Saturday, September 24, 2011

ഒരു പത്താം ക്ലാസ്സുകാരന്റെ മോശമെഴുത്ത്








അന്ന്, പത്താം ക്ലാസ്‌ പ്രൈവറ്റ് ആയി പഠിക്കുന്ന കാലം.... ക്ലാസില്‍ ഫീസ് കൊടുക്കാത്തതിന് ചീത്ത കേള്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് ആദ്യമാദ്യം ക്ലാസ്‌ കട്ടെന്ന കലാപരിപാടി തുടങ്ങി വെച്ചത്... പിന്നെ, അതൊരു ശീലമായി, ലഹരിയായി ആഘോഷവും ആര്മാദിക്കലുമായി വളര്‍ന്നു... ആദ്യ പിരീഡില്‍ സിന്ധു ടീച്ചര്‍ ക്ലാസ്‌ ടീച്ചറാണ്.. അവര്‍ ഇവംമാരോന്നും നന്നാവാന്‍ പോകുന്നില്ല എന്നൊരു ഭാവത്തിലാണ് ക്ലാസ്‌ എടുക്കുക... അത് കൊണ്ട് ചോദ്യങ്ങള്‍ ഞങ്ങള്‍ക്കെതിരെ വളരെ കുറവാണ്.. അഥവാ ചോദിച്ചാല്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ കിട്ടുന്ന ശിക്ഷ വലുതും അല്ലെങ്കിലും എണപത്തിനാല് കുട്ടികളുള്ള മൂപ്പെത്തിയ യുവമിതുനങ്ങള്‍ കൂടിക്കലര്‍ന്നിരിക്കുന്നിടത്തു ഒരു അധ്യാപികക്ക് എന്ത് റോള്‍ ആണുള്ളത്..? ഒരു കരകൌശലക്കാരന്‍ ഒരുത്തിയുടെ മാറ് പിടിച്ചിട്ടു ഇതെന്താ റബ്ബര്‍ പന്തോ എന്ന് ചോദിച്ചിട്ട് പോലും ആ ബഹളത്തിനിടക്ക് ആരും ഒന്നുമറിഞ്ഞില്ല...!! അതാണ്‌ അവസ്ഥ.. സാധാരണ ഞാനും മനാഫും സൈക്കിളില്‍ കുന്നും മലയും താണ്ടി മെയിന്‍ റോഡില്‍കൂടി വീണ്ടും നാല് കിലോമീറ്ററുകള്‍ താണ്ടി ടുടോരിയാല്‍ കോളേജില്‍ എത്തുമ്പോഴേക്കും സമയം ഞങ്ങളെ ഓവര്‍ ടേക്ക് ചെയ്തു വീണ്ടും ഓടിക്കൊണ്ടിരിക്കും... പണ്ടാരം ഈ മണ്ടന്‍ വാച്ചുകള്‍ ആര്‍ക്കു വേണ്ടിയാണ് ഇത്ര ധിറുതിയില്‍ ഓടിക്കൊണ്ടിരിക്കുന്നത്...? എന്നാലും ഞങ്ങളുടെ പ്രിന്‍സിപ്പാളും ക്ലാസ്‌ ടീച്ചറുമായ ബിന്ദു ടീച്ചര്‍ എത്തുമ്പോഴേക്കും അതിലും വൈകിയിരിക്കും... അത് കൊണ്ട് മിക്ക ദിവസങ്ങളിലും ഞാനും അവനും രക്ഷപ്പെടാരാന് പതിവ്... അരമതിലുകള്‍ ചുറ്റും പണിത കെട്ടിടം ആറു ചെങ്കല്‍ തൂണുകളിലാണ് നില നിന്നിരുന്നത്... മേലെ ഓലയും ഷീറ്റും കലര്‍ത്തിയ മേല്‍ക്കൂര... അങ്ങനെ നീളത്തില്‍ വേറെ ആറു തൂണുകള്‍ സ്കൂളിലെ കുട്ടികള്‍ക്ക് ടൂഷനെടുക്കുന്ന ക്ലാസുകളെയും സംരക്ഷിച്ചു... ഫീസ് കൊടുക്കാതതിനുള്ള ചീത്ത പറയുന്നത് സ്ഥാപന ഉടമയും കുറ്റിക്കാട്ടൂര്‍ സഫ മെഡിക്കല്‍ ഉടമസ്ഥനും ഞങ്ങളുടെ കെമിസ്ട്രി ക്ലാസ്‌ ടീച്ചറുമായ കമാല്‍ മാഷ്‌ ആണ്... ഇളനീരു വവ്വാല്‍ കൊത്തിയ പോലെയുള്ള മുഖവും അഞ്ഞൂറിന്റെ ബള്‍ബില്‍ എണ്ണ പുരണ്ടാല്‍ കാണാവുന്ന അത്രക്കും തിളങ്ങുന്ന കഷണ്ടിയുമുള്ള, അതിക്രൂരനും അജാനബാഹുവുമായിരുന്നു അന്ന് കമാല്‍മഷ് എന്നാ മുസ്തഫ കമാല്‍ മാഷ്‌...

