Thursday, March 29, 2012

വികാര-കാന്തം



അയാള്‍

അവളുടെ ഇടത്തേ മാറില്‍
തുടുത്ത മാംസളതയില്‍ ചോരയ്ക്ക് ചൂടു പിടിച്ചു
തിളച്ചു മറിയുന്ന നിമിഷത്തില്‍
നെറ്റിയിലെ വിയര്‍പ്പ് തുടച്ച വഴുവഴുപ്പുള്ള
കരങ്ങളാല്‍ ഒന്ന് തോടാനയാള്‍ വെമ്പി.
വെളുത്തു നനുത്ത രോമങ്ങള്‍ പതിഞ്ഞിരിക്കുന്ന
തെങ്ങിന്‍ കരിക്കിന്റെ ഇളം കാമ്പ് പോലെ
മൃദുലമായ ആ ഇറച്ചിയെ, വെറും രക്തമോടുന്ന
ഇറച്ചിയില്‍ നീയെന്തിനാനിത്ര
ആസക്തനാവുന്നതെന്നയാള്‍ സ്വയം ചോദിച്ചു..
സുന്ദരി നിന്നെ പ്രാപിക്കുന്നവനേത്ര ഭാഗ്യവാന്‍
അയാള്‍ സ്വപ്നം കണ്ടു എവിടെയോ എന്തോ
പെട്ടെന്നോരനക്കം നനവ്‌. അതെ- ഒറ്റനോട്ടത്തില്‍,
ആദ്യകാഴ്ച്ചയില്‍ തന്റെയടിവസ്ത്രം നനയ്ക്കാന്‍
കഴിഞ്ഞവള്‍- ഇവളെന്തൊരു സുന്ദരിയാണ്! അപ്പോഴും,
കഴുത്തിറക്കം കൂടുതലുള്ള മേല്‍ വസ്ത്രത്തിന്റെ
പരിധി വിടാതെ അവളുടെ ഇടത്തേ മുലപ്പാതി
അവളുടെ കയ്യനക്കങ്ങളാല്‍ തുളുമ്പി ക്കൊണ്ടേയിരുന്നു....





അവള്‍

എവിടുന്നാര് നോക്കിയാലും ഒരു കാന്തം പോലെ-
അത് തിരിച്ചറിയാനുള്ള ശേഷി പെണ്ണിന് ആര് നല്‍കിയതാണ്!? പിന്നിലായാലും മുന്നിലായാലും ഒളിഞ്ഞു നിന്നായാലും
തെളിഞ്ഞു നിന്നായാലും കാണാനാഗ്രഹമില്ലാഞ്ഞിട്ടും ഞാനത്
കണ്ടു പോകുന്നു-പെണ്ണിന്റെ ജന്മം- തന്റെ ജന്മം-
പരിമിതികളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകള്‍-
പുരുഷന്റെ-മതത്തിന്റെ സമൂഹത്തിന്റെ പിന്നെ, തന്റെയിറച്ചിയില്‍
നിന്നും അറുത്തെടുത്ത കുഞ്ഞുങ്ങളുടെ- എന്നിട്ടും!?
ഞാനൊരു പെണ്ണാണ്!-സ്വയം മന്ത്രിച്ചത്
തെല്ലുറക്കെയായോയെന്നവള്‍ ചുറ്റിലും നോക്കി.
പിന്നെ വലത്തെ മാറില്‍ ഞാന്നു കിടന്ന
സാരിത്തലപ്പ് നേരെയിട്ടുകൊണ്ട് ചിന്തകള്‍
പിന്നെയും വേലിചാടി:തനിക്ക് കാമമുണ്ട് അതിലേറെ
പ്രേമവുമുണ്ട് കൂടെയല്‍പ്പം കിടപ്പുമുറിയില്‍ തൃപ്തിയാവാത്ത ദാഹവുമുണ്ട്-പക്ഷെ,
കാണുമ്പോള്‍ കാമം വരുന്നൊരു
കാളയല്ല ഞാന്‍ തൊടുമ്പോള്‍ സ്പര്‍ശനമറിയുന്നൊരു
പെണ്ണാണ് -വെറും പെണ്ണ്!_ പിന്നിലെ ദാഹിച്ച നോട്ടം
തനിക്കൊരു നിമിഷത്തെ സുഖം തനിക്ക് തന്നേക്കാം
പക്ഷെ,കൂടെയെനിക്ക് പ്രണയം വേണം. സ്നേഹം വേണം.
പിന്നിലെന്റെ ചോര കുടിക്കുന്നവന്‍ -എന്റെ നിതംബമളക്കുന്നവന്‍-തനിക്കെന്തു തരും? ഇതിലേതു തരും?
എന്നെ മോഹിച്ച അവനെന്തു ഞാന്‍ നല്‍കും..?
നല്‍കിയെ തീരൂ മോഹിച്ചവര്‍ക്കെല്ലാം സഫലമാകണം. വേണ്ടേ?





