വളരെ വൈകിയാണ് ആമിനക്കൊരോമനയെ കിട്ടുന്നത്. പിറന്നപ്പോള്‍ നാല് കിലോ തൂക്കം. അവിടവിടെയായി പൊങ്ങി നില്ക്കുന്ന മസിലുകള്‍... രണ്ടു ലിറ്ററിന്റെ പെപ്സി ബോട്ടില്‍ എടുത്തു കുടിക്കുന്ന ലാഘവത്തില്‍ മുല കുടി. അവനെ പെറ്റ തള്ള തന്നെ മകന്റെ ഈ ഊര്‍ജസ്വലത കണ്ട് അന്ധാളിച്ചു. വല്ല ജിന്നും കുട്ടിയും ആണോ പടച്ചോനെ..! പിന്നെ വൈകിയില്ല. ഓടി നേരെ മഞ്ഞക്കുളം പള്ളിയിലേക്ക് നേര്‍ച്ച ആണ്ട് വഴിപാടു എന്നൊക്കെ പറഞ്ഞു ഭര്‍ത്താവ് കുഞ്ഞമ്മു രണ്ടു മാസം മീന്‍ വിറ്റുണ്ടാക്കിയ തുട്ടെല്ലാം ആമിന പടച്ചോനും ശൈഖുമാര്‍ക്കും മുസ്ല്യാര്‍ക്കും പങ്കു വെച്ചു. പക്ഷെ, അങ്ങനെയാരും ആമിനയെ കളിയാക്കണ്ട.... അത്രയ്ക്കാണ് നേര്‍ച്ചയുടെ ശക്തി.
ആമിനയുടെ പുലിയായി പിറന്ന മകന് എലിയായി. സൌമ്യമായ മുലകുടി. ഉമ്മയുടെ മാറില്‍ മൃദുവായ കയ്യടക്കം. നോട്ടത്തിലും ഭാവത്തിലും വരെ അവന്റെ ബാപ്പാക്കില്ലാത്ത സമീപനം. എന്നാലതൊരു അമിത വിനയമാണോ എന്ന് പലരും സംശയിച്ചു. കാരണം, ഉമ്മയെ ബുധിമുട്ടിക്കണ്ട എന്ന് കരുതിയാവും രണ്ടു ദിവസത്തേക്ക് കുട്ടി പാല് കുടിക്കുന്നു പോലുമില്ല. എങ്കിലും അവന്റെ ഉമ്മ അവനെ പത്തിരിയും മൂപ്പാകാത്ത കോഴിക്കറി വെച്ചും അവന്റെ ഊര്‍ജം നിലനിര്‍ത്തി. എന്നിട്ടും അവന്റെ നിറം ഇരുട്ടിന്റെതില്‍ നിന്നും അല്പ്പമെന്കിലുമൊന്നു മാറ്റാന്‍ ഫെയര്‍ ആന്‍ഡ് ലവ് ലിയുടെ കൊട്ടക്കണക്കിന് പാക്കറ്റുകള്‍ക്ക് സാധിച്ചില്ല. നിറമില്ലാത്ത കുട്ടിയെ ആമിന ഇടയ്ക്കിടെ സോപ്പിന് പൊടിയും പാത്രം കഴുകുന്ന വിം ഇട്ടു വരെ കുളിപ്പിച്ചു നോക്കി ഇല്ല.. നോ രക്ഷ. ഇത് ആജീവനാന്ത പെയിന്റാണ്. ആമിന ഫെയര്‍ ആന്‍ഡ് ലവ് ലി വാങ്ങുന്നത് നിര്‍ത്തി-ആമിനക്കറിയാം വിമ്മിനു സാധിക്കാത്തത് വേറൊരു കൊപ്പിനും സാധിക്കില്ലെന്ന്. പാത്രം കഴുകുമ്പോള്‍ വിമ്മിന്റെ മഹിമ അത്രയ്ക്കാണ്. എന്നിട്ടും തന്റെ മകന്റെ കാര്യത്തില്‍ ആമിനയങ്ങനെ ചിന്തിച്ചും പരിഭം പറഞ്ഞു കാലങ്ങള്‍ കടന്നു പോയി...
കാലത്തിന്റെ കുത്തൊഴുക്കില്‍ ആമിനയുടെ മകന് കുട്ടനെന്നു വിളിപ്പേര് വീണു. വീട്ടിലും നാട്ടിലും അവന് കുട്ടനായി. ശരിക്കും കട്ടന്‍ എന്നാണു കട്ടന്‍ ചായയെക്കാള്‍ കറുപ്പുള്ള അവനെ വിളിക്കേണ്ടത്. എങ്കിലും അവന്റെ എണ്പതു വയസ്സായ വല്യുപ്പ അവനെ കുട്ടനെന്നു വിളിച്ചു ദയ കാണിച്ചു - വിശാലമനസ്കന്. എങ്കിലും ആമിനയുടെ പരിവേദനങ്ങള്‍ കൂടിയതെയുള്ളൂ... പതിനാലു വയസ്സ് തികഞ്ഞിട്ടും തന്റെ മകന് ആരോടും മിണ്ടാട്ടമില്ല. തികഞ്ഞ മൗനി. കുട്ടികളുടെ കൂടെ കളിക്കാന്‍ പോവില്ല. ഭക്ഷണം മുന്നിലെത്തിയാല്‍ വല്ലപ്പോഴും കഴിക്കും. ഇല്ലേല് ഇല്ല. ആമിനക്കു ആധിയായി. ഏഴെട്ടു കൊല്ലം കൂടി കഴിഞ്ഞാല്‍ പുതിയാപ്ല ആകേണ്ട പയ്യനാണ്. ഇവനെയിങ്ങനെ മന്ദപ്പന് ഇരുപ്പില്‍ കണ്ടാല്‍ എവിടുന്നാണ് പെണ്ണ് കിട്ടുക!? കുട്ടന്റെ ഈ പ്രത്യേക സ്വഭാവം നാട്ടിലെ പെണ്ണുങ്ങള് കരാര്‍ വ്യവസ്ഥയില്‍ ചെയ്യുന്ന ആത്മാര്‍ഥതയോടെ പുഴക്കടവില്‍ നിന്നും നേര്‍ച്ച സ്ഥലങ്ങളിലെ നാരദാന്തരീക്ഷത്തില്‍ നിന്നും ചര്‍ച്ച ചെയ്യപ്പെട്ടു. നാട്ടില്‍ മുഴുവന്‍ ആമിനയുടെ മകന് തലയ്ക്കു സുഖമില്ലെന്ന് ഖ്യാതി പരന്നു..... ആമിനയുടെ ബി പി കൂടി. പണ്ടാരമടങ്ങിയ തൊളച്ചികളെ കൊണ്ട് ആമിനക്ക് ഇരുന്നിട്ടും കിടന്നിട്ടും പൊറുതി കിട്ടിയില്ല. പിറ്റേ ദിവസം തന്നെ ആമിന മകനെയും കൂട്ടി നേര്‍ച്ചകള്‍ ചെയ്യാനിറങ്ങി. ഫക്കീരുപ്പാപ്പ അലാവുധീന്റുപ്പാപ്പ നിന്റുപ്പാപ്പ അവന്റുപ്പാപ്പ എന്നൊക്കെ പേര് വെച്ച നിരവധിയനവധി മന്ത്രവാദ വേന്ദ്രന്മാര് കുട്ടന് വേണ്ടി മന്ത്രം ചൊല്ലി. നേര്‍ച്ചകള്‍ ചെയ്തു. മുട്ടയറുത്തു... തേങ്ങയുടച്ചു.... അങ്ങനെയൊരു പള്ളിമുറ്റത്ത് നേര്‍ച്ച ചെയ്യവേ കുട്ടന് ബോധം കെട്ടു വീണു. അടുത്തുള്ള ജനങ്ങളെല്ലാം ഓടിക്കൂടി. പെണ്ണുങ്ങള് മൂക്കത്ത് വിരല്‍ വെച്ചു. എല്ലാരും ശൈഖിന്റെ മഹിമയെ വാഴ്ത്തി. ഇങ്ങള് കുട്ടിന്ടസുഖം ഇന്നന്നെ മാരും താത്താ... കൂട്ടത്തി നിന്നോരുത്തി ഉറക്കെപ്പറഞ്ഞു. ആമിനക്ക് ആശ്വാസമായി. ഇത് ശൈഖിന്റെ പണിയാണ്!!! ആമിന മകനെ തൊട്ടു തലോടി. ആരോ കൊണ്ടുക്കൊടുത്ത വെള്ളം അവന്റെ മുഖത്ത് തളിച്ചു. അല്‍പ്പം കുടിക്കാന്‍ വായില്‍ വെച്ചു കൊടുത്തു.... കുട്ടന് ഒന്ന് നിരങ്ങി ചുറ്റിലും പെണ്ണുങ്ങള് ആര്‍ത്തലച്ചു... ശൈഖിന് ആശംസകളും നേര്‍ച്ചകളും പൂര്‍വ്വാധികം ശക്തിയോടെ ഉറക്കെയുറക്കെ ആളുകള്‍ പ്രഖ്യാപിച്ചു. കുട്ടന്റെ ഓരോ അനക്കവും അവിടെ ആവേശം ചിതറി.
അവസാനം കുട്ടന് കണ്ണ് തുറന്നു.... ചുറ്റിലും നോക്കി.... എന്തോക്കെയാനിവിടെ നടക്കുന്നത്....! അത് വായില്‍ നിന്നും വന്നത് ഇങ്ങനെയായിരുന്നു:
"യെന്ത് മൈരാ തള്ളേ ഇവട നടക്കണത്..!?" കൊറേ പോലയാടിച്ചികളും പൂമക്കളും ഇവടക്കൂടി....."
പിന്നങ്ങോട്ട് തെറികളുടെ പൂരമായിരുന്നു കുട്ടന്റെ നാവില്‍....
ആമിന ഞെട്ടി.
ആളുകള്‍ നിശബ്ദരായി.
സംഗതി പന്തിയല്ലെന്നു കണ്ട് പെണ്ണുങ്ങള് പതിയെ സ്ഥലം കാലിയക്കിത്തുടങ്ങി. ആളൊഴിഞ്ഞ പൂരപ്പറമ്പില്‍ നില്ക്കും പോലെ ആമിന മകന്റെ അടുത്തു നിന്ന് അല്‍പ്പം വിട്ടു നിന്ന്.. ഞാന്‍ ഇങ്ങോട്ട് കൊണ്ടുവന്ന എന്റെ മോന് തന്നെ അല്ലെ ഇത്. ശൈഖ് ഉശാരാന് എന്ന് കേട്ടപ്പോ ഇത്രക്കും ഉഷാറാണ് എന്ന് കരുതിയില്ല. അല്ലെങ്കിലും ഇത്രയ്ക്കു വേണ്ടാരുന്നു. ആമിനയുടെ ഉള്ളു കാളി. ഇതിങ്ങനെ പോയാല്‍....
അത്രകാലം മരണവീട് പോലെ കാണപ്പെട്ടിരുന്ന ആമിനയുടെ വീട് ഒരു സര്‍ക്കസ്സ് കൂടാരം പോലെ ആയി മാറി. കുട്ടന്റെ വക ചട്ടിയേറ് തെറി വിളി പുരപ്പുറത്തു കയറി അയല്‍വാസികളുടെ കുളിസീന്‍ കാണല്‍ എന്ന് തുടങ്ങി സകലമാന കുരുത്തക്കേടുകളുടെയും ഹോള്‍സെയില്‍ ഡീലര്‍ ആയി മാറുകയായിരുന്നു കുട്ടന്. കുട്ടന്റെ അടി കിട്ടി മോന്ത തടവിക്കരഞ്ഞ ശൈഖിനെ ഉറക്കത്തില്‍ വരെ പ്രാകി...
"ന്നാലും പഹയന് ശൈഖേ... ഇജ്ജ് ന്നൂടി ഇച്ചതി ചെയ്യേണ്ടെയ്നി..."
അങ്ങനെയിരിക്കെ നാട്ടില്‍ ഒരു ഗമണ്ടന്‍ മന്ത്രവാദി മുസ്ല്യാര്‍ എത്തിയിട്ടുണ്ടെന്ന് ആമിനിയറിഞ്ഞു കേട്ടപാതി കേള്‍ക്കാത്ത പാതി ആമിന ചെക്കനെ കൊണ്ടു പോകാന്‍ കുട്ടന്റെ കഞ്ഞിയില്‍ ഉറക്ക ഗുളികയിട്ടു. എന്നിട്ടും അവന് ഉറങ്ങിയില്ല. കുഴഞ്ഞു കുഴഞ്ഞു നടക്കുന്ന അവന് തള്ളയെ കണക്കിന് തെറി വിളിച്ചു. എങ്കിലും ശരീരബലം നഷ്ട്ടപ്പെട്ട അവനെയും പിടിച്ചു വലിച്ചു ആമിന മുസ്ലിയാരുടെ കോര്‍ട്ടിലേക്കൊടി. ടോക്കന്‍ എടുത്തു ആമിന അക്ഷമയോടെ കാത്തിരുന്നു. മുസ്ല്യാരെ കാണാന്‍ ഇരിക്കുന്നവരുടെ കൂട്ടത്തില്‍ ആമിനയും ഇരിപ്പുറപ്പിച്ചു. കള്ളുകുടിയന് മാരുടെ ശൈലിയിലുള്ള ആസ്ഥാനതെറികള്‍ കേട്ട് ആ സദസ്സ് മുഴുവന്‍ ചെവി പൊത്തി.പുറത്തു എന്തോ അത്യാഹിഅതം നടക്കുന്നുവെന്നു മണത്ത ഉസ്താദിന്റെ ശിങ്കിടി ഉസ്താദിനെ കാര്യമറിയിച്ചു... നിമിഷങ്ങള്‍ക്കകം വാതില്‍ തുറക്കപ്പെട്ടു.
