Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Wednesday, March 3, 2021

സൗഹൃദങ്ങളുടെ മേച്ചില്‍പുറങ്ങളില്‍




ആമുഖം 

ലേശം മഴയുടെ ലക്ഷണം ഉണ്ടായിരുന്നു. ആകാശം കരഞ്ഞാല്‍ബൈക്ക്‌യാത്ര ദുഷ്കരമാവും. ഗള്‍ഫിലായിരിക്കുമ്പോള്‍എന്റെ സുഹൃത്തുക്കള്‍ഇങ്ങനെ കുറെ പേരാണെന്നും ഇവര്‍ക്കൊക്കെ എന്നെയും എനിക്ക് അവരെയും കാണാന്‍വല്ലാത്ത ആഗ്രഹമുണ്ടെന്നും പറഞ്ഞപ്പോള്‍വല്ലപ്പോഴും പ്ലസ്സില്‍കയറി ഇറങ്ങിപ്പോകുന്ന വസന്ത മല്ലികയ്ക്കും ഒരു ആഗ്രഹം. ഞങ്ങളുടെ സൈബര്‍സംഗമത്തില്‍ഒന്ന് പങ്കെടുക്കണമെന്ന്. ഒരു ഗേള്‍ - ഫ്രണ്ട്‌കൂടെയുള്ളത് ഇതു ആക്രമണത്തെയും ചെറുക്കാന്‍ഒരു ധൈര്യമാവുമല്ലോ എന്ന് കരുതി ഞാനും സമ്മതിച്ചു. പക്ഷെ,ഒരു കണ്ടീഷന്‍-----. അവളുടെ ഫോട്ടോ എടുക്കരുത്. പ്ലസ്സില് ഇടാനും പാടില്ല.

“ഉം.. നോക്കാം കുന്നോത്ത് ഗംഭീര ഫോട്ടോ എടുപ്പുകാരനാണ്. നിന്നെപ്പോലെ ഭംഗിയുള്ളതിനെ ഒക്കെ കണ്ടാല്‍ചെലപ്പോ ഫോട്ടോ മാത്രല്ല വേറെ എന്തേലും എടുക്കാന്‍നോക്കു"മെന്ന് പറഞ്ഞതും പത്തന്‍പത് കിലോ ഭാരമുള്ള അവളുടെ കൈ ‘പോടാ അവിടുന്ന്’ എന്നൊരു ശബ്ദത്തോടെ എന്റെ നടുപ്പുറത്തു ഓങ്ങി വന്നു വീണു. പിന്നേം കുറേ പറയണം എന്ന് കരുതിയെങ്കിലും അവളുടെ കൈക്കരുത്തിനെ ഭയന്ന് മിണ്ടാന്‍പോയില്ല. പിന്നെ അടുത്ത ജോലി അസ്ലമിനെയും വിപിനെയും വിജേഷിനെയും ഫോണില്‍ബന്ധപ്പെടുക എന്നതായിരുന്നു. വിജേഷിന്റെ കോണ്ടാക്റ്റ്‌നമ്പര്‍കിട്ടാന്‍അസ്ലമിനെ വിളിച്ചിട്ട് കിട്ടുന്നില്ല. അസ്‌ലം വരുന്നില്ലേ!? വിളിച്ചിട്ട് കിട്ടാതായപ്പോ ആകെ മൂഡ്‌ഓഫ് ആയി. വിപിന്‍എന്നെ പകല്‍സമയം ഒരുപാടു വിളിച്ചിരുന്നു തിരക്ക് കാരണം എടുക്കാന്‍പറ്റിയില്ല. പോകാന്‍വെറും മൂന്നു ദിവസം മാത്രമേ ഉള്ളൂ... തിരക്കുകള്‍തീര്‍ന്നിട്ടില്ല. വിപിനെ വിളിച്ചപ്പോള്‍എടുക്കുന്നില്ല. രണ്ടാം വട്ടവും വിളിച്ചിട്ടും കിട്ടുന്നില്ല. അവസാനം വസന്തമല്ലികയുടെ ഫോണില്‍നിന്നും വിളിച്ചു അങ്ങേത്തലക്കല്‍പിണക്കം കലര്‍ന്ന വാക്കുകള്‍പ്രസരിക്കുന്നു. എങ്കിലും അവനവിടേക്ക് എത്തിക്കോളാം എന്ന് പറഞ്ഞു. കുന്നോത്തും വിപിനും മുമ്പ് കണ്ടിട്ടുണ്ട് എന്ന് മുമ്പൊരിക്കല്‍അവനെന്നോട് പറഞ്ഞിരുന്നു.



വെറും ഇരുപത്തിയഞ്ചു ദിവസം മാത്രം ലീവെടുത്തു വന്ന എന്നെ തന്നെയാണ് ആദ്യം തല്ലേണ്ടത് എന്നോര്‍ത്ത് ബൈക്ക്‌ഓടിച്ചു കൊണ്ട് തന്നെ വിപിനെ ഫോണ്‍വിളിച്ചു എടുക്കുന്നില്ല. അതിനിടെ പിന്നിലിരിക്കുന്ന വസന്തമല്ലിക ട്രാഫിക്‌പോലീസിന്റെ കാര്‍ക്കശ്യത്തില്‍ഫോണ്‍പിടിച്ചു വാങ്ങിക്കൊണ്ട് വിപിനെ ഞാന്‍വിളിച്ചു നോക്കിക്കോളാം എന്ന് പറഞ്ഞു. ബൈക്കിന്റെ വേഗത എണ്പതു കടന്നു ഹാന്‍ഡില്‍വിറച്ചു കൊണ്ടിരിക്കുന്നു. എപ്പഴോ അവള്‍ക്കു വിപിനെ ലൈനില്‍കിട്ടി. അവന്‍കുന്നോത്തിന്റെ വീട്ടിലേക്കു എത്തിക്കോളാം എന്ന് പറഞ്ഞത്രേ. ആര് വന്നില്ലെങ്കിലും ഇന്ന് കുന്നോത്തിനെ എനിക്ക് കണ്ടേ തീരൂ എന്നും കരുതി വണ്ടിയുടെ ആക്സിലേറ്റര്‍അസ്‌ലം ആണെന്ന് സങ്കല്‍പ്പിച്ചു കൊണ്ട് ഞെരടിത്തിരിച്ചു. അസ്‌ലം മുങ്ങുമെന്നു സ്വപ്നത്തില്‍പോലും കരുതിയില്ല. എപ്പോ വിളിച്ചാലും ഓടി വരുന്നൊരു സുഹൃത്തായി കരുതിപ്പോയി. അത് എന്റെ തെറ്റ്. അല്ലെങ്കിലും വെറും ഇരുപത്തഞ്ചു ദിവസം ലീവെടുത്തു വന്ന തന്നെയാണ് ഇടിച്ചു കൂമ്പ് വാട്ടേണ്ടത്! -

എന്റെ ആത്മഗതം അല്‍പ്പം ഉറക്കെയായിപ്പോയോ!?

അതിനുത്തരം പിന്നില്‍നിന്നും വസന്തമല്ലികയുടെ ശബ്ദത്തില്‍ഇങ്ങനൊരു ചോദ്യം കേട്ടപ്പഴാണ് മനസ്സിലായത്‌.:

"ഞാന്‍വാട്ടിയാല്‍മതിയോ നിന്‍റെ കൂമ്പ്???"

പിരികം കൊണ്ട് അഭ്യാസം കാണിച്ചു കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടപ്പഴെ കുന്നോത്തിന്റെ വീട്ടിലെത്തിയിട്ട് ഒഴിക്കാന്‍കാത്തു വെച്ച മൂത്രമൊക്കെ ആവിയായിപ്പോയി. ഈ പെണ്ണുങ്ങളെ പേടിക്കണം. ഇല്ലെങ്കില്‍വല്ല പീഡനക്കേസിലും കുടുക്കിക്കലയുമെന്നു ഫേസ്ബുക്കില്‍ടിന്റുമോന്‍പറയുന്നത് കേട്ടിട്ടുണ്ട്.


ഒരു വേലപ്പനാരായണന്‍ യാത്ര 
പോകുന്നത് ഒരു സഖാവിന്റെ വീട്ടിലെക്കായതിനാല്‍ഇരുമ്പിന്റെ കുപ്പായമിടാണോ എന്ന് വരെ ആലോചിച്ചു. കാരായി, കൊടിസുനി, എന്നതിലോക്കെയുള്ള "ക" എന്ന വാക്ക് പോലെ കുന്നോത്ത് എന്നൊരു വാക്കുള്ളത് കൊണ്ട് ഭയക്കണം. കുന്നോത്തിനെ കാണാന്‍പോകുമ്പോ ലേശം ഭയമുണ്ടായിരുന്നു. ഒന്നാമത് പ്രായം. ഡാ, നമ്മള്‍പിള്ളേര്‍പോയി പ്രായമുള്ളവരുടെ അടുത്തു പോയി വല്ല തമാശയും കാണിച്ചാല്‍എല്ലാം കുളമാകുമോ എന്നൊരു സംശയം എന്റെ സുഹൃത്ത്‌വസന്തമല്ലിക പങ്കു വെച്ചത് എന്റെ ആശങ്കയ്ക്ക് ആക്കം കൂട്ടി. എങ്കിലും ഹേയ് ഞാനാ ടൈപ്പല്ല., അതിനു വേറെ ആളെ നോക്ക് എന്നും പറഞ്ഞു അവളെ കളിയാക്കി. ഞങ്ങള്‍രാമനാട്ടുകര എന്നാ ചെറുപട്ടണത്തിലെത്തിയപ്പോള്‍കുന്നോത്തിന്റെ നമ്പറില്‍കുത്തി. ഫോണ്‍എടുത്തപ്പോള്‍തന്നെ എവിടെയാ ഉള്ളത് എന്ന് തിരിച്ചു ചോദ്യം. അവിടെയുള്ള ഒരു വലിയ ബാങ്കിന്റെ മുമ്പിലാണ് എന്ന് മറുപടി പറഞ്ഞതേയുള്ളൂ... കുന്നോത്ത് വഴി പറയാന്‍തുടങ്ങി:

_അവിടെ നിന്ന് നേരെ കുണ്ടോട്ടി റോഡിലേക്ക് വന്നു നാലാം വളവില്‍എട്ടാം നമ്പര്‍പോസ്റ്റിനു എതിര്‍വശത്തു കാണുന്ന കല്യാണ മണ്ഡപത്തിനു ഓപ്പോസിറ്റ് കാണുന്ന വേലപ്പന്‍നായര്‍റോഡിലൂടെ നേര വന്ന് ക്രോസ്സ് ചെയ്തു പോകുന്ന റോഡിനെ മൈന്‍ഡ്‌ചെയ്യാതെ നേരേ വിട്ടു പോന്നു നീല പെയിന്റടിച്ച വീടിന്റെ അടുത്തുള്ള പെട്ടിക്കടയുടെ അടുത്ത് കൂടി കുറച്ചു കൂടി മുമ്പോട്ടു വന്നാല്‍മണം സ്വാശ്രയ സംഘക്കാരുടെ ബോര്‍ഡ്‌കാണാം. അവിടെ നിന്നാ മതി._

ഇത്രയും കേട്ടപ്പോ തന്നെ എനിക്ക് പണ്ട് സ്കൂളില്‍പോകുമ്പോ ഇത്രേം മനപ്പാഠമാക്കാന്‍ ശുഷ്കാന്തി കാണിച്ചിരുന്ണേല്‍ഫസ്റ്റ് ക്ലാസെങ്കിലും മേടിക്കാരുന്നു. എങ്കിലും മറന്നു പോവാതിരിക്കാന്‍ആ തല കൊണ്ട് ഒരുപകാരമെങ്കിലും ഉണ്ടാവട്ടെ എന്നും പറഞ്ഞു കൊണ്ട് വേലപ്പന്‍നായരെയും മണം സ്വാശ്രയ സംഘത്തെയും വസന്തമല്ലികയോട് ഓര്‍ത്ത്‌വെക്കാന്‍പറഞ്ഞു. വസന്തമല്ലികയ്ക്ക് അത് ഓര്‍ത്ത്‌വെക്കണമെങ്കില്‍ഇമ്പോസിഷന്‍എഴുതണം എന്ന അവസ്ഥയാണ്. അവിടുന്ന് വണ്ടി സ്റ്റാര്‍ട്ടാക്കിയത് മുതല്‍രാമനാമം ചൊല്ലുന്ന കണക്കിന്

“വേലപ്പനാരായാണോമണംസ്വാശ്രയ...

വേലപ്പനാരായാണോമണംസ്വാശ്രയ...

വേലപ്പനാരായാണോമണംസ്വാശ്രയ!....” എന്ന് ഉരുവിട്ടു കൊണ്ടിരിക്കുകയാണ്. ഒരു ഗട്ടറില്‍ചാടിയാല്‍അതു അവളുടെ തലയില്‍നിന്നും പറന്നു പോകുമെന്ന് എനിക്കറിയാവുന്നത് കൊണ്ട് ഞാന്‍നല്ലോണം ഓര്‍ത്തു വെച്ചത് നന്നായി. അല്ലേല്‍പകുതിയെത്തി വീണ്ടും വഴി തെറ്റിയേനെ. കാരണം ഒരു കുഴിയില്‍കൂടി വണ്ടി കട്ട്രകുട്ട്രമട്ട്രാന്നു കുലുങ്ങി വിറച്ചു കടന്നു പോയപ്പോള്‍ വസന്തമല്ലിക അത്ര നേരം ചൊല്ലിക്കൊണ്ടിരുന്ന വേലപ്പനാരായാണോമണംസ്വാശ്രയ എല്ലാം കൂടി കുടി വെള്ളമില്ലാതെ പുട്ടു തിന്നുമ്പോ ചുമ വന്നു വായീന്നു അമിട്ടു പൊട്ടിയ കണക്കിന് അവിടേമിവിടെമായിപ്പോയി. “സ്വാലപ്പവേരായണോസ്വാശ്രയ” എന്നാണവള്‍ പിന്നീട് ചൊല്ലിക്കൊണ്ടിരുന്നത്! വേലപ്പന്‍ നായര്‍ റോഡ്‌ കഴിഞ്ഞു പോയിട്ടും വസന്ത മല്ലിക അതൊന്നും അറിഞ്ഞ മട്ടില്ല. സഖാക്കന്മാരെ വല്ല്യ ഇഷ്ട്ടമുള്ള അവള്‍(അതിനുള്ള വിവരമൊന്നും ഉണ്ടായിട്ടല്ല, ചുമ്മാ ജാഡ കാണിക്കാന്‍) കുന്നോത്തിന്റെ പോസ്റ്റിനു പ്ലസ്സൊന്നും അടിക്കാതെ ഫ്രീയായിട്ടു വായിച്ചു സഖാവ് ആള് പുലിയാണ് , കുന്നോത്ത് സഖാവിനെ ആദ്യായിട്ടു കാണുമ്പോ എങ്ങനെ സംബോധന ചെയ്യണം എന്നൊക്കെ ആലോചിച്ചു തലപുണ്ണാക്കിയിരിക്കുന്ന വനിതാരത്നമാണ്.

വേലപ്പനാരായണന്‍ റോഡ്‌ കഴിഞ്ഞു കുറച്ചു മുന്നോട്ടു നീങ്ങിയതെയുള്ളൂ, അതാ ഒരു മുന്നില്‍ പോകുന്ന ഓട്ടോറിക്ഷയില്‍ നിന്നും ഒരുത്തന്‍ പശു തൊഴുത്തില്‍ നിന്ന് തലയിട്ടു നോക്കുന്നത് പോലെ നോക്കുന്നു! എനിക്കു ആകെ സംശയമായി. വസന്തമല്ലികയെ ആണല്ലോ ആ പഹയന്‍ നോട്ടമിട്ടിരിക്കുന്നത്! അവന്‍ കൈ കൊണ്ട് ഏതാണ്ടൊക്കെയോ കാണിക്കുന്നുണ്ട്! അവന്റെ തിരുമുഖം തെളിഞ്ഞു കാണുന്നുമില്ല. ഇവനെയൊക്കെ തടഞ്ഞു നിര്‍ത്തി ‘എന്താടാ എന്‍റെ പെങ്ങളെ നോക്കുന്നത് നിനക്കൊക്കെ അമ്മേം പെങ്ങന്മാരും ഇല്ലെടാ’ എന്നും ചോദിച്ചു രണ്ടു പൊട്ടിക്കണം. ദൈവമേ.. ഇത്രേം വികരപരവശരായ ആളുകളുമുണ്ടോ കേരളത്തില്‍ എന്നും കരുതി ഓട്ടോയുടെ സമമായി വണ്ടി അടുപ്പിച്ചതെയുള്ളൂ, റഹിം ഭായി ഇത് ഞാനാണെന്നെ വിപിന്‍ എന്നും പറഞ്ഞു കൊണ്ട് കൈകാട്ടി.... ഓഹ് നീയാരുന്നോ!

അപ്പഴാണ് എന്‍റെ ശ്വാസം നേരെ വീണത്‌. ഇല്ലേല്‍ അടി കിട്ടി പല്ലു താഴെ വീണേനെ! എന്റെയോ അവന്റെയോ എന്നാലോചിച്ചു സമയം കളയേണ്ട – എന്‍റെ തന്നെ! രണ്ടു വാഹനങ്ങളും ഫിനിഷിംഗ് പോയന്റില്‍ എത്താറായി. കുന്നോത്ത് കാത്തു നില്‍ക്കാമെന്നു പറഞ്ഞ സ്ഥലത്ത് എത്താറായപ്പോള്‍ തന്നെ അല്‍പ്പം ദൂരേന്നു ഞാന്‍ കണ്ടു, നീണ്ടു, വീതിയുള്ള ചുമലുകളുള്ള പ്രൊഫൈല്‍ ഫോട്ടോയില്‍ കണ്ടതിനേക്കാള്‍ ശ്ശി കൂടി നരയുള്ള ഒരു വല്ല്യ മനുഷ്യനെ. (ഇത്രേം ദൂരേന്നു ആ നരയെങ്ങനെ കണ്ടൂന്നും ചോദിച്ചു വന്നാ ഇടി കിട്ടുംJ) ഓട്ടോ നിര്‍ത്തി, വിപിന്‍ ഇറങ്ങി കൈ കൊടുത്തപ്പഴേക്കും ഞങ്ങളും അവിടെയെത്തി. ഞാന്‍ വണ്ടി സൈഡ് ആക്കാന്‍ ശ്രമിക്കെവേ, വസന്തമല്ലിക ഭൂമിയില്‍ കാലുകുത്തലും വീണു വീണില്ല എന്ന മട്ടില്‍ കുന്നോത്തിന്റെ അടുത്തെത്തുകയും ചെയ്തു. കുന്നോത്തിനെ കണ്ടമാത്രയില്‍

“ഹലോ രാജേഷേട്ടാ, സ്വാലപ്പവേരായണോസ്വാശ്രയ?”

