആകെ ഉല്‍ക്കണ്ഠയായി. വീട്. ശരിക്കും തന്റെ വീട് ആയിരിക്കുമോ അത്? മീനു? അതേ മീനുവും ഒരു പക്ഷെ, തന്റെ കൂടെ വന്നതായിരിക്കും. എന്തൊരു സ്നേഹമാനവള്‍ക്കെന്നോട്! ഒരു അച്ഛന് എന്ന് പറയുന്ന ഒരാള്‍ ഉണ്ട്. എവിടെയോ... എവിടെയോ ആണ്. വരുമോ?അറിയില്ല. എന്തിനാണ് ഇയാള്‍ എന്റെ മാതാവെന്ന് പറയപ്പെടുന്ന സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണം നിക്ഷേപിച്ചത്? കുറെ മക്കളെ സൃഷ്ട്ടിക്കാനോ? അതോ തന്നില്‍ കെട്ടിക്കിടക്കുന്ന ഭ്രാന്തന് വെള്ളത്തിന്റെ അളവ് കുറയ്ക്കാനോ? നാശം തന്നെ. താനെന്തൊരു ലോകത്താണ്! ഇല്ലാപ്പാട്ട് പാടുന്ന ഒരു തള്ള(?). ആ തള്ളയുടെ കയ്യില്‍ നിന്നും പിടിച്ചു പറിച്ചു പണം തട്ടുന്ന സഹോദരന്(?) മറ്റൊരുത്തന് മുഴു വട്ട്. ഒരു പെണ്‍കുട്ടിയും. അവള് ഒരു പക്ഷെ എന്നേ സ്നേഹിക്കാന്‍ വേണ്ടി മാത്രം ജനിച്ചവളായിരിക്കാം. <br /><br /><br /><br /><br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhygUMv3yyT8USc3YGKLPEON8KwB3yXc9Hig6K2_BMdQOa1RXZLbrJQWrFeIWuRXp3BOTwDsxkGxut3vEM9OIMlVA4sb1gWVw3JYoKq-GkdhQHW41iEHLMwpaxfZUXD1L1h4yKAP_r70eA/s1600/RAIL.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="416" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhygUMv3yyT8USc3YGKLPEON8KwB3yXc9Hig6K2_BMdQOa1RXZLbrJQWrFeIWuRXp3BOTwDsxkGxut3vEM9OIMlVA4sb1gWVw3JYoKq-GkdhQHW41iEHLMwpaxfZUXD1L1h4yKAP_r70eA/s640/RAIL.jpg" width="640" /></a>ആലോചിച്ചു ആലോചിച്ചു റെയില്‍വേ ഗേറ്റിനു അടുത്തെത്തി. സമയം സന്ധ്യയായിരിക്കുന്നു. അപ്പൊ ഒരു ബുദ്ധി തോന്നി. അടുത്ത സ്റ്റേഷന് വരെ നടക്കാം... പോയിട്ട് തിരക്കൊന്നും ഇല്ലല്ലോ... ഈ റെയില്‍ പാളത്തിലൂടെ ദൂരേക്ക് നോക്കി നടക്കുന്നത് ഒരു രസം തന്നെ.. തന്റെ ജീവിതത്തിനു നല്ലോണം ചേരും... അനന്തമായ.. വിദൂരതയിലെക്കുള്ള യാത്ര.... <br /><br />ഈ യാത്രക്കൊരു സുഖമുണ്ട്.... ബസ്സിലെയും ട്രെയിനിലെയും തിരക്കില്ല. സുഖസുന്ദരമായ കാറ്റ്.... അതില്‍ കലര്‍ന്ന് വരുന്ന ആരോ ഒഴിച്ചിട്ട മൂത്രത്തിന്റെ ഗന്ധം...<br /><br />പക്ഷെ, ആ ഇന്റര്‍വ്യു മുറിയിലെ മനുഷ്യരുടെ സുഗന്ധവസ്തുക്കള്‍ കലര്‍ന്ന വിയര്‍പ്പ് മണത്തേക്കാള്‍ സുഖമുണ്ടിതിന്. സത്യം. <br /><br />ദൂരേക്ക് നോക്കിയപ്പോള്‍ റെയില്‍ പാളത്തിലെ വിലങ്ങനെയിട്ട കൊണ്ക്രീറ്റ് പാളികള്‍ പടികള്‍ പോലെ അയാള്‍ക്ക് തോന്നി. അകലെ, സൂര്യന് സ്വര്‍ണം പൂശിയ ഒരു ലോകവും കൊണ്ട് കാത്തിരിക്കുന്ന പോലെ തോന്നി.... ആ കാഴ്ചയുടെ മുമ്പിലൂടെ, സൂര്യ കിരണങ്ങളെ പാശ്ചാതലമാക്കി പറന്ന പറവകള്‍ തന്നെ അവിടേക്ക് മാടി വിളിക്കുന്ന പോലെ തോന്നി. ആ പടികളിലൂടെ ഞാന്‍ ധൃതിയില്‍ നടന്നു.