"ഉസ്താദേ ന്നെ രക്ഷിക്കണം" ആമിന മുറിയിലേക്ക് കയറിയ പാടെ മൂക്ക് പിഴിഞ്ഞു. ആമിനയെ അത്ഭുതപ്പെടുത്തിക്കൊണ്ട് മന്ത്രവാദി ആമിനയുടെ വിഷമങ്ങള്‍ ഇങ്ങോട്ട് പറഞ്ഞു. മുസ്ല്യാരുടെ കഴിവില്‍ അത്ഭുതം കൂരിയ ആമിന തന്റെ മോനെ രക്ഷിക്കാന്‍ ഈ അജാനബാഹുവായ മുസ്ലിയാര്‍ക്കെ കഴിയൂ എന്ന് ഉറപ്പിച്ചു.
'എണീറ്റ് നിക്കിന്' ഉസ്താദ് കല്‍പ്പിക്കും പോലെ മൊഴിഞ്ഞു. ആമിന എണീറ്റു .
'നിന്റെ വയറ്റില്‍ ഓപ്പറേഷന് ചെയ്ത പാടുണ്ടോ?'
'ഇല്ല ഉസ്താദേ...'
'ആ സാരി ഇങ്ങട്ട് മാറ്റിന്... ഞമ്മക്കന്റെ പള്ള കാണണം.'
ആമിന ഞെട്ടി. തന്റെ മോന്റെ ബാപ്പയ്ക്ക് പോലും ഞമ്മള് പള്ള മര്യാദക്ക് കാണിച്ചു കൊടുത്തിട്ടില്ല. പിന്നാണ്. ആമിന മനസ്സില്‍ കരുതി.
"അല്ല ഉസ്താദേ.., ദോക്കെ ന്തിനാ? - ഇനക്കല്ല സൂക്കേട്. ദാ ഒനാ... ന്റെ മോന്!"
"ആ മോനെ പെറ്റ വയറ് തന്ന്യാണ് ഞമ്മക്ക് കാണേണ്ടത്."
"അത് പിന്നേ.. സ്താദേ..."
ആമിന കെറുവിച്ച്.
ഉസ്താദിന് കലി കയറി. ചൂരല്‍ കയ്യില്‍ മുറുകെ പിടിച്ചു. മേശമ്മേല്‍ ശക്തിയായിഒ ഒരടിയങ്ങു അടിച്ചു... മുസ്ല്യാരുടെ കയ്യിലിരുന്നു ചൂരല്‍ വിറച്ചു. ആമിന ചൂരലിനേക്കാള്‍ വേഗതയില്‍ വിറച്ചു.
ഒന്ന് പെറ്റതാണേലും ഒത്തൊരു താടക തന്നെയായിരുന്നു അന്നാട്ടിലാമിന.
"ചെക്കനെ ആ മുറിയിലേക്ക് മാറ്റിന്.!"
ഉടന്‍ തന്നെ ഒരു ശിങ്കിടി അവിടെ പ്രത്യക്ഷപ്പെട്ടു. കുഴഞ്ഞു കിടക്കുന്ന കുട്ടന് അടുത്തൊരു മുറിയില്‍ ബന്ധിതനക്കപ്പെട്ടു. ആമിന കിടുകിടെ വിറച്ചു. ഉസ്താദ് പറഞ്ഞു. "ഓനല്ല പെണ്ണെ സൂക്കേട്. അനക്കാണ്!!"
ആമിന വീണ്ടും വീണ്ടും ഞെട്ടി
"ഇനിക്കോ? ഇനിക്കൊരു സൂക്കെടും ഇല്ല ഉസ്താദേ..."
"അനക്കാന്‍ സൂക്കേട്. കുട്ട്യോളെ ഇല്ലാത്ത സൂക്കേട് ണ്ടാക്കി അവടെം ഇവടെം കൊണ്ടോണ അനക്കന്നെ സെയ്ത്താനെ സൂക്കേട്. അന്റെ മേത്തുള്ള ജിന്നിനെ ഞമ്മളിന്നു തച്ചു മണ്ടിക്കും. അള്ളാണേ മണ്ടിക്കും.!" മുസ്ല്യാര്‍ പുലിയാണ്. വെറും പുലിയല്ല.
ആമിനക്ക് കരച്ചില് വന്നു....
"ന്റെ പുയ്യാപ്ലനെപ്പോലും ഞാന്റെ പള്ള കാണിച്ചീല്ല്യാ .... മൂപ്പര് ഞമ്മളെ കൂടെക്കെടന്ന അപ്പം ഞമ്മള് ബെളക്കൂതും. വെട്ടത്തുന്നു ഇങ്ങനോക്കീം കാട്ടാന്‍ ഇന്നക്കൊണ്ട് കയ്യൂലാ..." ആമിന കെഞ്ചി.
ഇജ്ജിന്നി കുട്ട്യളെ നേര്‍ച്ചക്ക് കൊണ്ടോവ്വോ....?
നടുപ്പുറത്തു തന്നെ ആദ്യത്തെ അടി വീണു. ആമിന വേദന കൊണ്ടു പുളഞ്ഞു.
"ഇല്ല്യാ ഇല്ല്യാ.... മോയ്ല്ല്യാരെ... ന്നെ തല്ലല്ലീം.... അള്ളോ.... അള്ളോ... "
അടി വീണ്ടും വീണ്ടും വീണു. ആമിനയുടെ വെളുത്ത ശരീരത്തില്‍ അവടവിടെയായി ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെട്ടു. മുസ്ലിയാര് വിടാന്‍ ഭാവമില്ല. പക്ഷെ സുന്ദരിയായ ആമിനയെ തല്ലുന്നതില്‍ മുസ്ല്യാര്‍ക്കും വേദനിക്കുന്നുണ്ട്. പക്ഷേങ്കി ആമിന നന്നാവാന്‍ വേണ്ടീട്ടല്ലേ..!
"ആമിനാ അന്നെ ഞമ്മള് തല്ലുന്നില്ലാ... അന്റെ മേത്ത് കേറിക്കെടക്കണ ആ കാട്ടുജിന്നിനെയാണ് നമ്മ തല്ലണത്... ഇജ്ജ് ബേജാറാവണ്ടാമിനാ ആ സെയ്ത്താന്റെ കഥ ഇന്ന് ഞമ്മള് തീര്‍ക്കും."