എന്നു കുശലം ചോദിക്കുകയും ചെയ്തു! ഇടി വെട്ടിയ കണക്കെ രണ്ടു “ങേ..!”കള്‍ പുറപെടുവിച്ചു കൊണ്ട് ഇതേതു ഭാഷ എന്നുമാലോചിച്ചു വിപിനും കുന്നോത്തും നില്‍ക്കുമ്പോഴാണ്‌ എന്‍റെ രംഗപ്രവേശനം. ഞാന്‍ കേട്ടുകാണില്ല എന്നു കരുതിയിട്ടോ ഇനി കേട്ടില്ലെങ്കില്‍ കേള്‍ക്കണ്ട എന്നു കരുതിയിട്ടോ കേള്‍ക്കാതിരുന്നാല്‍ മതിയായിരുന്നു എന്നു പ്രാര്‍ഥിച്ചു കൊണ്ടോ എന്താണെന്നറിയില്ല. അതേ നിമിഷത്തില്‍ തന്നെ വസന്തമല്ലിക തിരുത്തി :

“ അല്ല, സുഖമാണോ എന്നു ചോദിച്ചതാണ്. സുഖമല്ലേ രാജേഷേട്ടാ?”

മലയാളഭാഷയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കിയ അപൂര്‍വ്വ വ്യക്തിയെ കാണുന്ന പോലെ വസന്തമല്ലികയെ നോക്കിക്കൊണ്ടു “സുഖം” എന്നു കുന്നോത്ത് മറുപടി നല്‍കി. വിപിന്‍ അപ്പോഴും ഇവിടെയിപ്പോ എന്താ സംഭവിച്ചത് എന്ന മട്ടില്‍ ഒരേ നിപ്പാണ്!

പിന്നെ എന്‍റെ വക കുശലം ചോദിക്കല്‍. പിന്നെ നാലു പേരും കൂടി കുന്നോത്തിന്റെ വീട്ടിലേക്ക്. അല്‍പ്പം കുത്തനെ ഇറക്കമുള്ള, അരികുകളില്‍ പുല്ലും കമ്യുണിസ്റ്റ് പച്ചകളും പന്തലിച്ചു കിടക്കുന്ന നാട്ടുവഴിയിലൂടെ ഞങ്ങള്‍ കുന്നോത്തിന്റെ വീട്ടിലെത്തി. അവിടെ, കുന്നോത്തിന്റെ സഹധര്‍മ്മിണി പ്രിയയും രണ്ടു ആണ്‍മക്കളും ഞങ്ങളെ ചിരിച്ചു കൊണ്ടു സ്വാഗതം ചെയ്തു. എട്ടുപത്തു പേര്‍ക്ക് ഭക്ഷണം തയ്യാറാക്കി വെച്ചിരുന്ന അവര്‍, നാലു പേരെ മാത്രം കണ്ടതും കുന്നോത്തിനെ “ഹും” എന്നൊന്നു പാളി നോക്കിയോ എന്നൊരു സംശയം. കാരണം, വന്നിറങ്ങിയ അപ്പോള്‍ തന്നെ നിങ്ങള്‍ മൂന്നു പേരെ ഉള്ളൂ എന്നു ചോദിച്ചു കൊണ്ടിരുന്നു കുന്നോത്ത്. വിജേഷ് ചക്കിനെ അസ്ലം വിളിക്കുമെന്നും അസ്ലം വരുമെന്നും കരുതിയ എനിക്കും തെറ്റി. കുന്നോത്തിനും തെറ്റി. പാവം ഭക്ഷണത്തിന് ഇക്കാര്യമൊന്നും അറിയില്ലല്ലോ... അതു ആര്‍ക്കോ വേണ്ടി അടുപ്പത്തിരുന്നു തിളച്ചു.





സ്വാലപ്പവേരായണോസ്വാശ്രയ 
ഇരുനിലയുള്ള, നന്നായി പണിത, അനാവിശ്യ ഫ്ലവര്‍ ബെയ്സുകളും അലങ്കാരപ്പണികളും കുത്തിനിറക്കാതെ വളരെ ആര്‍ഭാടം കുറഞ്ഞ , എന്നാല്‍ വളരെ മനോഹരമെന്നും ലളിതമെന്നും തോന്നുന്ന ഒരു വീടായിരുന്നു അത്. കുന്നോത്തിന്റെ ഭാര്യ ചായ എടുക്കും മുമ്പേ, വിപിന്‍ വീടിനെ കുറിച്ചും സ്റ്റേയര്‍കെയ്സില്‍ തൂക്കിയിട്ട ഏതോ അണ്ഡകടാഹ ചിത്രത്തെ കുറിച്ചും വാചാലനായി. ചിത്രത്തെ കുറിച്ചും വരയെ കുറിച്ചും എന്‍റെ അറിവ് വളരെ പരിമിതമായത് കൊണ്ടു മാത്രം ചേച്ചി ചായ കൊണ്ടു വരുന്നുണ്ടോയെന്നും നോക്കി ഞാന്‍ അടുക്കളയെന്ന വിദൂരദയിലേക്ക് കണ്ണും നട്ടിരുന്നു. അതിനിടെ കുന്നോത്തിന്റെ ഇളയ മകന്‍ അപ്പുവിനെ നമ്മുടെ വസന്തമല്ലിക കണ്ണിറുക്കി കാണിച്ചിട്ടോ എന്താണെന്നറിയില്ല, അടുക്കളയില്‍ നിന്നും പ്രിയേച്ചി ചിരിച്ചു കൊണ്ടു ഓടി വന്നിട്ടു എന്തോ പറയാന്‍ ശ്രമിച്ചു. പക്ഷെ അപ്പു ചാടി ചാടി അമ്മയുടെ വായ പൊത്താന്‍ ശ്രമിച്ചു കൊണ്ട് പറയണ്ടാ പറയണ്ടാ എന്നു വാശി പിടിക്കുന്നുണ്ട്. പക്ഷെ അപ്പൂന്‍റെ അമ്മ ചതിച്ചു. അപ്പൂനെ മാത്രല്ല ഞങ്ങളേം. പ്രിയേച്ചി പറഞ്ഞു;

“വസന്തമല്ലികേ , നിനക്കൊരു കോമ്പ്ലിമെന്റ് ഉണ്ട്, അപ്പൂന്‍റെ വക. അപ്പു അടുക്കളേല്‍ വന്നിട്ടു പറയുവാ, ആ ചേച്ചീനെ കാണാന്‍ നല്ല സുന്ദരിയാണ് എന്ന്!”

അപ്പുവും ഞാനും നിരാശനായി മേല്‍പ്പോട്ടു നോക്കിയിരിക്കവെ അതാ... അതാ... വസന്തമല്ലിക ഉയര്‍ന്നുയര്‍ന്നു പോകുന്നു...! ‘ഇത്രേം ഉയരത്തില്‍ വസന്തമല്ലികയെ പൊക്കിപ്പറയാന്‍ ഞാനെന്തു തെറ്റാടാ അപ്പു നിന്നോട് ചെയ്തേ’ എന്നൊരു നോട്ടം ഞാന്‍ അപ്പുവിനെയും, ‘ഈ അമ്മ ഇങ്ങനെ ചെയ്യുമെന്ന് ഞാനറിഞ്ഞോ’ എന്ന മട്ടില്‍ അപ്പു എന്നേ തിരിച്ചും നോക്കി. ഇനിയ്പ്പോ എന്തൊക്കെ സഹിക്കണം. അല്ലെങ്കില്‍തന്നെ ഒരു ബഡായിക്കടയുടെ ഹോള്‍സെയില്‍ ഡീലറാണ് വല്ലിക.(അവളുടെ ചുരുക്കപ്പേരാണ് വല്ലിക. വസന്തവുമായും മല്ലികയുമായും വല്ല ബന്ധവുമുന്ടെങ്കിലല്ലേ വസന്തമാല്ലികയെന്നു നമുക്ക് വിളിക്കാനോക്കൂ.. അതോണ്ട് ഞാന്‍ ‘വല്ലോരുടെയും ക’യും കൂട്ടി ‘വല്ലികാ’ന്നു നീട്ടി വിളിക്കും. -ഹോ അവളെ കുറ്റം പറയുമ്പോ എന്തൊരു സുഖം!:)) ഹ്മം, എന്തു ചെയ്യാനാണ്, പടച്ചോന്‍ സൗന്ദര്യം കൊടുക്കുന്ന സമയത്തു ഞാന്‍ ബുദ്ധി കൊടുക്കുന്ന സ്ഥലത്തായിപ്പോയി. സൗന്ദര്യം കൊടുക്കുന്ന സ്ഥലത്ത് കുറ്റിയടിച്ചു ഇങ്ങോട്ടും പോകാതെ നിന്ന വല്ലികയ്ക്ക് അത് ആവോളം കിട്ടി. എന്‍റെ വിധി. ആ അതുപോട്ടെ, ചായ വരട്ടെ. ചായ വന്നു കഴിഞ്ഞു. അപ്പഴേക്കും വല്ലികയുടെ വീട്ടില്‍ നിന്നും വല്ലികയ്ക്ക് ഫോണ്‍ വന്നു, വേഗം ചെല്ലാന്‍ പറഞ്ഞു കൊണ്ട്. പോയിട്ട് എന്തോ അത്യാവശ്യമുണ്ടത്രേ. വല്ലികയുടെ ഉമ്മ, ആളൊരു കാര്‍ക്കശ്യക്കാരിയാണെങ്കിലും എന്‍റെ കൂടെയായത് കൊണ്ട് മാത്രം പറഞ്ഞു വിട്ടതാണ്. ആ ഏരിയയില്‍ വച്ചു വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു നല്ല പയ്യന്‍ ഞാനേ ഉള്ളൂ... (കോളര്‍ ഒന്ന് പൊക്കിയിടട്ടെ). എന്തായാലും അന്നുണ്ടാക്കിയ പുട്ടും ബീഫും കഴിക്കാന്‍ വസന്തമല്ലികയ്ക്ക് യോഗമുണ്ടായില്ല. പാവം അല്ലെങ്കില്‍ തന്നെ പട്ടിണിയാണ്. തടിച്ചു തടിച്ചു ഇനിയങ്ങോട്ട് തടിക്കാന്‍ ബാക്കിയില്ലാത്തത് കാരണം വീട്ടില്‍ നിന്നും ഭക്ഷണമൊന്നും കൊടുക്കുന്നില്ലത്രേJ അങ്ങനെ ചായകുടിയും അത്യാവശ്യം വിശേഷം പറച്ചിലും കഴിഞ്ഞു ഞാന്‍ വസന്തമല്ലികയെ വീട്ടില്‍ കൊണ്ടു ചെന്നു വിടാന്‍ ഇറങ്ങി. എന്‍റെ ഫോട്ടോ ഒന്നും പ്ലസ്സിളിടരുതേഎന്നും പറഞ്ഞു കൊണ്ട് വസന്തമല്ലികയും. അവളെ കൊണ്ട് വിട്ടിട്ടു വന്നിട്ടേ ഞങ്ങള്‍ പുട്ടും ബീഫും തകര്‍ക്കൂ എന്ന ഭാവത്തില്‍ വിപിന്‍ എന്നോട് യാത്ര പറഞ്ഞു. കുന്നോത്തും വിപിനും അവരുടെ സ്വന്തം വിശേഷങ്ങളും പങ്കു വെച്ചു തുടങ്ങി...

ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് ഞാന്‍ കോഴിക്കൊട്ടങ്ങാടി തൊട്ട് കുന്നോത്തിന്റെ തിരിച്ചു വന്നു. അവിടെ അപ്പഴേക്കും വിപിനും കുന്നോത്തും കുന്നോത്തിന്റെ ഭാര്യ പ്രിയേച്ചിയും നല്ല സുഹൃത്തുക്കള്‍ ആയി മാറിയിരുന്നു. എങ്കില്‍ പറയാതെ വയ്യ, എത്രയോ കാലം മുമ്പ് കണ്ടു പരിചയമുള്ളവരെ പോലെ ചുമലില്‍ പിടിച്ചു കുശലാന്വേഷണം നടത്തുന്ന കുന്നോത്തിനെ ആര്‍ക്കും പെട്ടെന്നങ്ങനെ മറക്കാനാവുകയില്ല. സൌഹൃദമെന്ന പരുത്തിനൂലിഴകളില്‍ മുറുക്കം കൂട്ടി ബലം വര്‍ദ്ധിപ്പിക്കുന്ന പെരുമാറ്റം ഞങ്ങളെ രണ്ടുപേരെയും ഒരേപോലെ സ്വാധീനിച്ചു. അന്നു രാത്രി വളരെ വൈകിയാണ് ഞങ്ങള്‍ പിരിഞ്ഞത്. ആദ്യമൊക്കെ ഞാന്‍ അല്‍പ്പം മൌനിയായി നിന്നെങ്കിലും അവസാനം കുന്നോത്തിനെയും കുടുംബത്തെയും കത്തി വെച്ചു കത്തി വെച്ചു കൊന്നിട്ടാണ് ഞാന്‍ പിരിഞ്ഞത്. എന്നിട്ടും മതിയാവാതെ വന്നപ്പോ ചെറിയ ചാറ്റല്‍ മഴ ഉണ്ടായിട്ടും അത് നനഞ്ഞു കൊണ്ട് ഒരുപാടു നേരം വിപിന്‍റെ കൊട്ടെഴ്സിനടുത്തു നിന്ന് സംസാരിച്ചു. കുന്നോത്തിനോട് ഒരുപാടു നേരം സംസാരിക്കാന്‍ തോന്നിയതിനു പിന്നില്‍ എനിക്കു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു, ഗുരുത്വം ഇല്ലാത്ത ഒരു പിന്നാമ്പുറം ആയിരുന്നു എന്റേത്. അവിടെയെത്തി കുന്നോത്തുമായി അടുത്തു സംസാരിച്ചതും ഗുരുത്വം നേടണമെങ്കില്‍ ഇത്തരം ആളുകളുടെ അടുത്തു നിന്ന് തന്നെ വാങ്ങണമെന്നു തോന്നിപ്പോയി. അത് അദ്ദേഹത്തിന്റെ പെരുമാറ്റത്തിന്റെ പെരുമ തന്നെയാണ്.





അങ്ങനെയല്‍പ്പം സ്വകാര്യം പറഞ്ഞു കൊണ്ട്  ഈ അനുഭവം എഴുതുന്നത്‌ നിര്‍ത്തുകയാണ്. അസ്ലമിനെയും എനിക്കു മറക്കുവാനാവില്ല. ഒരുപാടു നേരം ഫോണില്‍ സംസാരിച്ചിരുന്ന ഞങ്ങള്‍ രണ്ടുപേരും നാട്ടിലെത്തിയപ്പോള്‍ ഒരേ നാട്ടിലായിട്ടു പോലും കാണാന്‍ പോലും നേരമില്ലാതായിപ്പോയി. ഞാന്‍ ഇങ്ങോട്ട് കടലുകടന്നു വരും മുമ്പേ, ഒരു പ്രാവിശ്യം വീട്ടില്‍ വന്നു. തിരക്കിട്ട് പോവുകയും ചെയ്തു. ഞാന്‍ പോകുന്ന ദിവസം രാത്രി, അസ്ലമിന്റെ വീട്ടില്‍ എനിക്കും എന്‍റെ വീട്ടുകാര്‍ക്കും ഗംഭീര ബിരിയാണി സദ്യയൊരുക്കി എന്നേ ഞെട്ടിച്ചു കളഞ്ഞു. അതേ പറ്റി ഇതേപോലെ തന്നെ ഒരുപാട് എഴുതാനുണ്ട്. സമയമുണ്ടെങ്കില്‍, ഞാന്‍ അതും ഇവിടെ കുറിച്ചിടും. ദൈവം അതിനു ഭാഗ്യമുണ്ടാക്കിത്തരട്ടെ.! സൈബര്‍ലോകത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ ആശംസകള്‍.
 



Friday, February 15, 2013

ശിവദാസൻ മാഷിന്റെ ചൂരലും അഞ്ചുവിന്റെ കരച്ചിലും


മൂന്നാം ക്ലാസിലെ ഓർമ്മകൾ

വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണൂര്‍ സിറ്റി സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എന്‍റെ ഓര്‍മ്മയിലുള്ള ആദ്യ പ്രണയം. തുടുത്ത കവിളുള്ള ഫാത്തിമയെ ഇടയ്ക്കിടെ പോയി ഉമ്മ വെക്കുക എന്നതായിരുന്നു എന്‍റെ പ്രധാന ഹോബി. ഉമ്മ കൊടുക്കുമ്പോള്‍ അങ്ങനാണ്ടിരുന്ന അവള്‍ക്കു എന്നെ ഇഷ്ട്ടം തന്നെ ആയിരിക്കണം. അല്ലെ, ആവോ! ആ സ്കൂളില്‍ നിന്നും ഉമ്മ കാണാതെ ഉപ്പ എന്നെ പേര് വെട്ടി ടി സിയും വാങ്ങിച്ച് എങ്ങോട്ടെന്നില്ലാതെ ഇറങ്ങുമ്പോള്‍ എനിക്ക് ഫാത്തിമയെയും ആ സ്കൂളിനെയും പിരിയുന്ന വേദനയായിരുന്നു അധികം. നശിച്ച ഓര്‍ഫനേജില്‍ നിന്നും രക്ഷപ്പെടുമല്ലോ എന്ന ചിന്തയും യാത്ര ചെയ്തുകൊണ്ടിരിക്കാന്‍ അന്നേയുള്ള ഇഷ്ട്ടവുമായിരിക്കാം അന്ന് കരയാതെത്തന്നെ അവിടുന്നിറങ്ങി.