താന്‍ സ്വപ്നത്തില്‍ കണ്ട തന്റെ ലോകം തന്റെ പ്രജകളുമായി കാത്തിരിക്കുന്നുന്ടെന്നും അയാള്‍ക്ക് തോന്നി. ആ ഹരം കൊള്ളിക്കുന്ന അവസ്ഥയില്‍ അയാളുടെ കര്‍ണ്ണപുടങ്ങളെ പ്രകമ്പനം കൊള്ളിക്കുമാറ തന്റെ പിന്നില്‍ നിന്നുമയാള്‍ പെരുമ്പറശബ്ദം താളക്കൊഴുപ്പോടെ മുഴങ്ങിക്കേട്ടു..... അപ്പോള്‍ അയാള്‍ വളരെയധികം സന്തോഷവാനായി കാണപ്പെട്ടു... ആവേശത്താല്‍ അയാള്‍ രണ്ടു കൈകളും വിടര്‍ത്തിപ്പിടിച്ചു.....<br /><br />അവസാനമായി, അയാള്‍ തന്റെ രാജകൊട്ടാരത്തിലെ ഭടന് ഉറക്കെ ശംഖു വിളിക്കുന്നതും കേട്ടു......<br /><br /><br /><br />ഇതൊന്നുമറിയാതെ അഞ്ചരയുടെ രാജധാനി എക്സ്പ്രസ് നീണ്ട ഹോണും മുഴക്കി ഭൂമിയെ പ്രകമ്പനം കൊള്ളിച്ച് വല്ലാത്തൊരു ശബ്ദത്തോടെ ആ പാളത്തിലൂടെ കടന്നു പോയി.... <br /><br /><br /><br /><br /><br /><br /><br />......ശുഭം...</div>Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com0tag:blogger.com,1999:blog-3261608645591037729.post-59902918848291726492011-12-22T23:24:00.000+05:302012-03-13T12:36:12.957+05:30ഓര്‍മ്മകളിലെ ഉണ്ണിയപ്പം<div dir="ltr" style="text-align: left;" trbidi="on"><br /><div class="separator" style="clear: both; text-align: center;"><br /><br /></div><br /><div class="separator" style="clear: both; text-align: center;"><br /><br /></div><br /><div class="" style="clear: both; text-align: center;"><br />കുട്ടിക്കാലത്ത് ഓര്‍ഫനേജിന്റെ മുമ്പിലൂടെയുള്ള റോഡില്‍ കൂടി </div><br />ദിവസവും വെള്ള താടിയുള്ള ഒരു വൃദ്ധന് വരുമായിരുന്നു. അയാളുടെ കൈകളിലെ വെളുത്തു ചുളുങ്ങിയ തൊലിയില്‍ല്‍ ഇളം പച്ച നിറത്തില്‍ വൃക്ഷ ശിഖിരങ്ങള്‍ പോലെയുള്ള ഞരമ്പുകള്‍ എനിക്കന്നു വല്ലാതെ കൌതുകം സമ്മാനിച്ചിരുന്നു.<br />മിക്ക ദിവസങ്ങളിലും രാവിലെ ഞാന്‍ അയാളെയും നോക്കി ഗെയ്റ്റിന്റെ കമ്പിയില്‍ പിടിച്ചു ദൂരേക്ക് നോക്കി നില്ക്കും.... <div class="separator" style="clear: both; text-align: center;"><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdyN8jH0u27DfvU5POhSgRnVBvOFMuC8lN_O8aJUGhU6uqvAk_E52fwIIs5yjQKZXCvyJMQPpVADP8sI3PqVjiXij3gIMF6lkjrj-cnQO7DGqgc0NmCTsJ5QS2GVpoL_ysmoA0-i-W9C8/s1600/childhood-memories.