മുസ്ല്യാര്‍ അടി നിര്‍ബാധം തുടരുകയാണ്. ആമിന ഉണ്ണിയാര്‍ച്ചയെ പോലെ ചാടിയും തടുത്തും ഒഴിയുന്നുണ്ട് . പക്ഷേങ്കി തച്ചോളി അമ്പു മാറ്റച്ചുരികയുമായി നില്‍ക്കുന്നത് കണക്കെ മുസ്ലിയാര് തന്റെ വെള്ളത്തുണി കോണം കുത്തി പറന്നടിക്കുകയാണ്....
മുസ്ല്യാര്‍ ഉറക്കെ അലറി:
"സെയ്ത്താനെ ഇയ്യ് പോകൂലെ... ഞമ്മളെ ആമിനാനെ വിട്ടുപോകൂലെ.... പോവൂലെ ഇജ്ജ്..."
ഞമ്മള് പോയെ... സെയ്ത്താന്‍ പോയെ... ആമിന കരഞ്ഞോണ്ട് പറഞ്ഞു.
"എവ്ടീ എങ്ങട്ട് പോയീ.... ഓനെ ഞമ്മള് വിടൂലാ അള്ളാണെ വിടൂലാ..." അതാക്കുണ പടിഞ്ഞാട്ടെ മുറീലേക്ക് പോയീ... അള്ളോ അതാ അവുടുന്നും പോയീ.... അതാ എടനായിക്ക് കേറീ.. അള്ളോ... തല്ലല്ലീം മോയല്യാരെ..... മോയ്ല്യാരെ....
ഇതിനിടക്ക് ആമിനയുടെ ശരീരത്തില്‍ കയറിയ ചെകുത്താന്റെയും മുസ്ല്യാരുടെയും വാദപ്രതിവാദം നടക്കുന്നുണ്ട്. ഇതിന്റെയിടയില്‍ ആമിന പറയുന്നതേത് ചെകുത്താന് പറയുന്നതേത് എന്ന് മനസ്സിലാകാഞ്ഞിട്ടാവണം മുസ്ലിയാര് അടി നിര്‍ത്തുന്ന ലക്ഷണമില്ല.
അടികൊണ്ടു പുളയുന്ന ആമിനയെ കണ്ടാല്‍ പൂഴിക്കടകന്‍ ആണെന്ന് തോന്നും ഇതിന്റെയിടയില്‍ ഒരടി കിട്ടിയപ്പോ ആമിന താഴെ വീണു. ആമിനയുടെ ക്ഷമ കെട്ടു. അവിടുന്ന് മോഹന്‍ലാല്‍ വരുന്നത് പോലെ ഇടതു ഭാഗം ചെരിച്ചു ഒരു വരവായിരുന്നു. ആ വരവ് കണ്ട് മുസ്ല്യാരുടെ തൊണ്ട വരണ്ടു. പിന്നേ നടന്നത് ആടുതോമയിലെ സീനായിരുന്നു. സാരിയഴിച്ചു ഉസ്താദിന്റെ തലയില്‍ കറക്കി ചുറ്റി നാല് വീശല്‍. നാഭിക്ക് രണ്ടു തൊഴി. മൂക്കിന് ഘനത്തില്‍ രണ്ടുമൂന്നു ഇടി. സാരിക്കുള്ളിലെ മന്ത്രവാദി താഴെ വീണു. രാജമാണിക്യം സിനിമേല് മമ്മുക്ക പറഞ്ഞ പോലെ കലിപ്പ് തീരണല്ലില്ലാ തള്ളേന്നും പറഞ്ഞോണ്ട് അയാളിരുന്ന മരക്കസേരയെടുത്ത് വീണ്ടും ഒന്നങ്ങു പൂശി.
തീര്‍ന്നു. എല്ലാം അവസാനിച്ചു.
എലി കരയുന്ന പോലെ ഉസ്താദ് കരയുന്ന ശബ്ദം മാത്രം മുറിയില്‍ കേള്‍ക്കാം. ഈ രംഗം കണ്ട് വിരണ്ടു പോയ മുസ്ല്യാരുടെ ഒരു ശിങ്കിടി മാത്രം ജനലിലൂടെ ഒളിഞ്ഞിരുന്നു നോക്കുന്നുണ്ട്. പുറത്തിറങ്ങാന്‍ വേണ്ടി ആമിന അയാളുടെ തലയില്‍ നിന്നും സാരി ഊരിമാറ്റി... സാരി ഊരിയതും ഒരു കൃതിമത്താടിയും മുടിയും സാരിയില്‍ നിന്നൂര്‍ന്നു വീണു.... പിന്നെക്കേട്ടത് ഒരു പൊട്ടിക്കരച്ചിലായിരുന്നു.....
"അള്ളോ...!!!!! "
"കുഞ്ഞമ്മദാക്കാ ഇത് ഇങ്ങളെന്യോ... പടച്ചോനെ..... ആമിന വീണ്ടും നിലവിളിച്ചു. ആമിന ഉസ്താദിനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു. അള്ളോ... അള്ളോ.... 'ന്തിനാന്നും ഇങ്ങള് ഇമ്മാതിരി പണിക്കൊക്കെ നിക്കണേ...."
മുസ്ല്യാര്‍ തല പൊക്കി. നീര് വെച്ച മുഖം തുടച്ചു പറഞ്ഞു:
"ന്നാലും ന്റാമിനാ.... ഇജ്ജ് ബാല്ലാത്തോരാമിന തന്നെ.... കുഞ്ഞമ്മദ് ആമിനയുടെ കൈ പിടിച്ചു.
ആമിനക്ക് ഇത്രത്തോളം സ്റ്റാമിന ഉണ്ടെന്നു ഇപ്പഴാണ് കുഞ്ഞമ്മദ് അറിയുന്നത്.
ആമിനയുടെ നേര്‍ച്ചപ്രാന്ത് കാരണം മീന്‍ കച്ചവടത്തില്‍ കുത്തുപാളഎടുത്ത കുഞ്ഞമ്മദ് തന്റെ ഭാര്യയുടെ ചിലവിനു തക്കതായി തുടങ്ങിയ ബിസിനസ്സായിരുന്നു മന്ത്രവാദം. നാട്ടില്‍ മൊത്തം നേര്‍ച്ചയും വഴിപാടും മന്ത്രവാദവും ഏലസ്സ് കെട്ടലും നടക്കുമ്പോള്‍ അതുമുതലാക്കാം എന്ന ചിന്തയില്‍ കുഞ്ഞമ്മദ് താടീം മുടിയും വെച്ചു സിദ്ധന് ആവുകയായിരുന്നു. ഭാര്യയുടെ നേര്‍ച്ചപ്രാന്തിനിട്ടു ഒരു പണി കൊടുക്കാന്‍ തക്കത്തിന് കിട്ടിയപ്പോള്‍ കുഞ്ഞമ്മു ഒന്ന് ആശിച്ചു പോയി. കുഞ്ഞമ്മദ് അതേ ചെയ്തുള്ളൂ...