ഫാത്തിമയെ പിരിഞ്ഞ വേദനയാലോ അതോ എന്‍റെ സങ്കല്‍പ്പങ്ങളിലുള്ള സൗന്ദര്യവും സ്വഭാവവുമുള്ള പെണ്‍കുട്ടികള്‍ ഇല്ലാഞ്ഞിട്ടോ എന്നറിയില്ല, ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും എന്നത് ഭീകരമായ വിരഹത്തിന്‍റെയും നഷ്ട്ടബോധത്തിന്റെയും കാലമായിരുന്നു. എന്തോ, ആ വിരഹം പേന മോഷണം എന്ന ലഹരിയിലേക്ക് തള്ളിവിടുകയുമായിരുന്നു ഉണ്ടായിരുന്നത്. പേന ലഹരി തലയ്ക്കു പിടിച്ച ആ കാലഘട്ടത്തില്‍ ഞാനും എന്‍റെ കൂട്ടുകാരും മോഷ്ട്ടിച്ച പേനകള്‍ക്ക്‌ കണക്കില്ല. (കൂട്ടുകാര്‍ക്ക്പേ ഇതേപോലെ വിരഹം ഉണ്ടായിരുന്നോ എന്നൊന്നും അറിയില്ല. ഉണ്ടായിരുന്നിരിക്കാം. പാവങ്ങള്‍ )  പേനകള്‍ക്ക്‌ പല സൗന്ദര്യമാണ് ഓരോ തരം പേനകളോടും ഓരോ വിധം ലഹരിയാണ് തോന്നുക. ആ.., അതൊക്കെ ഒരുകാലം. പിന്നീട് ഞാനും ഞങ്ങളും മൂന്നാം ക്ലാസ് എന്ന താഴത്തെ" ക്ലാസ്സിലെത്തി. താഴത്തെ ക്ലാസ് എന്ന് വെച്ചാല്‍ ഇന്നത്തെപ്പോലെ കോണ്ക്രീറ്റ് ബില്‍ഡിങ്ങ് ഒന്നുമല്ല. ഭൂമിശാസ്ത്രപരമായി ഉള്ള വിത്യാസമായിരുന്നു അത്. ഉയര്‍ന്നും താഴ്ന്നുമുള്ള ആ ഭൂമികയില്‍ ലീല ടീച്ചറും ഭര്‍ത്താവും ആ സ്കൂളിന്‍റെ ഹെഡ് മാസ്റ്ററും സര്‍വ്വോപരി ലവ് ലെറ്റര്‍ കേസില്‍ എന്നെ ആദ്യമായി ശിക്ഷിച്ച അധ്യാപകനുമായ ശിവദാസന്‍ മാഷും പഠിപ്പിച്ചു പുറത്തു വിട്ട കുട്ടികള്‍ക്ക് ഞങ്ങളുടെ മാതാപിതാക്കളോളം വയസ്സുണ്ടായിരുന്നു. അതേ, അന്ന് ലീല ടീച്ചറെ കുറിച്ചോ ശിവദാസന്‍ മാഷെ കുറിച്ചോ അതുമല്ലെങ്കില്‍ അറബി ടീച്ചര്‍ ജമീല ടീച്ചറെ കുറിച്ചോ മുതിര്‍ന്നവരോട് വല്ലതും പറയുകയാണെങ്കില്‍ അവരും പറയും ;
"ഞങ്ങളെയും പഠിപ്പിച്ചത് അവരാ!"
 "ങേ!!!" - ഞങ്ങള്‍ കുട്ടികള്‍ക്ക്
അത് കേള്‍ക്കുമ്പോള്‍ ഭയങ്കര അതിശയമായിരുന്നു. അതുപോലെത്തന്നെ ടീച്ചര്‍മാരോട് ബഹുമാനവും വര്‍ദ്ധിക്കും. അല്ല, ഭയഭക്തി എന്ന് തന്നെ പറയേണ്ടി വരും. അതാണ്‌ ചേരുന്ന വാക്ക്. പേടിയും ആരാധനയും ഒക്കെക്കൂടി കലര്‍ന്ന ഒരുതരം സ്നേഹം, ഇതിനെ മലയാളത്തില്‍ ഏതു വാക്കില്‍ കുടിയിരുത്താം എന്നെനിക്കറിയില്ല.

ഉമ്മയില്ലാത്ത കുട്ടി എന്ന കാരണം കൊണ്ടാണോ ഇനി എന്‍റെ അരുമയായ മുഖം കൊഞ്ചുന്നത് (അയ്യട നല്ല മൊതല് തന്നെ) കണ്ടിട്ടാണോ എന്നറിയില്ല, ജമീല ടീച്ചര്‍ക്കും ലീല ടീച്ചര്‍ക്കും എന്നോട് പ്രത്യേക വാത്സല്യമായിരുന്നു. ഈയിടെ എന്‍റെ ഇത്ത, അതിലെ പോയപ്പോള്‍ എന്നെപ്പറ്റി ചോദിച്ചുവത്രേ. റഹിമിന് സുഖമാണോ, അവനിപ്പോ എന്ത് ചെയ്യുന്നുവെന്നൊക്കെ. എനിക്കത് കേട്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. പഠിപ്പിച്ചു കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു, എന്നിട്ടും എന്നെ മറന്നിട്ടില്ല അവര്‍ . ഞാന്‍ ആണെങ്കില്‍ വീടിനടുത്ത് നിന്നും ടീച്ചറുടെ വീട്ടിലേക്കു പത്തിരുപതു കിലോമീറ്റര്‍ ദൂരം മാത്രമായിട്ടും ഒരിക്കല്‍ പോലും അങ്ങോട്ട്‌ പോയിട്ടേയില്ല. സ്നേഹമില്ലാഞ്ഞിട്ടൊന്നും അല്ല ടീച്ചറേ, നിങ്ങള്‍ പഠിപ്പിച്ച സ്നേഹിച്ച ഒരു കുട്ടി, എവിടെയുമെത്തിപ്പെടാതെ അലഞ്ഞു തിരിയുന്ന ഒരവസ്ഥയില്‍ മുന്നില്‍ വന്ന് നില്‍ക്കാനുള്ള ത്രാണിയില്ലായിരുന്നു. മാപ്പ്. എന്‍റെ നെഞ്ചിനുള്ളിലേക്ക് കൈ കടത്തി, ഹൃദയത്തിലെ ചോര പുരണ്ട കൈകളാല്‍  ഞാനീ മാപ്പ് ചോദിക്കുന്നു.

കണ്ണൂര്‍ സിറ്റി സ്കൂള്‍ വിട്ടതിനു ശേഷം പിതാവ് തുഴഞ്ഞ തോണി കോഴിക്കോട് ടൗണിനു അടുത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു എത്തിപ്പെട്ടത്. കറങ്ങിക്കറങ്ങി ആ തോണി അവിടെത്തന്നെ തട്ടി നിന്നു. അങ്ങനെയാണ് ഞാന്‍ വെള്ളായിക്കോട്  പുത്തൂര്‍ ഗവര്‍മന്‍റ് എല്‍ പി സ്കൂളില്‍ എത്തിപ്പെടുന്നത്. ഒരു വല്ലാത്ത ഗൃഹാതുരത്വമുള്ള ആ സ്കൂള്‍ പല തട്ടുകളില്‍ ആയിരുന്നു നില നിന്നിരുന്നത്. റോഡില്‍ നിന്നും എട്ടുപത്തു പടി കയറി ചെറുതായുള്ള കയറ്റത്തില്‍ നടന്നു നേരെയെത്തുന്നത് സ്റ്റാഫ് റൂം. അതിനു തൊട്ടു ചേര്‍ന്ന് കൊണ്ട് മൂന്നാം ക്ലാസ്. മൂന്നാം ക്ലാസിനു അഭിമുഖമായി, നമ്മള്‍ നേരത്തെ കയറി വന്ന പടിയുടെ വലതു ഭാഗത്തായി മൂന്ന് തട്ടായുള്ള  മൈതാനം. (അങ്ങനെ പറയാമോ എന്നറിയില്ല. 


ഞങ്ങള്‍ അങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നത്.) ആ മൈതാനത്തിനു വക്കില്‍ റോഡിലേക്ക് പകുതി ചാഞ്ഞു കിടക്കുന്ന പൂമരം. ചുവപ്പും മഞ്ഞയും കലര്‍ന്ന പൂക്കള്‍ ഞങ്ങളുടെ മൈതാനവും റോഡുമാകെ നിറഞ്ഞു കിടക്കുമായിരുന്നു. മൈതാനത്തിന്‍റെ തട്ടുകളുടെ അരികുകളിലൂടെ തിരക്കിട്ട് പോകുന്ന പാമ്പിനെപ്പോലെ പൂമരത്തിന്റെയും പിന്നെ പേരറിയാത്ത ഏതോ മരങ്ങളുടെയും വേരുകള്‍ തലങ്ങും വിലങ്ങും ഓടുന്നു. അവിടെയുമിവിടെയും തൂവെള്ള കടലാസുകളും പൂക്കളും ഇലകളും അല്ലാതെ മറ്റൊന്നും ആ മൈതാനത്ത് കാണാനില്ലായിരുന്നു. ഞങ്ങളുടെ കുഞ്ഞു കുഞ്ഞു പാദങ്ങള്‍ നിരന്തരമായി പതിക്കുന്ന ഇടങ്ങളെല്ലാം കാണാന്‍ ഒരു പ്രത്യേക ചന്തമായിരുന്നു. മണ്ണും ഞങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ അടയാളങ്ങള്‍ ആയിരിക്കാമവ. അങ്ങനെ വൃത്തിയായിക്കിടക്കുന്ന ഭാഗങ്ങള്‍ക്ക് ഓരങ്ങളില്‍ വെളുത്ത പഞ്ചസാര മണലുകള്‍ അടിഞ്ഞു ചേര്‍ന്നിരിക്കുന്നത് കാണാം.

മൂന്നാം ക്ലാസ് എന്നത് ഇവിടെ ആണെങ്കില്‍ ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസും നാലാം ക്ലാസ്സും ഞങ്ങള്‍ക്ക് മറ്റൊരു ലോകമായിരുന്നു. സ്റ്റാഫ് റൂമിന് മുന്നില്‍ നിന്നും ഇടത്തോട്ടു പടി കയറി ഇടതു ഭാഗത്തുള്ള കഞ്ഞിപ്പുരയെ പാളി നോക്കിക്കൊണ്ട്‌ വലത്തുഭാഗത്തെ അരമതിലിനു കൈമുട്ടിച്ചു പൂപ്പല്‍ പറിച്ചു (ഈ പൂപ്പല്‍ വെറും പൂപ്പലല്ല, അതുകൊണ്ടൊരു കളിയുണ്ട്, കോര്‍ത്തു വലിക്കുന്ന ഒരു കളി. അതിനെപ്പറ്റി പിന്നെപ്പറയാം!) നേരെ നടന്നാല്‍ അരമതിലില്‍ ഒരു ഇരുമ്പുവാതില്‍ . അത് തുറന്നു അകത്തു കയറിയാല്‍ ഏഴ് (7)ആകൃതിയില്‍ കെട്ടിടം. 

വലത്തുഭാഗത്തു ലംബമായി കാണുന്നത് ഒന്നാം ക്ലാസ്സ്. നേരെ മുന്നില്‍ വിലങ്ങനെ അഭിമുഖമായി നമ്മളെ കാത്തിരിക്കുന്നത് രണ്ടാം ക്ലാസ്. ആ ക്ലാസ്സിന്റെ ഇടതു ഭാഗത്ത് വലിയ മൈതാനം ഉണ്ട്. മൈതാനം അല്‍പ്പം ഉയര്‍ന്നിട്ടാണ്. ഈ മൈതാനത്തിനും ക്ലാസ്സിനും ഇടയിലൂടെ ഇരു കൈ വിടര്‍ത്തിയാല്‍ തട്ടുന്ന വീതിയിലൊരു വഴി. അത് ആ സ്കൂള്‍ അവസാനിക്കുന്ന ഇടം. അതേ, നാലാം ക്ലാസ്. അത് കഴിഞ്ഞാല്‍ പിന്നെ ഒരു കുട്ടിക്കും പിന്നെയാ സ്കൂളില്‍ സ്ഥാനമില്ല. ആ ക്ലാസ്സിനു പിന്നില്‍ വലിയ അഗാധമായ താഴ്ചയാണ്. പത്തിരുപതു മീറ്റര്‍ താഴ്ചയുള്ള ഇടത്തില്‍ ഒരു പഴയ തറവാട് വീടിന്റെ പിന്‍ഭാഗത്തെ പറമ്പാണ്. എന്‍റെ ആദ്യത്തെ മരണപ്പൂതി എഴുതിയ കടലാസുകള്‍ വീണ പറമ്പ്.!  

ആ വീട് എന്‍റെ സഹപാഠി മാത്തന്റെ വീട്. ഓ തെറ്റിപ്പോയി, അവന്‍റെ ശരിക്കും പേര് ജിതിനെന്നാ! ജിതിന്‍റെ വീട്. ഞങ്ങള്‍ നാലാം ക്ലാസ് കഴിഞ്ഞു സ്കൂളിനോട് വിട പറയുന്നതിന് കുറച്ചു കാലം മുമ്പേ, ആ മൈതാനത്തിനു നടുവില്‍ ഞങ്ങള്‍ ഒരു മരം നാട്ടുപിടിപ്പിച്ചിരുന്നു. ശിവദാസന്‍ മാഷ്‌ പറഞ്ഞിട്ട് നട്ടുപിടിപ്പിച്ച മരം. പൂമരം. അതിപ്പോയിങ്ങനെ വലിയ തണല്‍ സൃഷ്ട്ടിച്ചു കൊണ്ട് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. പക്ഷെ അതിനു താഴെ കളിക്കാനിപ്പോള്‍ കുട്ടികളില്ല, ശാസിക്കാന്‍ അധ്യാപകരുമില്ല. കുട്ടികളില്ലാത്തത് കൊണ്ടാവാം പൂവ് കണ്ടില്ല, കിളികളെയും. പണ്ടെങ്ങോ പാട്ടത്തിന് എടുത്ത സ്കൂള്‍ ആയിരുന്നു അത്. എത്രയോ തലമുറകളെ പാഠങ്ങള്‍ പഠിപ്പിച്ച അങ്കണം. അത് നിശ്ചലമായിരിക്കുന്നു.


 പ്രാണസഖി

കണ്ടോ കണ്ടോ നമ്മള്‍ പ്രണയത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയതാണ്‌ എന്നിട്ടിപ്പോ എവിടെയൊക്കെയോ എത്തിയിരിക്കുന്നു. പ്രണയം എല്ലായിടത്തുമുണ്ട് എന്ന് പറയുന്നത് ചിലപ്പോ ഇതുകൊണ്ടാവുമല്ലേ. അത് നമ്മളെ ഒരിടത്തുനിന്നും വേറൊരിടത്തേക്ക് ആനയിച്ചു കൊണ്ടേയിരിക്കുന്നു. പാറിപ്പാറി നമ്മള്‍ ഒരു അപ്പൂപ്പന്‍ താടിയെപ്പോലെ പറന്ന് കൊണ്ടേയിരിക്കുന്നു.

ആ അതൊക്കെ പോട്ടെ. അഞ്ചു ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? അഞ്ചു എന്നാല്‍ അഞ്ചല്ല. അക്കമല്ല, അതിനേക്കാള്‍ ഒക്കെ വലിയ സ്ഥാനമുള്ള അഞ്ചുമോള്‍ . എന്‍റെ പ്രാണസഖി. മൂന്നാം ക്ലാസ്സിലെ ലോക സുന്ദരി. പണ്ട് മുതലേ എനിക്കൊരു പ്രത്യേക സ്വഭാവമുണ്ട്, കണ്ട ആപ്പ ഊപ്പ സുന്ദരികളെ ഒന്നും എനിക്ക് ഇഷ്ട്ടമാവില്ല. ചിലരോട് മാത്രം പതുക്കെപ്പതുക്കെ, അവരുടെ മുഖത്തെ ഭാവങ്ങള്‍ കണ്ട്, കുസൃതികള്‍ പിണക്കങ്ങള്‍ സംസാരം ഒക്കെ കണ്ട് കണ്ട് അവസാനം കണ്ണുകള്‍ തമ്മിലുടക്കി... അങ്ങനെയങ്ങെനെ മാത്രമേ എന്‍റെ പ്രേമം പുറത്തേക്കു പ്രവഹിക്കൂ...

 'ഒരു ആസ്ഥാന കാമുകനും സ്ഥലത്തെ പ്രധാന ലോലനും' ആയിരിക്കാം ഇവന്‍ എന്ന ഒരു ധാരണ നിങ്ങള്ക്ക് പലര്‍ക്കും ഉണ്ടായേക്കാം എന്നെനിക്കറിയാം. 

സ്വപ്നങ്ങളിലെസുന്ദരി. ഒരു മൂന്നാം ക്ലാസ്സുകാരായ ഞങ്ങളുടെ പ്രണയത്തിന്റെ ആഴം നിങ്ങള്ക്ക് മനസ്സിലാകുമെന്ന് തോന്നുന്നില്ല. അല്ലെങ്കിലും അവനവന്‍റെ പ്രണയത്തെ മനസ്സിലാക്കാന്‍ അവനവനു കഴിയുന്നതോനോളം ആര്‍ക്കും കഴിയില്ല. അത് കൊണ്ടാണ് വിരഹം എന്നത് ഹൃദയം വെട്ടിമുറിക്കുന്ന ഒരനുഭവമായി നമുക്ക് തോന്നിപ്പോകുന്നത്.

സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും എന്‍റെ മനസ്സിലെ പ്രണയം ഞാന്‍ അഞ്ചുവിനോട് തുറന്നു പറഞ്ഞിട്ടില്ലായിരുന്നു. അതൊരു പക്ഷപാതപ്രണയം (വണ്‍ വേ ലൈന്‍ ) ആണെന്ന് വേണമെങ്കില്‍ നിങ്ങള്ക്ക് പറഞ്ഞ് ആക്ഷേപിക്കാം. പക്ഷേ അവള്‍ എന്നോട് സംസാരിക്കാറുണ്ടായിരുന്നു, എന്നോട് പിണങ്ങാറും ഇണങ്ങാറുമുണ്ടായിരുന്നു പക്ഷേ അതെല്ലാം എന്‍റെ സ്വപ്നങ്ങളില്‍ മാത്രമായിരുന്നു. 

ഒരു വണ്‍ വേ കാമുകനും കാമുകിയും താന്‍ പ്രണയിക്കുന്ന ആള്‍ തന്നെ തിരിച്ചിങ്ങോട്ടു പ്രണയിക്കുന്നില്ലല്ലോ എന്ന് പറഞ്ഞ് ആരെങ്കിലും ആക്ഷേപിച്ചാല്‍  പ്രധിരോധം തീര്‍ക്കുമല്ലോ. അങ്ങനെ കരുതിയാല്‍ മതി. അഞ്ചുമോള്‍ എന്നെ പ്രണയിച്ചില്ലായിരുന്നുവെന്നത് ഒരു ദുഃഖസത്യം ആണെങ്കിലും അത് അംഗീകരിക്കാന്‍ മാത്രം എനിക്ക് മനശക്തിയില്ലെന്ന് പറഞ്ഞുകൊള്ളട്ടെ. അവളുടെ ഇളം ചുവപ്പു നിറത്തിലുള്ള ചാമ്പക്കയെ പോലുള്ള മൂക്കില്‍ ഒരുമ്മ കൊടുക്കാന്‍ എത്രയോ കാലമായി ഞാന്‍ കാത്തിരിക്കുന്നു. (ഇങ്ങനെയുള്ള അവസരങ്ങളില്‍ ഞാന്‍ എന്‍റെ പഴയ കാമുകി ഫാത്തിമയെ ഓര്‍ത്ത്‌ വളരെയേറെ വേദനിക്കാറുണ്ട്. എന്‍റെ ആദ്യ കാമുകിയും പ്രണയവും ആയിരുന്ന അവളെ ഉമ്മ വെക്കുമ്പോള്‍ അവള്‍ അങ്ങാതെ ഇരിക്കുമായിരുന്നു! 