തലേന്ന് അര്‍ദ്ധരാത്രി വരെ ഞങ്ങള്‍ ഭാവിയില്‍ പണക്കാരായിട്ടു ഉണ്ടായേക്കാവുന്ന അനുഭവങ്ങളും ബെന്‍സ്‌ കാറില്‍ വരുമ്പോള്‍ ഞങ്ങള്‍ സ്വയം തിരിച്ചറിയാതെ പോകുന്ന കഥകളും പിന്നെ പ്രണയം നിരസിച്ച പെണ്‍കുട്ടികളുടെ മുമ്പിലൂടെ സുന്ദരിയായ ഭാര്യയേയും കൊണ്ട് വില കൂടിയ ബൈക്കില്‍ ചെത്തി നടക്കുന്ന ഹരവും പറഞ്ഞു നേരം കൊന്നിട്ട് രാവിലെ തല പൊങ്ങാതെ കിടന്നുറങ്ങിപ്പോവുകയും ചെയ്യുന്നതായിരുന്നു ക്ലാസില്‍ വൈകിയെതുന്നതിനുള്ള പ്രധാന കാരണങ്ങള്‍... അരമുക്കാള്‍ മണിക്കൂറോളം സൈക്കിള്‍ യാത്രയും പത്തു മണിക്കാരംഭിക്കുന്ന ക്ലാസും ഉള്ള ഞങ്ങള്‍ എഴുന്നേല്‍ക്കുക തന്നെ ഒന്പതെ മുക്കാലിനാണ്... പിന്നെ കുളിക്കാതെ പോകാറില്ല കാരണം, അന്ന് എനിക്ക് തോളറ്റം വരെ മുടി ഉണ്ടായിരുന്നു... എന്നാ തേക്കാതെ അലക്കുന്ന സോപ്പ്‌ കൊണ്ട് കുളിച്ചിരുന്ന ഞാന്‍ രാവിലെ എഴുന്നേല്‍ക്കുന്ന കോലം കണ്ടാല്‍ പ്രേതങ്ങള്‍ പോലും പേടിച്ചോടും. അത്രക്കും മുടിയാണ് തലയില്‍ പാറിപ്പറക്കുന്നത്. പത്തു വയസ്സുകാരി പകുതി പൊളിച്ചിട്ട തേങ്ങാചകിരി പോലെയാണ് എന്റെ തല... ഇതൊക്കെ കഴിഞ്ഞു എന്റെ ഹീറോ ഹോണ്ട കരിഷ്മ സൈക്കിളില്‍ ക്ലാസിലെതുമ്പോള്‍ ടീച്ചര്‍ ക്ലാസിലുന്ടെന്കില്‍ ഒരു കൂട്ട ചിരിയാണ ആദ്യം ഉയര്‍ന്നു കേള്‍ക്കുക.. പിന്നെ ചോദ്യങ്ങള്‍.

എന്താ വൈകിയത്?

ഒന്നുമില്ല ടീച്ചറെ മനാഫിന്റെ അമ്മോന്റെ മോളെ കല്യാണമായിരുന്നു...

ഓഹോ.. അതിനു അവനല്ലേ വൈകേണ്ടത് നീ എന്തിനാ വൈകിയത്?

അതല്ല ടീച്ചറെ അവന്‍ എന്റെ തൊട്ടടുത്ത വീടാണ്....