ആമിനയുടെ പുലിയായി പിറന്ന മകന് എലിയായി. സൌമ്യമായ മുലകുടി. ഉമ്മയുടെ മാറില്‍ മൃദുവായ കയ്യടക്കം. നോട്ടത്തിലും ഭാവത്തിലും വരെ അവന്റെ ബാപ്പാക്കില്ലാത്ത സമീപനം. എന്നാലതൊരു അമിത വിനയമാണോ എന്ന് പലരും സംശയിച്ചു. കാരണം, ഉമ്മയെ ബുധിമുട്ടിക്കണ്ട എന്ന് കരുതിയാവും രണ്ടു ദിവസത്തേക്ക് കുട്ടി പാല് കുടിക്കുന്നു പോലുമില്ല. എങ്കിലും അവന്റെ ഉമ്മ അവനെ പത്തിരിയും മൂപ്പാകാത്ത കോഴിക്കറി വെച്ചും അവന്റെ ഊര്‍ജം നിലനിര്‍ത്തി. എന്നിട്ടും അവന്റെ നിറം ഇരുട്ടിന്റെതില്‍ നിന്നും അല്പ്പമെന്കിലുമൊന്നു മാറ്റാന്‍ ഫെയര്‍ ആന്‍ഡ് ലവ് ലിയുടെ കൊട്ടക്കണക്കിന് പാക്കറ്റുകള്‍ക്ക് സാധിച്ചില്ല. നിറമില്ലാത്ത കുട്ടിയെ ആമിന ഇടയ്ക്കിടെ സോപ്പിന് പൊടിയും പാത്രം കഴുകുന്ന വിം ഇട്ടു വരെ കുളിപ്പിച്ചു നോക്കി ഇല്ല.. നോ രക്ഷ. ഇത് ആജീവനാന്ത പെയിന്റാണ്. ആമിന ഫെയര്‍ ആന്‍ഡ് ലവ് ലി വാങ്ങുന്നത് നിര്‍ത്തി-ആമിനക്കറിയാം വിമ്മിനു സാധിക്കാത്തത് വേറൊരു കൊപ്പിനും സാധിക്കില്ലെന്ന്. പാത്രം കഴുകുമ്പോള്‍ വിമ്മിന്റെ മഹിമ അത്രയ്ക്കാണ്. എന്നിട്ടും തന്റെ മകന്റെ കാര്യത്തില്‍ ആമിനയങ്ങനെ ചിന്തിച്ചും പരിഭം പറഞ്ഞു കാലങ്ങള്‍ കടന്നു പോയി...
കാലത്തിന്റെ കുത്തൊഴുക്കില്‍ ആമിനയുടെ മകന് കുട്ടനെന്നു വിളിപ്പേര് വീണു. വീട്ടിലും നാട്ടിലും അവന് കുട്ടനായി. ശരിക്കും കട്ടന്‍ എന്നാണു കട്ടന്‍ ചായയെക്കാള്‍ കറുപ്പുള്ള അവനെ വിളിക്കേണ്ടത്. എങ്കിലും അവന്റെ എണ്പതു വയസ്സായ വല്യുപ്പ അവനെ കുട്ടനെന്നു വിളിച്ചു ദയ കാണിച്ചു - വിശാലമനസ്കന്. എങ്കിലും ആമിനയുടെ പരിവേദനങ്ങള്‍ കൂടിയതെയുള്ളൂ... പതിനാലു വയസ്സ് തികഞ്ഞിട്ടും തന്റെ മകന് ആരോടും മിണ്ടാട്ടമില്ല. തികഞ്ഞ മൗനി. കുട്ടികളുടെ കൂടെ കളിക്കാന്‍ പോവില്ല. ഭക്ഷണം മുന്നിലെത്തിയാല്‍ വല്ലപ്പോഴും കഴിക്കും. ഇല്ലേല് ഇല്ല. ആമിനക്കു ആധിയായി. ഏഴെട്ടു കൊല്ലം കൂടി കഴിഞ്ഞാല്‍ പുതിയാപ്ല ആകേണ്ട പയ്യനാണ്. ഇവനെയിങ്ങനെ മന്ദപ്പന് ഇരുപ്പില്‍ കണ്ടാല്‍ എവിടുന്നാണ് പെണ്ണ് കിട്ടുക!? കുട്ടന്റെ ഈ പ്രത്യേക സ്വഭാവം നാട്ടിലെ പെണ്ണുങ്ങള് കരാര്‍ വ്യവസ്ഥയില്‍ ചെയ്യുന്ന ആത്മാര്‍ഥതയോടെ പുഴക്കടവില്‍ നിന്നും നേര്‍ച്ച സ്ഥലങ്ങളിലെ നാരദാന്തരീക്ഷത്തില്‍ നിന്നും ചര്‍ച്ച ചെയ്യപ്പെട്ടു. നാട്ടില്‍ മുഴുവന്‍ ആമിനയുടെ മകന് തലയ്ക്കു സുഖമില്ലെന്ന് ഖ്യാതി പരന്നു..... ആമിനയുടെ ബി പി കൂടി. പണ്ടാരമടങ്ങിയ തൊളച്ചികളെ കൊണ്ട് ആമിനക്ക് ഇരുന്നിട്ടും കിടന്നിട്ടും പൊറുതി കിട്ടിയില്ല. പിറ്റേ ദിവസം തന്നെ ആമിന മകനെയും കൂട്ടി നേര്‍ച്ചകള്‍ ചെയ്യാനിറങ്ങി. ഫക്കീരുപ്പാപ്പ അലാവുധീന്റുപ്പാപ്പ നിന്റുപ്പാപ്പ അവന്റുപ്പാപ്പ എന്നൊക്കെ പേര് വെച്ച നിരവധിയനവധി മന്ത്രവാദ വേന്ദ്രന്മാര് കുട്ടന് വേണ്ടി മന്ത്രം ചൊല്ലി. നേര്‍ച്ചകള്‍ ചെയ്തു. മുട്ടയറുത്തു... തേങ്ങയുടച്ചു.... അങ്ങനെയൊരു പള്ളിമുറ്റത്ത് നേര്‍ച്ച ചെയ്യവേ കുട്ടന് ബോധം കെട്ടു വീണു. അടുത്തുള്ള ജനങ്ങളെല്ലാം ഓടിക്കൂടി. പെണ്ണുങ്ങള് മൂക്കത്ത് വിരല്‍ വെച്ചു. എല്ലാരും ശൈഖിന്റെ മഹിമയെ വാഴ്ത്തി. ഇങ്ങള് കുട്ടിന്ടസുഖം ഇന്നന്നെ മാരും താത്താ... കൂട്ടത്തി നിന്നോരുത്തി ഉറക്കെപ്പറഞ്ഞു. ആമിനക്ക് ആശ്വാസമായി. ഇത് ശൈഖിന്റെ പണിയാണ്!!! ആമിന മകനെ തൊട്ടു തലോടി. ആരോ കൊണ്ടുക്കൊടുത്ത വെള്ളം അവന്റെ മുഖത്ത് തളിച്ചു. അല്‍പ്പം കുടിക്കാന്‍ വായില്‍ വെച്ചു കൊടുത്തു.... കുട്ടന് ഒന്ന് നിരങ്ങി ചുറ്റിലും പെണ്ണുങ്ങള് ആര്‍ത്തലച്ചു... ശൈഖിന് ആശംസകളും നേര്‍ച്ചകളും പൂര്‍വ്വാധികം ശക്തിയോടെ ഉറക്കെയുറക്കെ ആളുകള്‍ പ്രഖ്യാപിച്ചു. കുട്ടന്റെ ഓരോ അനക്കവും അവിടെ ആവേശം ചിതറി.