   എന്തോ, എനിക്കറിയില്ല, എന്തുകൊണ്ടാണ് മൂക്കില്‍ ഉമ്മ വെക്കാന്‍ തോന്നുന്നത് എന്ന്. ചിലപ്പോള്‍ അതൊരു കീഴടക്കല്‍ ആയിട്ടാവാം. പെണ്ണിനെ ഒരു ആനയെപ്പോലെ സങ്കല്‍പ്പിച്ചാല്‍ സംഗതി സത്യമാണ്, ആനയുടെ തുമ്പിക്കൈയ്യിനു മേലെ മസ്തകത്തില്‍ ഉമ്മ വെക്കുന്ന പോലെ ഒരു സാഹസം, ഒരു കീഴടക്കല്‍ , ഒരു സ്നേഹം പകര്‍ത്തല്‍ ...! അന്ന് എന്‍റെ കൂട്ടുകാരനോട് ഇതെപ്പറ്റി ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് 

 "ഓളെ മൂക്കുമ്മല്  മാത്രല്ലേ ഓള്‍ക്ക് മൊഖക്കുരു ഇല്ലാത്ത സലം? 
അതോണ്ടായിരിക്കും അനക്ക് ഓളെ മൂക്കില് തന്നെ ഉമ്മ കൊടുക്കാന്‍ തോന്നുന്നത്" - 

എന്നായിരുന്നു. ഒരു കലാബോധവും പ്രണയ സങ്കല്‍പ്പവും ഇല്ലാത്ത കാട്ടുമാക്കാനോട് ആണല്ലോ പടച്ചോനെ ഞാനിത് ചോദിച്ചു പോയത് എന്നോര്‍ത്തു ഞാനിപ്പഴും പരിതപിക്കുന്നു. അവളെ അവഹേളിക്കും വിധം മുഖുക്കുരുവിനെ ചിത്രീകരിച്ചതില്‍ അവനോടു എനിക്ക് ഇപ്പോഴും പകയുണ്ട്. മുഖക്കുരു ചില മുഖങ്ങള്‍ക്ക് ചന്തമാണ്! മുഖക്കുരു ഉള്ള ചില മുഖങ്ങളെ മനസ്സില്‍ നിന്ന് മായ്ക്കാനേ കഴിയില്ല, ആ കുരുകളെപ്പോലെത്തന്നെ അതങ്ങനെ മായാതെ നില്‍ക്കും. ഒരു ഫെയര്‍ ആന്‍ഡ് ലവ്ലിക്കും തുടച്ചുമാറ്റാന്‍ കഴിയാത്ത വിധത്തില്‍ . കാട്ടുമാക്കാന്മാര്‍ എന്തറിഞ്ഞു! തെണ്ടികള്‍ .!!

ഇതെല്ലാം വായിക്കുന്ന പെണ്ണുങ്ങളേ ദയവു ചെയ്തു എന്നെ കൂട്ടമായി ആക്രമിക്കരുത്  നിങ്ങളെ ആനയോട് ഉപമിച്ചതില്‍ നിങ്ങള്‍ക്കും നിങ്ങളുടെ വര്‍ഗത്തിനും എന്നോട് ഭയങ്കര വിരോധവും പുച്ഛവും ഉണ്ടെന്ന് എനിക്കറിയാം. പക്ഷെ നിങ്ങള്‍ ഒന്ന് മനസ്സിലാക്കണം. ആനയുടെ വലിപ്പമല്ല, ശക്തിയും ബുദ്ധിയും സ്നേഹിക്കാനുള്ള കഴിവും ഇണക്കവും ആണ് ഞാന്‍ നിങ്ങളില്‍ കണ്ടെത്തുന്നത്. ദയവു ചെയ്തു നിറത്തെ കുറിച്ച് ചോദിക്കരുത്. ആ ഒരു ഇളവ് എനിക്ക് തരണം. അല്ലെങ്കിലും നിറത്തില്‍ എന്തിരിക്കുന്നു.

നമുക്ക് മൂന്നാം ക്ലാസ്സിലേക്ക് തന്നെ പോകാം. അവിടെയാകുമ്പോള്‍ അഞ്ചുവുണ്ട്. അതില്‍പരം എന്ത് വേണം. അതോടൊപ്പം എന്‍റെ രണ്ടാം പ്രണയകഥയുടെ വികാരനിര്‍ഭരമായ നിമിഷങ്ങളിലൂടെ നിങ്ങള്‍ക്കും കടന്നു പോകാം.
അഞ്ചുമോള്‍ ചിരിക്കുന്നതും പിണങ്ങുന്നതും കൂട്ടുകാരികളോട് ഉണ്ടക്കണ്ണ്‍ വലുതാക്കിയും ചിരിക്കുമ്പോള്‍ ചെറുതാക്കിയും വീട്ടിലെയോ മറ്റോ കഥകള്‍ പറയുമ്പോള്‍ ഞാന്‍ കൗതുകത്തോടെ നോക്കിയിരിക്കും. 

ഇടക്കൊക്കെ കണ്ണുകള്‍ തമ്മില്‍ ഉടക്കുമ്പോള്‍ ഒരു ചിരി തരുമായിരുന്നെങ്കിലും അവള്‍ക്കു ഈ ലവ്വിനെ കുറിച്ചൊക്കെ അറിയുമോ എന്ന് അന്നെയെനിക്ക് സംശയമുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എനിക്ക് പ്രേമം മൂത്ത് മൂത്ത് തലയ്ക്കു പിടിച്ച ഒരവസരത്തില്‍ ബെഞ്ചിലും പുസ്തകത്തിലുമൊക്കെ എന്‍റെ പേന നിരന്തരം മനസ്സിലാക്കാന്‍ വയ്യാത്ത വിധത്തിലുള്ള പലജാതി ചിത്രങ്ങളെ സൃഷ്ട്ടിക്കുമായിരുന്നു. ഒരിക്കല്‍ അങ്ങനെ സ്വപ്നത്തിലെന്ന പോലെ വര കഴിഞ്ഞു നോക്കുമ്പോള്‍ ദേ മുന്നില്‍ ഒരു കടലാസില്‍ A +AR എന്നെഴുതി ഒരു ലവ്വും അതിലൂടെ ഒരു അമ്പ് ചാട്ടൂളി കണക്കിന് കടന്നു പോകുന്നതും വരച്ചു വെച്ചിരിക്കുന്നു. ഞാനതിലേക്ക് നോക്കിയിരിക്കെ കൂട്ടുകാരത് കണ്ട് പിടിച്ചു. 

മനസ്സില്ലാമനസ്സോടെ ഞാന്‍ സംഗതി അവരോടു തുറന്നു പറഞ്ഞു. കേട്ടപാതി കേള്‍ക്കാത്തപാതി ധീരജും വിപിന്‍ ദാസും അരുണും ഒക്കെക്കൂടി എന്നെയെങ്ങ് വീരപുരുഷന്‍ ആക്കിക്കളഞ്ഞു! പിന്നെയവര്‍
"നിനക്ക് ധൈര്യമുണ്ടെങ്കില്‍ അത് അവള്‍ക്ക് കൊടുക്കെടാ" എന്ന മട്ടിലായി. പണ്ടേ ഭയങ്കര ധൈര്യ ശാലിയായിരുന്ന എന്നെ പ്രകോപിപ്പിച്ചാല്‍ ഉണ്ടായേക്കാവുന്ന അവസ്ഥ നിങ്ങള്‍ക്കൂഹിക്കാമല്ലോ, ഞാന്‍ എഴുന്നേറ്റ് നേരെ പോയി അവളുടെ കയ്യില്‍ അതങ്ങുകൊടുത്തു! എന്നിട്ട് ഹും എന്നോടാണോ കളി എന്ന മട്ടില്‍ ധീരജിനെയും വിപിനെയും ഒരു നോട്ടം.

*രസായനം*

ലവ് ലെറ്റര്‍ കയ്യില്‍ കിട്ടിയ അപ്പോള്‍ തുടങ്ങിയ കരച്ചിലാണ് അഞ്ചു. ഇതേവരെ നിര്‍ത്തിയിട്ടില്ല. അവള്‍ ഏങ്ങിയേങ്ങി കരയുന്നത് കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഹെഡ്മാസ്റ്ററെ വിളിക്കാന്‍ പോയ ക്ലാസ് ലീഡര്‍ ശ്രീഷ്മ.പി. എന്തൊക്കെയാണ് ശിവദാസന്‍ മാഷിനോട് പറഞ്ഞ് കൊടുക്കുക എന്നൊരു ആധിയും മനസ്സിലുണ്ട്. അപ്പഴേക്കും ക്ലാസ്സിലെ എല്ലാ കുട്ടികളും ഈ സംഭവത്തെ കുറിച്ച് അറിഞ്ഞു കഴിഞ്ഞു. ഞങ്ങളുടെ അക്കാലത്തെ കുട്ടികള്‍ക്ക് ഒരു കുഴപ്പമുണ്ട്, ആരെങ്കിലും ഒരു പാതകം ചെയ്തുവെന്നിരിക്കട്ടെ, ടിയാനെ നോക്കി ആണ്‍കുട്ടികളും പെണ്‍കുട്ടികളും എന്ന വിത്യാസമില്ലാതെ കൂടി ഇങ്ങനെ താളത്തിലങ്ങനെ ചൊല്ലും :

" അ.അ. ആ, ആനക്കൊരു കേസ്.അ.അ. ആ...
കേസിന്‍റെ പേര് കേസറ്റ്... അ. അ. ആ..."

ഇതിങ്ങനെ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഈ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ഒരു കൊലപാതക പ്രതിയെ പോലെ തല കുമ്പിട്ടു നില്‍ക്കുവാനായിരിക്കും കുറ്റം ചെയ്തവന്‍റെ വിധി. എന്‍റെ കാര്യത്തിലും മറിച്ചൊന്നും സംഭവിച്ചില്ല. പാട്ട് കൊണ്ടും ആളെ കൊല്ലാം എന്ന് അന്നാണ് ഞാന്‍ ആദ്യമായി മനസ്സിലാക്കിയത്.

പെട്ടെന്ന് ക്ലാസ് ലീഡര്‍ ശ്രീഷ്മ ക്ലാസ്സിലേക്ക് കയറി വന്നു.(ആ ദുഷ്ട്ടത്തിയെ ക്ലാസ് ലീഡര്‍ ആക്കാന്‍ സമ്മതിക്കരുത് എന്ന് ഞാന്‍ അന്നേ എന്‍റെ കൂട്ടുകാരോടൊക്കെ പറഞ്ഞതാണ്. പക്ഷെ എന്ത് ചെയ്യാം, പെണ്ണിന്‍റെ മൊഞ്ചു കണ്ടാല്‍ സ്വന്തം തറവാടിന്‍റെ ആധാരം വരെ എടുത്തുകൊടുക്കുന്ന ടൈപ്പായിരുന്നു എന്‍റെ കൂട്ടുകാര്.) 

ക്ലാസ് ലീഡര്‍ ക്ലാസ്സിലേക്ക് കയറിയപ്പോള്‍ ഹെഡ് മാഷ്‌ വന്നില്ലേയെന്ന ചോദ്യഭാവത്തില്‍ അവളെ നോക്കിയവര്‍ക്ക് ഉത്തരമായിക്കൊണ്ട്  പിന്നാലെ ശിവദാസന്‍ മാഷും കടന്നു വന്നു. ക്ലാസ്സിലെ കേസിന്‍റെ പേര് കേസറ്റ് എന്ന പാട്ട് പെട്ടന്ന് നിലച്ചു. മാഷ്‌ ഒരു ആജാനബാഹു ആയിരുന്നു. എഴരയടി ഉയരവും അതിനൊത്ത വീതിയിലുള്ള കറുത്ത ശരീരവും ഉണ്ടായിരുന്ന ശിവദാസന്‍ മാഷ്‌ പക്ഷേ വളരെ സ്നേഹമുള്ള ആളായിരുന്നു. പക്ഷെ ഇത്തരമൊരു നിമിഷത്തില്‍ എങ്ങനെ പ്രതികരിക്കുമെന്നറിയാതെ  ഞാന്‍ മിണ്ടാതെയിരുന്നു. എങ്കിലും  വലിയ തെറ്റ് പോലെ ഒന്നും എനിക്ക് അതേകുറിച്ച് തോന്നിയില്ല. ചിലപ്പോ ഇത് കേള്‍ക്കുമ്പോള്‍ സാറും ടീച്ചറും ചിലപ്പോ ചിരിക്കുമായിരിക്കും എന്ന് വരെ പ്രതീക്ഷിച്ചു.

"റഹീം എവിടേ?" - ശിവദാസന്‍ മാഷിന്‍റെ ഘനഗംഭീരമായ ശബ്ദം ക്ലാസില്‍ മുഴങ്ങി.

"ദാക്ക്ണ് " 

സര്‍വ്വ കുട്ടികളുടെയും മുഖങ്ങള്‍ക്കു പുറമേ ചൂണ്ടു വിരലുകളും എനിക്ക് നേരെയായി.

"റഹീം ഓഫീസിലേക്ക് വാ"

മാഷ്‌ പുറത്തേക്കു പോയി. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നറിയാതെ കുട്ടികള്‍ എന്നെ നോക്കി. ഞാന്‍ ഇരുന്നിടത്തു നിന്നെഴുന്നെല്‍ക്കാതെ അല്‍പ്പ നേരം അവിടെത്തന്നെയിരുന്നു. പെണ്‍കുട്ടികളുടെ ഭാഗത്ത് നിന്നും അനുകൂലവും പ്രതികൂലവുമായ നോട്ടങ്ങളെ നേരടാനാവാതെ തല കുമ്പിട്ടിരിക്കുന്നു. തലയ്ക്കു വല്ലാത്ത ഭാരം പോലെ. അത് ഉയരുന്നേയില്ല. ബാഗുമെടുത്ത് വീട്ടിലേക്കു ഓടുമോ എന്നതായിരുന്നു ഭൂരിഭാഗം കുട്ടികളുടെയും സംശയം. പലപ്പോഴും ചില വിരുതന്മാര്‍ അങ്ങനെ ചെയ്തുകണ്ടിട്ടുണ്ട്. പക്ഷേ വീട്ടിലേക്കു ഓടിയാല്‍ പിന്നെ ശിവദാസന്‍ മാഷെക്കാളും വലിയ കോടതിയാണ് വീട്ടിലുള്ളത്. 

അന്നൊക്കെ ഒരു പോലീസ് ഓഫീസറെപ്പോലെ എന്നെ നിരീക്ഷിച്ചിരുന്ന ഉപ്പയെങ്ങാനും ഇതറിഞ്ഞാല്‍ !!!
മാഷ്‌ വരുന്നത് വരെ ഉണ്ടായിരുന്ന ധൈര്യമെല്ലാം മാഷ്‌ വന്ന് പോയപ്പോള്‍ തന്നെ ആവിയായിപ്പോയി. ഞാന്‍ രണ്ടും കല്‍പ്പിച്ചു എഴുന്നേറ്റു നേരെ ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു. ആരുടേയും മുഖത്തേക്ക് നോക്കിയതേയില്ല.

ഓഫീസ് റൂമിന് പുറത്ത് ചെരിപ്പഴിച്ച് വെച്ചു അനുവാദത്തിനായി ഞാന്‍ കാത്തുനിന്നു. എന്നെ പേര് വിളിച്ചു. ഞാന്‍ അകത്തേക്ക് ചെന്നു. ശിവദാസന്‍ മാഷ്‌ മാത്രമുള്ള ഓഫീസ് റൂം! എനിക്കത് ചിന്തിക്കാന്‍ പോലുമായില്ല. ടീച്ചര്‍മാര്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അല്‍പ്പം അനുകമ്പ അവരില്‍ നിന്നുമുണ്ടായേനെ. പെട്ടെന്ന് ശിവദാസന്‍ മാഷ്‌ എന്നോട് ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ ഒതുക്കത്തോടെ ഇരുന്നു.

"എന്താ ഇത്?"

ഞാന്‍ തല ഉയര്‍ത്തിയൊന്നു നോക്കി. വീണ്ടും ഇരു കൈകളുടെയും വിരലുകള്‍ തമ്മില്‍ മടിയില്‍ വെച്ച് പിണയുന്നതും നോക്കി തല കുമ്പിട്ടിരുന്നു.
പക്ഷെ അടുത്ത ചോദ്യം അതിനേക്കാള്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നായിരുന്നു-

"ഇതൊക്കെ ആര് പഠിപ്പിച്ചു തന്നതാണ്?"

ഞാന്‍ ഞെട്ടി. ആരാണ് ഇതൊക്കെ എനിക്ക് പഠിപ്പിച്ചു തന്നത്!? 

ഞാന്‍ ഓര്‍ത്ത്‌ നോക്കി. എനിക്കറിയത്തില്ല. ഇതൊക്കെ ആരെങ്കിലും പഠിപ്പിച്ചു തരണോ മാഷേ എന്നെനിക്കു ചോദിക്കണം എന്നുണ്ടായിരുന്നു.

"ചോദിച്ചത് കേട്ടില്ലേ?"

ഞാന്‍ തല അല്‍പ്പം ഉയര്‍ത്തി നോക്കി.

"അടുത്ത വീട്ടിലെ ആരെങ്കിലുമാണോ?"

"ഉം.ഉം. അല്ല"

"പിന്നെ?"

വീണ്ടും ഞാന്‍ മൗനിയായി.

"ആരാണെന്ന് പറ. നിന്‍റെ ഉപ്പയാണോ?"

ഡും!!! നെഞ്ചില്‍ ഇടിത്തീ വീണു. ഉപ്പയോ! 

ഉപ്പയെങ്ങാനും ഇതറിഞ്ഞാല്‍ അന്നെന്‍റെ മയ്യത്തു വീഴും. ചോദ്യങ്ങളില്‍ അസുഖം കലര്‍ന്നപ്പോള്‍ ഞാന്‍ ഞാന്‍ വരച്ച ലവ്വിനെ കുറിച്ചോര്‍ത്തു. അതില്‍ വരച്ച അമ്പ് ആയിരിക്കുമോ പ്രശ്നമായത്‌. അത് വൃത്തികേട് ആയിരിക്കണം. ഇനി ലവ്വിന്‍റെ മൂന്ന് പോലുള്ള ഭാഗം കണ്ട് ഇനി സാറ് ചന്തിയായി തെറ്റിദ്ധരിച്ചതാവുമോ? അതിന്‍റെ കൂടെ അമ്പും. അയ്യേ അപ്പിയില്‍ കോലിട്ട പോലെയുള്ള ചിത്രം! എന്‍റെ പടച്ചോനേ... ഈ ചിത്രം അങ്ങനെയും ആകുമെന്ന് ഇപ്പളാണ് ഞാന്‍ അറിയുന്നത്. എന്നെയീ നരകത്തില്‍ നിന്നും കരകയറ്റണേ നെഞ്ചു കിടുങ്ങി. ശിവദാസന്‍ മാഷ്‌ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു! 

ആ നിമിഷം അവിടെ ടീച്ചര്‍മാര്‍ ഇല്ലാതിരുന്നത് എത്രയോ വലിയ ഭാഗ്യമായിട്ടു എനിക്ക് തോന്നി. അവരും കൂടി ഇതറിഞ്ഞാല്‍ ഞാനെങ്ങനെ അവരുടെ മുഖത്തേക്ക് നോക്കും.