ഇടനാഴി

എല്ലാവരും അവിടം വിട്ടപ്പോള്‍ രണ്ടു പേര്‍ മാത്രമവിടെ ഒറ്റക്കായി. അയാളുടെ കണ്ണുതെറ്റിയ ഏതോ നിമിഷത്തില്‍ അവളെഴുന്നേറ്റു ആ മുറിയുടെ ഒരു ഭാഗത്തേക്ക് പോയി
അതൊരു ഇടനാഴിയായിരുന്നു. പെട്ടെന്നാരും കടന്നു വരാത്ത-ഇരുണ്ട, നേര്‍ത്ത പ്രകാശം ദൂരെയെവിടെയോ ഉണ്ടെന്നു മാത്രം ദ്യോദിപ്പിക്കുന്ന, ആരൊക്കെയോ മുറുക്കിത്തുപ്പി വരച്ച ചിത്രങ്ങളുള്ള ഒരു ഇടുങ്ങിയ മുറി. അവളവിടെ നിന്ന് തിരിഞ്ഞു നോക്കി കണ്ണു കൊണ്ടെന്തോ പറഞ്ഞോ? ഉവ്വ് എന്തോ എന്തോ.. അവള്‍ പറഞ്ഞു- ഒരു സ്വപ്നത്തിലെന്നോണം അയാള്‍ ആ ഇരുണ്ട ഇടനാഴിയിലേക്ക്‌ അവളുടെ വിരുന്നുകാരനായിച്ചെന്നു. അയാള്‍ അവളെ തന്നെ നോക്കി നിന്നു-അവളുടെ നോട്ടം ഉറച്ചതായിരുന്നു. പെട്ടെന്നയാളെ ഉറക്കത്തില്‍ നിന്നും തട്ടി വിളിക്കും പോലെ കാതിലൊരു ചോദ്യം വന്നു വീണു: "നിങ്ങള്‍ക്കെന്നെ ഭോഗിക്കണമോ..?" അയാള്‍ മിഴിച്ചു നിന്നു. എന്താണിത്!? സ്വപ്നമോ? അയാള്‍ക്ക് ആലോചിക്കാനോരവസരം നല്കാതെ വീണ്ടും ഉപചോദ്യങ്ങളോട് കൂടിയ ഒരു ചോദ്യം കൂടി ആ ഇരുണ്ട മുറിയില്‍ വന്നു വീണു: "എന്നെ പ്രണയിക്കാനാവുമോ? എന്നെ വിവാഹം കഴിക്കാന്‍?"
സ്വപ്നത്തിലായിരുന്ന പോലെ അയാള്‍ ചുറ്റും നോക്കി അയാള്‍ ആകെ വിഷമവൃത്തത്തിലായി മുപ്പതു വര്‍ഷക്കാലത്തെ ജീവിതത്തിനിടയില്‍ പലയിടത്തും പോയിട്ടുണ്ട്.എത്രയോ പെണ്ണുങ്ങള്‍! പല പ്രായത്തില്‍. പല വേഷത്തില്‍.എന്നിട്ടും ഇതുപോലൊന്ന് എവിടെയും കണ്ടിട്ടില്ല. അതും ഇവിടെ ശാലീനതയുടെ പര്യായമെന്നു പറയുന്ന തന്റെ നാട്ടില്‍...!
ഒരിടത്തും തനിക്കിതുവരെ പതറെണ്ടി വന്നിട്ടില്ലെന്ന ഓര്‍മ്മയില്‍, അല്‍പ്പം സൗന്ദര്യമുണ്ടെന്നു അഹങ്കരിക്കുന്ന ഒരു പീറപ്പെണ്ണിന്റെ ഓലപ്പാമ്പ് കളിയില്‍ താന്‍ ഭയപ്പെടെണ്ടതില്ലെന്ന ചിന്തയില്‍ അയാള്‍ തിടുക്കത്തോടെ, അല്‍പ്പം ശങ്കയോടെ മൊഴിഞ്ഞു: "ഉവ്വ്". "എനിക്ക് നിന്നെ വേണം.നീ ചോദിച്ചതെല്ലാം ഞാന്‍ തരാം" അയാള്‍ തന്നെ കരവലയത്തിലാക്കാന്‍ മുന്നോട്ടാഞ്ഞ ആ നിമിഷത്തില്‍ അവള്‍ അല്‍പ്പം പിന്നോക്കം നിന്നു. എന്നിട്ട് തന്റെ മേല്‍ വസ്ത്രം ഇരുഭാഗത്തേക്കും വലിച്ചു കീറി എന്നിട്ട് ചോദിച്ചു ഇനിയും നിനക്കെന്നെ വേണമോ?
അവിടെ, അവളുടെ മാറ് പൊതിഞ്ഞ അടി വസ്ത്രം പകുതി കീറിയ നിലയില്‍ തൂങ്ങിയാടുന്നുണ്ടായിരുന്നു.താങ്ങില്ലാതെ തൂങ്ങി നിന്ന അവളുടെ ഇടത്തേ മാറിന്റെയിണ, വലതു ഭാഗം കരിഞ്ഞു തൂങ്ങിയ പോലെ കാണപ്പെട്ടു. അവിടെ കൊഴുത്ത ദ്രാവകവും രക്തം കലര്‍ന്ന് കൊഴുത്ത ചലം നിറഞ്ഞ് ഒലിക്കുന്നുണ്ടായിരുന്നുപെട്ടെന്നുള്ള ആ ചെയ്തിയില്‍ ഒന്ന് അന്ധാളിച്ച അയാള്‍ വലത്തെ മാറിന്റെ സ്ഥാനത്തെ ശൂന്യതയും പ്രസവപിണ്ഡം കരിഞ്ഞ പോലെയുള്ള ഭീതിത കാഴ്ച്ച കണ്ട് അലറി വിളിച്ച് കണ്ണു പൊത്തി എവിടേക്കോ ഇറങ്ങിയോടി. പെണ്ണ് എന്നും സൗന്ദര്യം കൊണ്ട് മാത്രം സ്നേഹിക്കാപ്പെടുന്നവളാണെന്ന് ഒരു വട്ടം കൂടി തെളിയിച്ചു കൊണ്ടവള്‍ ആ ഇരുണ്ട മുറിയുടെ മൂലയില്‍, ആരോ മുറുക്കിത്തുപ്പിയ നിറത്തില്‍ കണ്ണീരു ചാലിച്ചു മറ്റൊരു ചിത്രം വരച്ചു കൊണ്ടിരുന്നു.