അവസാനം കുട്ടന് കണ്ണ് തുറന്നു.... ചുറ്റിലും നോക്കി.... എന്തോക്കെയാനിവിടെ നടക്കുന്നത്....! അത് വായില്‍ നിന്നും വന്നത് ഇങ്ങനെയായിരുന്നു:
"യെന്ത് മൈരാ തള്ളേ ഇവട നടക്കണത്..!?" കൊറേ പോലയാടിച്ചികളും പൂമക്കളും ഇവടക്കൂടി....."
പിന്നങ്ങോട്ട് തെറികളുടെ പൂരമായിരുന്നു കുട്ടന്റെ നാവില്‍....
ആമിന ഞെട്ടി.
ആളുകള്‍ നിശബ്ദരായി.
സംഗതി പന്തിയല്ലെന്നു കണ്ട് പെണ്ണുങ്ങള് പതിയെ സ്ഥലം കാലിയക്കിത്തുടങ്ങി. ആളൊഴിഞ്ഞ പൂരപ്പറമ്പില്‍ നില്ക്കും പോലെ ആമിന മകന്റെ അടുത്തു നിന്ന് അല്‍പ്പം വിട്ടു നിന്ന്.. ഞാന്‍ ഇങ്ങോട്ട് കൊണ്ടുവന്ന എന്റെ മോന് തന്നെ അല്ലെ ഇത്. ശൈഖ് ഉശാരാന് എന്ന് കേട്ടപ്പോ ഇത്രക്കും ഉഷാറാണ് എന്ന് കരുതിയില്ല. അല്ലെങ്കിലും ഇത്രയ്ക്കു വേണ്ടാരുന്നു. ആമിനയുടെ ഉള്ളു കാളി. ഇതിങ്ങനെ പോയാല്‍....
അത്രകാലം മരണവീട് പോലെ കാണപ്പെട്ടിരുന്ന ആമിനയുടെ വീട് ഒരു സര്‍ക്കസ്സ് കൂടാരം പോലെ ആയി മാറി. കുട്ടന്റെ വക ചട്ടിയേറ് തെറി വിളി പുരപ്പുറത്തു കയറി അയല്‍വാസികളുടെ കുളിസീന്‍ കാണല്‍ എന്ന് തുടങ്ങി സകലമാന കുരുത്തക്കേടുകളുടെയും ഹോള്‍സെയില്‍ ഡീലര്‍ ആയി മാറുകയായിരുന്നു കുട്ടന്. കുട്ടന്റെ അടി കിട്ടി മോന്ത തടവിക്കരഞ്ഞ ശൈഖിനെ ഉറക്കത്തില്‍ വരെ പ്രാകി...
"ന്നാലും പഹയന് ശൈഖേ... ഇജ്ജ് ന്നൂടി ഇച്ചതി ചെയ്യേണ്ടെയ്നി..."
അങ്ങനെയിരിക്കെ നാട്ടില്‍ ഒരു ഗമണ്ടന്‍ മന്ത്രവാദി മുസ്ല്യാര്‍ എത്തിയിട്ടുണ്ടെന്ന് ആമിനിയറിഞ്ഞു കേട്ടപാതി കേള്‍ക്കാത്ത പാതി ആമിന ചെക്കനെ കൊണ്ടു പോകാന്‍ കുട്ടന്റെ കഞ്ഞിയില്‍ ഉറക്ക ഗുളികയിട്ടു. എന്നിട്ടും അവന് ഉറങ്ങിയില്ല. കുഴഞ്ഞു കുഴഞ്ഞു നടക്കുന്ന അവന് തള്ളയെ കണക്കിന് തെറി വിളിച്ചു. എങ്കിലും ശരീരബലം നഷ്ട്ടപ്പെട്ട അവനെയും പിടിച്ചു വലിച്ചു ആമിന മുസ്ലിയാരുടെ കോര്‍ട്ടിലേക്കൊടി. ടോക്കന്‍ എടുത്തു ആമിന അക്ഷമയോടെ കാത്തിരുന്നു. മുസ്ല്യാരെ കാണാന്‍ ഇരിക്കുന്നവരുടെ കൂട്ടത്തില്‍ ആമിനയും ഇരിപ്പുറപ്പിച്ചു. കള്ളുകുടിയന് മാരുടെ ശൈലിയിലുള്ള ആസ്ഥാനതെറികള്‍ കേട്ട് ആ സദസ്സ് മുഴുവന്‍ ചെവി പൊത്തി.പുറത്തു എന്തോ അത്യാഹിഅതം നടക്കുന്നുവെന്നു മണത്ത ഉസ്താദിന്റെ ശിങ്കിടി ഉസ്താദിനെ കാര്യമറിയിച്ചു... നിമിഷങ്ങള്‍ക്കകം വാതില്‍ തുറക്കപ്പെട്ടു.
"ഉസ്താദേ ന്നെ രക്ഷിക്കണം" ആമിന മുറിയിലേക്ക് കയറിയ പാടെ മൂക്ക് പിഴിഞ്ഞു. ആമിനയെ അത്ഭുതപ്പെടുത്തിക്കൊണ്ട് മന്ത്രവാദി ആമിനയുടെ വിഷമങ്ങള്‍ ഇങ്ങോട്ട് പറഞ്ഞു. മുസ്ല്യാരുടെ കഴിവില്‍ അത്ഭുതം കൂരിയ ആമിന തന്റെ മോനെ രക്ഷിക്കാന്‍ ഈ അജാനബാഹുവായ മുസ്ലിയാര്‍ക്കെ കഴിയൂ എന്ന് ഉറപ്പിച്ചു.
'എണീറ്റ് നിക്കിന്' ഉസ്താദ് കല്‍പ്പിക്കും പോലെ മൊഴിഞ്ഞു. ആമിന എണീറ്റു .
'നിന്റെ വയറ്റില്‍ ഓപ്പറേഷന് ചെയ്ത പാടുണ്ടോ?'