ഹൂം അല്ല മനാഫെ നിന്റെ വീട്ടുകാല്‍ ഭയന്കരന്മാര്‍ തന്നെ...

അതെന്താ അങ്ങനൊരു ചോദ്യം എന്നാ ഭാവത്തില്‍ ഞാനും മറ്റു കുട്ടികളും ടീച്ചറെ സംശയത്തോടെ നോക്കുന്നതിനിടക്ക് ടീച്ചര്‍ തുടര്‍ന്നു:

അതല്ല മിനിഞ്ഞാന് മനാഫ്‌ ഇമ്പോസിഷന്‍ എഴുതാഞ്ഞത് എന്താണെന്ന് ചോദിച്ചപ്പോ അവന്‍ പറഞ്ഞു അമ്മാവന്‍ മരിച്ചു പോയി എന്ന്.. എന്നിട്ട് മൂന്നു ദിവസം തികക്കും മുമ്പ് നിങ്ങള്‍ അവിടെ ഒരു കല്യാണം നടത്തിക്കളഞ്ഞല്ലോ...

ഈ പരിഹാസ ചോദ്യം ആര്‍ക്കാണ് ബാധിക്കുക എന്ന് പറയാന്‍ പറ്റില്ല.. കല്യണമാണോ മരണമാണോ ടീച്ചര്‍ വിശ്വസിക്കുക?... കല്യാണം വിശ്വസിച്ചാല്‍ അവന്റെ കാര്യം കട്ടപോഹാഹെ... അപ്പൊ മരണം വിശ്വസിച്ചാലോ.... ഓര്‍ക്കാന്‍ കൂടി വയ്യ.. കാരണം ടീച്ചര്‍ക്ക് എന്നെ കാണുന്നത് തന്നെ കലിപ്പാണ.ഞാന്‍ എന്റെ വസ്ത്ര ധാരണം ഒന്ന് കൂടി ശ്രദ്ധിച്ചു.. യു എസ എ യുടെ കൊടിയും ലോഗോയും പതിച്ച കണ്ണില്‍ കുത്തുന്ന ബി ജെ പി കൊടിയുടെ കളര്‍ ബനിയന്‍. പണ്ടത്തെ ജയന്റെ കാലസ്രായി ബെല്‍ബോട്ടം പാന്റ് -അവിടവിടെയായി കീറിയ ഡിസൈനും ഉണ്ട്. കലാബോധമില്ലാത്ത ഈ അധ്യാപക വര്‍ഗങ്ങള്‍ക്ക് ഇതൊന്നും കന്ല്‍ണ്ണിപ്പിടിക്കില്ല എന്ന് തീര്‍ച്ച!