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="422" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdyN8jH0u27DfvU5POhSgRnVBvOFMuC8lN_O8aJUGhU6uqvAk_E52fwIIs5yjQKZXCvyJMQPpVADP8sI3PqVjiXij3gIMF6lkjrj-cnQO7DGqgc0NmCTsJ5QS2GVpoL_ysmoA0-i-W9C8/s640/childhood-memories.jpg" width="640" /></a></div><br /><div><br />ആ സ്ഥാപനത്തിലെ ഏറ്റവും ഇളയ കുട്ടി ആയിരുന്നത് കൊണ്ടാണോ എന്നറിയില്ല, അയാള്‍ എനിക്ക്എല്ലാ ദിവസവും പലഹാരങ്ങള്‍ കൊണ്ട് വരും.... <br /><br />പോകാന്‍ നേരത്തു പേര് ചോദിച്ചാല്‍ ആ വെള്ള അപ്പൂപ്പന് താടി' തടവിക്കൊണ്ട് പറയും- <br />നിന്റെ വെല്ല്യുപ്പ ആണ് മോനെ..." <br />അപ്പൊ നിഷ്കളങ്കതയോട് കൂടി ഞാന്‍ വീണ്ടും ചോദിക്കും, <br />"അതല്ല, ശരിക്കും പേര് പറ". <br />അപ്പൊ ഗെയ്റ്റിനുള്ളില്‍ കൂടി കൈകടത്തി എന്റെ മൂക്ക് പിടിച്ചു പതിയെ തടവിക്കൊണ്ട് പറയും: <br />"നീ എന്നെ ഇപ്പോഴും വിളിക്കുന്നത് തന്നെ എന്നെ വിളിച്ചാല്‍ മതി. എന്നെ അങ്ങനെ വിളിക്കാന്‍ നീ മാത്രമേ ഉള്ളൂ മോനെ..." <br />അപ്പോള്‍ ഞാന്‍ കളിയോടെ വിളിക്കും: "വെല്ല്യുപ്പാ...." എന്ന് . <br />ആ സമയം വല്ലാത്തൊരു സ്നേഹത്തോടെ അയാള്‍ എന്നെ തടവിക്കൊണ്ടിരിക്കും.... തലയിലും മുഖത്തും തോളത്തുമെല്ലാം അയാളുടെ കൈകള്‍ എന്നില്‍ സ്നേഹം പടര്‍ത്തുമ്പോള്‍ പെട്ടെന്ന് എനിക്കെന്റെ ഉപ്പയെ ഓര്‍മ്മ വരും. അപ്പൊ പതിയെ മുഖം കറുത്ത്, ചിണുങ്ങി ചിണുങ്ങി..., ചുണ്ട് മലച്ചു ഏങ്ങിയേങ്ങി കരയാന്‍ തുടങ്ങും.... എനിക്കയാളെ കെട്ടിപ്പിടിക്കണമെന്നു തോന്നും പക്ഷെ, അതൊരിക്കലും നടക്കാത്ത സ്വപ്നമായിരുന്നു...<br /><br />അന്ന് ആ അപ്പൂപ്പന് കൊണ്ട് വരുന്ന പലഹാരങ്ങളില്‍ എനിക്കേറ്റവും ഇഷ്ട്ടം ഉണ്ണിയപ്പം ആയിരുന്നു... ഇപ്പോഴും ഉണ്ണിയപ്പം കണ്ടാല്‍ എനിക്കയാളെ ഓര്‍മ്മ വരും... എന്തിന്, ചെറിയ കുട്ടികളെ കാണുമ്പോള്‍ ഞാന്‍ ഒരു ചെറിയ കുട്ടി ആയിപ്പോകുന്നത് പോലും ഹൃദയം നിറയെ സ്നേഹവുമായി നടക്കുന്ന അയാള്‍ കാരണമാണെന്നു എനിക്ക് തോന്നാറുണ്ട്.... <br /><br /><br />കാലം ഉരുട്ടി വിട്ട പ്രായത്തിന്റെ എണ്ണങ്ങള്‍ എന്നെ എവിടെയോ എത്തിച്ചിരിക്കുന്നു....<br />അന്നത്തെ ആ ചെറിയ കുട്ടി സ്വപ്നം പോലും കാണാത്ത ഇരുണ്ടതും ചിലപ്പോഴൊക്കെ പ്രകാശമാനമായതുമായ വഴികളിലൂടെ, നടന്നു നടന്നു അവസാനം ഞാനിപ്പോള്‍ ഓര്‍മ്മകള്‍ കൊയ്ത്തു കൊണ്ടിരിക്കുകയാണ്.... വിതച്ചതെന്നെന്നോര്‍മ്മയില്ലെങ്കിലും ഞാനത് കൊയ്തുകൊണ്ടേയിരിക്കുകയാണ്..