'ഇല്ല ഉസ്താദേ...'
'ആ സാരി ഇങ്ങട്ട് മാറ്റിന്... ഞമ്മക്കന്റെ പള്ള കാണണം.'
ആമിന ഞെട്ടി. തന്റെ മോന്റെ ബാപ്പയ്ക്ക് പോലും ഞമ്മള് പള്ള മര്യാദക്ക് കാണിച്ചു കൊടുത്തിട്ടില്ല. പിന്നാണ്. ആമിന മനസ്സില്‍ കരുതി.
"അല്ല ഉസ്താദേ.., ദോക്കെ ന്തിനാ? - ഇനക്കല്ല സൂക്കേട്. ദാ ഒനാ... ന്റെ മോന്!"
"ആ മോനെ പെറ്റ വയറ് തന്ന്യാണ് ഞമ്മക്ക് കാണേണ്ടത്."
"അത് പിന്നേ.. സ്താദേ..."
ആമിന കെറുവിച്ച്.
ഉസ്താദിന് കലി കയറി. ചൂരല്‍ കയ്യില്‍ മുറുകെ പിടിച്ചു. മേശമ്മേല്‍ ശക്തിയായിഒ ഒരടിയങ്ങു അടിച്ചു... മുസ്ല്യാരുടെ കയ്യിലിരുന്നു ചൂരല്‍ വിറച്ചു. ആമിന ചൂരലിനേക്കാള്‍ വേഗതയില്‍ വിറച്ചു.
ഒന്ന് പെറ്റതാണേലും ഒത്തൊരു താടക തന്നെയായിരുന്നു അന്നാട്ടിലാമിന.
"ചെക്കനെ ആ മുറിയിലേക്ക് മാറ്റിന്.!"
ഉടന്‍ തന്നെ ഒരു ശിങ്കിടി അവിടെ പ്രത്യക്ഷപ്പെട്ടു. കുഴഞ്ഞു കിടക്കുന്ന കുട്ടന് അടുത്തൊരു മുറിയില്‍ ബന്ധിതനക്കപ്പെട്ടു. ആമിന കിടുകിടെ വിറച്ചു. ഉസ്താദ് പറഞ്ഞു. "ഓനല്ല പെണ്ണെ സൂക്കേട്. അനക്കാണ്!!"
ആമിന വീണ്ടും വീണ്ടും ഞെട്ടി
"ഇനിക്കോ? ഇനിക്കൊരു സൂക്കെടും ഇല്ല ഉസ്താദേ..."
"അനക്കാന്‍ സൂക്കേട്. കുട്ട്യോളെ ഇല്ലാത്ത സൂക്കേട് ണ്ടാക്കി അവടെം ഇവടെം കൊണ്ടോണ അനക്കന്നെ സെയ്ത്താനെ സൂക്കേട്. അന്റെ മേത്തുള്ള ജിന്നിനെ ഞമ്മളിന്നു തച്ചു മണ്ടിക്കും. അള്ളാണേ മണ്ടിക്കും.!" മുസ്ല്യാര്‍ പുലിയാണ്. വെറും പുലിയല്ല.
ആമിനക്ക് കരച്ചില് വന്നു....
"ന്റെ പുയ്യാപ്ലനെപ്പോലും ഞാന്റെ പള്ള കാണിച്ചീല്ല്യാ .... മൂപ്പര് ഞമ്മളെ കൂടെക്കെടന്ന അപ്പം ഞമ്മള് ബെളക്കൂതും. വെട്ടത്തുന്നു ഇങ്ങനോക്കീം കാട്ടാന്‍ ഇന്നക്കൊണ്ട് കയ്യൂലാ..." ആമിന കെഞ്ചി.
ഇജ്ജിന്നി കുട്ട്യളെ നേര്‍ച്ചക്ക് കൊണ്ടോവ്വോ....?
നടുപ്പുറത്തു തന്നെ ആദ്യത്തെ അടി വീണു. ആമിന വേദന കൊണ്ടു പുളഞ്ഞു.
"ഇല്ല്യാ ഇല്ല്യാ.... മോയ്ല്ല്യാരെ... ന്നെ തല്ലല്ലീം.... അള്ളോ.... അള്ളോ... "
അടി വീണ്ടും വീണ്ടും വീണു. ആമിനയുടെ വെളുത്ത ശരീരത്തില്‍ അവടവിടെയായി ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെട്ടു. മുസ്ലിയാര് വിടാന്‍ ഭാവമില്ല. പക്ഷെ സുന്ദരിയായ ആമിനയെ തല്ലുന്നതില്‍ മുസ്ല്യാര്‍ക്കും വേദനിക്കുന്നുണ്ട്. പക്ഷേങ്കി ആമിന നന്നാവാന്‍ വേണ്ടീട്ടല്ലേ..!
"ആമിനാ അന്നെ ഞമ്മള് തല്ലുന്നില്ലാ... അന്റെ മേത്ത് കേറിക്കെടക്കണ ആ കാട്ടുജിന്നിനെയാണ് നമ്മ തല്ലണത്... ഇജ്ജ് ബേജാറാവണ്ടാമിനാ ആ സെയ്ത്താന്റെ കഥ ഇന്ന് ഞമ്മള് തീര്‍ക്കും."
മുസ്ല്യാര്‍ അടി നിര്‍ബാധം തുടരുകയാണ്. ആമിന ഉണ്ണിയാര്‍ച്ചയെ പോലെ ചാടിയും തടുത്തും ഒഴിയുന്നുണ്ട് . പക്ഷേങ്കി തച്ചോളി അമ്പു മാറ്റച്ചുരികയുമായി നില്‍ക്കുന്നത് കണക്കെ മുസ്ലിയാര് തന്റെ വെള്ളത്തുണി കോണം കുത്തി പറന്നടിക്കുകയാണ്....
മുസ്ല്യാര്‍ ഉറക്കെ അലറി:
"സെയ്ത്താനെ ഇയ്യ് പോകൂലെ... ഞമ്മളെ ആമിനാനെ വിട്ടുപോകൂലെ.... പോവൂലെ ഇജ്ജ്..."
ഞമ്മള് പോയെ... സെയ്ത്താന്‍ പോയെ... ആമിന കരഞ്ഞോണ്ട് പറഞ്ഞു.
"എവ്ടീ എങ്ങട്ട് പോയീ.... ഓനെ ഞമ്മള് വിടൂലാ അള്ളാണെ വിടൂലാ..." അതാക്കുണ പടിഞ്ഞാട്ടെ മുറീലേക്ക് പോയീ... അള്ളോ അതാ അവുടുന്നും പോയീ.... അതാ എടനായിക്ക് കേറീ.. അള്ളോ... തല്ലല്ലീം മോയല്യാരെ..... മോയ്ല്യാരെ....