അഞ്ചുമോള്‍ കരഞ്ഞതും ഇതേ അര്‍ത്ഥത്തില്‍ ആയിരിക്കുമോ? ഒരു പക്ഷെ ലവ്വിനെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ടാവുമോ? ചോദ്യങ്ങള്‍ എന്‍റെ തലയില്‍ കൂടി തലങ്ങും വിലങ്ങും പാഞ്ഞു.
"നിന്നോടാണ് ചോദിച്ചത്." -മാഷ്‌ ഓഫീസ് റൂം കുലുങ്ങുമാറുച്ചത്തില്‍ അലറി. അപ്പുറത്തെ എന്‍റെ ക്ലാസില്‍ നിന്നും അത്രയും നേരം കേട്ട കലപില ശബ്ദം പെട്ടെന്ന് നിലച്ചു. സര്‍വ്വം നിശബ്ദം. എന്‍റെ ക്ലാസ്സിലെ കുട്ടികള്‍ ആകെ ഭയന്നിരിക്കുന്നു.  അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് കാത്തിരിക്കുന്നത് പോലെ പ്രപഞ്ചം എന്നിലേക്ക്‌ നോക്കുന്ന പോലെ എനിക്ക് തോന്നി. ഞാന്‍ സ്വയം ഇല്ലാതാവുകയാണോ? ഇറങ്ങി ഓടിയാലോ? വേണ്ട. ഓടിയാല്‍ പിന്നെ ക്ലാസ്സില്‍ പരിഹാസ കഥാപാത്രമാകും. എന്‍റെ പ്രതിച്ഛായക്കു കോട്ടം തട്ടും. കുട്ടികള്‍ തന്നെ പെടിത്തൂറീ എന്ന് വിളിക്കുന്നത്‌ കേള്‍ക്കേണ്ടി വരും. ഇല്ല. ഓടില്ല. എന്ത് തന്നെയായാലും നേരിടും. മനസ്സ് ആകെ കലങ്ങി നില്‍ക്കുന്നു. ഈ മാഷ്‌ എന്തെങ്കിലുമൊന്നു തീരുമാനിച്ചിരുന്നെങ്കില്‍ !
അടുത്ത നിമിഷം മാഷിന്‍റെ ശബ്ദം ഒന്നുകൂടി പുറത്തേക്കു വന്നു :
"കൈ നീട്ട്"
എന്‍റെ മനസ്സില്‍ ആശ്വാസത്തിന്‍റെ പെരുമഴ പെയ്തു. അടി! അടി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അവസാനമാണ്. ഏതു പ്രതിസന്ധികളുടെയും അവസാനം അടിയാണ്. ചൂരല്‍ കൊണ്ടുള്ള അടി.
എങ്ങനെ ചുഴറ്റിയാലും വഴങ്ങുന്ന ആ മഞ്ഞ നിറമുള്ള ചൂരല്‍ ശക്തിയായി ഏഴെട്ട് പ്രാവിശ്യത്തോളം ഉയര്‍ന്നു പൊങ്ങി. കുഞ്ഞിക്കൈകളില്‍ ചുവന്ന പാടുകള്‍ തിണര്‍ത്തു പൊങ്ങി. അടി പിഴച്ചു കൈത്തണ്ടയിലേക്ക് കൊണ്ടപ്പോള്‍ കരിനീല നിറമായി കല്ലിച്ചു നിന്നു. എന്തുകൊണ്ടോ എനിക്കപ്പോള്‍ കരിച്ചില്‍ വന്നില്ല. പക്ഷെ കണ്ണില്‍ നിന്നും നിശബ്ദമായി വന്ന രണ്ടു തുള്ളികളെ ഞാന്‍ തുടച്ചു കളഞ്ഞു. കുറ്റബോധം വരുമ്പോഴും ഉപ്പ തല്ലുമ്പോഴും അല്ലാതെ ജീവിതത്തിലിന്നു വരെ കരഞ്ഞിട്ടില്ല. അതെന്തോ അങ്ങനെയായിപ്പോയി. കണ്ണുതുടച്ച്‌ മുഖം പ്രസന്നമാക്കി ഒരു അഹങ്കാരിയെപ്പോലെ നിന്നു.
"ഉം പൊയ്ക്കോ! മേലിലിത് ആവര്‍ത്തിക്കരുത്" അത് കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ പുറത്തിറങ്ങി നെഞ്ചു വിരിച്ചു മുഖം ഒന്നുകൂടി തുടച്ചു പ്രസന്നമായത് പോലെയാക്കാന്‍ ഒരു ശ്രമം നടത്തി.
ക്ലാസ്സിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ ചിരിച്ചു കൊണ്ട് കയറി. എനിക്ക് കിട്ടിയ ഓരോ അടിയുടെ ശബ്ദവും കാതോര്‍ത്ത് കേട്ട കുട്ടികള്‍ എന്നെ നോക്കി അത്ഭുതപ്പെട്ടു. പെണ്‍കുട്ടികളുടെ ഭാഗത്ത് നിന്നും സീല്‍ക്കാരം ഉയര്‍ന്നു.
"സ്സ്സ്സ്സ്സ്.... ഓന്‍ വല്ലാത്ത സാനം തന്നെ. അടികിട്ടീട്ടും ഓന്‍ നെലോളിച്ചില്ല്യ!"
എനിക്കത് മതിയായിരുന്നു. ആ പെണ്‍കുട്ടിയുടെ ആ ഉറക്കെയുള്ള ആത്മഗതം എല്ലാ പുരുഷന്മാരുടെയും മാനം കാത്ത എനിക്കുള്ള അംഗീകാരമായിരുന്നു. ബെഞ്ചില്‍ വന്നിരുന്ന ശേഷം ഞാന്‍ അഞ്ചു ഇരിക്കുന്ന ഭാഗത്തേക്ക് ഒന്നുകൂടി നോക്കി. അവള്‍ അപ്പോഴും കരയുകയായിരുന്നു. ഹ്മം പാവം. ലവ്വ്‌ എന്താന്നറിയാത്ത പെണ്ണ്! 

എന്തായാലും മൂന്നാം ക്ലാസ് കഴിഞ്ഞു നാലിലേക്ക് പോയതും ആണ്‍കുട്ടികളുടെ ഭാഗത്തെ എന്‍റെ ഭീകര വികൃതി കാരണം എന്നെ പെണ്‍കുട്ടികളുടെ നടുവിലായിരുന്നു മിക്കപ്പോഴും ശിക്ഷ എന്ന നിലയില്‍ ഇരുത്താറ്. ഒരു കൃഷ്ണനെ പോലെ അഞ്ചുവിനോട് പകരം വീട്ടാനെന്ന പോലെ ഞാന്‍ അവരുടെ കൂടെ പാടിപ്പാടി നടക്കും. സബിത രമ്യ ദീപ്തി അശ്വതി, തുടങ്ങി ഒരുപാട് ഗേള്‍ഫ്രണ്ട്സ് അവിടെ ജനിച്ചു. എന്നെ കുറ്റപ്പെടുത്തിയ പല പെണ്‍കുട്ടികളും എന്‍റെ ഇഷ്ട്ട തോഴികളായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ധീരജും വിപിനും അരുണും അനൂപും ഒക്കെ എന്നെ അസൂയയോടെ നോക്കി. ഞാനവരെ അഹങ്കാരത്തോടെയും.  പക്ഷേ അപ്പോഴും അഞ്ചുമോള്‍ എന്‍റെ മനസ്സില്‍ ആരുമറിയാത്ത ഒരു മോഹം മാത്രമായി ബാക്കിയാവുകയായിരുന്നു....

Thursday, October 18, 2012

വേദനയില്ലെങ്കില്‍ എന്തുസംഭവിക്കും!?




ഇതൊരു സ്കൂളോര്‍മ്മയാണ് .പത്താം ക്ലാസ്സിലെ രസകരമായ അനുഭവങ്ങള്‍ .

ന്നത്തെ
ഞങ്ങളുടെ ബയോളജി മാഷ്‌ ഭയങ്കര രസികനായിരുന്നു. നേരെ എന്നെ വിരല്‍ ചൂണ്ടി പുള്ളി പറയാന്‍ തുടങ്ങി; നമ്മുടെ റഹീം അമ്പതു പവനും മാരുതി കാറും ഒക്കെ വാങ്ങി ഒരു സുന്ദരിക്കുട്ടിയെ കല്യാണം കഴിച്ചു....
ക്ലാസ്സില്‍ ചിരി പൊട്ടി.
നേരെ എന്നെ വിരല്‍ ചൂണ്ടി പുള്ളി പറയാന്‍ തുടങ്ങി; നമ്മുടെ റഹീം അമ്പതു പവനും മാരുതി കാറും ഒക്കെ വാങ്ങി ഒരു സുന്ദരിക്കുട്ടിയെ കല്യാണം കഴിച്ചു....
ക്ലാസ്സില്‍ ചിരി പൊട്ടി. 

(എല്ലാര്‍ക്കും അമ്പതു പവനെ ഹും അതും മാരുതി കാറേ അതും റഹീമിനെ എന്നഭാവം ) 

പെണ്‍കുട്ടികളുടെ ഭാഗത്തെ കുശുകുശുക്കലും ആണ്‍കുട്ടികളുടെ ഭാഗത്തെ 'ആക്കലും' നടക്കുന്നിതിനിടെ മേശമ്മേല്‍ കൈകൊണ്ടടിച്ചു ശബ്ദമുണ്ടാക്കി മുഖത്തു ഭാവവിതിയാനങ്ങള്‍ വരുത്തി മാഷ്‌ തുടര്‍ന്നു; അങ്ങനെ ഒരു ദിവസം കാറിന്റെ ടയര്‍ പഞ്ചറായി. ബന്ധുവീട്ടില്‍ സല്‍ക്കാരത്തിനു പോവുകയായിരുന്ന അവര്‍ തുടര്‍ന്നുള്ള യാത്ര ബസ്സില്‍ പോകാമെന്നു വെച്ചു.
റഹിം അടിപൊളി ആയെങ്കില്‍ റഹിമിന്‍റെ കെട്ട്യോള്‍ അതിനേക്കാള്‍ അടിപൊളിയിലാണ് വന്നിരിക്കുന്നത്. ആളെ കാണിക്കാന്‍ അമ്പതു പവന്‍ സ്വര്‍ണ്ണവും എറ്റിക്കൊണ്ടാണ് ആ കുട്ടി വന്നിരിക്കുന്നത്.
(പലര്‍ക്കും തലകുത്തിമറിഞ്ഞ് ചിരിച്ചു വയറുവേദന എടുക്കാന്‍ തുടങ്ങിയിരുന്നു എന്‍റെ അവസ്ഥ പറയേണ്ടല്ലോ..! പശു ചാണകമിടുന്ന ഭാവവും മുഖത്തു പേറി......പേറി....)
ബസ്സില്‍ പലരും ഇവന്റെ ഭാര്യയെ ഇടയ്ക്കിടെ അത്ഭുതത്തോടെ നോക്കുന്നുണ്ട്. കയ്യും കഴുത്തും ഒക്കെ സ്വര്‍ണ്ണം കൊണ്ട് മൂടി, അരയില്‍ വീതിയുള്ള അരഞ്ഞാണവും ചുറ്റി... ഹോ അതൊരു കാഴ്ച്ച തന്നെ! അങ്ങനെയങ്ങനെ ബസ്സില്‍ ഇങ്ങനെ യാത്ര ചെയ്യുമ്പോള്‍ ....

(പലരും ആകാംക്ഷയോടെ എന്‍റെ ഭാര്യയെ ജാക്കിവെക്കാന്‍ ഏതോ തലതിരിഞ്ഞവന്‍ ഇപ്പൊ ക്ലൈമാക്സിലേക്ക് കടന്നു വരും എന്ന ഭാവത്തില്‍ അക്ഷമരായി മാഷിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു കഴിഞ്ഞു.)
ആ... അങ്ങനെ ബസ്സില്‍ ഒരു കൈ മുകളിലെ കമ്പിയില്‍ പിടിച്ചു, ഒരു കൈ തൂക്കിയിട്ടു കൊണ്ട് യാത്ര ചെയ്യുമ്പോള്‍ ...

( പലരുടെയും മുഖത്തു ഒന്ന് വേഗം പറഞ്ഞു തുലയ്ക്ക് മാഷേ എന്ന ഭാവം)

റഹിം അവന്‍റെ ഭാര്യയുടെ അല്‍പ്പം അകലത്തില്‍ തന്നെ നില്‍ക്കുന്നുണ്ട്. രണ്ടു പേര്‍ക്കും സീറ്റ് കിട്ടിയിട്ടില്ല. എന്നാല്‍ വിഷയം അതൊന്നുമല്ല, ആ ബസ്സില്‍ ആരുമറിയാതെ ഒരു കള്ളന്‍ കയറിപ്പറ്റിയിരുന്നു. അവന്‍റെ അരയില്‍ മൂര്‍ച്ചയുള്ള ഒരു അരിവാളുമുണ്ട്..! ആ കള്ളന്‍ സൂത്രത്തില്‍ റഹിമിന്‍റെ പ്രിയതമയുടെ അടുത്തെത്തി.. പതുക്കെ പതുക്കെ ആ കുട്ടീടെ തൂങ്ങിക്കിടക്കുന്ന കൈ മുട്ടിനു മേലെ വെച്ചങ്ങു മുറിച്ചു കൊണ്ടുപോയി.!!!

"ങേ...!!!" ഈ ഞെട്ടല്‍ ശബ്ദം എല്ലാവരുടേം കൂടി ഒപ്പമായിരുന്നു .

മാഷ്‌ തുടര്‍ന്നു; അതേ അയാള് മുരിച്ഛങ്ങു കൊണ്ട് പോയി. ആരും അറിഞ്ഞതുമില്ല. വേദന ഇല്ലല്ലോ!

സ്സ്സ്സ്സ്സ് അള്ളാപടച്ചോനേ പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നും ഉയര്‍ന്നു കേട്ടു.

അപ്പൊ ഒരുത്തന്‍ കേറി ചോദിച്ചു; അപ്പ മാഷെ, ചോര വരൂലേ ചോര കണ്ടാ മനസ്സിലാവൂലെ!?
(അവനൊരു മണ്ടന്‍ തന്നെ! )

മാഷ്‌ അവനെ ദയനീയമായൊന്നു നോക്കി. എന്നിട്ട് കണ്ണുരുട്ടിക്കൊണ്ട് മിണ്ടരുത് എന്ന ആംഗ്യം കാട്ടി അവനോടു പറഞ്ഞു. മിണ്ടരുത്. മണി മിണ്ടരുത്. കഥയില്‍ ചോദ്യമില്ല. ക്ലാസ്സില്‍ വീണ്ടും ചിരി പൊട്ടി. അവനെ കളിയാക്കികൊണ്ട്‌ എല്ലാരും ചിരിയോടു ചിരി.

വീണ്ടും മാഷ്‌ തുടര്‍ന്നു: അപ്പഴേക്കും അവര്‍ക്ക് ഇറങ്ങേണ്ട
സ്ഥലമെത്തിയിരുന്നു.റഹിമും ഭാര്യയും ബസ്സിറങ്ങാന്‍ വാതിലനുടുത്തെക്ക് നടന്നു. വാതിലിനടുത്തെത്തിയതും ബസ്സു നിന്നതും അവര്‍ പുറത്തെത്തിയതും ഒരുമിച്ചായിരുന്നു. നമ്മടെ നാട്ടിലെ ബസ്സല്ലെ ബസ്സിലെ കിളികളല്ലേ... അവര്‍ക്ക് അവരുടെ കാര്യമാ വലുത്. ബസ്സങ്ങു പോയി. റഹീമു തിരിഞ്ഞു ഭാര്യേടെ കൈപിടിച്ചു നടക്കാന്‍ നോക്കുംബ അവള് ഭയങ്കര കരച്ചില്. സാധാരണ ഇവള് രണ്ടു കയ്യും കൊണ്ട് മുഖം പൊത്തിയാണല്ലോ കരയാറ് ഇന്നെന്താ ഒറ്റക്കൈ കൊണ്ട് എന്ന് നോക്കുംബഴേക്കും അതാ... അവളുടെ കൈ കാണുന്നില്ല.!! ചതിച്ചോ ഈശ്വരാ...റഹീം തലേ കൈവെച്ചു. എന്നിട്ടുറക്കെ : "അയ്യോ...! അമ്പതു പവനില്‍ ഇരുപതുപവനും പോയല്ലോ പടച്ചോനേ... " എന്ന്!

അത് കേട്ട റഹിമിന്‍റെ കെട്ട്യോള്‍ കരച്ചില് നിര്‍ത്തി ബാക്കിവന്ന ഒരു കൈകൊണ്ടു ഒരു മുട്ടന്‍ വടിയെടുത്തു തലമണ്ടക്ക്‌ ഒരടിയടിച്ചു. റഹിം ക്ലോസ്- നമ്മടെ കഥേം ക്ലോസ്.

അപ്പൊ വേദനയില്ലെങ്കി എന്ത് സംഭവിക്കും!?

മുമ്പ് ചോരക്കാര്യം ചോദിച്ച മണ്ടന്റെ ഉത്തരം വളരെ പെട്ടെന്നായിരുന്നു : പെണ്ണുങ്ങളെയൊക്കെ ക്കെ ആണുങ്ങള് മുറിച്ചു കൊണ്ടോവും. ശര്യല്ലേ മാഷെ!?

അതുകേട്ട മാഷിന്‍റെ പല്ലുകള്‍ കൂട്ടിയിറുമ്മുന്ന ശബ്ദം ഞങ്ങള്‍ക്കിവിടെ കേള്‍ക്കാമായിരുന്നു...!

Saturday, September 29, 2012

ബാക്കിപത്രം



എല്ലാ ഓര്‍മ്മകള്‍ക്കും ക്ലാസ്സിലെ ബെഞ്ചുകളില്‍ ആണിയാല്‍ കോറിയിട്ട ചില അക്ഷരങ്ങള്‍ സാക്ഷി...

ഒഴിഞ്ഞ മൂലകളിലെ ചുവരുകളിലെ കരിയും ഓട്ടിന്‍കഷ്ണവും കൊണ്ടെഴുതിയ വരികള്‍ സാക്ഷി...

കൊടുക്കാതെ ബാക്കിയാവുന്ന നോട്ടുബുക്കിലെ നടുപ്പേജുകളും അതിലെ കവിതകളും സാക്ഷി...

ഉറവയോഴുകുന്നയിടവഴികളില്‍ നിന്നെക്കാത്തിരുന്ന വഴിയിലെ അടുക്കുമ്പോള്‍ മിടിപ്പു കൂടുന്ന ഹൃദയതാളങ്ങള്‍ സാക്ഷി...

നീ കടന്നു പോയ വഴിയില്‍
മിണ്ടാതെ, മിണ്ടാനാവാതെ എതിര്‍ദിശയില്‍ കാന്തികബിന്ദുക്കള്‍ വഴുതിപ്പിരിഞ്ഞപ്പോള്‍ ബാക്കിയായ വിഫലനിശ്വാസങ്ങള്‍ സാക്ഷി...

നിന്റെ കൈ മുറിഞ്ഞു
പൊട്ടിവീണ ചുവന്ന വളപ്പൊട്ടുകളിലൊന്നിപ്പോഴുമെന്‍റെ പഴയ തകരപ്പെട്ടിയില്‍ കിടന്നു വിളിച്ചു പറയുന്നുണ്ട്; ഞാനും സാക്ഷി... ഞാനും സാക്ഷി...

ഓര്‍മ്മകളുടെ തീരത്തു നില്‍ക്കുമ്പോള്‍
ശരിക്കും നീയൊരു തിരമാലയായിരുന്നെന്നു തോന്നുകയാണെനിക്ക് ...
ഞാന്‍ തീരത്തെഴുതിയതെല്ലാം കാണാതെ
കിലുകിലെ ചിരിച്ചോടിവന്നു
മായ്ച്ചു കളയുന്ന തിരമാല...