<br /><br /><br />മറന്നതല്ല, ആ പ്രായത്തില്‍ അതൊന്നും ഓര്‍ത്തു വച്ചിരുന്നില്ല... കണ്ണൂര്‍ ആണെന്ന് മാത്രം അറിയാം... ഓടിട്ട ആ സ്ഥാപനതിനടുത്തു ഒരു പ്രസ് കൂടിയുണ്ടായിരുന്നു... അതിന്റെ പിന്‍ഭാഗത്താണ് ഞാന്‍ എല്‍ കെ ജി യും യു കെ ജിയും ഒന്നാം ക്ലാസും പഠിച്ച ഇംഗ്ലീഷ് മീഡിയം സ്കൂള്‍... അവിടെ രണ്ടു വെള്ള അമ്ബാസിഡര്‍ കാറുകള്‍ ഉണ്ടായിരുന്നു... രണ്ടുമൂന്നു ആംബുലന്‍സുകളും. പിന്നെ ഒരു ഓര്‍മ്മയുള്ളത് അക്കാലത്ത് ഏതോ തിരഞ്ഞെടുപ്പിലെ ഉച്ചഭാഷിണിയുടെ ശബ്ദരേഖയാണ് : "നമ്മുടെ സ്ഥാനാര്‍ഥി ഇ അഹമ്മദിനെ വിജയിപ്പിക്കുക " ഇത്ര മാത്രമേ ഓര്‍മ്മയുള്ളൂ... ഇ. അഹമ്മദ് കണ്ണൂരില്‍ മത്സരിച്ചിട്ടുണ്ടോ എന്ന് തന്നെ എനിക്കറിയില്ല. ആ ഉച്ചഭാഷിണി വേറെ എവിടുന്നെങ്കിലും ഓര്‍മ്മകളില്‍ കയറിക്കൂടിയതാണെങ്കിലോ? എല്ലാ ഓര്‍മ്മകളുമിപ്പോള്‍ പണ്ടെന്നോ കുളത്തില്‍ വീണു പോയ സ്വര്‍ണക്കമ്മല്‍ പോലെയാണ് തോന്നുന്നത്... ഓര്‍മ്മകളുടെ ഓളങ്ങള്‍ക്കിടയിലെവിടെയോ അത് വെയില് തട്ടി തിളങ്ങുന്നത് ഞാന്‍ കാണുന്നുണ്ട്.... പക്ഷെ, മുങ്ങിയെടുക്കാന്‍ നോക്കുമ്പോ അതെനിക്കു കിട്ടുന്നേയില്ല.... കമ്മല്‍ കിട്ടാത്തതില്‍ പിണങ്ങിയ ആ പഴയ കളിക്കൂട്ടുകാരിയുടെ മുഖത്ത് കണ്ട സങ്കടത്തിന്റെ അതേ ഭാവം തന്നെയാണോ എന്റെ ഹൃദയത്തിന് ഇന്നും അനുഭവപ്പെടുന്നത്?</div><br /><div><br /><br />ഇന്നും എന്റെ നനുത്ത ഓര്‍മ്മകളുടെ ഭാരം പേറുന്ന ആ കെട്ടിടം ഇപ്പോള്‍ എവിടെയാണെന്ന് പോലും എനിക്കറിയില്ല... ആ അപ്പൂപ്പന് ഇന്ന് ജീവിച്ചിരുപ്പുണ്ടോ എന്നും എനിക്കറിയില്ല...<br />എന്നാലും,<br />എന്റെ സ്വപ്നങ്ങളില്‍ ഞാന്‍ അവിടെ ഇന്നും പോകാറുണ്ട്...<br />എന്നിട്ട് അവിടുത്തെ മുറ്റത്തെ മണലില്‍ ജീവിതത്തില്‍ ഇത് വരെ പഠിക്കാത്ത അക്ഷരങ്ങള്‍ വിരല്‍ കൊണ്ട് എഴുതിപ്പടിക്കും...<br />വിശക്കുമ്പോ, അപ്പൂപ്പന് കൊണ്ട് വരുന്ന ഉണ്ണിയപ്പത്തിന്റെ രുചിയോര്‍ത്തു വെള്ളമിറക്കും.... <br /></div><br /><div><br />പിന്നെ, പഴയ ഗേറ്റും പിടിച്ചു ഞാന്‍ ആ അപ്പൂപ്പനെ കാത്തിരിക്കും.... <br /><br />എന്നിട്ട് കുട്ടിക്കാലത്തെ പോലെ കൊഞ്ചലോടെ പറയും, ന്റെ അപ്പൂപ്പന് ഇന്ന് വരൂലെ...?<br /><br />എല്ലാ ഓര്‍മകളും സംഗമിക്കുന്ന ആനിമിഷത്തിനു വേണ്ടി <br />എന്റെ ആത്മാവ് ഞാനറിയാതെ കൊതിക്കാറുണ്ട്... <br />അത് ഒരു പക്ഷെ, ആത്മാവിന്റെ തേങ്ങലായിരിക്കാം..... <br />അല്ലെങ്കില്‍ തളിരിനെ തഴമ്പാക്കിയതിന് കാലത്തിനോടുള്ള <br />വാശിയും വേദനയും കലര്‍ന്ന ഒരു തരം ഗദ്ഗദമായിരിക്കാം.... <br /></div><br /></div>Fyzie Rahimhttp://www.blogger.com/profile/12335378690268055461noreply@blogger.com4