അങ്ങനത്തെ ടി ഷര്‍ട്ട്‌ ഇട്ടു കോളേജില്‍ കാലു കുത്തരുതെന്നു പല തവണ വാണിംഗ് കിട്ടിയിട്ടുള്ളതാണ്... എനിക്ക് മൂത്രം ഒഴിക്കാന്‍ മുട്ടുന്നത് പോലെ തോന്നി.കാരണം ടീച്ചറൊന്നു വിരല്‍ നൊടിച്ചാല്‍ മുസ്തഫ സര്‍ പറന്നെത്തും പിന്നെ എന്തൊക്കെയാവും നടക്കുക എന്ന് പറയാനൊക്കില്ല.തണ്ടും തടിയുമുള്ള സഹപാഠി മുസമ്മില്‍ എന്തോ ഒരു ഉടക്കിനു നിന്നിട്ട് അവനെ സര്‍ കൈകാര്യം ചെയ്ത രംഗങ്ങള്‍ എന്റെ ഹൃദയത്തെ അറേബ്യന്‍ ഭക്ഷണത്തിന് കമ്പിയില്‍ കോര്‍ത്ത കോഴിയെ പോലെയാക്കി.മൂത്രമൊഴിക്കാന്‍ ശക്തിയായ സമ്മര്‍ദം. ഒരു പാന്റില്‍ തന്നെ ഒഴിച്ച് പോകുമോ? അല്ലെങ്കില്‍ പാന്റില്‍ തന്നെ ഒഴിചാലോ? അമ്പട, അതൊരു ഗമണ്ടന്‍ ബുദ്ധി തന്നെ!എന്നാല്‍ ചിലപ്പോ ടീച്ചര്‍ വെറുതെ വിട്ടേക്കും.. പക്ഷെ, ഉമൈബ? രാഖി? പിന്നെ അപ്രത്തെ ക്ലാസില്‍ നിന്നും ഇത് കേട്ട് ഉറക്കെ ചിരിക്കുന്ന കുട്ടികളുടെ ഇടയിലെ ഒരുപേരറിയാത്ത സുന്ദരി? വേണ്ട. മോശമാണ്. പിന്നെ എങ്ങനെ ഇവളുമാരുടെ മുഖത്ത് നോക്കും..? അങ്ങനെ പലജാതി ചിന്തകള്‍ എന്റെ മനസ്സിനെ ട്രെക്കിങ്ങിനു പോയ ജീപ്പിന്റെ അവസ്തയാക്കി മാറ്റി.അതിനിടക്ക് ഒരുത്തന്‍ മനാഫിനോട് എന്തോ സ്വകാര്യം പറയുന്നത് കണ്ടു... നിമിഷങ്ങള്‍ക്കകം അത് എന്റെ ചെവിയിലുമെത്തി... ഒന്ന് തുള്ളിചാടാനാണ് തോന്നിയത്... കമാല്‍ മാഷ്‌ ഇന്ന് വന്നിട്ടില്ലത്രേ... ഹാവൂ.. ഇനി പുറത്തു നിന്നാലും പ്രശ്നമില്ല. കാരണം ഹാജര്‍ കിട്ടി.രണ്ടാം പിരീഡിനു വേണ്ടി സിന്ദു ടീച്ചര്‍ പോവുമ്പോള്‍ അടുത്ത ടീച്ചര്‍ വരുന്നതിനടക്ക് മുങ്ങാം! ഫ്രീയായി ഒരു ക്ലാസ്‌ കട്ട് ചെയ്യല്‍ അവസരം തരപ്പെട്ടിരിക്കുന്നു. മനാഫിന്റെ മനസ്സിലും ഇതൊക്കെ തന്നെയാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന് അവന്റെ ഭാവം കണ്ടപ്പോള്‍ മനസ്സിലാക്കി.

പെട്ടെന്നാണ് ഒരുത്തന്‍ ഉറക്കെ വിളിച്ചു പറഞ്ഞത്: ഹാവൂ അവര് രണ്ടു പേരും രക്ഷപ്പെട്ടു!