ചിപ്പികള്‍ കൊണ്ടു ഞാന്‍ പണിത
പ്രണയസൗധങ്ങളെല്ലാം നീ തട്ടിത്തകര്‍ത്തപ്പോഴും
ഞാന്‍ നിനക്ക് വേണ്ടി കവിത രചിക്കുകയായിരുന്നു... എങ്കിലും ഞാനതറിയുന്നു ; നീയതറിഞ്ഞില്ല... ഞാനതുപറഞ്ഞതുമില്ല... തിരിച്ചറിവാണ്
പ്രണയമെന്ന വികാരമെന്നു തോന്നിയ നിമിഷം സാക്ഷി; അതാരും തട്ടിപ്പറിക്കുന്നില്ല, അതാരും നേടിയെടുക്കുന്നില്ല-

-അതാര്‍ക്കും നഷ്ട്ടപ്പെടുന്നുമില്ലെന്ന സത്യം സാക്ഷി ;
കാലം വിധികൊണ്ടൊരുക്കുന്ന അപൂര്‍വ്വ നിമിഷത്തിന്‍റെ അനുഭവമാണെന്ന സത്യവും സാക്ഷി;
പ്രകൃതി എന്‍റെ സ്വപ്നങ്ങളുടെ ആഴം തിരിച്ചറിയുവോളം നീയെനിക്ക് വിധിക്കപ്പെട്ടിട്ടില്ലെന്നു പറഞ്ഞു ഞാനാശ്വസിക്കുമ്പോഴും എന്‍റെ പ്രണയത്തിനു ഞാന്‍ മാത്രം സാക്ഷി.

Saturday, September 8, 2012

ഓര്‍മ്മകളുടെ ശവപ്പറമ്പില്‍








അനുഭവങ്ങള്‍ തുടങ്ങുമ്പോള്‍ ഒരുപാടുപേര്‍ കൂടെയുണ്ടായിരുന്നു.... പക്ഷേ എല്ലാം ഓര്‍മ്മയായി മാറിയപ്പോള്‍ സ്മൃതിയുടെ ശവപ്പറമ്പില്‍ ഞാനൊറ്റക്കായിപ്പോയത് പോലെ തോന്നുന്നു. അവിടെ, ഓരോ കുരിശുകള്‍ക്ക് താഴെയും കല്ലില്‍ പതിച്ച എന്‍റെ ഓര്‍മ്മകളുടെ കല്ലടയാളങ്ങളെ തിരഞ്ഞു നടന്നു....


ഒളിഞ്ഞും തെളിഞ്ഞും വരുന്ന ഓര്‍മ്മകളെ തേടിപ്പിടിക്കുന്നത് കുട്ടിക്കാലത്ത് മേഘങ്ങള്‍ക്കിടയിലൂടെ അമ്പിളി മാമനെ തേടിയ പോലെ തോന്നുന്നു. നമ്മള്‍ നടക്കുമ്പോ നമ്മളെക്കാള്‍ വേഗത്തിലതു നീങ്ങിനീങ്ങിപ്പോകും. അപ്പൊ ആ പാവം ചെക്കന്‍ കരുതും നടത്തം നിര്‍ത്തിയാല്‍ അമ്പിളിമാമനും നില്‍ക്കുമെന്ന്. പക്ഷേ എവിടെ! അമ്പിളിമാമന്‍ അപ്പോഴും പതുക്കെപ്പതുക്കെ നീങ്ങിക്കൊണ്ടിരിക്കും. ഓടാന്‍ തുടങ്ങിയാല്‍ വീണ്ടും വേഗത്തിലോടാന്‍ തുടങ്ങും. ദുഷ്ട്ടന്‍ .


എല്ലാം മറക്കുവാനായി ഓര്‍മ്മകളെ കൊല്ലാന്‍ വിഷം വാങ്ങുവാന്‍ മരുന്നുകടകളില്‍ ഞാനലഞ്ഞു നടന്നു. ഓര്‍മ്മകളെ കൊല്ലുന്നത് ഭ്രൂണം നശിപ്പിക്കുന്നയത്രയും വലിയ കുറ്റമാണെന്ന് മരുന്നുകടയില്‍ കണ്ട ഏതോ കുപ്പിയില്‍ എഴുതിവെച്ചതു കണ്ടു. ഓര്‍മ്മകള്‍ക്ക് ഒരുപക്ഷേ ജീവനുണ്ടായിരിക്കാം, അതു വളരുമായിരിക്കാം, എന്നിട്ട്?




എന്നിട്ടും തന്നോട് യുദ്ധം ചെയ്യുമോ...? അറിയില്ല.

അതോ നിന്നിലലിഞ്ഞു ചേരുമോ!? അറിയില്ല. ഓര്‍മ്മകളെ കൊണ്ട് നടക്കുന്നത് ഭൂതങ്ങളെ കൊണ്ട് നിറഞ്ഞ ഗുഹയിലൂടെ കുഞ്ഞിനെ മാറോടു ചേര്‍ത്തു ഭയന്ന് ഭയന്നു പോകുന്ന ഒരമ്മയുടെ ആധിയോടെയാണ്. എന്നിട്ടും!?



വേണ്ട. എനിക്ക് ഓര്‍മ്മകളെ കൊല്ലേണ്ട. അവനില്ലെങ്കില്‍ ഞാനില്ല. ഓര്‍മ്മകളെന്റെ ഗര്‍ഭമാണ്. അവന്‍ ജനിക്കട്ടെ. എന്നിട്ടവന്‍ അവന്‍റെ കൈകൊണ്ടു തന്നെയെന്നെ കൊല്ലട്ടെ. അപ്പോഴാണ്‌ മരണത്തിന് എന്നെയും കൂടിയൊരു ഓര്‍മ്മയാക്കി മാറ്റുവാന്‍ കഴിയുക....

ഒരിക്കല്‍ ഞാനുമൊരു ഓര്‍മ്മയായി മാറും എന്നിട്ട് ഞാനും എന്‍റെയോര്‍മ്മകളും കൂടി അമ്പിളി മാമന്‍റെ കൂടെ കളിക്കാന്‍ പോകും. അപ്പോള്‍ നക്ഷത്രങ്ങളെ കണ്ട് ആരാണ് എന്നെ തിരിച്ചറിയുക!? അതോ മറ്റൊരു ഓര്‍മ്മയുടെ ഭ്രൂണമായി ഞാനെവിടെയെങ്കിലും ജനിക്കുമോ!? അറിയില്ല.























Saturday, September 1, 2012

പിടിച്ചതിലും വലുത് മാളത്തിലോ..!?



പുതുപ്പണക്കാരന്‍ ഹസ്സനിക്കയുടെ വാപ്പ മോയിന്‍കുട്ടി ഇക്കാക്ക് ഒരു വീക്നസ് ഉണ്ട്, നാലാള് കൂടുന്നിടത്ത്‌ ഒന്ന് ആളാവണം. വൈകുന്നേരം നാല് മണി കഴിഞ്ഞാല്‍ പിന്നെ പുള്ളി അങ്ങാടിയില്‍ ബ്രോക്കാര്‍മാര്‍ക്കിടയിലും ഉമ്മര്‍ക്കാന്റെ മീന്‍ തട്ടിന്റെ അടുത്തും ബസ് സ്റൊപ്പിലും ഒക്കെയായി കറങ്ങി നടപ്പാണ്. ഒരു ദിവസം താഴെ അങ്ങാടിയിലെ പ്രകാശേട്ടന്റെ മോന്‍ സൈക്കിളില്‍ രണ്ടു കയ്യും വിട്ടു പോകുന്നത് കണ്ടപ്പോള്‍ പുള്ളി ഉറക്കെ വിളിച്ചു ചോദിച്ചു :

"മോനേ, നിന്‍റെ ഹാന്‍ഡില് വില്‍ക്കുന്നോ..."

അല്‍പ്പം വേഗതയില്‍ ആയതു കൊണ്ടാവണം കേട്ടപാതി കേള്‍ക്കാത്ത പാതി പയ്യന്‍ സൈക്കിള്‍ നിര്‍ത്തി തിരിഞ്ഞു നിന്ന് ചോദിച്ചു,
"എന്താ മോയിങ്കുട്ടിക്കാ...?"
ഒരു ഇരയെ കിട്ടിയ തക്കത്തിന് ഞെളിഞ്ഞു നിന്ന് കൊണ്ട് മോയിന്‍ കുട്ടിക്കാ ആള്‍ക്കാര് കേള്‍ക്കാന്‍ തക്കവണ്ണം ചോദിച്ചു:
"അല്ല, മോന് ഏതായാലും സൈക്കിളോടിക്കാന്‍ ഹാന്‍ഡില് വേണ്ട. അപ്പൊപ്പിന്നെ അത് വില്‍ക്കുന്നോ...? നല്ല വെല തരാം."

പയ്യന്‍ ചമ്മിപ്പോയി. ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കുന്ന സ്ത്രീകളും മീന്‍ വാങ്ങാന്‍ വന്ന ആള്‍ക്കാരും ബാര്‍ബര്‍ ഷോപ്പിനു മുന്നില്‍ ചൊറിയുംകുത്തിയിരിക്കുന്ന ബ്രോക്കര്‍മാരുമെല്ലാം കൂടി മോയിങ്കുട്ടിയുടെ ഫലിതം കേട്ടു ആര്‍ത്തു ചിരിച്ചപ്പോള്‍ പയ്യന്‍ നടുറോഡില്‍ തുണിയുരിഞ്ഞു പോയ പോലെ നാണം കേട്ടു തലയും താഴ്ത്തി മിണ്ടാതെ സൈക്കിളോടിച്ചു പോയി.

വര്‍ഷങ്ങള്‍ കടന്നുപോയി. പ്രകാശേട്ടന്റെ മോന്‍ വലുതായി. അങ്ങാടീല്‍ ആരെങ്കിലും ചോദിച്ചാല്‍ അച്ഛന്റെ പേര് പറയാതെ തന്നെ തിരിച്ചറിയാന്‍ മാത്രം ചില്ലറ കുരുത്തക്കേടുകള്‍ കളിച്ചു ഫെയ്മസ് ആയ ആ പഴയ പയ്യന്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ പഠിക്കുന്ന ബിജു എന്ന സ്ഥാനപ്പേരിന് ഉടമയായി. ഒരു സെക്കണ്ട് ഹാന്‍ഡ്‌ കവാസാക്കി കാലിബര്‍ അവനു സ്വന്തമായപ്പോള്‍ പഴയ സൈക്കിള്‍ അവന്റെ വീട്ടില്‍ പിന്നാമ്പുറത്തെ ആലയില്‍ തുരുമ്പെടുത്തു തുടങ്ങി.
ഒരു ഞായറാഴ്ച കൂട്ടുകാരുമൊത്ത് പതിവു പോലെ സിനിമ കാണാനിറങ്ങിയ ബിജുവും മൂന്നു കൂട്ടുകാരും ബൈക്കില്‍ കയറാന്‍ സര്‍ക്കസ്സു കളിക്കുന്നതിനിടയിലാണ് നമ്മുടെ പഴയ മോയിന്‍കുട്ടിക്കായുടെ വരവ്.
'ഹോ ഒരു കുരിശു വരുന്നുണ്ട്. വേഗം കയറെടാ സതീഷേ'

 ബിജു സ്വരം താഴ്ത്തിപ്പറഞ്ഞു. നാല് പേര്‍ ആകെ തെങ്ങോലയുടെ തലമട്ടലിന്റെ മാത്രം വലിപ്പമുള്ള ബൈക്കിന്‍റെ സീറ്റില്‍ പീഡനം നടത്തുന്നത് കണ്ടു അവിടെമിവിടേം ഇരിക്കുന്ന കിളവന്മാര്‍ പരിഹസിച്ചു ചിരിക്കുന്നുണ്ട്. പിന്നിലുള്ള മൂന്നുപേരും കയറിക്കഴിഞ്ഞപ്പോള്‍ പെട്രോള്‍ ടാങ്കിനു മുകളില്‍ ആസനസ്ഥനായ ബിജു ആടിയാടി വണ്ടി മുന്നോട്ടെടുത്തതെയുള്ളൂ,തൊട്ടടുത്തെത്തിയ മോയിന്‍ കുട്ടിക്കാ ഉറക്കെ ചോദിച്ചു,
"അല്ല മോന്യേ... വണ്ടിന്റെ ബെക്കില് ഇഷ്ട്ടം പോലെ സ്ഥലണ്ടല്ലോ! ഒരാളേം കൂടി കേറ്റുമോടാ... എന്തട മോനെ പ്ലീസ്...."

കരഞ്ഞു കാലു പിടിക്കുന്ന പോലെ ഇരിക്കാനിടമില്ലാത്ത ബൈക്കില്‍ ലിഫ്റ്റ്‌ ചോദിച്ച മോയിന്‍കുട്ടിക്കാ ഒന്ന് ആക്കിയതാണല്ലോ എന്നോര്‍ത്ത  ബിജു അപ്പോത്തന്നെ വണ്ടി നിര്‍ത്തി കൂട്ടുകാരോട് ഇറങ്ങാന്‍ പറഞ്ഞുകൊണ്ട് വണ്ടിയുടെ വലത്തെ ഹാന്‍ഡിലില്‍ പിടിച്ചു നിന്ന മോയിന്കുട്ടിക്കായ്ക്ക് മറുപടി കൊടുത്തു :

"നോക്കീം മോയിങ്കുട്ടിക്കാ ഈ വണ്ടിമ്മല് തീരിം സ്ഥലമില്ല്യ. നിങ്ങക്ക് അര്‍ജന്റ് ആണെങ്കില് ഇങ്ങള് ഈ വണ്ടി കൊണ്ടോയ്ക്കോളി. കൊറച്ച് കഴിഞ്ഞിട്ട് തന്നാമതി" 

എന്നും പറഞ്ഞു കൊണ്ട് ബിജുവും വണ്ടിയില്‍ നിന്നിറങ്ങി. നേരെ അടുത്തുള്ള ബാര്‍ബര്‍ ഷാപ്പിലേക്ക് കൂട്ടുകാരുടെ കൂടെ കയറിച്ചെന്നു.
സ്വപ്നത്തില്‍ പോലും സൈക്കിള്‍ ഓടിച്ചിട്ടില്ലാത്ത മോയിന്‍കുട്ടിക്കാ ബൈക്കിന്‍റെ ഹാന്‍ഡില് പിടിച്ചു ഒരു നിമിഷം അന്തംവിട്ടു നിന്നു.
ആദ്യം തന്നെ ബാലന്‍സ് ചെയ്യണോ അതോ ബൈക്ക് വീഴാതെ പിടിക്കണോ എന്ന് ശങ്കിച്ച വൃദ്ധന്‍ കോഴി അയയില്‍ കയറിയ അവസ്ഥയിലായി.
"ഇവ്വണ്ട്യെന്താ കള്ളുകുടിച്ചിക്ക്ണോ നേരെ നിക്ക് വണ്ട്യെ ഹൈ ഹോ ഹെ എന്നും പ്രാകിക്കൊണ്ട്‌ 'ടാ മോനേ ഇങ്ങട്ട് വാടാ ഇവ്വണ്ടി പിടിക്കെടാ കുട്ടാ" 
എന്നൊക്കെ വിളിച്ചു നോക്കിയെങ്കിലും ബിജു ബാര്‍ബര്‍ ഷോപ്പീന്നു പുറത്തിറങ്ങിയില്ല. അവസാനം ബിജുവിന്റെ കൂടെയുള്ള ഒരു പയ്യന്‍ പാവം തോന്നി മോയിന്‍ കുട്ടിക്കായുടെ അടുത്തു നിന്നു ബൈക്ക് വാങ്ങി. കണ്ടു നിന്ന നാട്ടുകാര് മൊത്തം ചിരിച്ചു മണ്ണുകപ്പി പൊട്ടിച്ചിരിക്കിടെ മീന്‍ വില്‍ക്കുന്ന ഉമ്മര്‍ക്ക വിളിച്ചു പറഞ്ഞു, 

' മോയിങ്കുട്ട്യെ... പണ്ടത്തെ കുട്ട്യോളല്ല നോക്കീം കണ്ടും നിന്നില്ലെങ്കി ചെക്കന്മാര് പണി തരും.'

'ഹൊ! ഇപ്പളത്തെ ചെക്കമ്മാരോട് ഒന്നട്ട മിണ്ടാനും പാടില്ലാണ്ടായി' എന്നും പറഞ്ഞു കൊണ്ട് മോയിന്‍ കുട്ടിക്കാ പണ്ടത്തെ ആ കൈവിട്ടു സൈക്കിളോടിച്ച പയ്യന്റെ അതേയവസ്ഥയില്‍ കെറുവിച്ചു നടന്നു പോയപ്പോള്‍ കൂടെ നിന്ന കൂട്ടുകാരന്‍ അഷറഫ് ബിജുവിനോട് പറഞ്ഞു: 
"ഡേ, ആ തന്തയെങ്ങാനും ബൈക്കിന്റൊപ്പം വീണ് നടുവിടിഞ്ഞിരുന്നെങ്കില്‍ കാണാരുന്നു."
അപ്പൊ ബിജു ചിരിച്ചു കൊണ്ട് പറഞ്ഞു;
"വയസ്സായീന്ന് ഒരു വിചാരവുമില്ല. ഞാന്‍ എട്ടില്‍ പഠിക്കുമ്പോ കുറിച്ചു വെച്ചതാ അയാള്‍ക്കിട്ടൊരു പണി കൊടുക്കണമെന്ന്. അല്ല പിന്നെ...!"


ലേബല്‍ : കൊച്ചുവര്‍ത്തമാനം 

Saturday, August 11, 2012

ഒരു പക്ഷേ, ഞാന്‍ ഒരു 'പക്ഷേ'യായിരിക്കാം....



ഓര്‍മ്മകളുടെയോളങ്ങളെന്നില്‍ ചില നശിച്ച തികട്ടലുകള്‍ സൃഷ്ട്ടിക്കുന്നുണ്ട്. അവിടെ ചില പക്ഷെ'കളുടെ തെളിഞ്ഞ കറകളുടെ പാടുകള്‍ മായാതെ കിടക്കുന്നുണ്ട്. ഒരായിരം 'പക്ഷെ'കളുടെ,  എന്നോടുള്ള ചോദ്യമായിരിക്കാമത്. ചിലപ്പോഴൊക്കെ വെറുപ്പും.

ഒരിക്കല്‍ ,

ഭാര്യയുടെ അമ്മയഭിനയം തികയാതെ വന്നപ്പോഴാണ് അച്ഛന് ഒരു പക്ഷേ'യെന്നു പറയേണ്ടി വന്നത്... ആ വായില്‍ നിന്നും വെറുപ്പിന്റെ പക്ഷേകള്‍ മാത്രമായിരുന്നു തുപ്പലായി തെറിച്ചു കൊണ്ടിരുന്നത്... അതൊരു പക്ഷേ, ചില പക്ഷേകളുടെ മാത്രം ന്യായമായിരിക്കാം. ജീവിക്കാന്‍ വേണ്ടിയുള്ള ന്യായം.