ഇതിനിടക്ക് ആമിനയുടെ ശരീരത്തില്‍ കയറിയ ചെകുത്താന്റെയും മുസ്ല്യാരുടെയും വാദപ്രതിവാദം നടക്കുന്നുണ്ട്. ഇതിന്റെയിടയില്‍ ആമിന പറയുന്നതേത് ചെകുത്താന് പറയുന്നതേത് എന്ന് മനസ്സിലാകാഞ്ഞിട്ടാവണം മുസ്ലിയാര് അടി നിര്‍ത്തുന്ന ലക്ഷണമില്ല.
അടികൊണ്ടു പുളയുന്ന ആമിനയെ കണ്ടാല്‍ പൂഴിക്കടകന്‍ ആണെന്ന് തോന്നും ഇതിന്റെയിടയില്‍ ഒരടി കിട്ടിയപ്പോ ആമിന താഴെ വീണു. ആമിനയുടെ ക്ഷമ കെട്ടു. അവിടുന്ന് മോഹന്‍ലാല്‍ വരുന്നത് പോലെ ഇടതു ഭാഗം ചെരിച്ചു ഒരു വരവായിരുന്നു. ആ വരവ് കണ്ട് മുസ്ല്യാരുടെ തൊണ്ട വരണ്ടു. പിന്നേ നടന്നത് ആടുതോമയിലെ സീനായിരുന്നു. സാരിയഴിച്ചു ഉസ്താദിന്റെ തലയില്‍ കറക്കി ചുറ്റി നാല് വീശല്‍. നാഭിക്ക് രണ്ടു തൊഴി. മൂക്കിന് ഘനത്തില്‍ രണ്ടുമൂന്നു ഇടി. സാരിക്കുള്ളിലെ മന്ത്രവാദി താഴെ വീണു. രാജമാണിക്യം സിനിമേല് മമ്മുക്ക പറഞ്ഞ പോലെ കലിപ്പ് തീരണല്ലില്ലാ തള്ളേന്നും പറഞ്ഞോണ്ട് അയാളിരുന്ന മരക്കസേരയെടുത്ത് വീണ്ടും ഒന്നങ്ങു പൂശി.
തീര്‍ന്നു. എല്ലാം അവസാനിച്ചു.
എലി കരയുന്ന പോലെ ഉസ്താദ് കരയുന്ന ശബ്ദം മാത്രം മുറിയില്‍ കേള്‍ക്കാം. ഈ രംഗം കണ്ട് വിരണ്ടു പോയ മുസ്ല്യാരുടെ ഒരു ശിങ്കിടി മാത്രം ജനലിലൂടെ ഒളിഞ്ഞിരുന്നു നോക്കുന്നുണ്ട്. പുറത്തിറങ്ങാന്‍ വേണ്ടി ആമിന അയാളുടെ തലയില്‍ നിന്നും സാരി ഊരിമാറ്റി... സാരി ഊരിയതും ഒരു കൃതിമത്താടിയും മുടിയും സാരിയില്‍ നിന്നൂര്‍ന്നു വീണു.... പിന്നെക്കേട്ടത് ഒരു പൊട്ടിക്കരച്ചിലായിരുന്നു.....
"അള്ളോ...!!!!! "
"കുഞ്ഞമ്മദാക്കാ ഇത് ഇങ്ങളെന്യോ... പടച്ചോനെ..... ആമിന വീണ്ടും നിലവിളിച്ചു. ആമിന ഉസ്താദിനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു. അള്ളോ... അള്ളോ.... 'ന്തിനാന്നും ഇങ്ങള് ഇമ്മാതിരി പണിക്കൊക്കെ നിക്കണേ...."
മുസ്ല്യാര്‍ തല പൊക്കി. നീര് വെച്ച മുഖം തുടച്ചു പറഞ്ഞു:
"ന്നാലും ന്റാമിനാ.... ഇജ്ജ് ബാല്ലാത്തോരാമിന തന്നെ.... കുഞ്ഞമ്മദ് ആമിനയുടെ കൈ പിടിച്ചു.
ആമിനക്ക് ഇത്രത്തോളം സ്റ്റാമിന ഉണ്ടെന്നു ഇപ്പഴാണ് കുഞ്ഞമ്മദ് അറിയുന്നത്.
ആമിനയുടെ നേര്‍ച്ചപ്രാന്ത് കാരണം മീന്‍ കച്ചവടത്തില്‍ കുത്തുപാളഎടുത്ത കുഞ്ഞമ്മദ് തന്റെ ഭാര്യയുടെ ചിലവിനു തക്കതായി തുടങ്ങിയ ബിസിനസ്സായിരുന്നു മന്ത്രവാദം. നാട്ടില്‍ മൊത്തം നേര്‍ച്ചയും വഴിപാടും മന്ത്രവാദവും ഏലസ്സ് കെട്ടലും നടക്കുമ്പോള്‍ അതുമുതലാക്കാം എന്ന ചിന്തയില്‍ കുഞ്ഞമ്മദ് താടീം മുടിയും വെച്ചു സിദ്ധന് ആവുകയായിരുന്നു. ഭാര്യയുടെ നേര്‍ച്ചപ്രാന്തിനിട്ടു ഒരു പണി കൊടുക്കാന്‍ തക്കത്തിന് കിട്ടിയപ്പോള്‍ കുഞ്ഞമ്മു ഒന്ന് ആശിച്ചു പോയി. കുഞ്ഞമ്മദ് അതേ ചെയ്തുള്ളൂ...
ഹഹഹ
ReplyDeleteആദ്യന്ത്യം രസകരം. തെറിവിളി വേണ്ടായിരുന്നു. നാടോടിയുടെ വല്ലാത്ത താന്തോന്നിത്തരങ്ങൾ അല്ലേ.
അവസാനം ശരിക്കും നന്നായി.
കൊള്ളാം :)
ReplyDeleteഹ ഹ സൂപ്പര്‍ രഹിമേ :)))
ReplyDeleteരഹിമേ കലക്കി ......സൂപ്പര്‍ :)
ReplyDeleteറഹിമേ അടിപൊളി.
ReplyDeleteകൊള്ളാം .....
ReplyDeleteനന്നായി ട്ടോ... ചിരിച്ചു.. :)
ReplyDeleteറയിമേ, നല്ല ഒന്നാന്തരം ഡയറി. നാട്ടിലെ ക്കൂള് പോകാത്ത ഉമ്മാമമാരുടെ മുഖങ്ങളാണ് പെട്ടെന്ന് ഒര്‍മ വന്നത്. ലാസ്റ്റ് എത്തുമ്പഴത്തെയ്ക്കും ചിരിച്ചു കണ്ണ് നിറഞ്ഞു പോയി. ആമിനന്റെ സ്റ്റാമിന ന്നു ഹെഡിംഗ് കൊടുക്കായിരുന്നു. വായനയുടെ സുഖം ശരിയ്ക്കും അറിഞ്ഞു.
ReplyDelete