7 comments:

  1. കുഴപ്പമില്ലാതെ പറഞ്ഞിരിക്കുന്നു റഹീം.. ആശംസകൾ

    ReplyDelete
  2. ഇത്രയ്ക്കും വികാര കാമ തീഷ്ണതയുള്ള ഒരെഴുത്ത് മുൻപ് വായിച്ചതായി ഓർമ്മയില്ല. ഇതിൽ അറപ്പുളവാക്കുകയും കൂടി ചെയ്യുന്നു. ആശംസകൾ.

    ReplyDelete
  3. ഗംഭീര എഴുത്ത്....ബ്ലോഗിൽ ഇട്ടത് നന്നായി..:)

    ആശംസകൾ..:)

    ReplyDelete
  4. ഇഷ്ടപ്പെട്ടെടാ ഇഷ്ടപ്പെട്ടു :-)

    ReplyDelete
  5. പെണ്ണ് എന്നും സൗന്ദര്യം കൊണ്ട് മാത്രം സ്നേഹിക്കാപ്പെടുന്നവളാണെന്ന് ഒരു വട്ടം കൂടി തെളിയിച്ചു. Is it right?!

    ReplyDelete
  6. This comment has been removed by the author.

    ReplyDelete

എന്നോടൊന്നു മിണ്ടൂ :