വീണ്ടും,

മറ്റൊരു പക്ഷേ'യെന്നതെന്റെയാദ്യത്തെ കുടിലിന്റെ ആധാരം കൈവശപ്പെടുത്തിയവരുടെ വകയായിരുന്നു. ഞാനെന്‍റെ ജന്മത്തെ തൊള്ളകീറി ലോകത്തെയറിയിച്ചത് ഈ പക്ഷേ'യുടെ ഗര്‍ഭാപാത്രമെന്ന കുടിലില്‍ നിന്നും പുറത്തു വന്നപ്പോഴാണ്. അതൊരു പക്ഷേ ഒരു നിയോഗം മാത്രമാണ്. ഒരു വഴി ഒരു പക്ഷേ ജനിക്കുന്ന വഴി. വഴി മാത്രം. പക്ഷേയെന്നതൊരു ചോദ്യമാണോയെന്നു ഞാന്‍ പലവട്ടം ചിന്തിച്ചു നോക്കിയപ്പോള്‍ അതെയെന്നു ആരോ പറഞ്ഞു. പക്ഷേ; ഒരു പക്ഷേയെന്നൊരു വാക്ക് അവിടെയും മറുപടിക്കു കൃത്യത നല്‍കിയതേയില്ല. അമ്മയെന്നത് എപ്പോഴും പക്ഷേകള്‍ക്ക് ഒരു സ്വപ്നം മാത്രമാണെന്നതു ആര്‍ക്കുമറിയില്ല.

പിന്നെയും,

എന്നിലെപ്പഴോ അറിഞ്ഞോ അറിയാതെയോ അലിഞ്ഞു പോയൊരു സ്വപ്നത്തില്‍ , അതേ- പ്രണയമെന്ന സ്വപ്നത്തില്‍ . അതോ - പെണ്ണെന്ന നിഗൂഡ മായികയിലോ!? ഒരുപാടോരുപക്ഷേകള്‍ അവിടെയും കരിമഷിയിളകിയലിഞ്ഞു ഗദ്ഗദിച്ച എണ്ണമയമുള്ള കവിളില്‍ പക്ഷേ'കളുടെ ഒരുപാടൊരുപാട് ജലച്ചായങ്ങള്‍ വരച്ചു ചേര്‍ത്തു. അവിടെയുമൊരു പക്ഷേ, 'പക്ഷേകള്‍ മാത്രമാണെനിക്കു വേണ്ടി ബാക്കിയാവുന്നത്.

പക്ഷേ;

ഒരുപാട് പിരിഞ്ഞു പിണഞ്ഞു ഇഴയടുത്തു ബന്ധം മുറുക്കി ബലപ്പെടുത്തുമ്പോഴും ഇഴകളുടെയിടയില്‍ ചില പക്ഷേകളുടെ മുറുമുറുപ്പുകള്‍ എന്നെ അസ്വസ്ഥനാക്കുന്നു. അവസാനം മാത്രം പ്രത്യക്ഷപ്പെടുന്ന ആ 'പക്ഷേ'കളുടെ വികൃതമായ ചിരി സത്യമായും എന്നെ ഭയപ്പെടുത്തുന്നുണ്ട്. ഒരുപക്ഷേ, അതെന്റെ തോന്നലാവാം. എല്ലാം 'പക്ഷേ'യെന്നും, എല്ലായിടത്തും 'പക്ഷേ'യെന്നുമെനിക്കു തോന്നിപ്പോകുന്നത്; ആകാശത്തിനു കീഴെ 'പക്ഷേ'കളുടെ ശല്യമില്ലാതെ, മറയില്ലാതെ, ജീവിക്കാന്‍ കഴിയുന്നത്‌ ഒരു 'പക്ഷേ'യെന്നതിനെ പോലെത്തന്നെ ഒരു ചോദ്യമായിരിക്കാം. ഒരുബാക്കി വന്ന ചോദ്യം. അല്ല, ഒരിക്കലുമല്ല- ഒരു ബാക്കി വന്നൊരു 'പക്ഷേ'.

Monday, March 26, 2012

"കുഞ്ഞാ കട്ട വെച്ചോ...?"- ഒരു ഡ്രൈവറീയന്‍ കഥ...






അരങ്ങേറ്റം


നാട്ടില്‍ എല്ലാവരും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ആളാണ്‌ ബഷീര്‍ക്ക. ഒരു ആജാനബാഹു..കെ എസ ആര്‍ ടി സിയില്‍ ഡ്രൈവറായിരുന്ന പുള്ളി റിട്ടയര്‍ ആയപ്പോ വീട്ടിലിരുന്നാല്‍ മുഷിപ്പാവുമെന്നു കരുതി നാട്ടിലെ ലോറി മുതലാളിയായ ഹാജ്യാരുടെ ഒരു നാഷണല്‍ പെര്‍മിറ്റ്‌ ലോറിയില്‍ ജോലി നോക്കി. ഇനി വേണ്ടത് ഒരു കിളി'യെ ആണ്. എന്ന് വെച്ചാല്‍ ക്ലീനര്‍. ആയിടെയാണ് പ്ലസ്‌ ട്ടൂവില്‍ സ്കൂളില്‍ പോക്ക് നിര്‍ത്തി തെണ്ടി തിരിഞ്ഞു നടക്കുന്ന തന്റെ മകനെ എന്തെങ്കിലും ജോലിക്ക് പറഞ്ഞയച്ചാല്‍ കൊള്ളാമെന്ന സുഹൃത്തായ ദിനേശന്റെ ആത്മഗതം നാസറിന്റെ തട്ടുകടയിലിരിക്കുമ്പോ കേള്‍ക്കുന്നത്. ഒരു വെടിക്ക് രണ്ടു പക്ഷി എന്നാ രീതിയില്‍ കാര്യങ്ങള്‍ പെട്ടെന്ന് തീരുമാനമായി.


പിരിയാന്‍ നേരം ബഷീര്‍ക്കാ പറഞ്ഞു:


"ഡാ ദിനേശാ, നാളെ നാല് മണിക്ക് പുറപ്പെടും. ചെക്കനോട് ഹാജ്യാരെ പൊരന്റടുത്തുക്ക് വരാന്‍ പറഞ്ഞാല് മതി... മൈസൂര്‍ക്കുള്ളതാണ്. രണ്ടോസം കയ്ഞ്ഞിട്ടെ വരൂ.."



പിറ്റേ ദിവസം, ഹാജ്യാരെ വീടിന്റെ മുമ്പില്‍ ഭീമന്‍ ലോഡുമായി ഒതുക്കിയിട്ട ലൈലാണ്ട് ലോറിയില്‍ റേസ്‌ ആക്കി ബ്രേക്ക് എയര്‍ നിറച്ചു കൊണ്ടിരിക്കുകയാണ് ബഷീര്‍ക്കാ... അപ്പഴാണ് നമ്മടെ കഥാപാത്രം ലാന്‍ഡ്‌ ചെയ്യുന്നത്... അവന്റെ വരവ് കണ്ടപ്പോ ആദ്യം ബഷീര്‍ക്കാക്ക് മനസ്സിലായില്ല. ചെലപ്പോ ഹാജ്യാരുടെ പോരേല് വിരുന്നു വന്ന ഏതെങ്കിലും കുണ്ടന്മാരായിരിക്കും എന്നൂഹിച്ചു. നേരെ വരവ് ലോരിയിലെക്കാനെന്നു വ്യക്തം. അവന്റെ നടത്തം തന്നെ ഒരു പന്തികെടാണല്ലോ എന്നോര്‍ത്ത് ബഷീര്‍ക്കാ അവനെ ഒന്ന് അടിമുടി നോക്കി... വെള്ള ഇരുകിപ്പിടിച്ച്ച ടീഷര്‍ട്ട്. അതിന്റെ മുകളില്‍ വലുതാക്കി എഴുതിയ അക്ഷരങ്ങള്‍ പണ്ടത്തെ പത്താം ക്ലാസ്‌ ആയ ബഷീര്‍ക്കാ അനായാസം വായിച്ചെടുത്തു:


*"ഡ്രിങ്ക് ബിയര്‍... ദെന്‍ ഫക്ക് മി...."*


ഒരു കുപ്പിയുടെ ചിത്രവും ഒരു പെണ്ണിന്റെ ചുണ്ടിന്റെ അടയാളവും കൂടെ ഉണ്ട്.... അതിന്റെ അര്‍ഥം അറിയാത്തത് കൊണ്ട് ബഷീര്‍ക്കാ ആ ഇംഗ്ലീഷ് വായന കൊണ്ട് സ്വയം അഭിമാനിച്ചു. ഊരിവീഴാറായ ജീന്‍സ്‌. പത്തു കിലോന്റെ അരി സഞ്ചിയില്‍ കൊടുവാളിട്ടത് പോലെയുള്ള പോക്കറ്റുകള്‍. കയ്യില് ഒരു സ്കൂള് ബാഗ്‌.അതും മോഡല് തന്ന്. താഴോട്ട് നോക്കിയപ്പോ ബഷീര്‍ക്കാ അന്തം വിട്ടു. കാലുമ്മല് സൂസ്.... ആന്ന്, മ്മളെ കിര്‍ക്കറ്റ്‌ കളിക്കാര് ഇടന പോലത്തെ ഷുഗ്ഗ്. അതും മ്മളെ ബീവി പാത്തുമ്മാന്റെ പല്ല് പോലെ നല്ല വെളുത്തത്. മൊത്തത്തില്‍ പറഞ്ഞാല്‍ ആങ്കറിന്മേല്‍ ഷര്‍ട്ട് തൂക്കിയിട്ട പോലെ ഒരു കോലം.
അവന്‍ ലോറിക്കരികില്‍ എത്തിക്കഴിഞ്ഞു. നനഞ്ഞ ലുങ്കി കുടഞ്ഞ പോലെ ഒറ്റ തൂങ്ങലിന് ഇവിട ഇത്രയും വല്ല്യ ഒരാള്‍ ഇരിക്കുന്നത് കണ്ടിട്ടും സമ്മതം ചോദിക്കാതെ ലോറിയില്‍ കയറിയതിന് ബഷീര്‍ക്കാക്ക് മുഷിപ്പ് തോന്നി.

ആരാണ്ട്രാ?

തനി തറ സ്റ്റൈലില്‍ ബഷീര്‍ക്കാ മുരടന്‍ ശബ്ദത്തില്‍ ആരാഞ്ഞു: പയ്യന്‍ എന്തെങ്കിലും ചോദിച്ചോ എന്നാ മട്ടില്‍ നെറ്റി ചുളിച്ചു നോക്കി. ചെവി അടച്ചു വെച്ച മൂടി തുറന്നു നോക്കി.

എന്താ?

"ആരാണ്ടാ ഇജ്ജ്‌?"

"അച്ഛന്‍ പറഞ്ഞില്ലേ?"
ബഷീര്‍ക്കാക്ക് ഓടി. ദിനേശന്റെ പടപ്പ് തന്നെ.! നാലും! ഇങ്ങനൊന്ന്..!?അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ ബഷീര്‍ക്കാ ചോദിച്ചു:
"എതച്ചന്‍? "

"അക്കരപ്പാടത്തെ... മേസ്തിരിപ്പണിക്ക് പോകുന്ന ദിനെശേട്ടന്റെ...."

പയ്യന്റെ പയ്യന്റെ കൂസലില്ലായ്മ ബഷീര്‍ക്കാനെ തെല്ലൊന്നു ചൊടിപ്പിച്ചിരുന്നു. ബഷീര്‍ക്കാ പയ്യനെ ഒന്നുംകൂടി വാട്ടി:
"ഏട്ടനോ..?

നിന്റെ അച്ഛനല്ലടോ ദിനെശന്‍...?"

ബഷീര്‍ക്കാന്റെ ഭീകര രൂപവും കറുത്തിരുണ്ട ശരീരവും ഡി റ്റി എസ് ശബ്ദവും പയ്യനെ തെല്ലൊന്ന് വിരട്ടി.

"ആ... ആണ്... അതല്ല നിങ്ങളോട് പറയുമ്പം...."

"എന്ത് പറയുമ്പം? നിന്റച്ചന്‍ ദിനേശന്‍ എന്റെ മൂന്നാല് വയസ്സിനു എളെതാണ് ... അതനക്കറിയോ. കണക്ക് നോക്ക്യാ ഓന്‍ അമ്മളെ ഇക്കാന്ന് വിളിക്കണം... ഹും.. അല്ലാ പിന്നെ..."





ലോഹ്യം

പയ്യന്‍ പിന്നെ ഒന്നും മിണ്ടിയില്ല. ഇടയ്ക്കിടെ അവന്റെ മൊബൈലിലേക്കും ഇടങ്കണ്ണില്‍ ബഷീര്‍ക്കാനെ നോക്കിയും പയ്യന്‍ കുലുങ്ങി കുലുങ്ങി നീങ്ങാന്‍ തുടങ്ങിയ ആ വണ്ടിയില്‍ നേരം കൊന്നു.


ഒരു ഇരമ്പലോടെ വണ്ടി ഓലമറ പൊളിച്ച് ആന വരുന്നത് പോലെ അരികിലുള്ള ചെടികളെ വകഞ്ഞു കൊണ്ടു ടാറിട്ട റോഡിലേക്ക് കയറി.


അവന്‍ മുടി നന്നാക്കാന്‍ കൈ ഉയര്‍ത്തിയപ്പോ അവന്റെ ജട്ടിക്കമ്പനിയുടെ പേര് പുള്ളിയെ വീണ്ടും ഇംഗ്ലീഷ് വായിപ്പിക്കാന്‍ പ്രേരിപ്പിച്ചു അനായാസമായ ഡ്രൈവിങ്ങിനിടയില്‍ ബഷീര്‍ക്കാ ഇലാസ്ടിക്കിനു വീതികൂടിയ വലിയ എഴുത്തുകള്‍ നോക്കി അത് സാധിച്ചെടുത്തു :ജാക്കി. ങേ.. അല്ല, ജോക്കി... തെറ്റ് പറ്റിയതില്‍ എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഞമ്മളെ പണി ഇതല്ലേ.... വന്ന പൈതലിന്റെ ചെവിയില് വെള്ള വയറിംഗ് ചെയ്തത് കണ്ടു അദ്ദേഹം ഒന്നുകൂടി ഞെട്ടി.... ചെക്കന് ചെവി കേക്കൂലെ റബ്ബേ... അവന്റെ ആ കുന്ത്രാണ്ടം എങ്ങാനും കളഞ്ഞു പോയാല്‍ വയനാട്ടിലെ കയറ്റം കയറുമ്പോ വലി മുട്ടിയ വണ്ടിക്ക് അട വെക്കാന്‍ പറഞ്ഞാ ചെവി കേക്കാത്തോനോക്കെ എങ്ങനെ കൂടെക്കൂട്ടും! ദിനേശാ അനക്ക് ഇമ്മാതിരി ഒരു പടപ്പ് ഉണ്ടെന്നു നമ്മള് സ്വപ്നത്തില്‍ വിചാരിച്ചില്ല.ബഷീര്‍ക്കാ പല്ലിറുമ്മി... അതിന്റെ കൂടെ ഇങ്ങനെയോരാത്മഗതവും-

എന്നാലുമെന്റെ ദിനേശാ ഇന്നോട് ജ്ജ് ഇച്ചതി ചെയ്യണ്ടെയ്നി.


ബഷീര്‍ക്കയുടെ ചിന്തകളങ്ങനെ ആ ഭീമന്‍ ചരക്ക് ലോറിയെ പോലെ തന്നെ ഇരംബിയിരമ്പി നീങ്ങി. പയ്യന്റെ മുഖത്തെ വാട്ടവും വരണ്ടായിരുന്നു എന്നൊരു ഭാവത്തോടെ ഉള്ള ചുണ്ട് കൂര്‍പ്പിക്കലും കണ്ടപ്പോ ബഷീര്‍ക്കാക്ക് തന്റെ ഇളയ മകനെ ഓര്‍മ്മ വന്നു. ഏതാണ്ട് അതെ പ്രായം. ഒരു വിധം ആണെങ്കില്‍ ഈ നരിന്തു ചെക്കനെ ദിനേശന്‍ ജോലിക്ക് വിടില്ല.കഷ്ട്ടപ്പാട് കാരണമായിരിക്കും. പാവം. ബഷീര്‍ക്കാന്റെ മനസ്സ് അലിഞ്ഞു തുടങ്ങിയിരുന്നു. അയാള്‍ ഇടയ്ക്കിടെ അവനെ നോക്കി. അവനും അതുപോല ഇടയ്ക്കിടെ ബഷീര്‍ക്കാനെയും നോക്കുന്നുണ്ട്. ചിലപ്പോ രണ്ടു പേരുടെയും നോട്ടങ്ങള്‍ ഒന്നു വെട്ടിക്കോര്‍ക്കും. അപ്പൊ തന്നെ രണ്ടു പേരും കണ്ണ് തെറ്റിച്ചു കളയുകയും ചെയ്യും. ആരെങ്കിലും ഇടാന്‍ കൊടുത്ത ഈ കൊനോത്തിലെ കുപ്പായമെല്ലാം അഴിച്ചു വെച്ചാല്‍ ഓന്‍ തനി ദിനേശന്റെ മോന്‍ തന്നെ. ഒരുമാത്ര പയ്യന്‍ അടിക്കുപ്പായമില്ലാതെ ഭാവനയില്‍ കണ്ട് ബഷീര്‍ക്കാ ഒന്നോര്‍ത്ത് ചിരിച്ചു. ശബ്ദം അല്‍പ്പം കൂടിപ്പോയതാവും ചെക്കന്‍ ബഷീര്‍ക്കാന്റെ മുഖത്തേക്ക് നോക്കി. ഒരു ചിരിക്ക് ശേഷമുള്ള മന്ദസ്മിതം. പയ്യന്റെ മുഖത്തും ചെറുതായി തെളിച്ചം വന്നു. അവനും അവനും പതിയെ ചിരിച്ചു. ബഷീര്‍ക്കാ ആലോചിച്ചു. അങ്ങ് മൈസൂര്‍ വരെയും അവിടിന്നിങ്ങോട്ടുമുള്ള യാത്രയില്‍ ഇങ്ങനെ ആരോടും സംസാരിക്കാതെ എങ്ങനെയിരിക്കും. ഇവന്റെ പെരെന്തായിരിക്കും!? ആ ചിന്തയാണ് തലയിലേക്ക് ആദ്യം വന്നത്... തന്റെ ശബ്ദം പരമാവധി മയപ്പെടുത്തി ബഷീര്‍ക്കാ അവനോടു ചോദിച്ചു:

"എന്തട കുഞ്ഞാ അന്റെ പേര്? "

സംസാരിക്കാനുള്ള തയ്യാറെടുപ്പില്‍ പയ്യന്‍ ചെവിയില്‍ നിന്നും ഇയര്‍ ഫോണ്‍ മാറ്റി. എന്നിട്ട് പറഞ്ഞു:

"മനു"

മന്വോ? അതെന്തു പേര് ..? പെങ്കുട്ട്യോളെ പേര് മായിരി? {മാതിരി}

"അല്ല, എന്റെ മുഴുവന്‍ പേര് മനു സാരംഗധര്‍ എന്നാ"
പിന്നെ ബഷീര്‍ക്കാ ഒന്നും മിണ്ടിയില്ല. എന്തൊരു പേരാണ് കുണ്ടന് ദിനേശന്‍ ഇട്ടക്കണത്! തൊേള്ളല്‍ കൊള്ളാത്ത ഇമ്മാതിരി പേരുകള്‍ ഇവനെവിടുന്നു കിട്ടി...? ചെലപ്പോ ഓന്റെ കെട്ട്യോളെ വകയാരിക്കും. ഓള് പടിപ്പുകാരി ആണെന്ന് തോന്നുന്. എന്തായാലും ചെക്കന് ചെവികെക്കാത്ത കൊഴപ്പമോന്നുല്ല. അത് പാട്ട് കേക്കണ കുന്ത്രാണ്ടം ആണ്...!