രക്ഷപ്പെട്ടന്നോ? ഞാന്‍ മനാഫിനെ നോക്കി അതേ ഭാവത്തില്‍ അവനും തിരിച്ചു നോക്കുന്നു... പിന്നെ അതൊരു കള്ളചിരിയായി മാറി. ഇന്ന് ക്ലാസ്‌ ടെസ്റ്റ്‌ ഉണ്ട്. ടെണ്ടടെം...! ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇവിടെയിതാ വെടി വെക്കാതെ തന്നെ...! എന്തൊരു ഭാഗ്യവാന്മാരാണ് ഞങ്ങള്‍. പക്ഷെ അടുത്ത നിമിഷത്തിലാണ് ആ ചതി ഞങ്ങള്‍ക്ക് മനസ്സിലായത്‌... ടീച്ചര്‍ കേള്‍ക്കാന്‍ വേണ്ടി തന്നെയാണ് ആ വിരുതന്‍ അങ്ങനെ വിളിച്ചു പറഞ്ഞത്! അടുത്ത നിമിഷം ഞങ്ങള്‍ രണ്ടു പേരും യാതൊരു ഉപാധികളുമില്ലാതെ ക്ലാസ്സിനകത്താക്കപ്പെട്ടു. എനിക്ക് നിങ്ങളെക്കാള്‍ ബുദ്ധിയുണ്ട് കുട്ടികളെ എന്നാ ഭാവം എനിക്ക് അസഹനീയമായി തോന്നി. ഇമ്പോസിഷന്‍ എഴുതിയത് കൊണ്ട് വരാന്‍ ഓര്‍ഡര്‍ വന്നു കഴിഞ്ഞു എനിക്ക് എഴുതാനുല്ലതൊക്കെ ജസീല എഴുതിക്കൊണ്ട് വന്നിട്ടുണ്ട്.{അത് ഒരു അഡ്ജസ്റ്റ്‌മെന്റ് ആണ്} മനാഫ്‌ എഴുതിയിട്ടില്ല എന്ന് പറഞ്ഞതാണ്. എന്നിട്ടതാ അവന്‍ എഴുന്നേറ്റു കൂള്‍ ആയി ടീച്ചറുടെ അടുത്തേക്ക് പോകുന്നു.. ദൈവമേ അവന്‍ എന്തിനുള്ള പുറപ്പാടാണ്? സാധാരണ ഞങ്ങ ചെയ്യാറുള്ളത് ആയിരം പ്രാവിശ്യം എഴുതാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ആരെങ്കിലും ഒരാള്‍ എഴുത്തും എന്നിട്ട് പിറ്റേ ദിവസം അത് വീതം വെക്കും. കൃത്യം അഞ്ഞൂറും അഞ്ഞൂറൂമായിട്ട! അഞ്ഞൂറെണ്ണം കാണിച്ചാല്‍ പിന്നെ ടീച്ചര്‍ ദയ തോന്നി വിട്ടയക്കും. അത് സംഭവിച്ചില്ലെങ്കില്‍ കള്ളത്തരമെന്തെങ്കിലും പറഞ്ഞു രക്ഷപ്പെടും അതിനു വേണ്ടി പരിശ്രമിച്ചു എന്നതാണ് ടീച്ചര്‍ക്ക് പ്രധാനം. എന്നാലും ഞാന്‍ എനിക്ക് എഴുതാനുള്ള ദിവസം ഏതെന്കിലും പെണ്‍കുട്ടികളെക്കൊണ്ട് സാധിചെടുക്കും.. പെണ്‍കുട്ടികള്‍ക്ക് നല്ല സ്നേഹമാണെന്ന് പ്രായമുള്ളവര്‍ പറയുന്നത് വെറുതെയല്ല. ഇതിപ്പോ എന്റെ കയ്യില്‍ നിന്ന് അവന്‍ പകുതി വാങ്ങിയിട്ടുമില്ല. അവനു എന്താണ് സംഭവിച്ചത്. അവനു അടി കിട്ടുന്നത് കാണാനായി ഇതറിയുന്നവരെല്ലാം ആകാംക്ഷയോടെ നോക്കി നിന്നു. പക്ഷെ എല്ലാവരെയും നിരാശപ്പെടുതിക്കൊണ്ട് അവന്‍ ഇമ്പോസിഷന്‍ കാണിച്ചു തിരിച്ചു വന്നു. എനിക്ക് എന്തോ പന്തി കെട് തോന്നി. ഞാന്‍ അവനോടു കാര്യം ചോദിക്കാന്‍ നീങ്ങിയതും അതാ ക്ലാസ്സിലെ മിടുക്കന്‍ [നേരത്തെ ഞങ്ങളെ ടീച്ചര്‍ക്ക് തന്ത്രപരമായി ഒറ്റിക്കൊടുത്തവന്‍] നിന്ന് തിരയുന്നു... ബന്ജിനടിയില്‍ തപ്പുന്നു.. അടുത്തുള്ളവരോട് എന്തൊക്കെയോ ചോദിക്കുന്നു... അവന്റെ ഇമ്പോസിഷന്‍ എഴുതിയ പേപ്പര്‍ കാണാനില്ല.. ആഹഹ! എന്തൊരു മനോഹര പ്രതികാരം. അന്ന് മനാഫിനൊരു ഉമ്മ കൊടുക്കാന്‍ തോന്നിപ്പോയി. പാവം മനാഫ്‌ ഒന്നുമറിയാതെ അവിടെ കഥയും പറഞ്ഞിരിപ്പാന്ന്. ഇമ്പോസിഷന്‍ എഴുതാതവരുടെ ലിസ്റ്റില്‍ ഞങ്ങളെ ഒറ്റിയവനുമുണ്ട്.. അവനു കിട്ടുന്ന ഓരോ അടിയും മറ്റുള്ളവരേക്കാള്‍ ഞങ്ങള്‍ രണ്ടു പേരും നന്നായി ആസ്വദിച്ചു....

No comments:

Post a Comment

എന്നോടൊന്നു മിണ്ടൂ :