ചെക്കനെ മെരുക്കാന്‍ ബഷീര്‍ക്കാ വീണ്ടും സംസാരം തുടങ്ങി. അവന്‍ പഠിച്ച സ്കൂളിനെ പറ്റിയും ക്ലാസിലെ കുട്ടികളെ പറ്റിയും വീട്ടിലെ അവസ്ഥകളെ പറ്റിയും ഒക്കെ ബഷീര്‍ക്കാ ചോദിച്ചറിഞ്ഞു... നല്ല ചാടുലസ്വഭാവമാണ് ചെക്കന്. ചോദ്യം ചോദിക്കും മുമ്പേ മറുപടി. സിഗരറ്റ്‌ എടുത്തു ചുണ്ടില്‍ വെച്ചാ തീപ്പെട്ടി കത്തിക്കഴിഞ്ഞു. കുറഞ്ഞ നേരം കൊണ്ടു അവര്‍ നല്ല ലോഹ്യമായി. വാടാ പോടാ സ്വഭാവമുള്ള സ്വന്തം അച്ഛനില്‍ നിന്നും വിത്യസ്തമായി അതെ പ്രായത്തിലുള്ള ഒരാള്‍ സ്നേഹത്തോടെ സംസാരിക്കുന്നതും പെരുമാറുന്നതും അവനെ വല്ലാതെ മനസ്സില്‍ കൊള്ളിച്ചു.... അവന്‍ തമാശ പറയുമ്പോ ഓര്‍മ്മയുടെ ശക്തി കൊണ്ടോ, നര്‍മ്മത്തിന്റെ ആധിക്യം കൊണ്ടോ ഇടയ്ക്കിടെ അവന്റെ കണ്ണുകളില്‍ കണ്ണുനീര് വരുമായിരുന്നു..... അങ്ങനെയൊരു നിമിഷത്തില്‍ പെട്ടെന്ന് ബഷീര്‍ക്കാക്ക് സ്നേഹനിധിയായ തന്റെ പിതാവിനെ ഓര്‍മ്മ വന്നു.തന്റെ മരിച്ചു പോയ പെങ്ങള് തമാശ പറയുമ്പോ കണ്ണുനീര് വരുമായിരുന്നു. അപ്പൊ അപ്പുറത്തെ മുറിയിലിരുന്ന് വാപ്പ പറയും:


"കരയാതെ പിടിച്ചു വെക്കുന്ന കണ്ണീരാണെടാ മോനെ ഓള് ചിരിക്കുംബളും വരുന്നത്."


ഒരുകാലത്ത് ചികില്‍സിക്കാന്‍ പണമില്ലാതെ പതിനാറാം വയസ്സില്‍ വിട പറഞ്ഞ ആ കുഞ്ഞിപ്പെങ്ങളുടെ എല്ലാ കുസൃതിയും തന്റെയടുത്തിരിക്കുന്ന ഈ പയ്യനും ഉണ്ടെന്നയാള്‍ക്ക് തോന്നി. കൊടുവള്ളിയില്‍ നിന്ന് ചായകുടിയും കഴിഞ്ഞ് താമരശ്ശേരി പിന്നിട്ടപ്പഴത്തെക്കും ബഷീര്‍ക്കാ അവന്റെ ജോലിയെ പറ്റി അവനു പറഞ്ഞു കൊടുത്തു. നിനക്ക് കാര്യമായിട്ട് പണി ഒന്നുമില്ല. ഉറങ്ങനമെങ്കി ഉറങ്ങാം. ടയറു പഞ്ചറായാല്‍ പിന്നെ നിനക്കും എനിക്കും ഒക്കെ പണിയാണ്. ചായ കുടിക്കാന്‍ എവിടെ നിര്‍ത്തിയാലും ടയര്‍ തട്ടി നോക്കണം. എല്ലാ ടയറില്‍ നിന്നും വിത്യാസമായി എന്തേലും ഒച്ച കേട്ടാല്‍ അപ്പൊ നോക്കണം. നട്ട പാതിരാക്ക് പഞ്ചര്‍ കട ഇല്ലാത്തോടുത്തു വണ്ടി നിന്നാ ആനക്കും ഇന്ക്കും പണിയാണ്. പിന്നെ ചൊരം കേറുമ്പോ ചെലപ്പോ വലി മുട്ടി വണ്ടി നിക്കും. ഇന്ന് ചെലപ്പോ എന്തായാലും നിക്കും. ഇന്ന് പേരും ലോഡാണ് പഹയന്‍ കെട്ടി വിട്ടേക്കണത്. അപ്പൊ ഇജ്ജ്‌ എറങ്ങി അന്റെ സീറ്റിന്റെ അടീല് കാണണ മരക്കട്ടകള് എടുത്തു കൊണ്ടു പോയി വെക്കണം.

അവന്‍ താഴേക്ക്‌ നോക്കി. സീറ്റിനടിയില്‍ ആറേഴു വണ്ണമുള്ള മരക്കഷണങ്ങള്‍.ഏതു ടയറിനാ കുഞ്ഞാ നീ കട്ട വെക്കുക? "എല്ലാത്തിനും വെക്കാം." അവന്റെ ഉത്തരം പെട്ടെന്നായിരുന്നു. ആ ഇയ്യ് ആളു ഉഷാറാണല്ലോ...! പക്ഷേങ്കില് ആദ്യം വെക്കണ്ടത് അന്റ സൈഡിലെ ബേക്ക് ടയറിന്. പിന്ന വെക്കണ്ടത് ഇന്റ സൈഡിലെ ബേക്ക് ടയറിന്... ഹ്മം... ബഷീര്‍ക്കാ ഒന്നിരുത്തി മൂളി. കുഞ്ഞന്‍ അവന്റെ മൊബൈലില്‍ പഴയ പാട്ട് വെച്ചത് ബഷീര്‍ക്കാക്ക് നല്ലോണം ഇഷ്ട്ടമായി... വണ്ടിയങ്ങനെ മൈസൂര്‍ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു.... ഈങ്ങാപ്പുഴ കഴിഞ്ഞപ്പഴത്തെക്കും തണുത്ത കാറ്റ് അല്പ്പാല്പ്പമായി വണ്ടിയുടെ ഉള്ളിലേക്ക് വന്നു തുടങ്ങി.... ഇരമ്ബിക്കൊണ്ടേയിരിക്കുന്ന എഞ്ചിന്റെ ചൂടും പുറത്തു നിന്നുള്ള കാറ്റും ആ വാഹനത്തിനുള്ളില്‍ ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ട്ടിച്ചു.അതെല്ലാം ആ പതിനഞ്ചുകാരന് പുതിയ അനുഭവമായിരുന്നു.....



ക്ലൈമാക്സ് ദോ ഇവിടെ


വണ്ടി വയനാടിന്റെ ഊഷ്മളതയിലെക്ക് കടക്കാനുള്ള കടംബകളില്‍ എത്തി നില്‍ക്കുകയാണ്.. ഒന്നാം വളവ് രണ്ടാം വളവ് എന്നിങ്ങനെ ഒന്‍പതു ചുരമുണ്ടെന്നും കയറ്റവും ഹെയര്‍പിന്‍ വളവുകളും ഒരുമിക്കുന്ന അങ്ങനെയുള്ള സ്ഥലങ്ങളില്‍ ചിലപ്പോള്‍ ചരക്കു വണ്ടികള്‍ സാധാരണയായി നിന്ന് പോകാരുണ്ടെന്നും ബഷീര്‍ക്കാ പറഞ്ഞത് അവനോര്‍ത്തു. താഴോട്ട് നോക്കുമ്പോള്‍ ഭയം തോന്നും വിധത്തിലാണ് റോഡ്‌ പണിതിരിക്കുന്നത്. സ്കൂളില്‍ പഠിച്ച റോഡിനെ സംബന്ധിച്ച കഥകള്‍ അവന്റെ മനസ്സില്‍ ഓടിയെത്തി...

ചുരം കയറിത്തുടങ്ങിയ അവരുടെ വാഹനം ഏതോ ഒരു വളവില്‍ ഒരു കുലുക്കത്തോടെ നിന്നു...!!!
ബഷീര്‍ക്കാ ഉറക്കെ വിളിച്ചു പറഞ്ഞു... കുഞ്ഞാ എറങ്ങി കട്ട വെക്ക്.....! ഏതോ ചിന്തയില്‍ നിന്നും ചാടിയെഴുന്നേറ്റ അവന്‍ കട്ടകളെടുത്തു താഴെയിറങ്ങി. കട്ട വെച്ചു... ബഷീര്‍ക്കാ ഉറക്കെ വിളിച്ചു ചോദിച്ചു: "

കുഞ്ഞാ.. കട്ട വെച്ചോ..?"

" ഓ.. വെച്ചു...."

"നല്ലോണം വെച്ചാ? ബ്രേക്ക് ഒഴിവാക്കട്ടെ...?"

"ഇങ്ങള് ധൈര്യായിട്ട് കാലെടുക്കിന്‍... കട്ട നല്ലോണം വെച്ചിട്ടുണ്ട് ...."
ആ വളവില്‍ നിന്നും ഒരു ഒച്ചിന്റെ വേഗതയോടെ അടുത്ത വളവിലേക്ക് ആ ഭീമന്‍ വണ്ടി നീങ്ങിക്കൊണ്ടിരുന്നു. പുറത്തു ഇറങ്ങിയപ്പോഴാണ് ആ വണ്ടിക്കു എന്തുമാത്രം ശബ്ദം ഉണ്ടെന്ന് അവനു മനസ്സിലായത്‌....

വീണ്ടും!! വണ്ടി നിന്നു...
ബഷീര്‍ക്കാ ഉറക്കെ വിളിച്ചു....

"കട്ട വെച്ചോ...?"

"വെച്ചൂ..."
വീണ്ടും വണ്ടി ഓരോ വളവിലും നിന്നു പോകുകയാണ്. എന്തിനാണ് ഇത്രമാത്രം ലോഡ്‌ കയറ്റുന്നത്!
അതാ.... ശരിക്കും എയിഡ്സിന്റെ ചിഹ്നം പോലയുള്ള അടുത്ത വളവില്‍ വണ്ടി വീണ്ടും നിന്നു.... കുഞ്ഞന്‍ കട്ടയെടുത്തു ചാടിയിറങ്ങി....

"കുഞ്ഞാ വെച്ചോ...?"

"ആ വെച്ചൂ....'

വീണ്ടും... "വെച്ചോ...!?"

"വെച്ചൂ..."
പിന്നെപ്പിന്നെ അതിനൊരു താളം വന്നു... വണ്ടി നിക്കുമ്പോ ബഷീര്‍ക്കാ ചോദിക്കും കട്ട വെച്ചോ..!? മറുപടി അപ്പൊ വരും...

"കട്ട വെച്ചൂ..."
ഇനി ഒരു വളവും കൂടിയേ ഉള്ളൂ എന്ന് ബഷീര്‍ക്കാ ആത്മഗതിക്കുന്നത് കുഞ്ഞന്‍ ആശ്വാസത്തോടെ കേട്ടു... അത് കഴിഞ്ഞാല്‍ നല്ല സുഖമാണ്. ഒരു പണിയും ഉണ്ടാവില്ല...!


ഓര്‍ത്ത്‌ തീര്‍ന്നില്ല... അതാ ഒരു കുലുക്കത്തോടെ വണ്ടി നിന്നു... അല്‍പ്പം ചരിവിലായത് കൊണ്ടു വണ്ടിയല്‍പ്പം നിരങ്ങുന്നുമുണ്ട്.... ബഷീര്‍ക്കാ അതിലൊന്നും പതറില്ല.. അതൊക്കെ എത്ര കണ്ടതാണ്!
ബഷീര്‍ക്കാ പതിവ് ചോദ്യം ചോദിച്ചു:
"കുഞ്ഞാ കട്ട വെച്ചോ...?"

മറുപടി ഇല്ല...!!!
ബഷീര്‍ക്കാ അല്‍പ്പം കൂടി ബലത്തില്‍ ചോദിച്ചു:

"കുഞ്ഞാ നീ കട്ട വെച്ചോ...?"
ഇല്ല. മറുപടി ഇല്ല...!!!
എവിടെപ്പോയി ഇവന്‍... അമിത ഭാരം കാരണം പതിയെ നിരങ്ങി വെട്ടി ഒഴിയുന്ന വണ്ടിയിലിരുന്നു ബഷീര്‍ക്കാ അമര്‍ഷം പൂണ്ടു....

"ഡാ ചെക്കാ......"

അതൊരു അലര്‍ച്ചയായിരുന്നു.... വയനാടന്‍ മലകള്‍ അതിനു മുമ്പ് അത്രക്കും വിറച്ചത് പണ്ട് ആ റോഡുണ്ടാക്കാന്‍ വഴി കാട്ടിയ കീഴ്‌ജാതിക്കാരനെ വെള്ളക്കാര് കൊന്നുകളഞ്ഞപ്പോളായിരിക്കണം.... അതെ.. ആ വിളിക്ക് മറുപടി തരാതിരിക്കാന്‍ ദിനേശന്റെ മകനെന്നല്ല ലോറി മുതലാളി ഹാജ്യാര്‍ക്ക് പോകുമാവില്ല. ബഷീര്‍ക്കാക് ദേഷ്യം വന്നാല്‍ അതാണ്‌.
ഏതോ കിണറ്റില്‍ നിന്നു വിളി കേള്‍ക്കുന്ന പോലെ മരുപടിയെത്തു:

"ആ.. ഞാനിവിടെണ്ട്...ഞാന്‍ മൂത്രമൊഴിക്കാന്‍ പോയതാ..."

"ഫ്ഫാ... നായീന്റെ മോനെ... ഇവട വണ്ടി ചവ്ട്ട്യാ കിട്ടാത്ത കളി കളിക്കുംബളാ ഒന്റ്യൊരു മൂത്രക്കടച്ചില്... പോയി കട്ട വെക്കാടാ..."
പയ്യന്‍ വന്നല്ലോ എന്ന സമാധാനത്തില്‍ പഴയ താളത്തില്‍ ബഷീര്‍ക്കാ ചോദിച്ചു:

"കട്ട വെച്ചോ...?"


"കട്ട ഇല്ലാ....!!!!"
രണ്ടു തെറി കേട്ടപ്പോ ഉണര്‍ന്നു പ്രവര്‍ത്തിച്ച കുഞ്ഞന്റെ മറുപടി പെട്ടന്നായിരുന്നു.
'കട്ട ഇല്ലെ!!!? അതോരാത്മഗതമായിരുന്നു... കട്ട എവിടെപ്പോയെടാ..?
"കട്ട വെക്കാടാ... കാലു കഴക്കുന്നു...."
അതൊരു ദയനീയ സ്വരം പോലെ കുഞ്ഞന് തോന്നി.
കുഞ്ഞന്‍ ഉറക്കെ വിളിച്ചു പറഞ്ഞു പറഞ്ഞു:

"ബഷീര്‍ക്കാ കട്ട തീര്‍ന്നു പോയീ... എത്ര വളവിലാ നമ്മള് കട്ട വെച്ചത്! ഇനിയ്‌ എന്നോട് കട്ട ചോദിച്ചിട്ട് കാര്യുമുണ്ടോ..!!?"

സത്യത്തില്‍ ഓരോ വളവില്‍ വണ്ടി നിന്നു പോകുമ്പോഴും വെച്ച കട്ടകളോന്നും അവന്‍ തിരിച്ചെടുത്തിട്ടില്ലായിരുന്നു മണ്ണും ചാണകവും തിരിച്ചറിയാത്ത പിള്ളേരെ കൂടെ കൂട്ടിയതിന് തന്നെയാണ് തല്ലേണ്ടത് എന്ന് ആത്മഗതം ചെയ്തു കൊണ്ട് നമ്മുടെ ബഷീര്‍ക്കാ ദേഷ്യവും സങ്കടവും മിശ്രിതം ചെയ്തു കൊണ്ട് സ്റ്റീയറിംഗ് പിടിച്ചങ്ങനെയിരുന്നു....







എന്നിട്ടെന്തായി!!!

എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു ഓഫ് സൈഡ് ഉണ്ടേ.. അതിങ്ങനെ!: പയ്യന്റെ കാമുകി ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന അമല എന്ന പെണ്‍കുട്ടിയുടെ സ്കൂളില്‍ നിന്നും മൈസൂരെക്ക് ടൂര്‍ പോയിട്ടുണ്ട്. കട്ട കിട്ടാതെ വളഞ്ഞ ബഷീര്‍ക്കാ പിന്നാലെ വന്ന ചരക്കു ലോറിയില്‍ നിന്നും നുമ്മട പയ്യനെ കൊണ്ട് കട്ട വാങ്ങിപ്പിച്ചു പിന്നീട് യാത്ര തുടര്‍ന്നു. മൈസൂരില്‍ ലോഡ്‌ ഇറക്കാന്‍ നേരം ഒന്നു മയങ്ങിയ ബഷീര്‍ക്കാ എഴുന്നേറ്റ് നോക്കുമ്പോ കുഞ്ഞനെ കാണാനില്ല! ബഷീര്‍ക്കാന്റെ കൂടെ ലോറിയില് പണി എന്ന് പറഞ്ഞപ്പോ കാമുകിയെ കാണാമെന്നും മനസ്സില്‍ ലഡു പൊട്ടിച്ചാണ് വിദ്വാന്‍ അച്ഛനോട് പോകാമേന്നേറ്റത്.ദിനേശനോട് എന്ത് മറുപടി പറയും എന്നാലോചിച്ച്‌ രണ്ടു ദിവസം പയ്യനെ കാണാതെ മൈസൂരില്‍ അലഞ്ഞ ബഷീര്‍ക്കാക്ക് പിന്നെ നാട്ടില്‍ നിന്നും നമ്മടെ കാണാതായ കുഞ്ഞന്റെ ശബ്ദത്തില്‍ ഒരു വിളി വന്നു അതിങ്ങനെ:
'ഹലോ... "
ആ ആരാണ്?"
ആ ബഷീര്‍ക്കാ അല്ലെ..."
അതേ... ആരാ...
ഞാനേയ് മ്മടെ ദിനെശേട്ടന്റെ മോനാ മനു സാരംഗധര്‍.. അല്ല, എപ്പളാ അടുത്ത പോക്ക്...? ഞാനും ഉണ്ട് കേട്ടോ....!"

അന്ന് ബഷീര്‍ക്കാ അവനോടു പറഞ്ഞ ഒരു തെറിയുണ്ട്.... ഇന്നീ വരെ ആരും കേട്ടിട്ടില്ലാത്ത തെറി. അത്രക്കും ഭയങ്കര തെറി ആയത് കൊണ്ട് എന്റെ വായനക്കാരെയും ഞാന്‍ അത് വിളിച്ചു പേടിപ്പിക്കുന്നില്ല.... ലാല്‍ സലാം...